പൊൻകുന്നം ഗണേശോത്സവം സമാപനം

പൊൻകുന്നം : രാജേന്ദ്രമൈതാനത്ത് നടന്നുവരുന്ന 17-ാമത് പൊൻകുന്നം ഗണേശോത്സവം ഇന്നു സമാപിക്കും. രാവിലെ 6.30-ന് നഗര സങ്കീർത്തന പ്രദക്ഷിണം, 7.30-ന് പുരാണപാരായണം, 10-ന് സത്യസായി സേവാസമിതിയുടെ ഭജൻസ്, രണ്ടിന് പനമറ്റം നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.

നാലിന് വിഗ്രഹ നിമജ്ജന ഘോഷയാത്ര. മണ്ണാറക്കയം ലക്ഷ്മിനാരായണ ക്ഷേത്രം, അരുവിപ്പാറ ശാസ്താക്ഷേത്രം, മണക്കാട്ട് ശിവശക്തി വിലാസം ഭജന യോഗം, ഗ്രാമദീപം, ചെറുവള്ളി, തെക്കേത്തുകവല, ചിറക്കടവ് അമ്പലം, മന്ദിരം, തെങ്ങനാമറ്റത്തിൽ ദുർഗാദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ഗണേശവിഗ്രഹ ഘോഷയാത്രകൾ രാജേന്ദ്രമൈതാനത്ത് സംഗമിച്ച ശേഷമാണ് മണക്കാട്ട് ക്ഷേത്രക്കടവിലേക്ക് വിഗ്രഹ നിമജ്ജന ഘോഷയാത്ര പുറപ്പെടുന്നത്.

ഇന്നലെ വിനായകചതുർഥി ദിനത്തിൽ ഗണേശോത്സവശാലയിൽ സമൂഹ മഹാഗണപതിഹോമം നടന്നു. ഭക്തരും ഹോമദ്രവ്യങ്ങൾ അഗ്നിയിലർപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി സനാതന ശാസ്ത്രപീഠം ആചാര്യൻ ഹരി നമ്പൂതിരി കാർമികത്വം വഹിച്ചു. വിവിധ നാരായണീയ സമിതികൾ ഒത്തുചേർന്ന് നാരായണീയ പാരായണം നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.സദാനന്ദൻ പ്രഭാഷണം നടത്തി. കോഴിക്കോട് പ്രശാന്ത് വർമയുടെ മാനസ ജപലഹരിയും നടന്നു.

error: Content is protected !!