കോരുത്തോട് സഹകരണ ബാങ്കിനെതിരായ ആരോപണം അടിസ്ഥാനരഹിതം: എൽഡിഎഫ്

കോരുത്തോട് ∙ സഹകരണ ബാങ്കിനെതിരെ യുഡിഎഫ് നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് എൽഡിഎഫ്.
52 വർഷങ്ങൾക്ക് മുൻപ് 250 അംഗങ്ങളുമായി ആരംഭിച്ച ബാങ്കിൽ ഇന്ന് 13,000 അംഗങ്ങളും 20 കോടി രൂപ നിക്ഷേപവും, 16 കോടിയിലധികം വായ്പയും, മൂന്ന് ബ്രാഞ്ചുകളും ഉണ്ട്. അംഗങ്ങൾക്ക് നാല് ശതമാനം നിരക്കിൽ കാർഷിക വായ്പയും വസ്തു ഈടിന്മേലും നൽകുന്നു. ഗ്രൂപ്പുകൾക്കും വായ്പ നൽകുന്നു. സ്വർണ പണയം വായ്പ, വ്യക്തിഗത വായ്പ എന്നിവയും നൽകുന്നു.

ഈ ഭരണ സമിതിയുടെ കാലത്ത് ബാങ്കിനായി പുതിയ ബ്രാഞ്ച് ഓഫിസ് നിർമിച്ചു. നിയമനങ്ങൾ സുതാര്യമാണ്, പതിറ്റാണ്ട് മുൻപ് ആരംഭിച്ച സീമ സ്റ്റോർ, വളം ഡിപ്പോ എന്നിവ കേന്ദ്ര സബ്സിഡി നിർത്തലാക്കിയതോടെ പൊതുയോഗം തീരുമാന പ്രകാരം നിർത്തലാക്കിയിരുന്നു. ഭരണ സമിതിയിലും ജീവനക്കാർക്ക് എതിരെയും യാതൊരു വിധ അഴിമതി ആരോപണങ്ങളോ സാമ്പത്തിക ക്രമക്കേടുകളോ നിലവിലില്ല എന്നും ഈ സാഹചര്യത്തിൽ യുഡിഎഫ് ആരോപണം തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്നും ബാങ്ക് പ്രസിഡന്റ് കുര്യൻ ജോസഫ് പറഞ്ഞു.

error: Content is protected !!