കൂട്ടിക്കൽ ഉരുൾപൊട്ടൽ ; മൂന്ന് വർഷത്തോളം ആയിട്ടും ദുരിതമൊഴിയാതെ മലയോരജനത

കൂട്ടിക്കൽ : മുണ്ടക്കയം മലയോരങ്ങളെ വിഴുങ്ങിയ കൂട്ടിക്കൽ ഉരുൾ ദുരന്തം മൂന്നാം വാർഷികത്തിലും പുനരധിവാസവും പുനർനിർമാണവും ഇഴയുന്നു. 2021 ഒക്ടോബർ 16ന് കൂട്ടിക്കൽ, കാവാലി, കൊക്കയാർ കുന്നോരങ്ങളെ തകർത്തെറിഞ്ഞ മലവെള്ളപ്പാച്ചിലിൽ 21 പേർക്കു ജീവൻ നഷ്ടമായി.നൂറുകണക്കിനു വീടുകൾ ഒലിച്ചുപോയി. പല വീടുകളും വാസയോഗ്യമല്ലാതായി. ഏക്കർ കണക്കിന് കൃഷിയിടങ്ങളെയും പ്രളയം വകഞ്ഞെടുത്തു.

സന്നദ്ധ സംഘടനകൾ വീടുകൾ നിർമിച്ചു നൽകിയെങ്കിലും സർക്കാരും പ്രാദേശിക ഭരണകൂടവും നടപ്പാക്കേണ്ട റോഡ്, പാലം നിർമാണങ്ങളും അറ്റകുറ്റപ്പണികളും മന്ദഗതിയിലാണ്. ഇളങ്കാട് പാലം വൈകുന്നത് മലയോര ജനതയെ ഒറ്റപ്പെട്ട നിലയിലാക്കി. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തിലെ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. റോഡുകൾ യുദ്ധകാലാടിസ്ഥാന ത്തിൽ ഭാഗികമായി പൂർത്തിയാക്കിയെങ്കിലും പാലങ്ങളുടെ പണി ഇരുകര കൂട്ടിമുട്ടിയിട്ടില്ല സന്നദ്ധ സംഘടനകളുടെ ശ്രമഫലമായി 600 മുതൽ 800 ചതുരശ്ര അടിവരെ വിസ്‌തൃ്യ തിയുള്ള 150 വീടുകൾ പൂർത്തീകരിച്ചു കൈമാറിയിട്ടുണ്ട്. ഏതാനും വീടുകളുടെ നിർമാണം അവസാനഘട്ടത്തിലുമാണ്.

കോട്ടയം-ഇടുക്കി ജില്ലക ളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം വൈകുന്നത് പ്രദേശവാസികളെ ഇരുകരകളിൽ ഒറ്റപ്പെടുത്തി. 4.77 കോടി രൂപ മുടക്കിയാണു പാലം നിർമിക്കുന്നത്. നിലവിൽ വടക്കേമല, മുക്കുളം, വെംബ്ലി നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെ
ടാൻ കിലോമീറ്ററുകൾ ചുറ്റണം. ചെറുതും വലുതുമായ 17 പാലങ്ങളാണു പ്രകൃതിക്ഷോഭത്തിൽ തകർന്നത്. മ്ലാക്കര പാലം മാത്രമാണു പൂർത്തിയാക്കി തുറന്നു കൊടുത്തത്. പല പാലങ്ങളുടെയും നിർമാണം എങ്ങുമെത്തിയിട്ടില്ല വലേന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ് നിവാസികളുടെ ആശ്രയമായിരുന്ന ഇളങ്കാട് ടൗൺ പാലം വൈകുന്നതിനാൽ ചെറുതല്ല ദുരിതം. ഈ പാലത്തിന് 70 ലക്ഷം രൂപ അനുവദിച്ച് നിർമാണം ആരം
ഭിച്ചെങ്കിലും സാങ്കേതിക പ്രശ് നങ്ങളെത്തുടർന്നു പണി നിർത്തിവച്ചിരുന്നു. പണികൾ പുനരാരംഭിച്ചെങ്കിലും കാലവർഷത്തിൽ വീണ്ടും മുടങ്ങിയിരി ക്കുന്നു. നിലവിൽ കൊടുങ്ങ റോഡിലൂടെ നാലു കിലോമീറ്റർ അധികം സഞ്ചരിക്കണം മറുകരയെത്താൻ. ഇളങ്കാട് പാലത്തിനു മറുകരയിൽ വാഹനം പാർക്ക് ചെയ്‌തശേഷം താത്കാലിക പാലത്തിലൂടെ ടൗണിലെത്തി യാത്ര തുടരേണ്ട സാഹചര്യമാണ്.

കൂറ്റൻ പാറമടകളും കുന്നോരങ്ങളിലെ അശാസ്ത്രീയ നിർമാണങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കുടിയൊഴിപ്പിക്കാനുള്ള സമ്മർദ ഭീഷണികൾ പാറമട, ഭൂമാഫിയകൾ നടത്തുന്നുണ്ട്. വലേന്ത-വാഗമൺ റോഡുപണി വൈകിക്കുന്നത് ഇവരുടെ സമ്മർദത്തിലാണെന്ന് നാട്ടുകാർ പറയുന്നു. ഇളങ്കാട് പാലവും പൊളിച്ചിട്ടിരിക്കുകയാണ്.

കൊക്കയാർ റോഡ് പൂർത്തിയായിട്ടില്ല. ഇളങ്കാട്-വാഗമൺ റോഡ്‌പൂർണമായി തകർന്നതോടെ കൂട്ടിക്കൽനിന്ന് ഈ പ്രദേശത്ത് എത്തിപ്പെടാൻ സാധിക്കില്ല.

error: Content is protected !!