ഗണേശോത്സവം സമാജത്തിന്റെ ഉത്സവമായി മാറണം – ഗരുഡ ധ്വജാനന്ദ തീർത്ഥപാദസ്വാമികൾ

പൊൻകുന്നം :- ഗണേശോത്സവം സമാജത്തിന്റെ ഉത്സവമായി മാറണമെന്നും പൊൻകുന്നം ഗണേശോത്സവം സൃഷ്ടിക്കുന്ന മാതൃക മഹത്തരമാണെന്നും വാഴൂർ തീർത്ഥ പാദാശ്രമം മുഖ്യകാര്യദർശി തീർത്ഥപാദസ്വാമികൾ പറഞ്ഞു.

ഹിന്ദു വിശ്വാസമനുസരിച്ച് ഏതൊരു പ്രധാന കാര്യവും ആരംഭിക്കുമ്പോൾ അത് വിജയകരമായി പൂർത്തിയാക്കാൻ ഭക്തർ വിശ്വാസത്തോടെ വിളിക്കാറുള്ളത് ഗണപതി ഭഗവാനെയാണ്. അദ്ദേഹത്തെ മനസ്സിൽ ധ്യാനിച്ച് തുടങ്ങുന്ന പ്രവർത്തികൾ തടസങ്ങൾ ഇല്ലാതെ പൂർത്തിയാക്കാൻ കഴിയും എന്നാണ് വിശ്വാസം. തടസങ്ങൾ അഥവാ വിഘ്നങ്ങൾ അകറ്റുന്നതിനാലാണ് അദ്ദേഹത്തെ നാം വിഘ്നേശ്വരൻ എന്ന് കൂടി വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിനേഴാം പൊൻകുന്നം ഗണേശോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേശോത്സവ സമിതി ചെയർമാൻ കെ ജി കണ്ണൻ, സ്വാഗതസംഘം ചെയർമാൻ ടിജി സത്യപാൽ,ജനറൽ കൺവീനർ ജി.ഹരിലാൽ,പുതിയകാവ് ദേവസ്വം സെക്രട്ടറി രാധാകൃഷ്ണ കൈമൾ, ട്രഷറർ എ എസ് റജികുമാർ, രക്ഷാധികാരി വി ആർ സോമൻ, കെ വി നാരായണൻ,സാബു എലവനപ്പാറ,പി എസ് സനൽകുമാർ,സ്വപ്ന ശ്രീരാജ്, ജയ ബാലചന്ദ്രൻ, സിന്ധു ദേവി ടീച്ചർ, ഉഷ കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!