Latest News : കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ ..
കാഞ്ഞിരപ്പള്ളി താലൂക്കിന്റെയും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെയും പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വിവരങ്ങൾ ഒറ്റ ലിങ്കിൽ …


വിശ്വാസ പ്രഘോഷണമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
കാഞ്ഞിരപ്പള്ളി: അണക്കര ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയെട്ടാം രൂപതാ ദിനം സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷമായി. തിങ്കളാഴ്ച രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെത്തിയ വൈദികരും സന്യസ്തരുമുള്‍പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പ്രതിനിധിസമ്മേളനത്തില്‍ സീറോ മലങ്കര സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സന്ദേശം നല്കി.
ദൈവം നയിച്ച വളർച്ചയുടെ വഴികൾ കൃതഞ്ജതാപൂർവം സ്മരിക്കണമെന്നും രൂപതയ്ക്ക് നേതൃത്വം നല്കിയ മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യു വട്ടക്കുഴി, മാർ മാത്യു അറയ്ക്കൽ എന്നിവർ സഭാത്മക ബോധ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയെ ബലപ്പെടുത്തുന്നതിന് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍ ആമുഖ സന്ദേശത്തിൽ ഓര്‍മ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലന ശൈലിയും പ്രേഷിതാഭിമുഖ്യവും എല്ലാവർക്കും മാതൃകയാണെന്നും സാമുവൽ മാര്‍ ഐറേനിയോസ് മുഖ്യ പ്രഭാഷണമദ്ധ്യേ അനുസ്മരിപ്പിച്ചു. പൊതു സമൂഹത്തിൽ ക്രിയാത്മ ഇടപെടലുകൾ നടത്തുന്നതിന് സജീവമായ വിശ്വാസ ജീവിതത്തിലൂടെ സാധ്യമാകണമെന്ന് മാർ മാത്യു അറയ്ക്കൽ ഓർമിപ്പിച്ചു.
2026 മെയ് മാസം എപ്പാർക്കിയൽ അസംബ്ലി നടത്തുന്നതിന് നിശ്ചയിച്ചതായി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രഖ്യാപിച്ചു. രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയ്ക്ക് എപ്പാർക്കിയൽ അസംബ്ലി ലിനമെന്ത നല്കികൊണ്ട് രൂപതാധ്യക്ഷൻ ലിനയമെന്ത പ്രകാശനം ചെയ്തു. പരസ്പരം ശ്രവിച്ച് ദൈവസ്വരത്തിന് കാതോർക്കുന്ന എപ്പാർക്കിയൽ അസംബ്ലിയിൽ ദൈവജനം മുഴവനും തങ്ങൾക്കായി നിശ്ചയിക്കപ്പെട്ട തലങ്ങളിൽ ക്രിയാത്മകമായി പങ്കു ചേരണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു.
രൂപതയുടെ പുതിയ വികാരി ജനറാളായി ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിനെ നിയമിച്ചതായി മാർ ജോസ് പുളിക്കൽ രൂപതാദിന വേദിയിൽ പ്രഖ്യാപിച്ചു. രൂപത മൈനർ സെമിനാരി റെക്ടറായ ഫാ. സെബാസ്റ്റ്യൻ മെയ് 21 ന് ചുമതലയേൽക്കും. രൂപത വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ എന്നിവർക്കൊപ്പം ഫാ. സെബാസ്റ്റ്യൻ വികാരി ജനറാൾ ചുമതല നിർവഹിക്കും.
കാഞ്ഞിരപ്പള്ളി രൂപതയിൽ ഔദ്യോഗിക ശുശ്രൂഷ ജീവിതം പൂർത്തിയാക്കുന്ന മോൺസിഞ്ഞോർ ജോർജ് ആലുങ്കൽ, ഫാ. ഇമ്മാനുവൽ മങ്കന്താനം, ഫാ. ജോസഫ് ആലപ്പട്ടു കുന്നേൽ, ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ സോണറ്റ് ജോസ് ഈറ്റയ്ക്കക്കുന്നേൽ, സംരംഭകരെന്ന നിലയിൽ മികച്ച മുന്നേറ്റം കാഴ്ച്ചവയ്ക്കുന്ന റോബിൻ ടോമി കുളങ്ങരമുറിയിൽ, തോംസൺ ഫിലിപ്പ് വടക്കയിൽ, കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഇന്ത്യൻ യൂത്ത് പാർലമെൻ്റിൽ മികവ് തെളിയിച്ച കാതറിൻ സിബി ഒറ്ററയ്ക്കൽ എന്നിവർക്ക് രൂപതയുടെ ആദരവറിയിച്ച് വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സാസാരിച്ചു.
രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം സ്വാഗതം ആശംസിച്ച പ്രതിനിധി സമ്മേളനത്തില്‍ , ക്ലാരിസ്റ്റ് സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ടെസ്സ് മരിയ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്രമീകരണങ്ങൾക്ക് ജനറൽ കൺവീനർ അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടിയുടെ നേതൃത്വത്തിൽ അണക്കര ഫൊറോന വൈദികർ, സന്യസ്തരുൾപ്പെടെയുള്ള വോളണ്ടിയർ ടീം നേതൃത്വം നല്കി.

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; വെള്ളമെടുക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ കാൽ വഴുതി വീണതാകാം എന്നാണ് നിഗമനം .
കാഞ്ഞിരപ്പള്ളി : പാറത്തോട്ടിൽ വയോധികയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലനാട് സൊസൈറ്റിക്ക് സമീപം തൈപറമ്പിൽ മേരിക്കുട്ടി ജോസഫ് (67) നെയാണ് മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.
മക്കൾ വിദേശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ച് വന്നിരുന്നത്. തൊട്ടടുത്തുള്ള
സഹോദരന്റെ വീട്ടിൽ രാത്രി കാലങ്ങളിൽ തങ്ങുകയും പുലർച്ചെ ഇതിനോട് ചേർന്ന് തന്നെയുള്ള സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു പതിവ്. കഴിഞ്ഞ ദിവസം രാത്രിയും ഈ വീട്ടിൽ കിടന്നുറങ്ങിയ ശേഷമാണ് മേരിക്കുട്ടി പുലർച്ചെയോടെ സ്വന്തം വീട്ടിലേയ്ക്ക് പോയതെന്ന് പോലീസ് പറഞ്ഞു. ഏറെ നേരം കഴിഞ്ഞും ഇവരെ വീടിന് പുറത്ത് കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് വീടിനോട് ചേർന്ന് തന്നെയുള്ള മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
വെള്ളമെടുക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ കാൽ വഴുതി വീണതാകാം എന്നതാണ് പോലീസിന്റെ നിഗമനം. മഴവെള്ള സംഭരണിയോട് ചേർന്ന് ലൈറ്റർ അടക്കം കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ‘ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ‘വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം വെളിച്ചിയാനി സെന്റ് . തോമസ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: ജോസഫ്
മക്കൾ: മഞ്ജു ചങ്ങനാശേരി,
അഞ്‌ജു മാട്ടുക്കട്ട (സൗദി)
മരുമകൻ: സിറിൽ (ദുബായ്)
ദീപക് മാട്ടുക്കട്ട ( മലനാട് ‘ഡവലപ്പ്മെൻറ്റ് സൊസൈറ്റി)



അനധികൃതമായി താമസിക്കുന്ന പാക് പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരം നടത്തി
പൊൻകുന്നം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാകമ്മിറ്റി പൊൻകുന്നത്ത് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് പ്രകടനവും ധർണയും നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.
പാക് പൗരന്മാരെ പുറത്താക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിർദേശം കേരളമുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നില്ലെന്ന് ഷോൺ ജോർജ് ആരോപിച്ചു. കേരളത്തിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് നിവേദനം നൽകി.

ശക്തമായ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം , വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു ; വീട്ടമ്മക്ക് ഷോക്കേറ്റു.
എരുമേലി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ ചേനപ്പാടി കിഴക്കേക്കര വാർഡിൽ പാണകുഴിയിൽ ദേവദാസിന്റെ വീടിന് വൻ തോതിൽ നാശനഷ്‌ടങ്ങൾ. ദേവദാസിന്റെ ഭാര്യ ബിന്ദു കയ്യിൽ ഷോക്ക് ഏറ്റതിന്റെ ആഘാതവുമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വീടിന്റെ അടുക്കളയിലെ തറയുടെ ഒരു ഭാഗം ഇടിമിന്നലിന്റെ പ്രഹരത്തിൽ വിണ്ടുകീറി അടർന്ന് തെറിച്ചു പോയി.
ദേവദാസ്, ഭാര്യ, മക്കൾ എന്നിവർ ഇരിക്കുമ്പോൾ ആണ് അടിത്തറയുടെ ഒരു ഭാഗം അടർന്ന് തെറിച്ചത്. ബിന്ദുവിന്റെ കയ്യിൽ ആഘാതമേറ്റത് ഒഴികെ മറ്റാർക്കും പരിക്കുകളേറ്റില്ല. വീടിന്റെ മുറ്റത്ത് തറയിൽ മണ്ണ് അടർന്ന് മാറി ഗർത്തം രൂപപ്പെടുകയും ചെയ്തു. വൈദ്യുതി സ്വിച്ച് ബോർഡ്, വയറിംഗ്, ഗാർഹിക ഇലക്ട്രിക് ഉപകരണങ്ങൾ, പമ്പ് സെറ്റ് മോട്ടോർ എന്നിവയെല്ലാം തകർന്ന നിലയിലാണ്.
കൂലിപ്പണിക്കാരനും പട്ടിക ജാതി വിഭാഗത്തിൽ പെട്ടതുമായ നിർധന കുടുംബാംഗമായ ദേവദാസിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വീട് സന്ദർശിച്ച വാർഡ് അംഗം പി കെ തുളസി റവന്യു അധികൃതരോട് ആവശ്യപ്പെട്ടു.

പരീക്ഷണ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി. സി മുണ്ടക്കയം – ചെങ്ങന്നൂർ ബസ് സർവീസ് ആരംഭിച്ചു ; മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
മുണ്ടക്കയം : പതിനഞ്ച് ദിവസത്തേക്ക് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക അനുമതിയോടെ പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി. സി യുടെ മുണ്ടക്കയം – എരുമേലി – റാന്നി ചെങ്ങന്നൂർ ബസ് സർവീസ് തുടങ്ങി. കളക്ഷൻ ലാഭകരം ആണെങ്കിൽ സർവീസ് തുടരും. നഷ്ടം ആണെങ്കിൽ റദ്ദാക്കാനാണ് തീരുമാനം. സർവീസ് ഇന്ന് മുതൽ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ച മുണ്ടക്കയം ചെങ്ങന്നൂർ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർവഹിച്ചു.
രാവിലെ 6.30 ന് ആണ് മുണ്ടക്കയത്ത് നിന്ന് സർവീസ് പുറപ്പെടുന്നത്. തുടർന്ന് 7.10 ന് എരുമേലിയിൽ എത്തും. 07:55 ന് റാന്നി, 8:10 ന് മതാപ്പാറ, 8.15 ന് ചെറുകോൽപ്പുഴ 8.20 ന് തോണിപ്പുഴ, 8.30 ന് കുമ്പനാട്, 8. 40 ന് ആറാട്ടുപുഴ, 9.10 ന് ചെങ്ങന്നൂർ എത്തി ട്രിപ്പ് അവസാനിക്കും. തുടർന്ന് വൈകിട്ട് 5.10 ന് ചെങ്ങന്നൂരിൽ നിന്ന് സർവീസ് പുറപ്പെടും. 5.20 ന് ആറാട്ടുപ്പുഴ, 5.35 ന് കുമ്പനാട്, 5.45 ന് തോണിപ്പുഴ, 5.55 ന് ചെറുകോൽപ്പുഴ, 6.00 ന് മതാപ്പാറ, 6:40 ന് റാന്നി, 7.20 ന് എരുമേലി, 8.00 ന് മുണ്ടക്കയത്ത് ട്രിപ്പ് അവസാനിപ്പിക്കും.


മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ ചർച്ചിന്റെ സപ്ത രജതജൂബിലി സമാപിച്ചു ; നിർധനർക്കു ഏഴ് സ്വപ്ന ഭവനങ്ങൾ നിർമ്മിച്ചു നൽകി
മുണ്ടക്കയം : റവ. ഹെന്റി ബേക്കർ ജുനിയർ സ്ഥാപിച്ച ഹോളി ട്രിനിറ്റി സി. എസ്.ഐ പള്ളിയുടെ സപ്തരജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി റവ. ജോൺ ഐസക് അധ്യക്ഷത വഹിച്ചു.
നിർധനർക്കു നിർമ്മിച്ചു നൽകികിയ ഏഴ് സ്വപ്ന ഭവനങ്ങളുടെ താക്കോൽ സമർപ്പണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആദരിക്കൽ ആന്റോ ആന്റണി എം.പി, വികസന ഫണ്ട് വിതരണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവർ നിർവഹിച്ചു.
മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ.പോൾ, ജൂബിലി കൺവീനർ ബോബിന മാത്യു, സെക്രട്ടറി ആശ ബിനു, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ടോം ജോസ്, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. മനോജ് പൗലോസ് നൈനാൻ, മാർ ഏലിയാസ് തൃതീയൻ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ.അതുൽ ചെറിയാൻ, ബഥേൽ മാർത്തോമ്മാ പള്ളി വികാരി റവ. അലക്സ് എം.മൈലച്ചൽ, പ്രോജക്ട് കൺവീനർ പി.കെ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം സബ് ട്രഷറിക്ക് പുതിയ കെട്ടിടം: നിർമാണോദ്ഘാടനം നടത്തി
മുണ്ടക്കയം : ധനകാര്യ വകുപ്പിൽ നിന്നും 1.74 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ച് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സബ് ട്രഷറി പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ.എൻ.ബാ ലഗോപാൽ നിർവഹിച്ചു. രണ്ട് നിലകളിലാ യി 2700 ചതുരശ്ര അടി കെട്ടിടമാണു നിർമിക്കുന്നത് .
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഡപ്യൂട്ടി ഡയറ ക്ടർ കെ.പി.ബിജുമോൻ, ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ജോസ് മുണ്ടുപാലം, കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. പ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, പഞ്ചായത്തംഗം സി.വി.അനിൽ കുമാർ, ജില്ലാ ട്രഷറി ഓഫിസർ കെ.ജെ.ജോസ്മോൻ എം.ജി.രാജു, സുലോചന സുരേഷ്, കെ.എസ്.രാജു, ചാർലി കോശി, ടി.എസ്.വിമൽ കുമാർ, ഉണ്ണി രാജ്, ടി.സി.സെയ്‌ദ് മുഹമ്മദ്, സിജു കൈതമറ്റം, പ്രദീപ് പി.നായർ, രാജീവ് അലക്സാണ്ടർ, സി.എ.നിയാസ്, ഷെമീർ. വി.മുഹമ്മദ്, രഞ്ജു.കെ.മാത്യു, കെ.എ.ദേവസ്യ, ജെ.ജോൺ എന്നിവർ പ്രസംഗിച്ചു.
അവഗണിച്ചെന്ന് യുഡിഎഫ് :
മുണ്ടക്കയം സബ് ട്രഷറി നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യത്തിൽ രാഷ്ട്രീയപരമായി അവഗണന ഉണ്ടായതായി യുഡിഎഫ് ആരോപിച്ചു. പഞ്ചായത്തിലെ മുൻ യുഡിഎഫ് ഭരണ കാലത്താണ് ട്രഷറി നിർമാണത്തിന് സ്ഥലം നൽകിയത്. യുഡിഎഫ് പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു എങ്കിലും ആന്റോ ആന്റണി എംപിയുടെ ചിത്രങ്ങളും പേരും അർഹമായ പരിഗണനയിൽ നൽകിയില്ല എന്നും യുഡിഎഫ് കുറ്റപ്പെടുത്തി. കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. ഷാജി അറത്തിൽ, ടി.സി.സെയ്‌ദ് മുഹമ്മദ്, സിജു കൈതമറ്റം എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്. ഐ ചർച്ചിന്റെ സപ്ത രജത ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർധനർക്കു ഏഴ് വീടുകൾ നിർമ്മിച്ചു നൽകുന്നു
മുണ്ടക്കയം : മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്. ഐ ചർച്ചിന്റെ സപ്ത രജത ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർധനർക്കു നിർമ്മിച്ചു നൽകിയ ഏഴ് സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം മെയ് നാലിന് രാവിലെ പത്തിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
ഹെൻറി ബേക്കർ ഭവനപദ്ധതിയുടെ ഭാഗമായി ബേക്കർ മൗണ്ടിൽ (വേങ്ങകുന്ന് , പുത്തൻ ചന്ത ) നിർമ്മിച്ചിട്ടുള്ള ഏഴ് വീടുകളുടെ താക്കോൽ മന്ത്രി റോഷി അഗസ്റ്റിൻ കൈമാറും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ വികസന ഫണ്ട് വിതരണം ചെയ്യും. ആന്റോ ആന്റണി എം. പി ഹരിത അവാർഡ് വിതരണം ചെയ്യും . പൊതു സമ്മേളനം മധ്യകേരള മഹായിടവക ബിഷപ് റവ: ഡോ :മലയിൽ സാബു കോശി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

എരുമേലിയിൽ പുതിയ പഞ്ചായത്ത് ഓഫിസ് : സ്ഥലം ലഭ്യമാക്കുന്നതിനായി താല്പര്യപത്രം ക്ഷണിച്ചു.
എരുമേലി : പുതിയ പഞ്ചായത്ത് ഓഫിസ് നിർമിക്കാൻ സ്ഥലം ലഭ്യമാക്കുന്നതിനായി താല്പര്യപത്രം ക്ഷണിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ തീരുമാനം. മെയ് 12 ന് വൈകുന്നേരം നാലിനകം ആണ് താല്പര്യപത്രം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കാൻ സാവകാശം അനുവദിച്ചിരിക്കുന്നത്. 30 മുതൽ 50 സെന്റ് വരെയുള്ള സ്ഥലം ആണ് പരിഗണിക്കുന്നതെന്നും എരുമേലി ടൗണിൽ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ ഉള്ള അനുയോജ്യമായ സ്ഥലം ആണ് ലഭിക്കാൻ താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, വൈസ് പ്രസിഡന്റ് വി ഐ അജി എന്നിവർ അറിയിച്ചു.
സൗജന്യമായി വിലയ്ക്കോ സ്ഥലം നൽകാൻ താല്പര്യം ഉള്ളവർ സന്നദ്ധരായി താല്പര്യപത്രം സമർപ്പിക്കണമെന്ന് ഇവർ അറിയിച്ചു. നിലവിൽ ഇക്കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ പുതിയ ഓഫീസ് സമുച്ചയം നിർമിക്കുന്നതിന് സ്ഥലം വാങ്ങാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് പദ്ധതി തയ്യാറാക്കുകയും ഡിപിസി അനുമതി നേടുകയും ചെയ്തു. നിലവിലുള്ള പഞ്ചായത്ത് ഓഫീസിൽ സൗകര്യങ്ങൾ പരിമിതികളിലാണ്. പുതിയ ഓഫീസ് ആകുന്നതോടെ വിവിധ ഘടക സ്ഥാപനങ്ങൾക്ക് ഈ കെട്ടിടം വിട്ടുനൽകും. പുതിയ പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നത് മിനി സിവിൽ സ്റ്റേഷൻ മാതൃകയിൽ ആയിരിക്കണെമെന്ന് ആവശ്യം ഉയരുന്നുണ്ട്.

എരുമേലി എയർപോർട്ട് : ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികളുടെ പുനരധിവാസത്തിന് മികച്ച പാക്കേജ് ഗവൺമെന്റിന് സമർപ്പിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
എരുമേലി : ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഭൂമി ഏറ്റെടുക്കുന്നതിന് എൽ എ എആർ ആക്ട് 2013 സെക്ഷൻ 11(1) പ്രകാരം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച സാഹചര്യത്തിൽ ഏറ്റെടുക്കുമ്പോൾ തൊഴിൽ നഷ്ടവും, താമസസൗകര്യവും നഷ്ടപ്പെടുന്ന എസ്റ്റേറ്റിലെ 300 ഓളം കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചും തുടർ ഉപജീവനമാർഗ്ഗം സംബന്ധിച്ചും ഏറ്റവും മെച്ചപ്പെട്ട പാക്കേജ് തയ്യാറാക്കി സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കുമെന്നും അത് നേടിയെടുത്ത് തൊഴിലാളികളുടെ തൃപ്തികരമായ പുനരധിവാസം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെനന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോൾ പുനരധിവാസവും തൊഴിലും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനകളുടെ നേതൃത്വത്തിൽ ചെറുവള്ളി എസ്റ്റേറ്റിൽ വിളിച്ചു ചേർത്ത തൊഴിലാളി സംഗമത്തിലാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സ്ഥലവും വീടും നഷ്ടപരിഹാരവും നൽകണമെന്നും, വിമാനത്താവളം നിർമ്മാണ ഘട്ടത്തിലും പൂർത്തീകരണത്തിന് ശേഷവും എസ്റ്റേറ്റ് തൊഴിലാളികൾക്ക് യോഗ്യതകൾക്കനുസരിച്ച് ജോലി നൽകണമെന്നും വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമ്പോൾ ഷോപ്പുകൾ, ടാക്സികൾ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങൾ തൊഴിലാളികൾ യോഗത്തിൽ ഉന്നയിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ന്യായമായതും, നിയമാനുസൃതമായതുമായ എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തി സ്പെഷ്യൽ പാക്കേജ് ആയി ഗവൺമെന്റിൽ സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.
തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും, സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ച് പുനരധിവാസം സംബന്ധിച്ച് ഗവൺമെന്റിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും എന്നും എംഎൽഎ അറിയിച്ചു. ഏതു പ്രകാരവും തൊഴിലാളികൾക്ക് മികച്ച പുനരധിവാസവും തുടർ ഉപജീവന മാർഗവും ഉറപ്പുവരുത്തി മാത്രമേ വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂ എന്നും എംഎൽഎ പറഞ്ഞു.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്,ടിസിടിടിയു, കെ പി എൽ സി, യുടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുടെ അംഗങ്ങൾ തൊഴിലാളി സംഗമത്തിൽ പങ്കെടുത്തു.
വാർഡ് മെമ്പർ അനുശ്രീ സാബു അധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ശുഭേഷ് സുധാകരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, വിവിധ യൂണിയൻ ഭാരവാഹികളായ പ്രദീഷ്, സാബു, ബിജു എസ്, ഏണസ്റ്റ് , ഇസ്മായിൽ ഹസൻ , മനോജ് എന്നിവർ സംസാരിച്ചു

മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘം പോലീസ് പിടിയിൽ ..
മുണ്ടക്കയം ഈസ്റ്റ്. മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം.
പെരുവന്താനം പോലീസ് എസ്. ഐ. എം എ ബിനോയി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനീഷ് ദാസ്, സിപിഒ ജോമോൻ എന്നിവർ വാഹന പരിശോധന നടത്തുന്നതിനിടെ, ഇടുക്കി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാൻ നിർത്താതെ പോവുകയായിരുന്നു. വാഹനത്തിന്റെ നമ്പർപ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ച നിലയിൽ കാണപ്പെട്ടു. ഇതോടെ പോലീസ് സംഘം വാഹനത്തെ പിന്തുടർന്നു .
ഈ സമയം മുണ്ടക്കയം അതിർത്തിയിൽ ചെക്കിംഗ് നടത്തുകയായിരുന്ന മുണ്ടക്കയം പോലീസ് വാഹനം കൈ കാണിച്ചിട്ടും നിർത്തിയില്ല. ആ പോലീസ് സംഘവും വാഹനത്തെ പിന്തുടർന്നു. ഹൈവേ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഭാഗത്ത് അതുവഴി കടന്നുവന്ന ടോറസ് ലോറി, റോഡിന് കുറുകെയിട്ട് റോഡ് വിലങ്ങി. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ ഈ സമയം ഓടി രക്ഷപ്പെട്ടു. അഞ്ചാളുകളെ പോലീസ് കസ്റ്റഡിയിലും എടുത്തു.
അപകടകരമായ രീതിയിലാണ് ഇവർ വാഹനം ഓടിച്ചത്. പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനത്തിൽ അഞ്ച് ഗ്യാസ് സിലിണ്ടറുകളും ബൈക്കും ഉണ്ടായിരുന്നു. കുട്ടിക്കാനത്തുള്ള ഒരു ഹോട്ടലിൽ നിന്നും നിന്നും മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടർ എന്ന് പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ പീരുമേട് സ്റ്റേഷനിലേക്ക് കൈമാറി.

കാറ്റത്ത് കടപുഴകിയ വൻ മരം മാറ്റുവാൻ സാധിച്ചില്ല : ഗതാഗതം പൂർണമായും നിലച്ചു
മുക്കൂട്ടുതറ: കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ എലിവാലിക്കര ഈസ്റ്റ് ഭാഗത്ത് വൈദ്യുതി ലൈൻ തകർത്ത് റോഡിൽ കടപുഴകി വീണ വൻ മരം ഇതുവരെയും നീക്കം ചെയ്യാനായില്ല. ഫയർ ഫോഴ്സ് എത്തി യന്ത്ര വാൾ ഉപയോഗിച്ച് മുറിച്ചെങ്കിലും ക്രയിൻ, ജെസിബി എന്നിവയുടെ സഹായം ഇല്ലാതെ നീക്കാനാവില്ലന്ന് അറിയിച്ച് മടങ്ങി.
വെട്ടിക്കനാൽ തങ്കപ്പന്റെ പുരയിടത്തിൽ നിന്ന മരമാണ് കടപുഴകിയത്. നൂറ് വർഷത്തിന് മേൽ പഴക്കം ചെന്ന വെട്ടി ഇനത്തിലുള്ള മരം ആണത് . മരത്തിൽ ആൽ മരവും കേര ഇനത്തിലുള്ള മരവും ചുറ്റിപ്പിണഞ്ഞ നിലയിലാണ് . ചുവട് ഭാഗത്തിന് നൂറ് ഇഞ്ചിന് മേൽ വണ്ണമുണ്ട്. ക്രയിൻ, ജെസിബി എന്നിവ ഉപയോഗിച്ച് മാത്രമേ നീക്കാൻ കഴിയൂ. എന്നാൽ ഇതിന് പണം ചെലവിടാൻ പഞ്ചായത്ത്, വില്ലേജ് അധികൃതർ തയ്യാറാകേണ്ട സ്ഥിതിയാണ്. മരം റോഡിൽ നിന്ന് നീക്കാത്തത് മൂലം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.



ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു
കാഞ്ഞിരപ്പള്ളി : ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ തിടനാട് സ്വദേശി പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്. ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.
1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്. ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിങ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.
1941 ൽ തിടനാട് എന്ന ഗ്രാമത്തിൽ കാഥികനായ കെ.കെ. തോമസിന്റെയും മറിയ കുട്ടിയുടെയും മകനായി ജനിച്ച സണ്ണി തോമസ് കാളകെട്ടിയിലും ഈരാറ്റുപേട്ടയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എംഡി സെമിനാരിയിൽ യൂപി ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സിഎംഎസിൽ നിന്ന് ഫിസിക്‌സിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. അവിടെ നിന്ന് 1964ൽ ഉഴവൂർ സെന്റ് സ്റ്റീഫൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഹെഡ് ആയി എത്തി. 1997ൽ വിരമിക്കുന്നതു വരെ അവിടെ തുടർന്നു.
വളരെ ചെറുപ്പം മുതൽ ഷൂട്ടിങ്ങിൽ കമ്പമുണ്ടായിരുന്ന സണ്ണി തോമസ് 1965ൽ നടന്ന സംസ്ഥാന ഷൂട്ടിങ്ങിൽ രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. പിന്നീട് 1970 ൽ അഹമ്മദാബാദിൽ വെപ്പൺ ട്രെയിനിങ് സ്‌കൂളിൽ ഷൂട്ടിങ് കോഴ്‌സിനു ചേർന്നു. പിന്നീട് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. 1976 ൽ ദേശീയ ചാംപ്യൻ, 1993 ൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി. പിന്നീട് കണ്ടത് ചരിത്രം നാല് ഒളിംപിക് മെഡലുകളടക്കം (2004, 2008, 2012) നൂറുകണക്കിന് അന്താരാഷ്ട്ര മെഡലുകൾ. പരിശീലക മികവിന് 2001-ൽ ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അധ്യാപകനായിരുന്ന ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ബുധനാഴ്ച 3 മണി മുതൽ 5 വരെയും ഉഴവൂരിലെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9 വരെയും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഇടപ്പള്ളി പൂക്കാടുപ്പടി റോഡിലെ തേവക്കൽ സെൻ്റ് മാർട്ടിൻ ഡീ പോറസ് പള്ളിയിൽ നടക്കും.

പുണ്യംട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
വാഴൂർ : വാഴൂർ തീർത്ഥപാദപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യംട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന വയോജനങ്ങളെ ചേർത്തുനിർത്തുമ്പോഴാണ് ആരോഗ്യകരമായ സമൂഹം ഉടലെടുക്കുന്നതെന്ന് അദ്ദേഹം ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു . ആരോഗ്യകരമായ സമൂഹത്തിൽ വയോജന കേന്ദ്രങ്ങളുടെ ആവശ്യം വരില്ല. അണുകുടുംബം വർധിക്കുന്ന ഇക്കാലത്ത് വാനപ്രസ്ഥം കേന്ദ്രം പോലുള്ള വയോജന കേന്ദ്രങ്ങളുടെ പ്രസക്തി വളരെ ഏറെയാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ വയോജനങ്ങളെയും അശരണരെയും ചേർത്തു പിടിക്കാൻ നമ്മൾ സമയം കണ്ടെത്തണമെന്നും ഗവർണർ പറഞ്ഞു.
മാതൃസമിതിയുടെ യോഗ, കൗൺസലിങ് കേന്ദ്രം എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. പുണ്യം ഭവനദാന പദ്ധതിയുടെ ആദ്യ വീടിനുള്ള ഭൂദാനം ആർഎ സ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രഫ. എം.എസ്.രമേശൻ നിർവഹിച്ചു. ഗവർണർക്കുള്ള പുണ്യം ട്രസ്റ്റിന്റെ ഉപഹാര സമർപ്പണം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആർ.അനിൽകുമാർ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ജി.രാമൻ നായർ അധ്യക്ഷത വഹിച്ചു.
ഗവ. ചീഫ് വിപ് എൻ.ജയരാജ്, ആർഎസ്എസ് സംഘചാല ക് പി.പി.ഗോപി, വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ, എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കേരള വിശ്വകർമസഭ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.കെ.ഹ രി, കെപിഎംഎസ് സംസ്ഥാന അസി.സെക്രട്ടറി എൻ.കെ.റെജി, കൊച്ചിൻ എക്സ്പോർട്‌സ് ലിമിറ്റഡ് ചെയർമാൻ ജി.ചന്ദ്രശേഖര പിള്ള, പുണ്യം ട്രസ്റ്റ് സെക്രട്ടറി ബി.രാജീവ് എന്നിവർ പ്രസംഗിച്ചു.

നിയന്ത്രണം വിട്ട ജീപ്പ് തലകീഴായി മറിഞ്ഞു ; ഓടിച്ചിരുന്ന വൈദികൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു
വാഴൂർ: നിയന്ത്രണംവിട്ട ജീപ്പ് റോഡിൽ കീഴ്‌മേൽ മറിഞ്ഞു. ജീപ്പോടിച്ചിരുന്ന വൈദികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.തിങ്കളാഴ്ച രണ്ടരയോടെ വാഴൂർ-മണിമല റോഡിൽ ബ്ലോക്ക്പടിക്ക് സമീപം പനമൂട് ഭാഗത്തുവെച്ചായിരുന്നു അപകടം. ഓട്ടത്തിനിടയിൽ നിയന്ത്രണംവിട്ട ജീപ്പ് കീഴ്‌മേൽ മറിഞ്ഞ് നിരങ്ങിയാണ് നിന്നത്. ഓടിക്കൂടിയവർ ചേർന്ന് , ജീപ്പിന്റെ ഉള്ളി നിന്നും വൈദികനെ പുറത്തിറക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിന്റെ നേതൃത്വത്തിൽ ഭവന രഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിന്റെ വജ്ര ജൂബിലി വർഷത്തിൽ കോളേജ് എൻ. എസ്. എസ് യൂണിറ്റ്, കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും, എം.ജി യൂണിവേഴ്സിറ്റി എൻ. എസ്. എസ് സെല്ലിന്റെയും സഹകരണത്തോടെ ഭവന രഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. അഡ്വ :സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ താക്കോൽ ദാനം നിർവഹിച്ചു.
കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്നാണ് ഭവന രഹിതർക്കായി വീടുകൾ നിർമ്മിച്ചത്. കോളേജ് മാനേജർ ഫാ. ഡോ. കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോക്ടർ ആർ. എൻ ആൻസർ മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇ. എൻ. ശിവദാസൻ മുഖ്യ അതിഥി ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ സീമോൻ തോമസ്, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. സൂസമ്മ, കോളേജ് ബസാർ റവ. ഡോ. മനോജ് പാലക്കുടി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സീനിയർ ഫിനാൻസ് ഓഫീസർ മനോജ് സി. ജെ, വോളണ്ടിയർമാരായ അതുൽ കൃഷ്ണൻ, ഭാഗ്യലക്ഷ്മി രാജ്, ആൽബിൻ തോമസ്, ദിയ തെരേസ് ജോഷി എന്നിവർ പ്രസംഗിച്ചു.

സെന്റ് ആന്റണീസ് കോളേജില്‍ ഗവേഷണ കേന്ദ്രം അനുവദിച്ചു
പെരുവന്താനം: സെന്റ് ആന്റണീസ് കോളേജില്‍ നാഷണൽ സൈബർ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്സിന്റെ കീഴില്‍ ഗവേഷണ കേന്ദ്രം അനുവദിച്ചു. രാജ്യത്താകമാനം വർദ്ധിച്ചുവരുന്ന സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിൽ ഗവേഷണങ്ങൾ നടത്തുന്നതിന് നാഷണൽ സൈബർ സെക്യൂരിറ്റി സ്റ്റാൻഡേർഡ്സിന്റെ കീഴില്‍ ഗവേഷണ കേന്ദ്രം അനുവദിച്ചു. കാർഷിക പിന്നോക്ക ജില്ലയായ ഇടുക്കിയിൽ ഇത്തരത്തിൽ ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന ആദ്യ കോളേജായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് മാറിയിരിക്കുകയാണ്. നിലവിൽ സൈബര്‍ ഫോറന്‍സിക്കിന് മികച്ച പ്ലെയിസ്മെന്റോടു കൂടിയ ബിരുദ പ്രോഗ്രാമുകൾ ഉണ്ടായിരിക്കെ പുതിയ ഗവേഷണ കേന്ദ്രം വഴി ആഗോള തലത്തിലുള്ള ജോലി സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ സാധിക്കുമെന്ന് ഗവേഷണ കേന്ദ്രം ഡയറക്ടർ സുഭാഷ് ബാബു പി കെ, കോളേജ് ചെയർമാൻ ബെന്നി തോമസ്, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെന്റര്‍ കോഡിനേറ്റർ സുപർണ്ണ രാജു എന്നിവര്‍ അറിയിച്ചു. അടുത്തമാസം ഗവേഷണ കേന്ദ്രത്തിന്റെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിക്കുമെന്ന് കോളേജ് അധികാരികൾ അറിയിച്ചു.

പൂർവ്വ വിദ്യാർത്ഥി മഹാസംഗമം : സംഘാടക സമിതിയായി
കാഞ്ഞിരപ്പള്ളി :പ്രവർത്തന രംഗത്ത് എഴുപതു വർഷം പിന്നിടുന്ന നൂറുൽ ഹുദാ അറബിക് യു പി സ്കൂളിൻ്റെ ആഘോഷങ്ങളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും. ഇതിൻ്റെ ആലോചനാ യോഗം പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ സഫർ വലിയകുന്നത്ത് അധ്യക്ഷനായി. അബ്ദുൽ റസാഖ് പൈനാപള്ളിയിൽ, കെ കെ ജലാൽ, കെ എച്ച് റസാഖ്, എ എച്ച് അൻസാരി ആയ പുരയ്ക്കൽ,പി എസ് അൻസാരി പുതുക്കോട്ട്, ബി എ അബ്ദുൽ റസാഖ് ബംഗ്ലാവു പറമ്പിൽ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, പി എ കനി കരിപ്പായിൽ , പി കെ കബീർ, മുഹമ്മദ് സാജിദ് മുഹമ്മദ് സലീം, ഷഫീഖ് താഴത്തുവീട്ടിൽ എന്നിവർ സംസാരിച്ചു.
സഫർ വലിയ കുന്നം (രക്ഷാധികാരി), പി എസ് അബ്ദുൽ റസാഖ് (ചെയർമാൻ), വി പി ഇ സ്മായിൽ വലിയ കുന്നത്ത് (വൈസ് ചെയർമാൻ) ,നാദിർഷാ(ജനറൽ കൺവീനർ), ഇക്ബാൽ ഇല്ലത്തു പറമ്പിൽ (ചെയർമാൻ പ്രചരണ വിഭാഗം) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ


കിണറ്റിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ മിനി മില്ലിന് സമീപം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി. വനം വകുപ്പിന്റെ പരിശീലനം ലഭിച്ച സിയാദ് അമര പറമ്പിൽ, നൗഷാദ് വെളളൂപറമ്പിൽ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന് കൈമാറി.

ശവസംസ്ക്കാരത്തിന് എത്തിയവര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു
മണിമല : കടയനിക്കാട് സെന്റ് മേരീസ് പള്ളിയില്‍ ശവസംസ്ക്കാരത്തിനെത്തിയ 25 പേര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. പരുക്കേറ്റവരെ മണിമലയിലും ഇടയിരിക്കപ്പുഴയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഈച്ചയുടെ കുത്തേറ്റ് ചിലര്‍ ബോധരഹിതരായി വീണു. പള്ളിയുടെ മുകള്‍ഭാഗത്തുണ്ടായിരുന്ന തേനീച്ചക്കൂട് നിലത്തു വീണതിനെത്തുടര്‍ന്നാണ് ഈച്ചകള്‍ കുത്തിയത്.

തസ്തിക ഒഴിവ്
മണിമല: വെള്ളാവൂർ ഗ്രാമപഞ്ചായത്ത് എൽ.എസ്.ജി.ഡി അസി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നിലവിൽ ഒഴിവുള്ള മൂന്നാം ഗ്രേഡ് ഓവർസിയറുടെ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. ഐ.റ്റി.ഐ സിവിൽ അല്ലെങ്കിൽ അതിന് മുകളിൽ യോഗ്യതയുള്ളവർ മെയ് ആറിന് രാവിലെ 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് ആഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോണറ്റിനും നെസ്റിനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം.
എരുമേലി : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോണറ്റും നെസ്റിനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനങ്ങളും ഉപഹാരവും ഏറ്റുവാങ്ങി. 54ാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റകുന്നേൽ ജോസ് – മേരി ദമ്പതികളുടെ മകളായ സോണറ്റും 701 – മത് റാങ്ക് കരസ്ഥമാക്കിയ എരുമേലി പറമ്പിൽ അബ്ദുൽ ഫസിം – ഷിജി മോൾ ദമ്പതികളുടെ മകളായ നെസ്റിനും യോഗത്തിൽ നന്ദി അറിയിച്ചു സംസാരിച്ചു.
അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീലാ നസീര്‍ , അംഗങ്ങളായ റ്റി.എസ് ക്യഷ്ണകുമാര്‍, പി.കെ പ്രദീപ്, കെ.എസ് എമേഴ്സണ്‍, രത്നമ്മ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഫൈസല്‍ തുടങ്ങിയവർ പങ്കെടുത്തു.

കനത്ത മഴയും, വീശിയടിച്ച കാറ്റും പനമറ്റം മേഖലയിൽ നാശനഷ്ടം ഉണ്ടാക്കി
പനമറ്റം: പനമറ്റം ഹെൽത്ത് സെന്റർ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ നാശനഷ്ടം. പനമറ്റം – തമ്പലക്കാട് റോഡിലേയ്ക്ക് ഒടിഞ്ഞു വീണ തേക്ക് മരം ഒരു മണിക്കൂറോളം ഗതഗതാതടസ്സമുണ്ടാക്കി.
ഹെൽത്ത് സെന്ററിനും പുതിയകത്തിനുമിടയിലായിരുന്നു കാറ്റ് കൂടുതൽ നാശം വിതച്ചത്. വൈദ്യുതി കമ്പികളും പൊട്ടിവീണു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്‌സെത്തിയാണ് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.
പറപ്പിള്ളാത്ത് ചന്ദ്രബാബുവിന്റെ 50 ഇഞ്ച് വണ്ണമുള്ള തേക്കാണ് റോഡിലേയ്ക്ക് ഒടിഞ്ഞു വീണത്. പറപ്പിള്ളാത്ത് ഉണ്ണിയുടെ രണ്ട് തേക്ക്, ഒരുപ്പാവ്, രണ്ട് റബ്ബർ എന്നിവയും കാറ്റിൽ ഒടിഞ്ഞു വീണു. സമീപത്തെ നിരവധി പേരുടെ കപ്പ , വാഴ കൃഷികൾക്കും കാറ്റ് നാശമുണ്ടാക്കി. മേഖലയിൽ കനത്ത ഇടിമിന്നലുമുണ്ടായി.

എരുമേലിയിൽ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ പ്രാഥമിക വിജ്ഞാപനം വീണ്ടും പുറപ്പെടുവിച്ചു..
എരുമേലി : ശബരിമല വിമാനത്താവളത്തിന് എരുമേലിയിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് രണ്ടാം തവണയാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയും 307 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. പാലാ സബ് കോടതിയിലുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കം തീർപ്പാകാതെ സർക്കാരിന് എങ്ങനെ എസ്റ്റേറ്റ് ഏറ്റെടുക്കാനാകും എന്നതാണ് നിലവിൽ പ്രസക്തമായ വിഷയം.
ആദ്യ വിജ്ഞാപനം ഹൈക്കോടതി ഇടപെടലിൽ റദ്ദാക്കിയിരുന്നു. സ്വതന്ത്ര ഏജൻസി നടത്തേണ്ട സാമൂഹിക ആഘാത പഠനം സർക്കാർ ബന്ധമുള്ള ഏജൻസി നടത്തി എന്നത് ഉൾപ്പടെ പിഴവുകൾ ഉന്നയിച്ച് ചെറുവള്ളി എസ്റ്റേറ്റ് അധികൃതർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദായത്. ഈ പിഴവുകൾ പരിഹരിച്ചാണ് വീണ്ടും പഠനവും വിദഗ്ധ സമിതിയുടെ ശുപാർശയുമായി ഇപ്പോൾ പുതിയ വിജ്ഞാപനമായിരിക്കുന്നത്. എന്നാൽ ഈ വിജ്ഞാപനത്തിലും പിഴവുകൾ ഉന്നയിച്ച് വീണ്ടും നിയമ വ്യവഹാരം നേരിട്ടേക്കാം. പാലാ സബ് കോടതിയിലുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കവും ഭൂമി ഏറ്റെടുക്കലിന് തടസമായി ഉന്നയിക്കപ്പെടാം.
പാലാ സബ് കോടതിയിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ജൂണിൽ അടുത്ത വിസ്താരം ആരംഭിക്കും. ഈ കേസ് തീർപ്പാകാതെ എങ്ങനെ എസ്റ്റേറ്റ് ഏറ്റെടുക്കാൻ കഴിയും എന്നത് പ്രധാന നിയമ പ്രശ്നമാണ്.
ഇതിനിടെയാണ് പത്തനംതിട്ട ജില്ലയിൽ വിമാനത്താവള പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ സംസ്ഥാന സർക്കാരിന്റെ ഭരണ വാർഷിക പരിപാടിയിൽ വെച്ചാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ എരുമേലിയിലെ പദ്ധതി ഒഴിവാക്കുമെന്നോ പകരം ആണെന്നോ മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. നിലവിൽ പത്തനംതിട്ട ജില്ലയിലെ കൊടുമൺ എസ്റ്റേറ്റ് ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് പരിഗണിക്കണമെന്ന നിർദേശം ഹൈക്കോടതിയിൽ നിന്നുയർന്നതുമാണ്.
വിജ്ഞാപന പ്രകാരം തുടർ നടപടികൾ ഇങ്ങനെ.
ഇക്കഴിഞ്ഞ11 നാണ് നിർദ്ദിഷ്ട പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയായത്.
റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരമായിരുന്നു അനുമതി. റവന്യു നിയമം 11 (1) പ്രകാരമുള്ള നടപടികളുടെ ഭാഗമായി എരുമേലിയിൽ പ്രദേശത്തെ ഭൂവുടമകളിൽനിന്ന് ഏറ്റെടുക്കുന്ന വസ്തുവിന്റെ സർവേ നമ്പർ സഹിതമുള്ള രൂപരേഖ തയ്യാറാക്കണമെന്നാണ് വിജ്ഞാപനത്തിലെ ഒരു നിർദേശം. ഇത് തയ്യാറായാൽ സെക്ഷൻ 12 പ്രകാരം പദ്ധതിപ്രദേശത്തെ സ്കെച്ച് തയ്യാറാക്കണം. അടുത്ത ഘട്ടം പാക്കേജാണ്. പദ്ധതി പ്രദേശത്തെ സാമൂഹിക ആഘാത പഠന പ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി കേന്ദ്ര ഭൂമി ഏറ്റെടുക്കൽ ചട്ട പ്രകാരമുള്ള നടപടികൾ ആണ് തുടർന്ന് സ്വീകരിക്കേണ്ടത്. ഈ നടപടികളിൽ ഭൂമി ഉടമകൾക്ക് ആക്ഷേപം അറിയിക്കാൻ 60 ദിവസം സാവകാശമുണ്ട്. ഇതിന് ഹിയറിങ്ങിനും മറ്റും സ്പെഷ്യൽ തഹസിൽദാരെയാണ് ചുമതലപ്പെടുത്തുക.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കലിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണം. ഒപ്പം പ്രത്യേക പാക്കേജ് വാഗ്ദാനം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരും. ഇതോടൊപ്പം ഏജൻസി തയാറാക്കുന്ന ഡിപിആർ കേന്ദ്രം അംഗീകരിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ നടത്തിപ്പ് ഘട്ടത്തിലേക്ക് കടക്കാം. ഇതിനായി ഡിപിആർ പൂര്‍ത്തിയാക്കി കെഎസ്‌ഐഡിസിക്ക് ഏജൻസി സമര്‍പ്പിക്കുകയും കൂടുതല്‍ അവലോകനത്തിനായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയയ്ക്കുകയും വേണം.

മുണ്ടക്കയം സബ് ട്രഷറി നിർമാണ ഉദ്ഘാടനം
മുണ്ടക്കയം സബ് ട്രഷറിക്ക് സംസ്ഥാന ഗവൺമെന്റിൽ നിന്നും 1.75 കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മെയ് അഞ്ചിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുണ്ടക്കയത്ത് നിർവഹിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകസമിതി യോഗം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. സംഘാടകസമിതി ഭാരവാഹികൾ ആയി ജില്ലാ ട്രഷറി ഓഫീസർ ജോസ് മോൻ കെ ജെ(കൺവീനർ)
, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് ആന്റണി എൻ എം, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെ. ജോൺ എന്നിവരെ ജോയിന്റ് കൺവീനർമാരായും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാറിനെ
ചെയർമാനയും
വൈസ് ചെയർമാൻമാരായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം. ജി രാജു, കെ. എസ് രാജു, ചാർലി കോശി – സെയ്തു മുഹമ്മദ്, സിജു കൈതമറ്റം , ഷാജി അറത്തിൽ എന്നിവരെയും സെക്രട്ടറിയായി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപിനെയും, ട്രഷററായി മുണ്ടക്കയം സബ് ട്രഷറി ഓഫീസർ ജേക്കബ് സി ജോർജിനെയും തിരഞ്ഞെടുത്തു. നിലവിൽ മുണ്ടക്കയത്ത് സബ് ട്രഷറി വളരെ പരിമിതമായ സാഹചര്യങ്ങളിൽ രണ്ടാം നിലയിൽ വാടകക്കായിരുന്നു. – പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കണമെന്നുള്ള ആവശ്യം വളരെ ശക്തമായിരുന്നു. ഇപ്പോൾ നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം മുണ്ടക്കയത്തിന് അനുവദിച്ച സബ് ട്രഷറിക്ക് ആവശ്യമായ സ്ഥലം മുണ്ടക്കയം ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കുകയായിരുന്നു. ട്രഷറിയുടെ നിർമ്മാണ ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടത്തുന്നതിന് സംഘടക സമിതി തീരുമാനിച്ചു. വിശിഷ്ടാതിഥികളെ കെ. കെ റോഡിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സമ്മേളന വേദിയിലേക്ക് ആനയിക്കും. പെൻഷൻ സംഘടനകളായ കെ. എസ്.എസ്.പി.യു , കെ. എസ്.എസ്.പി. എ എന്നിവയുടെ മുണ്ടക്കയം യൂണിറ്റുകളിലെ മുഴുവൻ അംഗങ്ങളും കുടുംബസമേതം ഉദ്ഘാടന സമ്മേളനത്തിന് പങ്കെടുക്കുന്നതിനും നിശ്ചയിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറി ഡയറക്ടർ വി.സാജൻ, മറ്റ് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, പെൻഷൻ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും
രണ്ട് നിലകളായി 2700 സ്ക്വ.ഫീറ്റ് വിസ്തൃതിയിലാണ് പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഇടപാടുകാർക്കുള്ള വെയിറ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, 5 കൗണ്ടറുകൾ, ട്രഷറി ഓഫീസറുടെ ക്യാബിൻ, ടോയ്‌ലറ്റുകൾ മുതലായവയും, ഒന്നാം നിലയിൽ സ്ട്രോങ്ങ് റൂം, ലോക്കർ റൂം, റിക്കവറി റൂം, ഗാർഡ് റൂം, കൗണ്ടറുകൾ, ഭക്ഷണ മുറി, ടോയ്ലറ്റുകൾ മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രഷറി പ്രവർത്തിക്കുന്നതിന് ആവശ്യമായ മുഴുവൻ ഫർണിച്ചറുകളും നിർമ്മാണത്തിന്റെ ഭാഗമായി ലഭ്യമാക്കും
എരുമേലിയിലും നിലവിൽ സബ് ട്രഷറി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും, എരുമേലി സബ് ട്രഷറിക്കും സ്ഥലവും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ഫണ്ടും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

കൊല്ലമുള ജംക്‌ഷനിലെ കലുങ്ക് നിർമാണം; ഒരു മാസം ഗതാഗത നിയന്ത്രണം
കൊല്ലമുള: മഠത്തുംചാൽ-മുക്കുട്ടുതറ റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി കൊല്ലമുള ജംക്‌ഷനിലെ കലുങ്ക് പുനർനിർമിക്കുന്നു. ഇതിന്റെ ഭാഗമായി ഈ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമ രാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ചെറിയ വാഹനങ്ങൾ കൊല്ലമുള സാംസ്കാരിക നിലയം പലകക്കാവ് റോഡുവഴി തിരിഞ്ഞുപോകണം.
31.5 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് 42.18 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 34 കോടി രൂപയ്ക്കാണ് പണി കരാർ ചെയ്തത്.വൈദ്യുതി തൂണുകളും പൈപ്പു കളും മാറ്റി സ്ഥാപിക്കുന്നതിനു നേരിട്ട താമസം മൂലം കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരു ന്നു. തുടർന്ന് നടത്തിയ പണികളുടെ ബിൽ തയാറാക്കി നൽകിയിരുന്നു. ഇതിൽ ശേഷിച്ച തുകയും ഭരണാനുമതി ലഭിച്ച തുകയുടെ ബാക്കിയും ഉൾപ്പെടെയാണ് : രണ്ടാംഘട്ട നിർമാണത്തിന് അനുവദിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. മന്ദമരുതി വെച്ചുച്ചിറ, വെച്ചൂച്ചിറ-കനകപ്പലം, വെച്ചൂച്ചിറ-ചാത്തൻതറ-മുക്കൂട്ടുതറ എന്നീ റോഡുകളാണ് പദ്ധതിയിലുള്ളത്.ശേഷിക്കുന്ന ബി.എം. സി ടാറിങ്, സംരക്ഷണ ഭിത്തി, ഓട എന്നീ നിർമാണങ്ങളും അപകട സൂചന ബോർഡുകൾ സ്ഥാപിക്കൽ പൂട്ടുകട്ട പാകൽ, ദിശാസൂചികകൾ സ്ഥാപിക്കൽ എന്നീ പണികളാണ് ബാക്കിയുള്ളത്.

മെയ് ദിന റാലി
മുണ്ടക്കയം : സി. ഐ. ടി. യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലി മുണ്ടക്കയത്ത് നടത്തും. രാവിലെ ഒൻപതിന് മുണ്ടക്കയം നായനാർ ഭവൻ ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. ബസ് സ്റ്റാൻഡ് മൈതാനത്ത് ചേരുന്ന പൊതുസമ്മേളനം സി. ഐ. ടി. യു സംസ്ഥാന പ്രസിഡൻ്റ് എളമരം കരീം ഉദ്ഘാടനം ചെയ്യും.

ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം .. വീട്ടമ്മയ്ക്ക് പരുക്ക്
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം കനത്ത മഴക്കൊപ്പം ഉണ്ടായ ശ്കതമായ ഇടിമിന്നലിൽ ചേനപ്പാടി പണക്കുഴിയിൽ ദേവദാമ്പിന്റെ വീടിന് നാശനഷ്ട്ടം ഉണ്ടായി. ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യൂതി ഉപകരണങ്ങൾ കത്തിനശിച്ചു. ദേവദാസിന്റെ ഭാര്യ ബിന്ദുവിനെ പരുക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മുട്ട കോഴിക്കുഞ്ഞ് വിതരണം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിൽ നിന്നും രണ്ടുമാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് 130 രൂപ നിരക്കിൽ 29 ചൊവ്വാഴ്ച രാവിലെ ഒൻപതിന് വിതരണം ചെയ്യുമെന്ന് സീനിയർ വെറ്റിനറി സർജൻ അപറിയിച്ചു. ഫോൺ 6 2 3 88 0 9 8 1 2

“ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ “: സ്വകാര്യ ബസ് ജീവനക്കാർക്കായുള്ള ശില്പശാല അമൽ ജ്യോതിയിൽ
കൂവപ്പള്ളി: “ഡ്രൈവിങ് വിത്ത് ഡിസിപ്പ്ലിൻ: ഒരു സുരക്ഷിത റോഡ് യാത്രയ്ക്കായുള്ള സംയുക്ത ശ്രമം” എന്ന പേരിൽ സ്വകാര്യ ബസ് ജീവനക്കാർക്കായി ഏകദിന ശില്പശാല ഏപ്രിൽ 23, 2025-ന് കൂവപ്പള്ളിയിലെ അമൽജ്യോതി എൻജിനീയറിങ് കോളജിൽ വിജയകരമായി നടന്നു. അമൽജ്യോതി എൻജിനീയറിങ് കോളേജിന്റെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിഭാഗം ആണ് ഈ പരിപാടി ക്രമീകരിച്ചത്. കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓ ഓഫീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിലും, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെയും സഹകരണത്തിലാണ് പരിപാടി നടത്തിയത്.
ഏകദേശം 100-ലധികം സ്വകാര്യ ബസ് ജീവനക്കാർ പരിപാടിയിൽ സജീവമായി പങ്കെടുത്തത് ഈ ശില്പശാലയുടെ വിജയത്തിന്റെ സൂചകമായി നിലകൊണ്ടു. റോഡ് സുരക്ഷ, നിയമങ്ങൾ, യാത്രക്കാരുമായി ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ജാഗ്രതയും ഉത്തരവാദിത്വവും ഉയർത്തിയതായിരുന്നു ഈ പരിശീലനത്തിന്റെ മുഖ്യ ഉദ്ദേശ്യം.
കോട്ടയം ആർ.ടി.ഒ ശ്രീ. കെ. അജിത് കുമാർ പരിപാടി ഉദ്‌ഘാടനം ചെയ്യുകയും, ജോയിൻറ് ആർ.ടി.ഒ ശ്രീ. ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. എം.വി.ഐ ശ്രീ. ആശാകുമാർയും എ.എം.വി.ഐ ശ്രീ. ജോർജ് വർഗീസ്യും ക്ലാസുകൾക്ക് നേതൃത്വം നൽകി.
അമൽജ്യോതി ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിഭാഗം വിഭാഗാധ്യക്ഷൻ ഡോ. ജെ.പി. അജിത് കുമാർ ആശംസകൾ അർപ്പിച്ചു.
പരിപാടിക്കായുള്ള നന്ദിയും കൃതജ്ഞതയും പങ്കുവച്ചത് സ്റ്റാഫ് കോർഡിനേറ്റർ ശ്രീ. അരുണ്‍ തോമസ് ജോർജ് ആയിരുന്നു.

റാങ്ക് ജേതാവിനെ ആദരിച്ചു
മുണ്ടക്കയം : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച മുണ്ടക്കയം വണ്ടൻപതാൽ നെസ്‌റിൻ പി. ഫാസിമിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ: പി.ഷാനവാസ് വീട്ടിലെത്തി അനുമോദിക്കുകയും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഉപഹാരം കൈമാറുകയും ചെയ്തു.
സിവി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, റെജീന റഫീക്ക്, പി കെ പ്രദീപ്, ഫൈസൽ മോൻ, അൻസർ, മോനായി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോനറ്റ് ജോസിന് ആശംസകളുമായി മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ സോനറ്റ് ജോസ് ഈറ്റക്കക്കുന്നേലിന് ഭവനത്തിലെത്തി ആശംസകൾ നേർന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. വിശ്വാസബോധ്യത്തിന്റെ ശക്തിയിൽ പ്രതിസന്ധികളിൽ തളരാതെ ഉറച്ച ലക്ഷ്യബോധത്തോടെ പരിശ്രമം തുടർന്ന സോനറ്റ് അഭിനന്ദനീയ മാതൃകയാണ് നല്കിയിരിക്കുന്നതെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. സാമൂഹ്യ പ്രതിബന്ധതയോടെ വർത്തിച്ച് മൂല്യബോധത്തോടെ പെരുമാറുന്ന മികച്ച ഉദ്യോഗസ്ഥയായി വർത്തിക്കുവാൻ സോനറ്റിന് കഴിയട്ടെയെന്ന് മാർ ജോസ് പുളിക്കൽ ആശംസിച്ചു.
പാർശ്വവത്കരിക്കപ്പെട്ടവരെ പരിഗണിക്കുന്നതിനും മികച്ച വിദ്യാഭ്യാസത്തിലൂടെ കർമ്മശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുമുള്ള ആത്മാർത്ഥമായ ആഗ്രഹമാണ് സിവിൽ സർവീസ് ലക്ഷ്യത്തിന് അധ്വാനിക്കുന്നതിന് പ്രേരണയായതെന്ന് സോനറ്റ് പറഞ്ഞു. ഇടവകക്കൂട്ടായ്മയും യുവദീപ്തി- എസ്. എം. വൈ. എം, കുടുംബകൂട്ടായ്മ, സ്റ്റുഡൻ്റ് പോലീസ് എന്നിവ തന്റെ ലക്ഷ്യബോധത്തെ രൂപീകരിക്കുന്നതിന് നല്കിയ പ്രേരണയും പ്രചോദനവും ഹൃദയപൂർവം സ്മരിക്കുന്നതായും സോനറ്റ് പറഞ്ഞു.കാഞ്ഞിരപ്പള്ളി രൂപത പുഞ്ചവയൽ ഇടവകാംഗമായ സോനറ്റ് ഈറ്റയ്ക്കക്കുന്നേൽ രൂപത യുവദീപ്തി – എസ്. എം. വൈ. എം. സജീവ പ്രവർത്തകയും പുഞ്ചവയൽ യൂണിറ്റ് പ്രസിഡന്റ്മായിരുന്നു.
പുഞ്ചവയൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കിടങ്ങത്താഴെ, രൂപത പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, ഫാ. ജേക്കബ് ചാത്തനാട്ട്, കുടുംബകൂട്ടായ്മാംഗങ്ങൾ എന്നിവരും രൂപതാധ്യക്ഷനൊപ്പം ഭവനത്തിലെത്തിയിരുന്നു.

സ്നേഹത്തണലായി 14 വീടുകൾ ഒരുക്കി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് എൻ എസ് എസ് യൂണിറ്റ്.
കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളജിന്റെ വജ്രജൂബിലി വർഷത്തിൽ കോളേജ് എൻഎസ്എസ് യൂണിറ്റ്, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും എം ജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിന്റെയും സഹകരണത്തോടെ ഭവനരഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം 28 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.
സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും വിവിധ ഭവനപദ്ധതികളിൽ ഒന്നും ഉൾപ്പെടാത്ത ഭവനരഹിതരായ ആളുകളുടെ ‘സ്വന്തമായി വീട്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് സെന്റ് ഡൊമിനിക്സ് കോളേജ് എൻഎസ്എസ് യൂണിറ്റ് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനോടും എം ജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിനോടും കൈകോർത്തത്. ‘സ്നേഹവീട്’ എന്ന ഈ സംയുക്തപദ്ധതി വഴി യാഥാർത്ഥ്യമായത് 14 വീടുകളാണ്.
ഇടുക്കി ജില്ലയിൽ കൊക്കയാർ, കോട്ടയം ജില്ലയിലെ മുണ്ടക്കയം, തിടനാട് , ചിറക്കടവ് എലിക്കുളം എന്നീ പഞ്ചായത്തുകളിലായാണ് 14 വീടുകൾ നിർമ്മിക്കപ്പെട്ടത്. ഏറ്റവും അർഹരായവർക്ക് മാത്രം ഭവനങ്ങൾ ലഭിക്കുന്നതിന് ഫൌണ്ടേഷനും എൻഎസ്എസും ശ്രദ്ധിച്ചിരുന്നു. അഞ്ചു സെൻറിൽ അധികം ഭൂമി സ്വന്തമായില്ലാത്തവർക്കാണ് വീടുകൾ നിർമ്മിച്ചു നല്കുന്നത്. നിബന്ധനകൾ പ്രകാരം കണ്ടെത്തിയ പതിനാലിൽ മൂന്നു കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലം ഇല്ലാതിരുന്നതിനാൽ അവർക്ക് ഭൂമി കണ്ടെത്തി നൽകിയാണ് വീട് നിർമ്മിച്ചത്.
ഈ ഉദ്യമത്തിൽ സെൻറ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റിന് നാട്ടിലെ സുമനസ്സുകളായ ഒട്ടേറെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അകമഴിഞ്ഞ സഹകരണം ലഭിച്ചു എന്ന് പ്രോഗ്രാം ഓഫീസർ ഡോ ജോജി തോമസ് പറഞ്ഞു. വീട് നിർമ്മിക്കുന്നതിന് സ്ഥലം വിട്ടുനൽകിയും സാമ്പത്തികസഹായം നൽകിയും ഒട്ടേറെ ആളുകൾ ഒപ്പം നിന്നതിനാലാണ് പതിനാല് വീടുകൾ എന്ന വലിയ നന്മയിലേക്ക് ഒറ്റ വർഷം കൊണ്ട് എത്തിച്ചേരാൻ കോളജിലെ എൻ എസ് എസ് യൂണിറ്റിന് സാധിച്ചത്.
വീടില്ലാത്തവർക്ക് വീട് ലഭിച്ചു എന്ന നന്മയെപ്പോലെതന്നെ വിലമതിക്കുന്നതാണ് ഈയൊരു പ്രക്രിയയിലൂടെ കോളജിലെ എൻഎസ്എസ് അംഗങ്ങൾ നേടിയ സമഗ്രപരിശീലനം എന്ന് പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് പറഞ്ഞു. പതിനാല് ഭവനങ്ങളുടെ നിർമ്മാണത്തിലൂടെ സ്നേഹത്തിന്റെയും, സാമൂഹ്യ പ്രതിബദ്ധതയുടെയും അമൂല്യമാതൃക ഒരുക്കുകയായിരുന്നു സെൻറ് ഡൊമിനിക് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും.
അർഹരായ കുടുംബങ്ങളെ കണ്ടെത്തുക; നിർമ്മാണസ്ഥലം സന്ദർശിച്ച് ഭവനനിർമ്മാണ ആസൂത്രണം നടത്തുക; സാമ്പത്തിക സഹായം, സർക്കാർ രേഖകൾ, അംഗീകാരങ്ങൾ, പ്ലാൻ, എസ്റ്റിമേറ്റ് മുതലായവ തയാറാക്കുക; സുമനസ്സുകളെ സഹകരിപ്പിക്കുക എന്നിങ്ങനെ നേതൃത്വപരമായ എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികൾ പങ്കാളികളായി. വാഹന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ നിർമ്മാണ സാമഗ്രികൾ ചുമന്ന് എത്തിക്കാനും മണ്ണ് കുറവുള്ള പാറ നിറഞ്ഞ പ്രദേശത്ത് തറ കെട്ടുന്നതിന് മണ്ണ് ചുമന്ന് എത്തിക്കാനും അടക്കം വീട് നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിൽ കൈമെയ് മറന്നുള്ള കായികാധ്വാനവും എൻഎസ്എസ് വോളന്റിയർമാരുടെ വകയായിരുന്നു.
എൻഎസ്എസ് വോളണ്ടിയർമാർക്ക് സാമൂഹ്യ സേവനത്തിന്റെ പുതിയ ഒരു അനുഭവമായിരുന്നു ഈ ഭവനനിർമാണ കാലഘട്ടം. അക്രമത്തിലേക്കും ലഹരിയിലേക്കും വഴിമാറാതെ യുവാക്കളുടെ ക്രിയാത്മകത ശരിയായ രീതിയിൽ വിനിയോഗിച്ചാൽ ഇത്തരം നന്മയുടെ അത്ഭുതങ്ങൾ പിറക്കുമെന്ന് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അതുൽ കൃഷ്ണൻ പറഞ്ഞു. കോളേജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരി, കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, വോളണ്ടിയർ സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറ് എൻഎസ്എസ് വോളണ്ടിയർമാർ നടത്തിയ തീവ്രപരിശ്രമമാണ് വിജയം വരിച്ചിരിക്കുന്നത്. .
ഏപ്രിൽ 28 തിങ്കളാഴ്ച കോളേജിൽ നടക്കുന്ന താക്കോൽദാന സമ്മേളനം കോളജ് എൻഎസ്എസ് യൂണിറ്റും എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലും ചേർന്നാണ് സംഘടിപ്പിക്കുന്നത്. സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി എൻ വാസവൻ താക്കോൽ ദാനം നിർവഹിക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യാതിഥിയായിരിക്കും. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോക്ടർ ആൻസർ, എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇ എൻ ശിവദാസൻ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ വോളണ്ടിയർ സെക്രട്ടറിമാരായ അതുൽ കൃഷ്ണൻ, ഭാഗ്യലക്ഷ്മി രാജ്, ആൽബിൻ തോമസ്, ദിയ തെരേസ് ജോഷി എന്നിവർ പങ്കെടുത്തു

ഒന്നാം റാങ്ക് നേടി പോൾ ചാക്കോ തോപ്പിൽ നാടിന് അഭിമാനമായി
കാഞ്ഞിരപ്പള്ളി : തെലുലങ്കാന സംസഥാനത്തിന്റെ മെഡിക്കൽ യൂണിവേഴ്സിറ്റിയായ KNR യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ഫെബ്രുവരി – 2025 ൽ നടത്തിയ MBBS ഫൈനൽ പരീക്ഷയിൽ പോൾ ചാക്കോ തോപ്പിൽ ഡിസ്റ്റിങ്ഷനോടെ ഒന്നാം റാങ്ക് നേടി.
എല്ലാ സെമസ്റ്റർ പരീക്ഷകളിലും ഡിസ്റ്റിങ്ഷനോടെയാണ് തെലുങ്കാനയിലെ ഗവൺമെന്റ് & സ്വകാര്യ മേഖലയിൽ ആകെയുള്ള 33 മെഡിക്കൽ കോളജുകളിൽ നിന്നായി 5100 ഓളം MBBS വിദ്യാർത്ഥികളിൽ മുന്നിലെത്തി പോൾ ചാക്കോ ഒന്നാം സ്ഥാനം നേടിയത്.
ഹൈദരാബാദിനടത്തുള്ള മെഹബൂബ് നഗർ ഗവൺമെന്റ് മെഡിക്കൽ കോളജ് വിദ്യാർത്ഥിയായ പോൾ,എരുമേലി പഴയ കൊരട്ടി തോപ്പിൽ ചാക്കോ പോളിന്റെയും ജെസ്സി തോമസ്സിന്റെയും മകനാണ്.
പത്താം ക്ലാസ്സ് വരെ അബുദാബി ഇൻഡ്യൻ സ്കൂളിൽ പഠിച്ച പോൾ, ആനക്കല്ല് സെന്റ് ആന്റണിസ് സ്കൂളിലാണ് പ്ളസ് ടു പഠനം നടത്തിയത്. പ്ളസ് ടു പഠനത്തോടൊപ്പമുണ്ടായിരുന്ന ബ്രില്ലിയന്റിന്റെ കോച്ചിംഗിലൂടെ 2020 ലെ നീറ്റ് പരീക്ഷയിൽ ആദ്യ തവണ തന്നെ ഉയർന്ന സ്കോർ നേടി ഓൾ ഇൻഡ്യാ ക്വോട്ടായിലൂടെയാണ് ഹൈദരാബാദിനടുത്തുള്ള ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.

മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഹൈമാറ്റ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം : മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഹൈമാറ്റ്സ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സുഭേഷ് സുധാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് അധ്യക്ഷയായി.
സി വി അനിൽകുമാർ, ഷീല ടീച്ചർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ ഫൈസൽമോൻ, റെയ്ച്ചൽ, എം ജി രാജു, വിനീത് പനമൂട്ടിൽ,ജനീഷ്, നിസാർ ബോംബെ ടെക്സ്, റിയാസ് യൂപ്പീ, ഷിയാസ്, ബസ് ഏജൻറ്റ് ഷംസുദീൻ , സജി , കുമാരേശൻ, എംജി റെജി, ഷാജി , സജിമോൻ എന്നിവർ പങ്കെടുത്തു

കാഞ്ഞിരപ്പള്ളി മാലിന്യ മുക്ത പഞ്ചായത്ത് എന്നത് കടലാസിൽ മാത്രം ; മാലിന്യം കുന്നുകൂടി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മാലിന്യ മുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനം കടലാസിൽ മാത്രം എന്ന നിലയിലാണ് കാര്യങ്ങൾ. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ് . കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരവും മാലിന്യങ്ങളാൽ നിറഞ്ഞു. സിവിൽ സ്റ്റേഷന്റെ പരിസരത്ത് പല ഭാഗത്തും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. സിവിൽ സ്റ്റേഷൻ മുറ്റത്ത് പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് ഉണ്ടെങ്കിലും ഇത് ഉപയോഗിക്കാറില്ല. ഇതിന് ചുറ്റും പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യവും കുന്നുകൂടി കിടക്കുകയാണ്. മറ്റൊരു ഭാഗത്ത് ഉപയോഗശൂന്യമായ വാഷ്ബേസിനും മാലിന്യങ്ങളും കിടക്കുന്നത് കാണാം.
സിവിൽ സ്റ്റേഷന്റെ മുൻഭാഗത്ത് വാഹന പാർക്കിങ് സ്ഥലത്ത് ഒറ്റ നോട്ടത്തിൽ കാണാത്ത രീതിയിൽ കരീയിലയും മറ്റ് മാലിന്യങ്ങളും കുന്നു കൂടി കിടക്കുകയാണ് . വാട്ടർ ടാങ്കുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗം കാട് കയറിയ നിലയിലാണ്. ഇവിടെയും മതിലിനോട് ചേർന്ന് മാലിന്യവും കരീയിലയും തൂത്തു കൂട്ടിയിരിക്കുകയാണ്. സിവിൽ സ്റ്റേഷൻ പരിസരം തുത്തുവാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായെന്ന സ്ഥിതിയാണുള്ളത്.
മഴ പെയ്യുന്ന സാഹചര്യത്തിൽ കെട്ടികിടക്കുന്ന പ്ലാസ്റ്റിക്കിലും മാലിന്യത്തിലും കൊതുകുകൾ പെരുകി സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മാലിന്യ മുകതമാക്കണമെന്ന ആവശ്യം ശകതമായി.

മദ്യപർ തമ്മിലടിച്ചു : ഇടപെട്ട പോലിസിന്റെ നേരെ കൈയേറ്റം : മൂന്ന് പേർ റിമാൻഡിൽ.
എരുമേലി : ടൗണിൽ ഇരുവിഭാഗം യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും അടിപിടിയിലും മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി . സംഘർഷം അറിഞ്ഞ് ഇടപെട്ട പോലീസിന് നേർക്കും കയ്യേറ്റം നടന്നു . സംഭവത്തിന്റെ വീഡിയോ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു .
സംഭവത്തിൽ പിതാവും മകനും ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത പോലിസ് ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ സ്റ്റേഷനിൽ വെച്ച് പോലിസ് ക്രൂരമായി മർദ്ദിച്ചെന്ന് പ്രതികൾ കോടതിയിൽ മൊഴി നൽകി. രണ്ട് ആഴ്ചത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട കോടതി അടുത്ത ദിവസം പ്രതികളുടെ ജാമ്യ അപേക്ഷ പരിഗണിക്കണമെന്നും നിർദേശിച്ചു.
ഇക്കഴിഞ്ഞ ഞായർ ഈസ്റ്റർ ദിനത്തിൽ വൈകിട്ട് എരുമേലി ടൗണിലാണ് സംഭവം. എരുമേലി മറ്റന്നൂർക്കര ലക്ഷം വീട് കോളനി പാടിക്കൽ റഫീഖ് (44), മകൻ അജാസ് (21), സുഹൃത്ത് ഇരുമ്പൂന്നിക്കര പാലയ്ക്കൽ അനന്ദു ബാബു (22) എന്നിവരാണ് അറസ്റ്റിലായി റിമാൻഡ് തടവിലായത്. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി, എരുമേലി സ്റ്റേഷൻ പോലിസ് സിവിൽ ഓഫിസർ അൻഷുവിനെ നെഞ്ചിൽ പോറൽ ഏൽപ്പിച്ചു, പൊതു സ്ഥലത്ത് അക്രമാസക്തരായി ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആണ് കേസ്.
ലഹരിയിൽ ഒരു പറ്റം പേർ വാഗ്വാദമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലിസ് പറയുന്നു. നാട്ടുകാർ പോലിസ് സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിച്ച് പോലിസ് എത്തിയപ്പോൾ പ്രശ്നം പറഞ്ഞു തീർത്ത് ഇരു സംഘങ്ങളും മടങ്ങുകയായിരുന്നു. ഈ സമയത്ത് എത്തിയ പോലിസുകാരെ കണ്ട് സംഘർഷത്തിൽ ഉൾപ്പെട്ട കുറെ പേർ ഓടിപ്പോയി. അവശേഷിച്ചവരെ പിരിച്ചു വിടാൻ പോലിസ് ശ്രമിക്കുമ്പോൾ സംഘർഷത്തിൽ പെട്ട ഒരു യുവാവിന്റെ പിതാവ് എത്തി പോലിസ് നടപടി ചോദ്യം ചെയ്തത് പോലീസുമായി വാക്കേറ്റമായി മാറുകയായിരുന്നു.. ഇത് കണ്ട് തടസം പിടിക്കാൻ വന്ന മകനെ പോലിസുകാർ ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് വീണ്ടും സംഘർഷമായി മാറി. ജീപ്പിൽ കയറാൻ കൂട്ടാക്കാതെ യുവാവും സുഹൃത്തും പോലീസിനെ ചെറുത്തു. ഇത് പോലീസുകാർക്ക് നേരെ കയ്യേറ്റമായി മാറിയതോടെ കൂടുതൽ പോലിസ് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.

ആർദ്രതയുള്ള വലിയ ഇടയൻ യാത്രയായി : മാർ ജോസ് പുളിക്കൽ ; സ്നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി : ഊഷ്മളമായ സ്‌നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ എനിക്ക് കാണാനിടയായതെന്നും, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു പരിശുദ്ധ പിതാവെന്നും ബിഷപ്പ് മാർ ജോസ് പുളിക്കൽ. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്‌നേഹിയും, ആഗോളകത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ നേര്‍ദിശയില്‍ നയിച്ച വ്യക്തിയുമാണ് ഫ്രാൻസിസ് പാപ്പ എന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. മുഖം നോക്കാതെ നിലപാടുകള്‍ തുറന്നുപറയുകയും ആഗോള സാഹോദര്യത്തിന്റെ അപ്പസ്‌തോലനായി നിലകൊള്ളുകയും ചെയ്തു. വന്ദ്യപിതാവിന്റെ വേര്‍പാടില്‍ അനുശോചിക്കുകയും കാഞ്ഞിരപ്പള്ളി രൂപതാക്കൂട്ടായ്മ ഒന്നാകെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പരിശുദ്ധ കുർബാനയിലും യാമ നമസ്കാരങ്ങളിലുമുൾപ്പെടെയുള്ള കുടുംബ പ്രാർത്ഥനകളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ച് പ്രാർത്ഥിക്കേണ്ടതാണന്ന് അദ്ദേഹം അറിയിച്ചു..
സ്നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി : സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായൊപ്പമുള്ള ഓരോ കൂടിക്കാഴ്ചയുമെന്ന് ബിഷപ്പ് മാർ മാത്യു അറക്കൽ. ഇന്നത്തെ ലോകത്തിന് ഒരു കാവലാളും തിരുത്തല്‍ ശക്തിയുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. അനാഥരെയും അഗതികളെയും അഭയാര്‍ഥികളെയും യുദ്ധത്തിന്റെ ഇരകളെയുമൊക്കെ വലിയ കാരുണ്യത്തോടെ നോക്കിക്കാണുകയും എക്കാലവും പാവങ്ങളുടെ പക്ഷം ചേരുകയും ചെയ്ത പിതാവ് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ അതേ ചൈതന്യത്തിലാണ് വ്യാപരിച്ചത്. ജനമനസുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എക്കാലവും ജ്വലിക്കുന്ന ഓര്‍മായി നിലകൊള്ളുമെന്ന് മാർ മാത്യൂ അറയ്ക്കൻ അനുസ്മരിച്ചു.

വാട്ടർ മീറ്ററുകൾ മോഷണം പോയതായി പരാതി ..
തമ്പലക്കാട് : ജൽ ജീവൻ പദ്ധതിയുടെ വാട്ടർ മീറ്ററുകൾ വ്യാപകമായി മോഷണം പോയതായി പരാതി.കുളത്തുങ്കൽ കോളനിയിലെ റോഡരുകിലുള്ള പല വീടുകളിൽ നിന്നും വാട്ടർ മീറ്ററുകൾ ആക്സൊ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

കനത്ത മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നൽ തമ്പലക്കാട് നാശം വിതച്ചു .
തമ്പലക്കാട്: വെള്ളിയാഴ്ച സന്ധ്യയ്ക്ക് പെയ്ത വേനൽ മഴയോട് അനുബന്ധിച്ച് ഉണ്ടായ ശക്തമായ ഇടിമിന്നൽ തമ്പലക്കാട് പ്രദേശത്ത് നാശം വിതച്ചു. ഇടിമിന്നലിൽ ഇലംപ്ലാശേരിൽ മോഹൻദാസിന്റെ വീടിന്റെ വയറിങ് പൂർണ്ണമായും കത്തിപ്പോയി. മീറ്ററും മെയിൻ സ്വിച്ചും തകർന്നു. ഈ വീടിനടുത്തുള്ള പൊടിമറ്റത്തിൽ സാബുവിന്റെ വീടിന്റെ ആസ്ബറ്റോസും, മൂഴിക്കൽ ഗൗരിക്കുട്ടിയമ്മയുടെ വീടിന്റെ ചിമ്മിനിക്കും തകരാർ സംഭവിച്ചു .

സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: വീണ്ടും റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്
വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു. 2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ ബാങ്കിംഗ് റിലേഷന്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബി ആര്‍ ആക്ട് 1949 ലെ വകുപ്പ് അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക് ബാങ്കര്‍ അഥവാ ബാങ്കിംഗ് എന്നീ വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല.
1949 ലെ ബാങ്കിംഗ് നിയമത്തിന്റെ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ബി ആര്‍ ആക്ട് 19 49 സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.1949 ലെ ബി ആര്‍ ആക്ട് വ്യവസ്ഥകള്‍ ലംഘിച്ച് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നാമമാത്ര അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ അറിയിക്കുന്നുണ്ട് .
ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷുറന്‍സ് പരീക്ഷ ഇല്ല. അത്തരം സഹകരണ സംഘങ്ങള്‍ ഒരു ബാങ്ക് ആണെന്ന് അവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും ഇടപാടുകള്‍ നടത്തുന്നതിനുമുമ്പ് ആര്‍ ബി ഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് നിര്‍ദേശം.
ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക പരിശോധിക്കാന്‍ ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.https://www.rbi.in/common person/English/scripts/Banks InIndia.aspx

ബിജെപി ജില്ലാ കമ്മറ്റിയിൽ പുതുമുഖമായി ചിറക്കടവിൽ നിന്നും ജി. ഹരിലാൽ
കാഞ്ഞിരപ്പള്ളി :- ബിജെപിയുടെ കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും രണ്ടുപേരാണ് പട്ടികയിൽ ഉള്ളത്. ജി. ഹരിലാൽ ജില്ല സെക്രട്ടറി ആയും ശ്രീമതി ജയ ബാലചന്ദ്രൻ ജില്ല വൈസ് പ്രസിഡന്റ് ആയുമാണ് പട്ടികയിൽ ഇടം പിടിച്ചത്
പാർട്ടിയുടെ ചിറക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ മണ്ഡലം സെക്രട്ടറിയുമായ ജി. ഹരിലാലാണ് ജില്ലയിലെ പുതുമുഖം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതുരംഗത്ത് എത്തിയ ജി. ഹരിലാൽ ആർഎസ്എസിന്റെ വിവിധ ഉത്തരവാദിത്വങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ എത്തിയത്. ചിറക്കടവ് പഞ്ചായത്തിൽ ബിജെപിയെ പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറിയത് കെ. ജി. കണ്ണൻ,ജി ഹരിലാൽ എന്നിവരുടെ കാലഘട്ടത്തിലാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ചിറക്കടവിൽ കരുത്തുകാട്ടി.
നിലവിൽ ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ച വരികയായിരുന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ്.
ബിജെപിക്ക് ജില്ലയിൽ ലഭിച്ച ആദ്യ ബ്ലോക്ക് പഞ്ചായത്ത് അംഗം ആണ് ശ്രീമതി ജയ ബാലചന്ദ്രൻ. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിരുന്നു ചിറക്കടവ് മുട്ടത്തുകവല സ്വദേശിനി ജയബാലചദ്രൻ.
ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി വി സി അജികുമാർ (എരുമേലി ) നെ നിയമിച്ചു .എരുമേലി സ്വദേശിയായ വി സി അജികുമാർ ആർ എസ് എസ് താലൂക്ക് കാര്യവാഹക്, ജില്ലാ സഹകാര്യവാഹക്, ഹിന്ദു ഐക്യവേദി രൂപീകരണ സമയത്ത് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി,, ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.


ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു
കാഞ്ഞിരപ്പള്ളി : വിശുദ്ധവാരത്തിലെ ഏറ്റവും പരമോന്നതമായ മൂന്നു ദിനങ്ങളിലൊന്നായ പെസഹാവ്യാഴം ക്രൈസ്തവർ ഇന്ന് ആചരിച്ചു. , ദുഃഖവെള്ളി, ഈസ്റ്റർ എന്നിവയാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശുദ്ധവാരത്തിലെ ഏറ്റം മഹനീയമായ മറ്റ് വിശുദ്ധ ദിനങ്ങൾ.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി റവ. ഡോ. കുര്യൻ താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ രൂപതാധ്യക്ഷനൊപ്പം ശുശ്രൂഷകളിൽ പങ്കുചേർന്നു.
യേശുദേവൻ തന്റെ പന്ത്രണ്ടു ശിഷ്യർക്കുമായി വിരുന്നൊരുക്കുകയും അതിനു മുന്നോടിയായി അവരുടെ പാദങ്ങൾ കഴുകുകയും ചെയ്തതിന്റെ സ്മരണ പുതുക്കുന്ന മനോഹരമായ ദിവസമാണ് പെസഹാവ്യാഴം. പെസഹാ എന്നവാക്കിനർത്ഥം “കടന്നുപോകൽ” എന്നാണ്. പെസഹാവ്യാഴം കടന്നുപോകുന്നത് കൊടുവേദനകളുടെ ദുഃഖവെള്ളിയിലേക്കാണ്. ലോകത്തെ ജയിച്ചു, ദൈവം മനുഷ്യനെ വീണ്ടെടുത്ത ദിനമായി ക്രൈസ്തവർ
ദുഃഖവെള്ളി ആചരിക്കുന്നു .
ദുഃഖവെള്ളിയുടെ കൊടിയപീഡകൾ വഴിമാറുന്നത് പ്രതീക്ഷയുടെ കിരണങ്ങൾ ഉദിച്ചുയരുന്ന ഉയിർപ്പുദിനത്തിലേക്കാണ്. തിന്മയ്ക്കു മേൽ നന്മയുടെ വിജയം. വിണ്ടെടുപ്പിന്റെ , തിരിച്ചുവരവിന്റെ , മാനസാന്തരത്തിന്റെ വലിയ സദ്‌വാർത്ത വിളംബരം ചെയ്യപ്പെട്ട ദിവസമായി ക്രൈസ്തവർ
ഈസ്റ്റർ ആചരിക്കുന്നു.

ജീവനക്കാരുടെ കാലുകൾ കഴുകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ചാപ്പലിലെ പെസഹാ ആചരണം
കാഞ്ഞിരപ്പളളി: പതിവിൽ നിന്നും വ്യത്യസ്തമായി അറ്റൻഡർമാർ മുതൽ മെഡിക്കൽ ഡയറക്ടർ വരെ നീളുന്ന ആശുപത്രി ജീവനക്കാരുടെ പ്രതിനിധികളുടെ കാലുകൾ കഴുകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ചാപ്പലിലെ പെസഹാ ആചരണം ശ്രദ്ധേയമായി. മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു ഉൾപ്പെടെ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, സപ്പോർട്ടിങ് സ്റ്റാഫ് വിഭാഗങ്ങളിൽ നിന്നുള്ള 12 പേർ പെസഹാ തിരുക്കർമ്മങ്ങളിൽ ക്രിസ്തു ശിഷ്യന്മാരുടെ പ്രതിനിധികൾ ആയപ്പോൾ ആശുപത്രി ജോയിന്റ് ഡയറക്ടറും, കാഞ്ഞിരപ്പളളി മേരീക്വീൻസ് കാർമ്മൽ ഹൗസ് ആൻഡ് പ്രശാന്ത് ഭവൻ പ്രീഫെക്ടുമായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ പെസഹായുടെ ഭാഗമായ കാൽകഴുകൽ ശുശ്രുഷയുടെ മുഖ്യകാർമ്മികനായി.
സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് വികർ പ്രൊവിൻഷ്യാളും മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൾ തളിയൻ സി.എം.ഐ പാസ്റ്റർ കെയർ വിഭാഗത്തിലെ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ എന്നിവർ പെസഹദിന തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായി.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ വ്യാഴം രാവിലെ എട്ട് മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ആരാധന, 3.30നു കുർബാന, കാൽകഴുകൽ ശുശ്രൂഷ.
ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് പുളിമാവിൽ നിന്നും മണ്ണാറക്കയത്തു നിന്നും കുരിശിന്റെ വഴി, 8.30ന് കുരിശിന്റെ വഴി സമാപനം, ഉച്ചകഴിഞ്ഞു 3.30നു പീഡാനുഭവ തിരുക്കർമങ്ങൾ, തുടർന്ന് നഗരികാണിക്കൽ.
ദുഃഖശനിയാഴ്ച രാവിലെ 5.40ന് കുർബാന, 6.45ന് കുർബാന, പു ത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്, 10ന് യുവജനസംഗമം ‘
ഈസ്റ്ററിന് പുലർച്ചെ 2.45ന് രൂ പതാധ്യക്ഷൻ മാർ ജോസ് പുളി ക്കലിന്റെ കാർമികത്വത്തിൽ ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും. രാവിലെ അഞ്ചിനുംനും 6.30നും 8.10നും കുർബാന.

ദുഃഖവെള്ളി ആചരണവും കൂവപ്പള്ളി മലയിലേയ്ക്ക് കുരിശിന്റെ വഴിയും
കൂവപ്പള്ളി : കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ ദുഃഖവെള്ളി തിരുക്കർമ്മങ്ങളുടെ സമയക്രമം :
രാവിലെ 08 മണിക്ക് പീഡാനുഭവ ചരിത്ര വായന, തുടർന്ന് നഗരി കാണിയ്ക്കൽ ശ്രുശ്രുഷ, കുരിശു ചുംബനം
രാവിലെ 10.15 ന് പള്ളിയിൽ നിന്നും കൂവപ്പള്ളി കുരിശുമലയിലേക്ക് കുരിശിന്റെ വഴിയും തുടർന്ന് മലമുകളിൽ വചന സന്ദേശവും നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. മാത്യു പുതുമന അറിയിച്ചു.

അടിയന്തര സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് ആംബുലൻസാക്കിയ ജീവനക്കാർക്ക് കൈയ്യടി ..
എരുമേലി : കണമല അട്ടിവളവിൽ കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ, തൊട്ടു പിറകെയെത്തിയ എരുമേലി ഡിപ്പോയിലെ കെ എസ് ആർ ടി സി ബസിലെ ജീവനക്കാരായ ഡ്രൈവർ ഫൈസലും , കണ്ടക്‌ടർ ജോഷി മോനുമാണ് സ്വന്തം സുരക്ഷ വകവയ്ക്കാതെ ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
തലകുത്തി മറിഞ്ഞു വീണ ബസിന് സമീപം കെ എസ് ആർ ടി സി ബസ് നിർത്തി ഓടിയിറങ്ങവേ ചുറ്റും നിലവിളികൾ മാത്രം. ഓടിയെത്തിയ അയൽവാസികളും ഡ്യൂട്ടിക്ക് പോകാനായി ബൈക്കിൽ വരികയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കൂടെയെത്തി. ആദ്യം കാണുന്നത് ക്രാഷ് ബാരിയറിൽ കുടുങ്ങി കിടക്കുന്ന അപകടത്തിൽ പെട്ട ബസ്സിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർ. അവരെ പുറത്തെടുക്കുവാൻ സാധിക്കാതെ വന്നതോടെ , സമയം കളയാതെ റബർ മരങ്ങളിൽ തട്ടി കുഴിയിലേക്ക് വീഴാതെ തൂങ്ങി നിന്ന ബസിൽ ജോഷിമോനും ചാടിക്കയറി.നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെത്തിച്ചു. മറ്റു ചിലർ മറിഞ്ഞു കിടന്ന ബസിനിടയിൽ കൂടി നിരങ്ങി മുൻപിൽ എത്തി. ഇവരെയും നിലത്തിറക്കി.
പരിക്കേറ്റ 15 പേരെ ഉടൻ തന്നെ KSRTC ബസിൽ കയറ്റി. ബസ് തിരിക്കാൻ ഇടമില്ലാത്തതിനാൽ മുൻപോട്ട് തന്നെ പോയി ഇടകടത്തി വഴി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചു. സംഭവം നടന്ന വിവരം എരുമേലി പോലീസിൽ അപ്പോൾ തന്നെ വിളിച്ചറിയിച്ചതും കെ എസ് ആർ ടി സി ജീവനക്കാരാണ്. ചോര വീണൊഴുകിയ ബസ് കഴുകുന്നതിനിടെ ലഭിച്ച തീർത്ഥാടകരുടെ മൊബൈൽ ഫോണും ഇവർ സ്റ്റേഷനിൽ എത്തിച്ചു.
ട്രിപ്പ് മുടങ്ങിയതോടെ ശബരിമല തീർത്ഥാടകരുമായി പമ്പയ്ക്കുള്ള ബോർഡ് വെച്ച് എരുമേലി ഡിപ്പോയിൽ നിന്ന് ഡ്യൂട്ടി തുടരുമ്പോളും അന്യനാട്ടിൽ നിന്നെത്തി അപകടത്തിൽ പെട്ട ശബരിമല തീർത്ഥാടകരെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റിയ സന്തോഷത്തിലാണ് ഫൈസലും ജോഷി മോനും.
എരുമേലി ഇരുമ്പൂന്നിക്കര സ്വദേശിയാണ് കെ എസ് ആർ ടി സി ഡ്രൈവർ ആയ ഫൈസൽ. മുൻപ് കളിയിക്കാവിള സർവീസിനിടെ ബസിൽ ബോധം കെട്ടു വീണ പെൺകുട്ടിയെ ബസുമായി ആശുപത്രിയിൽ എത്തിച്ച ചരിത്രവും ഫൈസലിനുണ്ട്. കണ്ടക്ടർ ജോഷി മോൻ എരുമേലി ചാത്തൻതറ സ്വദേശിയാണ്.

മുണ്ടക്കയത്ത് വാഹനാപകടം : സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മുണ്ടക്കയം വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
മുണ്ടക്കയം പാറേലമ്പലം ഭാഗത്ത് കല്ലുതൊട്ടിയിൽ അരുൺ, ചെറുതോട്ടയിൽ അഖിൽ എന്നിവരാണ് മരിച്ചത്. മുണ്ടക്കയം ഭാഗത്ത് നിന്ന് ഒരേ ദിശയിൽ സഞ്ചരിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത് .
കാറിന്റെ സൈഡിൽ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു പാതയുടെ വശത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പെട്ട യുവാക്കളെ ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടു. കാറിൽ ഉണ്ടായിരുന്നവരും ഈ മരിച്ച യുവാക്കളുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇവർ കോരുത്തോട്ടിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത് .

കണമല അട്ടിവളവിൽ തീർത്ഥാടക ബസ് മറിഞ്ഞു രണ്ടുപേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്
എരുമേലി : സ്ഥിരം അപകട മേഖലയായ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടക ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക് പറ്റി . നാലുപേരുടെ നില അതീവ ഗുരുതരമാണ് . അപകടം നടക്കുമോൾ വണ്ടിയിൽ 32 പേർ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. കർണാടകയിൽ നിന്നുള്ള ബസ്സാണ് അപകടത്തിൽ പെട്ടത് . റോഡിൽ മറിഞ്ഞ ബസ് , ഇരുപത്തഞ്ച് അടിയോളം റോഡിലൂടെ നിരങ്ങിപ്പോയി, റോഡരികിലെ ക്രാഷ് ബാരിയർ ഇടിച്ചു തകർത്തുകൊണ്ടാണ് കുഴിയിലേക്ക് മറിഞ്ഞത് . താഴെ നിന്നിരുന്ന റബ്ബർ മരത്തിൽ തടഞ്ഞതുകൊണ്ട് വാഹനം കൊക്കയിലേക്ക് മറിഞ്ഞില്ല. അതിനാൽ തന്നെ വൻ ദുരന്തമാണ് ഒഴിവായത് .
അപകടത്തിൽ പെട്ട ബസ്സിന് തകരാർ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാവിലെ അഞ്ചേമുക്കാലോടെ എരുത്വാപുഴ കവലയിൽ എത്തിയ ബസ്, അവിടെയുണ്ടായിരുന്ന നാട്ടുകാരനോട്, ഡ്രൈവർ വണ്ടിക്ക് തകരാർ ഉണ്ടെന്നും, അടുത്ത് വർക്ക്ഷോപ് ഉണ്ടയോയെന്നും അന്വേഷിച്ചിരുന്നു. ആറുമണിയോടെ അവിടെയുള്ള ഓട്ടോറിക്ഷക്കാർ കവലയിൽ എത്തുമെന്നും, അവരെക്കൊണ്ട് വർക്ക്ഷോപ് മെക്കാനിക്കിനെ എത്തിക്കാമെന്നും പറഞ്ഞെങ്കിലും, അതുവരെ സമയമില്ലന്നും, മുൻപോട്ടു പോവുകയായെന്നും പറഞ്ഞാണ് ഡ്രൈവർ വണ്ടി എടുത്തത് . മിനിറ്റുകൾക്കകം അപകടം സംഭവിക്കുകയും ചെയ്തു.
അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അതുവഴി വന്ന കെ എസ് ആർ ടി സി ബസ്സിൽ കയറ്റിയാണ് ആശുപത്രിയിലേക്ക് ആദ്യം അയച്ചത് . പിന്നീട് എത്തിയ പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനം ഏറ്റെടുത്തു . മരണപ്പെട്ട യാത്രക്കാരന്റെ ശിരസ്സ് വേർപെട്ട നിലയിൽ റോഡിൽ കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു .
സുരക്ഷക്കായി റോഡരികിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ശരിയായി ഉറപ്പിച്ചിരുന്നില്ല എന്ന് നാട്ടുകാർ ആരോപിച്ചു . അതിനാൽ തന്നെ ബസ് മുട്ടിയ ഉടനെ ക്രാഷ് ബാരിയർ തകർന്ന് പോയിരുന്നു. ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് കൂപ്പുകുത്തിയ ബസ് , അവിടെ നിന്നിരുന്ന മരത്തിൽ തട്ടിയാണ് നിന്നത് . അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വർഷങ്ങൾക്ക് മുൻപ് അതേ സ്ഥലത്ത് ഉണ്ടായ ബസ്സപകടത്തിൽ, കൊക്കയിലേക്ക് മറിഞ്ഞ ബസ്സിൽ ഉണ്ടായിരുന്നവരിൽ 22 പേർ മരണമടഞ്ഞിരുന്നു


ലഹരിക്കെതിരെ മുണ്ടക്കയത്തു മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
മുണ്ടക്കയം: സംസ്ഥാനത്തു ലഹരിയുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം എന്നാവശ്യപെട്ടുകൊണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ കൂടി വരുന്നതിൽ പ്രതിഷേധിച്ചുകൊണ്ടും കോൺഗ്രസ് സേവാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്തു മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
സേവാദള്ളിന്റെ നിയോജക മണ്ഡലം ചെയർമാൻ ടി. ടി. സാബു യോഗത്തിൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ജോമോൻ ഐക്കര, സേവാദൾ സംസ്ഥാന സെക്രെട്ടറിമാരായ ഭദ്രപ്രസാദ്, പി. എൻ. രാജീവ്, ജില്ലാ സേവാദൾ വൈസ് പ്രസിഡന്റ് ഫിലിപ് ജോൺ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. രാജൂ, സേവാദൾ സംസ്ഥാന സെക്രട്ടറി ഷീബ ഡിഫൈൻ, അബു ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു

ലഹരിക്കെതിരെ മുണ്ടക്കയത്തു മെഴുകുതിരി കത്തിച്ചു പ്രതിക്ഷേധിച്ചു.
മുണ്ടക്കയം: നമ്മുടെ സംസ്ഥാനത്തു ലഹരിയുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം എന്നാവശ്യ പെട്ടുകൊണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ കൂടി വരുന്നതിൽ പ്രതിക്ഷേധിച്ചുകൊണ്ടും കോൺഗ്രസ് സേവാദൾ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ മുണ്ടക്കയത്തു മെഴുകുതിരി കത്തിച്ചു പ്രതിക്ഷേധിച്ചു. സേവാദള്ളിന്റെ നിയോജക മണ്ഡലം ചെയർമാൻ ടി. ടി. സാബു യോഗത്തിൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: ജോമോൻ ഐക്കര, സേവാദൾ സംസ്ഥാന സെക്രെട്ടറിമാരായ
ഭദ്രപ്രസാദ്, പി. എൻ. രാജീവ്, ജില്ലാ സേവാദൾ വൈസ് പ്രസിഡന്റ് ഫിലിപ് ജോൺ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. രാജൂ, സേവാദൾ സംസ്ഥാന സെക്രട്ടറി ഷീബ ഡിഫൈൻ, അബു ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു

അഗ്നി സുരക്ഷാ ദിനം ആചരിച്ചു
കാഞ്ഞിരപ്പള്ളി:ദേശീയ അഗ്നി സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് അഗ്നിബാധ ഉണ്ടാകുമ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും, ബ്രോഷർ വിതരണവും കാഞ്ഞിരപ്പള്ളി അഗ്നി സുരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി , ബസ്സ്റ്റാൻഡ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിന്റു, എം ജോസഫ് ഹോം കാർഡ് ബോബിൻ മാത്യൂസ് ,സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.

നഷ്ടപ്പെട്ട പേഴ്സ് ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു നൽകി മാതൃകയായി
മുണ്ടക്കയം : ഓട്ടം പോവുന്ന വഴി റോഡിൽ കിടന്നു കിട്ടിയ പേഴ്‌സ് ഒരു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട ഉടമക്ക് തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. നവാസിന്റെ സത്യസന്ധതയെ ഏവരും പ്രകീർത്തിച്ചു. വഴിയരികിൽ ഇന്നലെ രാവിലെ പേഴ്‌സ് നഷ്ടപ്പെട്ടു എന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് ഓട്ടം പോവുന്ന വഴി റോഡിൽ കിടന്ന പേഴ്‌സ് ശ്രദ്ധയിൽപെടുകയും തുടർന്ന് വാർത്തയിലെ നമ്പറിൽ ബന്ധപ്പെടുകയും വാർഡ് മെമ്പർ സിനിമോൾ തടത്തിലിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെ പേഴ്സ് നൽകുകയും ചെയ്തു നവാസ് നാടിനു മാതൃകയായി

കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ 40 ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. പരിശീലന ക്യാമ്പ് മുൻ ഇന്ത്യൻ വോളിബോൾ താരം പി.എസ്.അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.റിയാസ് കാൾടെക്സ് അധ്യക്ഷത വഹിച്ചു. അൻസാരി ഇടക്കുന്നം, പി.എസ്. അൻസാരി, അഡ്വ.റഫീഖ് ഇസ്മയിൽ, ഷംസ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

തൊഴിൽ അന്വേഷകർക്ക് ആനന്ദവാർത്ത .. ജില്ലയിലെ ആദ്യ ജോബ് സ്റ്റേഷനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ ആരംഭിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായ ജോബ് സ്റ്റേഷൻ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്ക് വളരെ എളുപ്പത്തിൽ തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നൽകുക എന്നതാണ് ജോബ് സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നത്.
കോട്ടയം ജില്ലയിലെ ആദ്യത്തെ ജോബ് സ്റ്റേഷനാണ് കാഞ്ഞിരപ്പളളിയില്‍ ആരംഭിക്കുന്നത്.
കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴില്‍ വരുന്ന 127 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത ലോക്കല്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുളള ഏകദിന പരിശീലനവും നടന്നു. ബ്ലോക്കിന്‍റെ പരിധിയിലുളള ഏഴ് പഞ്ചായത്തുകളിലും ജോബ് സ്റ്റേഷന്‍റെ ഭാഗമായ ഫെസിലിറ്റേഷന്‍ സെന്റർ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ചടങ്ങിൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍ പേഴ്സണ്‍മാരായ ജയശ്രീ ഗോപിദാസ്, ഷക്കീലാ നസീര്‍ , അംഗങ്ങളായ റ്റി.എസ് ക്യഷ്ണകുമാര്‍, പി.കെ പ്രദീപ്, കെ.എസ് എമേഴ്സണ്‍, രത്നമ്മ രവീന്ദ്രന്‍, മാഗി ജോസഫ്, ജൂബി അഷറഫ്, അനു ഷിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍.എസ്, ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി.ഇ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രശാന്ത് സി, കെ.കെ.ഇ.എം ഡി.പി.എം പ്രീത കെ.ജി , ആര്‍.ജി.എസ്.എ ജില്ല കോര്‍ഡിനേറ്റര്‍ സിന്ദൂര സന്തോഷ്, കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ റജീനാ റഫിക്ക്, വി റ്റി വിനീത എന്നിവർ പ്രസംഗിച്ചു.

മകളുടെ പ്രണയ വാശിക്കും, അമ്മയുടെ കടുത്ത എതിർപ്പിനും ഇടയിൽ ദാരുണമായി ജീവൻ നഷ്ട്ടപ്പെട്ട മൂവർക്ക് നാടിന്റെ കണ്ണീർ യാത്രാമൊഴി
എരുമേലി : മകളുടെ കടുത്ത പ്രണയത്തെ എതിർത്ത് ആത്മഹത്യാ ശ്രമം നടത്തിയ അമ്മയെ രക്ഷിക്കുവാൻ നടത്തിയ ശ്രമത്തിനിടയിൽ പൊള്ളലേറ്റ് ദാരുണമായി മരണപ്പെട്ട സത്യപാലനും സീതമ്മയ്ക്കും അഞ്ജലിയ്ക്കും നാടിന്റെ അന്ത്യാഞ്ജലി.
അച്ഛനും അമ്മയും സഹോദരിയും കണ്മുമ്പിൽ തീപിടിച്ചു മരണത്തിലേക്ക് പോയതിന്റെ നടുക്കുന്ന കാഴ്ച മറക്കാനാകുന്നില്ല അഖിലേഷ് എന്ന ഉണ്ണിക്കുട്ടന്. പ്രിയപ്പെട്ടവരെ ഒന്നിച്ച് നഷ്ടപ്പെട്ട അവനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കും വാക്കുകളില്ല.
എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ -50), മകൾ അഞ്ജലി (26) എന്നിവരുടെ സംസ്കാരം ശനിയാഴ്ച കുടുംബ വീടിന്റെ വളപ്പിൽ മൂന്നരയോടെ നടന്നു . വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
വെള്ളിയാഴ്ച ഉച്ചക്ക് ആണ് വീട്ടിൽ തീ പിടിച്ച് മൂന്ന് പേരും മരണപ്പെട്ടത്. സീതമ്മ വീട്ടിൽ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരിക്കുകളോടെ രക്ഷപ്പെട്ട സത്യപാലന്റെ മകൻ അഖിലേഷ് ശനിയാഴ്ച മൂവരുടെയും മൃതദേഹങ്ങൾക്കൊപ്പമാണ് ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം സത്യപാലന്റെ കുടുംബവീട്ടിൽ എത്തിച്ചത്.പൊതു ദർശനത്തിന് വെച്ച മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മൂവരുടെയും ഫോട്ടോകളും വെച്ചിരുന്നു. പൊള്ളലേറ്റ അഖിലേഷിനെയും വീട്ടിൽ എത്തിച്ചിരുന്നെങ്കിലും കർമ്മങ്ങൾ ചെയ്യാനാവുമായിരുന്നില്ല. സത്യപാലന്റെ അനിയൻ സന്തോഷ്, മക്കൾ, സഹോദരിയുടെ മക്കൾ എന്നിവരാണ് അന്ത്യ കർമ്മങ്ങൾ നടത്തിയത്. നാലുമണിയോടെ മൃതദേഹങ്ങൾ കുടുംബ വീട്ടുവളപ്പിൽ പ്രത്യേകം തയ്യാറാക്കിയ ചിതകളിലേക്ക് എടുത്തു. സത്യപാലന്റെ മാതാവിന്റെ ഓരോത്തുരുടെയും പേരെടുത്തു വിളിച്ചുള്ള വിലാപം ഏവരുടെയും കണ്ണുകൾ ഈറനണി യിക്കുന്നതായിരുന്നു.
അഞ്ജലിയ്ക്ക് പിതാവിന്റെ സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്ന നാട്ടിലെ യുവാവുമായി ഉണ്ടായിരുന്ന പ്രണയത്തെ തുടർന്ന് വിവാഹം നടത്തുന്നതിനെ ചൊല്ലി വീട്ടിൽ ഉണ്ടായ എതിർപ്പ് ആണ് തീപിടുത്തത്തിൽ കലാശിച്ചത്. വിദേശത്ത് നഴ്‌സായിരുന്ന അഞ്ജലി കഴിഞ്ഞയിടെ നാട്ടിൽ എത്തിയ ശേഷം കഴിഞ്ഞ ദിവസം യുവാവ് വിവാഹ ആവശ്യം ഉന്നയിച്ച് അഞ്ജലിയുടെ വീട്ടിൽ എത്തുകയും വീട്ടുകാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. മകൾ യുവാവിനൊപ്പം ഇറങ്ങിപോകുവാൻ തയ്യാറായെങ്കിലും, മാതാപിതാക്കൾ ബലമായി പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഉച്ചക്ക് വീട്ടിൽ ഇതേചൊല്ലി വഴക്കുണ്ടാവുകയും മകൾ യുവാവിനൊപ്പം പോകാതിരിക്കാൻ കതക് പൂട്ടിയ അമ്മ, മുറിക്കുള്ളിൽ പെട്രോൾ സ്വന്തം ദേഹത്ത് ഒഴിച്ച് നടത്തിയ ആത്മഹത്യ ശ്രമത്തിലാണ് കുടുംബാംഗങ്ങളിലേക്ക് തീ പടർന്നതെന്ന് പോലിസ് പറയുന്നു.
സംഭവ സമയത്ത് മകൻ അഖിലേഷ് ബാത്‌റൂമിൽ ആയിരുന്നതിനാൽ കാര്യമായി പൊള്ളലേറ്റില്ല. വീടും വീട്ടിലെ ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. വീട് പോലിസ് സീൽ ചെയ്തിരിക്കുകയാണ്. ഫോറൻസിക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മൂവരുടെയും മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സത്യപാലന്റെ സഹോദരൻ സന്തോഷ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു .




കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവള്ളി കിഴക്കേക്കവല തൈമുറിയിൽ (കളപ്പാട്ട്) നിധിൻ (22) മരിച്ചു. കഴിഞ്ഞ ഡിസംബർ 24-ന് പൊൻകുന്നം-പുനലൂർ ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് മുൻപിലായിരുന്നു അപകടം നടന്നത്.
ഹരിദാസിന്റെയും ശാന്തമ്മയുടെയും മകനാണ്. ഇതേ അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ചിറക്കടവ് പേരൂർക്കവല അറത്തിൽ അദ്വൈത്‌ലാൽ(20) അപകടം നടന്ന തൊട്ടടുത്ത ദിവസം മരിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കവേയാണ് നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ചിട്ടത്. നിധിന്റെ സംസ്‌കാരം നടത്തി.

മകളുടെ പ്രണയത്തെ എതിർത്തു ; അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടയിൽ എരുമേലിയിൽ പൊള്ളലേറ്റ് മാതാപിതാക്കളും, മകളും മരിച്ചു, മകൻ പൊള്ളലേറ്റ് ആശുപത്രിയിൽ ..
എരുമേലി : വീടിനു തീപിടിച്ച് മരിച്ച വീട്ടമ്മയ്ക്കു പിന്നാലെ മരണത്തിനു കീഴടങ്ങി ഭർത്താവും മകളും. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50)യുടെ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സീതമ്മയുടെ മകൻ ഉണ്ണിക്കുട്ടൻ(22) പൊള്ളലേറ്റ് ചികിത്സിയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. സീതമ്മ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് വിവരം. ഇവരെ പിടിച്ചു മാറ്റുന്നതിനിടെയാണ് ബാക്കിയുള്ളവർക്ക് പൊള്ളലേറ്റത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. വീട് പൂർണമായി കത്തി നശിച്ചു. മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്ന ജോലിയാണ് സത്യപാലന്റേത്.

റബർ കൃഷിക്ക് പുതിയ സബ്സിഡിയുമായി ‘കേര’; പദ്ധതി ജൂൺ മുതൽ
റബർ കൃഷി വ്യാപനത്തിനു പുതിയ ‘കേര’ പദ്ധതി (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു മോഡണൈസേഷൻ) ജൂണിൽ ആരംഭിക്കും. ആറു ജില്ലകളിലെ കർഷകർക്കു റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്ന പദ്ധതിക്ക് ലോകബാങ്ക് 1700 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റബർ കൂടാതെ കാപ്പി, ഏലം കൃഷികൾക്കും പ്രോത്സാഹനം ലഭിക്കും. റബർ ബോർഡ് മുഖേനയാണ് റബർ കൃഷി വ്യാപിപ്പിക്കുക. റബർ ബോർഡും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രം താമസിയാതെ ഒപ്പുവയ്ക്കും.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള റബർത്തൈകൾ വച്ചുപിടിപ്പിക്കാനാണു പദ്ധതി. കൃഷിമന്ത്രിയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്നുള്ള ഉന്നതതല ചർച്ച ഇന്നലെ നടന്നു. റബർ കൃഷിക്ക് റബർ ബോർഡ് ഇപ്പോൾ നൽകുന്ന സബ്സിഡിയുടെ ഇരട്ടിയോളം തുകയാണ് ‘കേര’ പദ്ധതിക്കുള്ളത്. എന്നാൽ രണ്ടിൽ ഒരു സബ്സിഡി മാത്രമേ കർഷകർക്കു ലഭിക്കൂ.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ‘കേര’ പദ്ധതിക്ക് ഉയർന്ന സബ്സിഡിത്തുക ആയതിനാൽ ഇതേ തോതിൽ റബർ സബ്സിഡിയും വർധിപ്പിക്കണമെന്ന നിർദേശം റബർ ബോർഡ് കേന്ദ്രത്തിനു സമർപ്പിച്ചതായും അറിയുന്നു. എന്നാൽ, ഈ വർഷത്തെ റബർ ബോർഡ് പദ്ധതിത്തുകകൾ കേന്ദ്രം ഇതിനകം അനുവദിച്ച സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കുറവാണ്. വരും വർഷം ഇതു പരിഗണിക്കുമെന്ന പ്രതീക്ഷയിലാണു റബർ ബോർഡ്.



പിതൃസഹോദരനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം കോരുത്തോട്ടിൽ നിന്നും മുങ്ങിയ പ്രതി 32 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
മുണ്ടക്കയം:പതിനെട്ടാം വയസ്സില്‍ പിതൃസഹോദരനെ കുത്തി പരുക്കേല്‍പിച്ച ശേഷം നാടുവിട്ട പ്രതിയെ മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പോലിസ് അറസ്റ്റ് ചെയ്തു.വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ പുനർ അന്വേഷണം നടത്തിയ പൊലീസ്, പ്രതി സുനില്‍ കുമാറിനെ (50) മൂന്നാറില്‍നിന്ന് അറസ്റ്റ് ചെയ്തു. പൊലീസിന്റെ രഹസ്യ അന്വേഷണ വിഭാഗമാണ് പ്രതിയെ കുടുക്കിയത്. 1993ലാണ് കേസിനാസ്പദമായ സംഭവം. പെരുവന്താനം പഞ്ചായത്തിലെ കോരുത്തോട് മൂഴിക്കലില്‍ പിതൃസഹോദരനായ വിജയനെ കുത്തിപ്പരുക്കേല്‍പിച്ച ശേഷം പ്രതി നാടുവിടുക ആയിരുന്നു.
നാടുവിടുമ്പോൾ സുനില്‍ കുമാറിനു 18 വയസ്സ് കഴിഞ്ഞതേയുള്ളൂ. സുനില്‍ ഐ.ടി.ഐ കോഴ്‌സിനു പഠിക്കുന്ന സമയത്തായിരുന്നു സംഭവം. മുണ്ടക്കയത്തുനിന്നു കുമളിക്ക് വണ്ടി കയറി അവിടെനിന്നു ചെന്നൈയില്‍ എത്തി നാലു വ*ര്‍ഷം പ്രതി താമസിച്ചു. പിന്നീട് മൂന്നാറില്‍ എത്തി എസ്റ്റേറ്റില്‍ ജോലി നേടി അവിടെ നിന്നു തമിഴ് സ്ത്രീയെ വിവാഹം കഴിച്ചു. 20 വയസ്സുള്ള ഒരു മകളുമുണ്ട് പ്രതിക്ക്. ബന്ധുക്കള്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന പ്രതിയെ പോലിസിന്റെ രഹസ്യാന്വേണഷണ വിഭാഗം കുടുക്കുക ആയിരുന്നു.
പഴയ കേസുകള്‍ തീര്‍പ്പാക്കണം എന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ് സുനിലിനെ കുറിച്ച് അന്വേഷണം പുനരാരംഭിച്ചത്. കേസ് വീണ്ടും അന്വേഷിച്ച പൊലീസിന് ഒരു വിവരം ലഭിച്ചു മൂന്നു വര്‍ഷം മുന്‍പ് സുനില്‍ കുമാര്‍ സഹോദരന്റെ വീട്ടില്‍ എത്തിയിരുന്നു എന്ന്. അതു കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. തമിഴ്നാട്ടില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് ഇയാള്‍ പിന്നീട് മൂഴിക്കല്‍ ഗ്രാമത്തില്‍ എത്തിയത്. അന്ന് സ്വന്തം സഹോദരന്‍ അല്ലാതെ മറ്റാരും ഇയാളെ തിരിച്ചറിഞ്ഞുമില്ല. എസ്‌എച്ച്‌ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍, പൊലീസ് ഓഫിസര്‍മാരായ പി.ഡി.സഞ്ജുമോന്‍, സുധീഷ് എസ്.നായര്‍, നദീര്‍ മുഹമ്മദ് w എന്നിവര്‍ പ്രതിയെ കണ്ടെത്താനായി :അന്വേഷണം തുടരുകയും മൂന്നാറില്‍ ഇയാള്‍ വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിക്കപ്പെടുമെന്ന ഭീതിയിലാണ് കഴിഞ്ഞ 32 വര്‍ഷങ്ങളും സുനില്‍കുമാര്‍ കഴിച്ചു കൂട്ടിയത്. ”ഞാന്‍ പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നു സാറേ, ഇത്രയും വര്‍ഷം മാനസിക വിഷമവുമായി നടന്ന് ഞാനൊരു ഹൃദ്രോഗിയുമായി” പൊലീസിനോടു സംഭവം വിവരിക്കുമ്പോൾ സുനില്‍ കുമാര്‍ പറഞ്ഞ വാക്കുകളാണിത്. ”മനോദൗര്‍ബല്യമുള്ള പിതാവിനെ സഹോദരങ്ങള്‍ മര്‍ദിക്കുന്നതു പതിവായിരുന്നു. പിതാവ് മരിച്ചിട്ടും ആ വൈരാഗ്യം ഉള്ളില്‍ കിടന്നതുകൊണ്ടാണ് പിതൃസഹോദരനോട് അങ്ങനെ ചെയ്തത്”സുനില്‍ മൊഴി നല്‍കി. അക്കാലത്ത് പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കാവുന്ന കേസായിരുന്നിട്ടു പോലും അത് അറിയാതെ 18ാം വയസ്സില്‍ തോന്നിയ ചിന്തയാണ് നാടുവിടാന്‍ കാരണമായത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പൊലീസ് തേടിയെത്തുമെന്ന ഭീതി തനിക്കുണ്ടായിരുന്നെന്നും സുനില്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ,കോടതി ഇയാളെ റിമാൻഡ് ചെയ്തു

കോടതി ഫീസ് വർദ്ധനവ്: കാഞ്ഞിരപ്പള്ളി കോടതിയിൽ പ്രതിഷേധ സമരം : ഏപ്രിൽ 9ന് കോടതി നടപടികളിൽ നിന്ന് അഭിഭാഷകർ വിട്ടു നിൽക്കും
കാഞ്ഞിരപള്ളി : അഭിഭാഷകർക്കും, കക്ഷികൾക്കും, പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അന്യായവും, അശാസ്ത്രീയവുമായ കോടതി ഫീസ് വർദ്ധനക്കെതിരെ കാഞ്ഞിരപ്പള്ളിയിലും അഭിഭാഷക പ്രതിഷേധം. സംസ്ഥാന വ്യാപകമായി ബാർ അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടന്ന് വരുന്ന വിവിധ പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കരിദിനാചരണവും,കോടതി അങ്കണത്തിൽ പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്.
യോഗം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ബി.ബിജോയ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അഡ്വ.രാജ് മോഹൻ അദ്ധ്യക്ഷനായി.കറുത്ത ബാഡ്ജ് ധരിച്ച് കോടതിയിലെത്തി മുഴുവൻ അഭിഭാഷകരും സമരത്തിന്റെ ഭാഗമായി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സുമേഷ് ആൻഡ്രൂസ്, ജോ. സെക്രട്ടറി അഡ്വ.അനീസ എം, അഭിഭാഷകരായ ഡി.മുരളീധർ, തോമസ് കുര്യൻ, ജോളി ജയിംസ്, ജോയി കെ ജോർജ്, രഘു ബി മേനോൻ, എ.കെ.കുര്യാക്കോസ്,ടി.ആർ.രാജു, പി.ആർ. ചന്ദ്രബാബു,ജസ്റ്റിൻ ഡേവിഡ്, ബോബൻ മണ്ണാറത്ത്, സജികുമാർ, സബിത,രേണുക റാം ബിനോയ് മങ്കന്താനം ,ജോസ് സിറിയക്,പി.എ.ഷമീർ, കെ.പി.സനൽകുമാർ, പി.ജെ. നിയാസ്, എന്നിവർ പ്രസംഗിച്ചു.സമരത്തിൻ്റെ തുടർച്ചയായി ഏപ്രിൽ 9 ന് മുഴുവൻ അഭിഭാഷകരും കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കും.

മകളുടെ ഫീസടയ്ക്കാൻ ഓട്ടോ വിറ്റു; പിന്നാലെ തിരിച്ചുവാങ്ങി നൽകി കോളേജ്
ജീവിതമാര്‍ഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛന്റെ മനസ്സുവായിക്കാന്‍ ഗോകുല്‍ എന്ന കോളേജ് ചെയര്‍മാന് ഒരുനിമിഷം പോലും വേണ്ടി വന്നില്ല. അച്ഛനെയും മകളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. വിറ്റ ഓട്ടോ മടക്കിവാങ്ങി നല്‍കി. കുട്ടിയുടെ പഠനം സൗജന്യവുമാക്കി.
കാഞ്ഞിരപ്പള്ളി ചേനപ്പാടി ഹിന്ദുസ്ഥാന്‍ ഫാര്‍മസി കോളേജിലെ ബിഫാം വിദ്യാര്‍ഥിനിയായ മകള്‍ക്ക് ഫീസടയ്ക്കാന്‍ വഴിയില്ലാതെ വന്നതോടെയാണ് മുണ്ടക്കയം നെന്മേനി മുത്തുഭവനിലെ എം.എം. സോമന്‍ ഓട്ടോ വില്‍ക്കാന്‍ തീരുമാനിച്ചത്. ഒരു ആവശ്യത്തിന് പെട്ടന്ന് പണം വേണമെന്ന് പറഞ്ഞ് കൂട്ടുകാരന്‍ ലൈജു പി. ജോണിന് വണ്ടി വിറ്റു.
വണ്ടി വിറ്റ ലഭിച്ച 1,20,000 രൂപ മകളുടെ ഫീസായി അടച്ചു. കൗണ്ടറില്‍ പണമടയ്ക്കുമ്പോള്‍ അക്കൗണ്ടന്റ് ജി. ശ്രീകുമാറിനോട് താന്‍ പണം കണ്ടെത്തിയ വഴി ചെറുതായൊന്ന് സൂചിപ്പിച്ചു. മകള്‍ക്ക് ഇക്കാര്യമൊന്നും അറിയില്ലെന്നും പറഞ്ഞു. ശ്രീകുമാറിന് മനസ്സുനൊന്തു. അദ്ദേഹം ഈ വിവരം കോളേജ് ചെയര്‍മാന്‍ ജി. ഗോകുലിനെ അറിയിച്ചു. കോളേജ് ജീവനക്കാരെ അയച്ച് സോമന്റെ ഓട്ടോ മടക്കി വാങ്ങാനുള്ള ഏര്‍പ്പാട് ഗോകുലിന്റെ നേതൃത്വത്തില്‍ ചെയ്തു. പിന്നീട്, കോളേജ് അധികൃതര്‍ അറിയിച്ചതനുസരിച്ച് സോമനും മകളും കോളേജിലെത്തിയപ്പോള്‍ ലൈജുവും ഓഫീസിലുണ്ട് ഗോകുല്‍ ഓട്ടോ വിലയായ ഒന്നേകാല്‍ ലക്ഷം രൂപ ലൈജുവിനെ ഏല്‍പ്പിച്ചു. ഇതിനിടെ ഒരു മാസം മുന്‍പ് മകളുടെ ഫീസടക്കാന്‍ വണ്ടി വിറ്റ കാര്യം വീട്ടിലും മകളെയും അറിയിച്ചിരുന്നില്ല. വിറ്റ വണ്ടി കൂലിക്ക് ഓടിച്ച് വരികയായിരുന്നു സോമന്‍.
പഠനത്തില്‍ മിടുക്കിയായ ഈ വിദ്യാര്‍ഥിനിയുടെ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ ഫീസ് ഒഴിവാക്കി നല്‍കിയതായി കോളേജ് ചെയര്‍മാന്‍ ജി. ഗോകുല്‍ പറഞ്ഞു. തന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് മകളുടെ വിദ്യാഭ്യാസത്തിനായി ജീവിതമാര്‍ഗ്ഗമായ ഓട്ടോറിക്ഷാ പോലും വില്‍ക്കാന്‍ കാണിച്ച അച്ഛന്റെ മനസ് കണ്ടാണ് ഓട്ടോറിക്ഷാ തിരികെ വാങ്ങി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഗോകുല്‍ പറഞ്ഞു.

സി.പി.ഐ ലോക്കൽ സമ്മേളനവും വീടിന്റെ താക്കോൽ ദാനവും
മണിമല: സി.പി.ഐ മണിമല ലോക്കൽ സമ്മേളനം പൊന്തൻപുഴയിൽ നടന്നു . പൊതുസമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഷാജി അരമാനയുടെ കുടുംബത്തിന് സി.പി.ഐ മണിമല ലോക്കൽ കമ്മറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി ചിഞ്ചുറാണി കുടുംബാങ്ങൾക്ക് കൈമാറി.
സംഘാടക സമിതി പ്രസിഡന്റ് എസ്. ബിജു അധ്യക്ഷനായിരുന്നു . ലോക്കൽ സെക്രട്ടറി ശരത് മണിമല റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കാംകോ ചെയർമാനുമായ സി .കെ .ശശിധരൻ ആദരിച്ചു. യോഗത്തിൽ സി.പി.ഐ സംസ്ഥാന സമിതി അംഗം ഒ.പി. എ സലാം,ജിലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ എന്നിവർ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു ,
എൻ. എസ്. എസ്. കരയോഗം ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. വി. ബി. ബിനു ഉദ്ഘാടനം ചെയ്തു,സംസ്ഥാന സമിതി അംഗവും പ്ലാന്റേഷൻ കോർപറേഷൻ ചെയർമാനുമായ ഒ.പി.എ സലാം, മണ്ഡലം സെക്രട്ടറി അഡ്വ. എം എ ഷാജി, സംഘടാക സമിതി സെക്രട്ടറി ശരത് മണിമല,രാജൻ ചെറുകപ്പള്ളി,അജി കരുവാക്കൽ,സുരേഷ് .കെ. ഗോപാൽ,സി. ജി. ജ്യോതിരാജ് ,കെ .കെ. തങ്കപ്പൻ എന്നിവർ സംസാരിച്ചു, ലോക്കൽ സെക്രട്ടറിയായി പി.കെ.സാമിനെ തിരഞ്ഞെടുത്തു.

എരുമേലി വികസന കുതിപ്പിലേക്ക് ; പത്ത് കോടി ചെലവിട്ട് എരുമേലിക്ക് മാസ്റ്റർ പ്ലാൻ : സർവേ തുടങ്ങി.
എരുമേലി : ശബരിമല തീർത്ഥാടന സീസണിൽ എരുമേലി ടൗണിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന മാസ്റ്റർ പ്ലാൻ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ടൗണിലെ റിങ് റോഡുകൾ വികസിപ്പിച്ച് ബന്ധപ്പെടുത്താൻ സർവേ ആരംഭിച്ചു. ഒപ്പം ടൗണിലെ മാലിന്യ നിർമാർജനത്തിന് സുസ്ഥിരമായ പദ്ധതിയും പ്ലാനിൽ തയ്യാറാക്കും. സംസ്ഥാന സർക്കാർ ബജറ്റിൽ പത്ത് കോടി അനുവദിച്ച് പ്രഖ്യാപിച്ച എരുമേലി മാസ്റ്റർ പ്ലാനിന്റെ സർവേ ആണ് ആരംഭിച്ചത്. നിലവിലുള്ള റിങ് റോഡുകളുടെ സ്ഥിതിയും ടൗൺ വികസനത്തിന് അനുയോജ്യമാക്കി റോഡുകൾ വികസിപ്പിച്ച് ഉന്നത നിലവാരത്തിൽ നവീകരിച്ച് പ്രയോജനപ്പെടുത്താനുള്ള മാർഗവുമാണ് സർവേയിൽ പരിശോധിക്കുന്നത്.
കൊച്ചിയിലെ ക്യാപിറ്റൽ സർവേയേഴ്‌സുമായി സഹകരിച്ച് കാപ്പിറ്റൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് പ്രോജക്ട് കൺസൾട്ടന്റ് ആയി സർവേ നടത്തുന്നതെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മാസ്റ്റർ പ്ലാനിന് എംഎൽഎ യുടെ ഫണ്ട് ആണ് വിനിയോഗിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് പ്ലാൻ നടപ്പിലാക്കുന്നത്. ഇക്കഴിഞ്ഞ മൂന്നിന് എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് സർവേ ആരംഭിച്ചത്.
ദേവസ്വം ബോർഡ് അസി. എഞ്ചിനീയർ ഗോപൻ, കാപ്പിറ്റൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്റർനാഷണൽ പ്രോജക്ട് ഡയറക്ടർ ശ്രീകുമാർ ഗോപാലൻ നായർ, കൊച്ചിയിലെ ക്യാപിറ്റൽ സർവേയേഴ്‌സ് പ്രതിനിധി കെ എ സഫീർ എന്നിവർ സർവേ ആരംഭിക്കുന്നതിന്റെ നടപടികളിൽ സന്നിഹിതരായിരുന്നു.
രണ്ട് വർഷം മുമ്പ് ആണ് സംസ്ഥാന സർക്കാർ ബജറ്റിൽ എരുമേലിക്ക് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. പ്ലാൻ ആവിഷ്‌കരിക്കാൻ സർക്കാർ അംഗീകൃത ഏജൻസിയെ നിയോഗിക്കുന്നതിന് ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഇതിനായി താല്പര്യപത്രം ക്ഷണിച്ചെങ്കിലും ഒരു ഏജൻസി മാത്രം ആണ് സന്നദ്ധത അറിയിച്ചത്. ഈ ഏജൻസി പിന്നീട് പിന്മാറി. ഇതോടെ വീണ്ടും താല്പര്യപത്രം ക്ഷണിച്ചതിനൊടുവിൽ ഏജൻസിയെ നിശ്ചയിച്ചെങ്കിലും നടപടികൾ വൈകി. ഇതോടെ എംഎൽഎ ദേവസ്വം മന്ത്രിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികളുടെ ഗൗരവം അറിയിച്ചതോടെ ആണ് ഇപ്പോൾ ഏജൻസിയെ നിയോഗിച്ച് സർവേ തുടങ്ങുന്നതിൽ എത്തിയത്.
ശബരിമല സീസണിൽ എരുമേലി ടൗണിൽ നഗരത്തിന്റെ പരിവേഷം ആണെങ്കിലും ഗ്രാമീണ രീതിയിൽ ആണ് റോഡുകൾ. ഇത് മറികടക്കുന്നതിനാണ് നിർദിഷ്‌ട മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നതെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. നിലവിലുള്ള ടൗൺ അനുബന്ധ റിങ് റോഡുകൾക്ക് പലയിടത്തും വീതി കുറവാണ്. മറ്റ് റിങ് റോഡുകളുമായി ടൗണിനെ ബന്ധിപ്പിച്ചിട്ടില്ല. ഇങ്ങനെ ബന്ധിപ്പിക്കാൻ പുതിയ പാതകൾ റിങ് റോഡുകളിൽ നിർമിക്കേണ്ടി വരും. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും ഏറ്റെടുക്കുകയും വേണം. റിങ് റോഡുകളുടെ പരിമിതികൾ മാറ്റുന്നതിനാണ് സർവേ നടത്തുന്നത്. ഏറ്റവും എളുപ്പമായ നിലയിൽ റോഡുകൾ ടൗണിന് ചുറ്റും പരസ്പരം ബന്ധിപ്പിച്ച നിലയിൽ നിർമിച്ചാൽ ശബരിമല സീസണിൽ എരുമേലി ടൗൺ ഒഴിവാക്കി ഗതാഗതം സാധ്യമാകും. നിലവിൽ ടൗൺ ഒഴിവാക്കി പോകാൻ റിങ് റോഡുകൾ ഉണ്ടെങ്കിലും അപൂർണമാണ്. എരുമേലി ടൗൺ മുതൽ കരിങ്കല്ലുമുഴി വരെ ശബരിമല സീസണിൽ ഗതാഗതം തിരക്കിൽ നിശ്ചലമാകുന്ന സ്ഥിതിയാണ്. ഇതേ അവസ്ഥ ആണ് ടൗണിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലും കൊരട്ടി റോഡിലും സീസണിൽ ദിവസവും നേരിടേണ്ടി വരുന്നത്. പേട്ടതുള്ളൽ, ചന്ദനക്കുടം ഉത്സവങ്ങളിൽ ടൗണിൽ വാഹന ഗതാഗതം നിരോധിക്കുമ്പോൾ സമാന്തര പാതകൾ വഴി സുഗമമായി ഗതാഗതം വഴി തിരിച്ചു വിടാൻ പ്രയാസകരമാണ്. ഒരേസമയം രണ്ട് വാഹനങ്ങൾ കടന്നുപോകാൻ ഈ പാതകളിൽ സാധിക്കുന്നില്ല. അപകടകരമായ ഇറക്കങ്ങളും വളവുകളും വീതി കുറവായതും ആണ് തടസങ്ങൾ. എരുമേലി ടൗണിന് ചുറ്റും സർക്കിൾ മാതൃകയിൽ അല്ല റിങ് റോഡുകൾ ഉള്ളത്. പണ്ട് നിർമിച്ച റോഡുകൾ അതേപടി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഇതേ റോഡുകൾ ടൗണിന്റെ സർക്കിൾ റോഡുകളായി എങ്ങനെ മാറ്റാം എന്നതാണ് സർവേയിൽ പരിശോധിക്കുന്നതെന്ന് ഏജൻസി അധികൃതർ പറയുന്നു. റിങ് റോഡുകളിൽ എവിടെയൊക്കെ കൂട്ടിച്ചേർത്തു റോഡുകൾ നിർമിക്കേണ്ടി വരുമെന്നും പരമാവധി ദൂരം കൂടാതെ സൗകര്യപ്രദമായ പാതകൾ ആക്കി മാറ്റാൻ ഭൗമപരമായ അനുകൂല സാധ്യതകളുമാണ് സർവേയിൽ വിലയിരുത്തുന്നത്.
നേർച്ചപ്പാറ റോഡ്, റോട്ടറി ക്ലബ്ബ് – ഓരുങ്കൽകടവ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്- പഞ്ചായത്ത് ഓഫിസ്, പോലിസ് സ്റ്റേഷൻ-സർക്കാർ ആശുപത്രി – പഞ്ചായത്ത് ഓഫിസ്, പോലിസ് സ്റ്റേഷൻ- പ്രപ്പോസ്, കരിങ്കല്ലുമുഴി- പൊരിയന്മല, കാരിത്തോട് എൻഎംഎൽപി സ്കൂൾ- കനകപ്പലം തുടങ്ങിയ റിങ് റോഡുകൾ ഉൾപ്പടെ ആണ് സർവേ ചെയ്യുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മൂന്ന് മാസം സമയമാണ് ഏജൻസിയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാൻ 15 ദിവസം സാവകാശവും അംഗീകരിച്ചാൽ പ്ലാൻ പ്രകാരം പദ്ധതികൾ നടപ്പിലാക്കാൻ മൂന്ന് വർഷവുമാണ് കാല പരിധി. ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, നിർദിഷ്‌ട ശബരി റെയിൽവേ പാത എന്നിവ പരിഗണിച്ചു എരുമേലി ടൗണിന് ചുറ്റും റിങ് റോഡുകൾ, ടൗൺ പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്കരണം തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ പരിഗണിക്കുന്നത്.

മുണ്ടക്കയത്ത് 7 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു.
മുണ്ടക്കയം : മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റും. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നൽ ഏറ്റത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിത തൊഴിലുറപ്പ് തൊഴിലാളികളായ 7 പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ച്പേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും 2 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളിയിൽ വനിതകൾക്കായി പഞ്ചായത്ത് വക മൾട്ടി ജിം പ്രവർത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ വനിതകൾക്ക് മാനസിക ശരീരികആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് 8 ലക്ഷം രൂപ ചിലവഴിച്ച് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ മൾട്ടി ജിം ആരംഭിച്ചു.
സർക്കാർ ചീഫ് വീപ്പ് ഉദ്‌ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച ജിമ്മിൽ സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം.
സൗജന്യ നിരക്ക് ഈടാക്കി നിശ്ചിത സമയം പ്രാക്ടീസ് നൽകുവാൻ പരിചയസമ്പന്നയായ വനിതാ ട്രെയിനറെചുമതലപ്പെടുത്തിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് എതിർവശം പഞ്ചായത്ത് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്കിൽ പ്രവർത്തനം ആരംഭിച്ച ജിമ്മിൽ രാവിലെ 6 മാണി മുതൽ 9 മണി വരെയും വൈകുന്നേരം 6 മാണി മുതൽ 9 മണി വരെയും വനിതകൾക്ക് പ്രാക്ടീസ് ചെയ്യാൻ അവസരമുണ്ട്. പ്രതിമാസം ഫീസ് 300രൂപ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വാർഷിക ഫീസ് ഒരുമിച്ച് അടക്കുന്നവർക്ക് പ്രത്യേക പാക്കേജ് ഓഫർ പ്ലാൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്‌ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യമാന്മാരായ റിജോ വാളാന്തറ, ബിജു ചക്കാല, മഞ്ജു ബിനോയ്, വാർഡ് മെമ്പർമാരായ റോസമ്മ തോമസ് ബേബി വട്ടക്കാട് അഡ്വ. പി എ ഷെമീർ, സി ഡി എസ് ചെയർ പേർഴ്സൺ ദീപ്തി ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് എം എസ് എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോർട്‌സ് സ്‌കൂൾ : 27.70 കോടി രൂപയുടെ ടെണ്ടറായി ; ഡോ.എൻ.ജയരാജ്
കാഞ്ഞിരപ്പള്ളി : കുന്നംഭാഗം സ്‌പോർട്‌സ് സ്‌കൂൾ നിർമ്മാണത്തിനുള്ള 27.7 കോടിയുടെ ടെണ്ടറായതായി ചീഫ് വിപ്പ് ഡോ.എൻ .ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിർമ്മാണം നടത്തുന്നത്.
സ്‌പോര്‍ട്‌സ് സ്വിമ്മിങ് പൂൾ , ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപ്പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്‌പോര്‍ട്‌സ് ബില്‍ഡിങ്ങ്, ഭിന്നശേഷി സൗഹൃദ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തികള്‍ക്കായുള്ള സ്‌പെഷ്യല്‍ ഏജന്‍സിയായ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല.
പ്രസ്തുത സ്ഥലത്തുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്‌കൂള്‍ കെട്ടിടത്തിന് പകരമായി എം എല്‍ എ ഫണ്ടില്‍ നിന്ന് 3 കോടി 70 ലക്ഷം ചെലവഴിച്ച് പുതിയ കെട്ടിടം പൂര്‍ത്തിയാക്കി. പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എല്‍പി സ്‌കൂളിന്റെ 1 മുതല്‍ 4 വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ 5 മുതല്‍ 10 വരെ ക്ലാസുകളും സ്‌പോര്‍ട്്‌സ് സ്‌കൂളിന്റെ 7 മുതല്‍ 10 വരെ ക്ലാസുകളും നടത്തുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാ ക്ലാസുകളും അതിലേക്ക് മാറ്റുകയും ചെയ്തു.
സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞ് അതിലേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സകൂള്‍ പ്രവേശനം ലഭിക്കും. സംസ്ഥാനത്ത് നിന്ന് ഭാവിയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഈ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് ശ്രമം തുടരുന്നതായും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു


വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ ഇടവക ശതാബ്ദി ജൂബിലി നിറവിൽ
കാഞ്ഞിരപ്പള്ളി വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിയുടെ ശതാബ്ദി ജുബിലി സമാപന ആഘോഷങ്ങളുടെ തുടക്കമായി.
ഏപ്രിൽ 5 ശനിയാഴ്ച വൈകിട്ട് 5.30നു പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം പാറത്തോട്, ചിറ്റടി, നിർമലാരാം, ചോറ്റി, വെളിച്ചിയാനി എന്നിവിടങ്ങളിലുടെ സഞ്ചരിച്ച് രാത്രി 9നു പള്ളിയിൽ തിരികെയെത്തും . വർണശബളമായ ഈ പ്രയാണത്തിൽ ഇടവകജനം ഒന്നടങ്കം പങ്കുചേരും.
ഏപ്രിൽ 8 ചൊവ്വ : സംഘടനാ ദിനം : മാതൃ ഇടവകയിലെയും മറ്റ് 9 ഇടവകകളിലെയും ഭക്തസംഘടനകൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്ന സംഘടനാ ദിനാഘോഷം വൈകിട്ട് 4നു കുർബാനയോടെ ആരംഭിക്കും.
ഏപ്രിൽ 10 : വ്യാഴം : കരിയർ ആൻഡ് യൂത്ത് സെമിനാർ : രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രസ്തുത സെമിനാറിൽ, പ്രസിദ്ധ കരിയർ ഗുരുക്കന്മാർ ക്ലാസുകൾ നയിക്കും .
ഏപ്രിൽ 12 ശനി : വൈകിട്ട് 4ന് ഉദ്യോഗസ്ഥ സംഗമം കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 22 ചൊവ്വ : വൈകിട്ട് 4നു ദമ്പതീസംഗമം : രുപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്യും. വിവാഹത്തി ന്റെ 25, 50, 60 ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കും.
ഏപ്രിൽ 26 : ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കാർഷിക മേളയും ഫുഡ് ഫെസ്റ്റും ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും.
27 മുതൽ മേയ് 3 വരെ വാർഷിക ധ്യാനം നടത്തും. മേയ് 6നു വൈദിക സന്യസ്ത സംഗമദിനം. ഇടവകയിൽ സേവനം ചെയ്തവരും മിഷൻ മേഖലകളിൽ സേവനം ചെയ്യുന്ന ഇടവകയിൽ നിന്നുള്ളവരുമായ വൈദികരെയും സന്യാസിനിമാരെയും ആദരിക്കും.
മേയ് 7 മുതൽ 11 വരെ ഇടവക തിരുനാൾ ആഘോഷിക്കും. 8ന് എയ്ഞ്ചൽസ് മീറ്റ്. ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച ഫൊറോനയിലെ മുഴുവൻ കുട്ടികളും പങ്കെടുക്കും. 10നു ജുബിലി തിരുനാൾ പ്രദക്ഷിണം.
മേയ് 11നു ജുബിലി ആഘോഷ സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി റോഷി അഗസ്റ്റിൻ, മാർ ജോർജ് ആലഞ്ചേരി, ആന്റോ ആന്റണി എം പി, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ പങ്കെടുക്കും യോഗത്തിൽ ഇടവക യിലെ വിശിഷ്ട വ്യക്തികളെ ആദരിക്കും വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി, ജനറൽ കൺവീനർ പ്രഫ.സാജു കൊച്ചുവീട്ടിൽ, പബ്ലിസിറ്റി കൺവീനർ വർഗീസ് കൊച്ചുകുന്നേൽ എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു .



വഖഫ് ബില്ല് പിൻവലിക്കണം ; കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി : വഖഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി പരിപാലന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധയോഗം നൈനാർ പള്ളി ചീഫ് ഇമാം എ പി ഷിഫാർ മൗലവി അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. സെക്രട്ടറി അർസാരി വാവർ , ട്രഷറർ ഷിബിലി വട്ടകപ്പാറ ,നാസർ മൗലവി എന്നിവർ സംസാരിച്ചു. നൈനാർ പള്ളി വളപ്പിലായിരുന്നു പ്രതിഷേധയോഗം നടത്തിയത്.

ആകാശപ്പറവ കൂട്ടുകാരുടെ നേതൃത്വത്തിൽ പാപപരിഹാര യാത്ര നടത്തി.
ആകാശപ്പറവ കൂട്ടുകാരുടെ നേതൃത്വത്തിൽ മുണ്ടക്കയം മുപ്പത്തൊന്നാം മൈൽ സെന്റ് ജോൺ പോൾ പള്ളിയിൽനിന്ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിലേക്ക് ദേശീയ പാതയിലൂടെ നിരവധി വിശ്വാസികൾ കുരിശുകൾ കൈകളിലേന്തി, കുരിശിന്റെ വഴി ചൊല്ലിക്കൊണ്ട് പാപ പരിഹാരയാത്ര നടത്തി . രാവിലെ 7.30ന് വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച യാത്ര വൈകുന്നേരം അഞ്ചിന് സമാപിച്ചു. പാപ പരിഹാരയാത്രയിൽ മാർ ജേക്കബ് മുരിക്കൻ പ്രാരംഭ സന്ദേശവും മാർ ജോസ് പുളിക്കൽ സമാപന സന്ദേശവും മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ മുഖ്യ സന്ദേശവും നൽകി.

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ എത്തുന്നവർക്ക് ഇനി ആ “ശങ്ക” വേണ്ട ..കാഞ്ഞിരപ്പള്ളിയിൽ ശൗചാലയ പ്രശ്‌നത്തിന് പരിഹാരമായി
“ടേക്ക് എ ബ്രേക്കി”ന് തുടക്കമായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ശൗചാലയ പ്രശ്‌നത്തിന് പരിഹാരമായി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചയാത്തിന്റെയും 15 ലക്ഷം രൂപ വീതം വിനിയോഗിച്ച് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് തുറന്ന് നല്‍കി. ദേശിയപാതിയില്‍ നിന്ന് മണിമല റോഡിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമി ഇസ്മായില്‍, സ്ഥിരം സമിതി അധ്യക്ഷരായ റിജോ വാളാന്തറ, ബിജു ചക്കാല, മഞ്ജു മാത്യു, സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷെമീം അഹമ്മദ്, പഞ്ചായത്ത് അംഗങ്ങ.ൾ എന്നിവ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം എസ് രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് എതിർ വശത്തായി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഫിറ്റ്നസ് കേന്ദ്രം, ജനസേവന കേന്ദ്രം, ആധുനികരിച്ച ജനകീയ ഹോട്ടൽ എന്നിവയും ചീഫ് വിപ്പ് ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു
കാഞ്ഞിരപ്പള്ളി: കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്തമാകുന്നതോടു കൂടി രാജ്യത്തിന് നാം മാതൃകയാവുകയാണ്. നമ്മുടെ നാട് പൂര്‍ണമായും മാലിന്യമുക്തമാകുന്നതോടൊപ്പം തുടര്‍ പരിപാലനവും ഉണ്ടാവണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു കൊണ്ട് എം.എല്‍. എ. സംസാരിക്കുകയായിരുന്നു.
നാടും, റോഡും, തോടും സംരക്ഷിക്കുന്നതിന്‍റെ പൂര്‍ണ ചുമതല ജനങ്ങള്‍ ഏറ്റെടുക്കണമെന്നും അതിന് ത്രിതല പഞ്ചായത്തുകള്‍ നേതൃത്വം വഹിക്കണമെന്നും എം.എല്‍,എ. അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി മുഖ്യ പ്രഭാഷണം നടത്തി.
കാഞ്ഞിരപ്പളളി ബ്ലോക്കിന് കീഴിലുളള മികച്ച ഗ്രാമപഞ്ചായത്തായി – ഒന്നാം സ്ഥാനത്ത്- കൂട്ടിക്കലും, രണ്ടാം സ്ഥാനം- പാറത്തോടും, മൂന്നാം സ്ഥാനം- മുണ്ടക്കയവും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സി.ഡി.എസ്.ആയി ഒന്നാം സ്ഥാനം- കാഞ്ഞിരപ്പളളിയും, രണ്ടാം സ്ഥാനം- പാറത്തോടും, മൂന്നാം സ്ഥാനം- കൂട്ടിക്കലും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സര്‍ക്കാര്‍ സ്ഥാപനമായി ഒന്നാം സ്ഥാനം- പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് എരുമേലിയും, രണ്ടാം സ്ഥാനം- ഗവ. ആയുര്‍വ്വേദ ആശുപത്രി കോരുത്തോടും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിതകര്‍മ്മ സേന കണ്സോര്‍ഷ്യം ആയി – ഒന്നാം സ്ഥാനം- കൂട്ടിക്കലും, രണ്ടാം സ്ഥാനം- മുണ്ടക്കയവും, മൂന്നാം സ്ഥാനം- എരുമേലിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വകാര്യ സ്ഥാപനമായി ഒന്നാം സ്ഥാനം- അപ്പോലോണിയ ഡെന്തല്‍ ആശുപത്രി, പളളിപ്പടി, കോരുത്തോട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വ്യാപാര സ്ഥാപനമായി ഒന്നാം സ്ഥാനം- ഹോം ഗ്രോണ്‍ നേഴ്സറി, വിഴിക്കത്തോട്, കാഞ്ഞിരപ്പളളി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വായനശാലയായി – ഒന്നാം സ്ഥാനം-പി.വൈ.എം.എ. ലൈബ്രറി, വിഴിക്കത്തോട്, കാഞ്ഞിരപ്പളളിയും, രണ്ടാം സ്ഥാനം-സഹൃദയ വായനശാല, മടുക്ക, കോരുത്തോടും, മൂന്നാം സ്ഥാനം- ത്രിവേണി ലൈബ്രറി, കൂട്ടിക്കലും തെരഞ്ഞുടക്കപ്പെട്ടു. മികച്ച റെസിഡന്‍സ് അസോസിയേഷനായി ഒന്നാം സ്ഥാനം-ഗ്രീന്‍ നഗര്‍, പാറത്തോടും, രണ്ടാം സ്ഥാനം-ചിറ്റാര്‍ റെസിഡന്‍സ് അസോസിയേഷന്‍, മണ്ണാറക്കയം, കാഞ്ഞിരപ്പളളിയും, മൂന്നാം സ്ഥാനം- മൈത്രി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍, മുണ്ടക്കയവും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിത ടൗണായി ഒന്നാം സ്ഥാനം-വണ്ടന്‍പതാല്‍, മുണ്ടക്കയവും, രണ്ടാം സ്ഥാനം- പൊടിമറ്റം, പാറത്തോടും, മൂന്നാം സ്ഥാനം- മണിമലയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പൊതു ഇടമായി ഒന്നാം സ്ഥാനം-ചാച്ചിക്കവല, മുണ്ടക്കയവും, രണ്ടാം സ്ഥാനം-ഇളംകാട് ബസ് സ്റ്റാന്‍റും കൂട്ടിക്കലും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് പ്രത്യേക പുരസ്ക്കാരവും, മില്‍ക്ക് ഫ്രൂട്ടിന്‍റെ തൈകളും വിതരണം ചെയ്തു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ പഞ്ചായത്തു പ്രസിഡന്‍റുമാ രായ രേഖാദാസ്, കെ. കെ. ശശികുമാര്‍, ബിജോയി മുണ്ടുപാലം, സിറില്‍ ജോസഫ്, ജാന്‍സി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ് കൃഷ്ണകുമാര്‍, അഡ്വ. സാജന്‍ കുന്നത്ത്, ജോഷി മംഗലം, പി.കെ പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, ഡാനി ജോസ്, അനു ഷിജു, ബി.ഡി.ഒ. ഫൈസല്‍ എസ്., ജോയിന്‍റ് ബിഡി.ഒ. സിയാദ് ടി.ഇ., ആശാലത ടി., വനിതാ ക്ഷേമ ഓഫീസറായ പ്രശാന്ത് സി., ഹെഡ് അക്കൌണ്ടന്‍റ് റെജിമോന്‍ കെ.ആര്‍., എച്ച്.സി. സാറാമ്മ ജോര്‍ജ്ജ് , പ്ലാന്‍ ക്ലര്‍ക്ക് ദീലീപ് കെ.ആര്‍., അനന്തു മധുസൂദനന്‍, വി.ഇ.ഒ. ജയസൂര്യന്‍ എസ്., പത്മകുമാര്‍, റിസോഴ്സ് പേഴ്സണ്‍ വിനീത വി.ടി., ശുചിത്വ മിഷന്‍ ആര്‍.പി. സജി, ഹരിതകേരള കോ ഓര്‍ഡിനേറ്റര്‍ ജെയ്ന, ആര്‍.ജി.എസ്.എ. സൈന, ക്ലീന്‍ കേരളാ കോ ഓര്‍ഡി നേറ്റര്‍ അന്‍ഷാദ്, നുസിമോള്‍, കൂടാതെ വിവിധ ഗ്രാമപഞ്ചായത്ത് മെമ്പര്മാകര്‍ ഹരിതകര്‍മ്മ സേനാ ഭാരവാഹികള്‍ കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്ക്ക് നേതൃത്വം നല്‍കി .


മേരീക്വീൻസ് ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് ഏപ്രിൽ 3, 4, 5 തീയതികളിൽ..
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ രോഗ, സർജറി നിർണ്ണയ സൗകര്യമൊരുക്കി മെഗാ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 3, 4, 5 തീയതികളിൽ നടക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തോടെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി, ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ്, പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി, യൂറോളജി, ഗൈനക്കോളജി, ഇ എൻ ടി സർജറി വിഭാഗങ്ങളിൽ ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ ഡിജിറ്റൽ എക്സ്-റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, സി ടി സ്കാൻ, എം.ആർ.ഐ സ്കാനിംഗ്, വിവിധ ലാബ് പരിശോധനകൾക്ക് എന്നിവയ്ക്ക് പ്രത്യേക നിരക്കിളവും ലഭ്യമാകും.
ഒപ്പം ആവശ്യമായ തുടർ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും പ്രത്യേക നിരക്കിളവും ലഭ്യമാക്കിയിട്ടുണ്ട്. വെരിക്കോസ് വെയിൻ, സന്ധിവേദന, പൈൽസ്, ഫിസ്റ്റുല, കിഡ്‌നി സ്റ്റോൺ, ഹെർണിയ, തൈറോയിഡ്, മുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പ് മാറ്റിവെയ്ക്കൽ, സ്പോർട്സ് ഇഞ്ചുറിസ്, പ്രോസ്‌റേറ്റ് വീക്കം, ഗർഭാശയ മുഴകൾ, ശരീരത്തിൽ ഉണ്ടാകുന്ന വിവിധ മുഴകൾ, അലർജി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്കുള്ള ചികിത്സ ക്യാമ്പിൽ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആശുപത്രിയുമായി ബന്ധപെടുക .

ഓട്ടത്തിനിടയിൽ ഡ്രൈവറുടെ ബി. പി. കൂടി, പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു
മുക്കൂട്ടുതറ : പിക്കപ്പ് വാൻ ഡ്രൈവ് ചെയ്തു വരുന്നതിനിടെ ഡ്രൈവർക്ക് പെട്ടന്ന് രക്തസമ്മർദ്ദത്തിൽ വ്യതിയാനം വന്നതോടെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞ പ്രതീതിയുണ്ടായി. ഇതോടെ വാഹനം നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . മുക്കൂട്ടുതറ 35 – എലിവാലിക്കര റോഡിൽ കോൺവെന്റ് സ്‌കൂളിന് മുൻപിലാണ് അപകടം സംഭവിച്ചത്.
സ്കൂൾ അവധി ആയതും റോഡിൽ ഈ സമയം ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും ഭാഗ്യമായി. വൈദ്യുതി ലൈനുകളുമായി പോസ്റ്റ് വാഹനത്തിന്റെ മുകളിലേക്ക് വീണെങ്കിലും തത്സമയം തന്നെ വൈദ്യുതി നിലച്ചത് മൂലം വൻ അപകടം ഒഴിവായി.
ഭാഗ്യം തുണച്ച ഈ അപകടം കഴിഞ്ഞ ദിവസം ഉച്ചക്ക് മുക്കൂട്ടുതറ 35 – എലിവാലിക്കര റോഡിൽ കോൺവെന്റ് സ്‌കൂളിന് മുന്നിലായിരുന്നു. പോസ്റ്റിനും വൈദ്യുതി ലൈൻ തകർന്നതിനും നഷ്ടപരിഹാരം ഈടാക്കി ഇവ കെഎസ്ഇബി അധികൃതർ മണിക്കൂറുകൾക്കകം പുനഃസ്ഥാപിച്ചു.
കൂട്ടിക്കൽ സ്വദേശിയായ ഡ്രൈവർ ആണ് അപകടത്തിൽ നിന്ന് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടത്. രാവിലെ ഭക്ഷണവും പതിവുള്ള ഗുളികയും കഴിക്കാഞ്ഞതിനാൽ താഴ്ന്ന രക്ത സമ്മർദ്ദമുണ്ടായി പെട്ടന്ന് ബോധക്ഷയം ഉണ്ടായത് മൂലമാണ് നിയന്ത്രണം തെറ്റിയതെന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിന് ഭാഗികമായ കേടുപാടുകളുണ്ട്.

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വസന്ദേശ യാത്ര നടത്തി
കാഞ്ഞിരപ്പള്ളി : കേരളം മുഴുവന്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മണിമല, കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ 7 പഞ്ചായത്തുകളിലൂടെ ശുചിത്വസന്ദേശ യാത്ര നടത്തി . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും, വജ്രജൂബിലി കലാകാരന്‍മാരും, അതാത് പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും, ഹരിതകര്‍മ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
നാട് മാലിന്യ മുക്തമാക്കുന്നതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത്. ഏപ്രില്‍ 2ാം തീയതി രാവിലെ 9 മണിക്ക് കോരുത്തോട് സ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശയാത്ര 10 മണിക്ക് മുണ്ടക്കയം, 11 മണിക്ക് കൂട്ടിക്കല്‍, 12.30ന് പാറത്തോട്, 2.30ന് എരുമേലി, 3.30ന് മണിമല, 4.30ന് കാഞ്ഞിരപ്പള്ളി എന്നീ പഞ്ചായത്തുകളിലൂടെ ശുചിത്വ സന്ദേശയാത്ര കടന്നുപോയി. യാത്രയിലുടനീളം കലാജാഥയും, ഫ്ളാഷ് മോബുകളും അണിനിരത്തി. കൂടാതെ എല്ലാ മേഖലകളിലും ശുചിത്വസന്ദേശ ലീഫ് ലൈറ്റുകള്‍ വിതരണം ചെയ്യ്തു.
വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേത്യത്വം വഹിച്ച കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാന്‍സി.സി.എം,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ്, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് ബിജോയ് ജോസ്,പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാര്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാറിയാമ്മ സണ്ണി, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിറില്‍ തോമസ്, കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ ശുചിത്ര സന്ദേശയാത്ര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരന്‍, പി.ആര്‍. അനുപമ, ജെസിഷാജന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റ്റി.ജെ. മോഹനന്‍, ഷക്കീല നസീര്‍, റ്റി.എസ്. കൃഷ്ണകുമാര്‍, ജോഷി മംഗംലം, കെ.എസ്. എമേഴ്സണ്‍, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, അനു ഷിജു, ഡാനി ജോസ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍. എസ്, ജോയിന്‍റ് ബി.ഡി.ഒ. സിയാദ് റ്റി.ഇ., വനിതാക്ഷേമ ഓഫീസര്‍ പ്രശാന്ത്. സി, പ്ലാന്‍ ക്ലര്‍ക്ക് ദിലീപ് കെ.ആര്‍., ക്ലര്‍ക്ക് അനന്ദുമധുസൂധനന്‍, ക്ലര്‍ക്ക് രവീന്ദ്രന്‍ സി.കെ. തുടങ്ങിയവര്‍ വിവിധ പരിപാടികള്ക്ക് നേതൃത്വം നല്‍കി.

മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ ഓമനയുടെ മകൻ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് സ്വദേശി നെല്ലിയാനിയിൽ സിബിച്ചന്റെ മകൻ ഷൈനെ പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.


കാഞ്ഞിരപ്പള്ളി കോർട്ട് സെന്റർ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ
കാഞ്ഞിരപ്പള്ളി കോർട്ട് സെന്റർ ബാർ അസോസിയേഷന്റെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി
അഡ്വ.ബി.ബിജോയ് (പ്രസിഡണ്ട്) അഡ്വ.രാജ്മോഹൻ (വൈസ് പ്രസിഡണ്ട്) അഡ്വ.സുമേഷ് ആൻഡ്രൂസ് (സെക്രട്ടറി) അഡ്വ.അനീസ എം (ജോ. സെക്രട്ടറി) അഡ്വ.വൈശാഖ് എസ് നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അഡ്വക്കേറ്റുമാരായ ജോബി ജോസ്, ജോസഫ് സെബാസ്റ്റ്യൻ, ജോമി ജോസഫ്, ജോബി കെ സെബാസ്റ്റ്യൻ, ബിലു ജി,അലോഷ്യസ് ജോൺ, നെവിൻ ജേക്കബ്, ആര്യ സുരേന്ദ്രൻ, ഷാൻസി ഫിലിപ്പ് എന്നിവരെ എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

ഇളങ്ങുളം ബാങ്ക് പ്രതികളെ രക്ഷിച്ചത് യുഡിഎഫ് സർക്കാർ
എലിക്കുളം: സഹകരണമേഖലയിൽ നടന്ന കുപ്രസിദ്ധമായ അഴിമതിയായ ഇളങ്ങുളം സഹകരണബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതരായ സിപിഎം മന്ത്രിയുൾപ്പെടെയുള്ള നേതാക്കളെ രക്ഷിച്ചത് പിന്നീട് വന്ന യുഡിഎഫ് സർക്കാരാണെന്ന് ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എന്നിട്ടും അഴിമതിക്കെതിരെയുള്ള സമരത്തിന്റെ പിതൃത്വം അവർ ഏറ്റെടുക്കുന്നത് അപഹാസ്യമാണെന്ന് നേതാക്കൾ ആരോപിച്ചു.
അഡ്വ.എൻ.കെ.നാരായണൻ നമ്പൂതിരി, അഡ്വ.ഡി.മുരളീധർ, പനമറ്റം രഘുനാഥ്, ആഷിഷ് എലിക്കുളം, ബിജു വഞ്ചിമല തുടങ്ങിയ ബിജെപി നേതാക്കളാണ് അഴിമതിക്കെതിരെ ആദ്യം സമരം നടത്തിയത്. 1998-ൽ തൃശ്ശൂർ വിജിലൻസ് കോടതിയിൽ അഴിമതി സംബന്ധിച്ച് ആദ്യം കേസ് നൽകിയത് ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയാണ്. കെ.കെ.ഷിജി ചെല്ലിമറ്റത്തിലാണ് ബിജെപിക്കുവേണ്ട് കേസ് കൊടുത്തത്.
27 വർഷത്തിന് ശേഷം ബാങ്ക് സെക്രട്ടറിയായിരുന്നയാളെ അറസ്റ്റ് ചെയ്തതുവഴി ആരോപിതരായ നേതാക്കളെ രക്ഷപെടുത്തുവാനുള്ള നീക്കമാണ്. സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ ഇതിനുമുൻപും ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നിട്ടും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതല്ലാതെ പോലീസ് നടപടിയെടുത്തില്ല. സിപിഎമ്മിന്റെ പി.കെ.ഗുരുദാസൻ കമ്മിറ്റി റിപ്പോർട്ടിൽ, ആരോപണവിധേയരായ സിപിഎം നേതാക്കളെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് നിർദേശിച്ചിട്ടും അന്നത് നടപ്പാക്കിയില്ല. യോഗത്തിൽ ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് വി.എസ്.ഷാനു, എലിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീജാ സരീഷ്, ജനറൽസെക്രട്ടറി ടി.ആർ.നന്ദകുമാർ, ജയേഷ് കണിയാംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കുടിവെള്ളത്തിന് ദുർഗന്ധം; പരിശോധനയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മുണ്ടക്കയം: മുണ്ടക്കയം ടൗണിനു സമീപം കിണറ്റിൽ പുരുഷന്റെത് എന്ന് തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. മുണ്ടക്കയം ടൗണിന് സമീപം ഗാലക്സി തിയേറ്ററിന്റെ പുറകുവശത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വെള്ളത്തിൽ കമഴ് ന്ന് കിടക്കുന്ന നിലയിലായിരുന്നു.
വാടകയ്ക്ക് നൽകിയിരുന്ന വീടിന് സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പോലീസിന്റെയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. ഏകദേശം നാൽപത് വയസ് തോന്നിക്കുന്ന ആളുടേതാണ് മൃതദേഹമെന്ന് കരുതുന്നു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മൃതദേഹം മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു

ചേനപ്പാടി കടവനാൽക്കടവ് റോഡ് ഗതാഗത യോഗ്യമായി.
എരുമേലി : കഴിഞ്ഞ എട്ട് വർഷങ്ങളായി തകർന്നു കിടന്നിരുന്ന ചേനപ്പാടി കടവനാൽക്കടവ് റോഡിൽ ഇപ്പോൾ ഗതാഗത തടസമില്ല. 10,50,000 രൂപ പഞ്ചായത്ത് ഫണ്ട് ചെലവിട്ടാണ് റോഡിൽ നവീകരണ പണികൾ പൂർത്തിയാക്കിയതെന്ന് വാർഡ് അംഗം പി കെ തുളസി അറിയിച്ചു. കടവനാൽക്കടവ് മുതൽ ഹെൽത്ത് സെന്റർ വരെ ആണ് പണികൾ പൂർത്തിയായത്.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. ഗതാഗത തടസമായി റോഡിൽ ആരോ വെച്ചിരുന്ന തടി ഇതോടൊപ്പം നീക്കി. ഏതോ സാമൂഹ്യ വിരുദ്ധർ ആണ് തടി വെച്ചിരുന്നത്. പണികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം വൈകിട്ട് തന്നെയാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടന ഭാഗമായി ലഡു വിതരണം നടന്നു. കഴിഞ്ഞ എട്ട് വർഷമായി റോഡ് തകർന്ന് കിടക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷിന്റെ റംസാൻ വൃതം ഈ വർഷവും ഏറെ ആത്മാർത്ഥതയോടെ തുടരുന്നു .. .
കാഞ്ഞിരപ്പള്ളി : ഇത് രണ്ടാം വർഷമാണ് കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് റംസാൻ വ്യതം എടുക്കുന്നത് . തന്റെ സഹ മുസ്ലീം മെംബർമാരും ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ഏറെ ഭക്തിയോടെയും, ആത്മാർത്ഥതയോടെയും നോമ്പനുഷ്ഠിച്ച് കണ്ടതോടെയാണ് അജിതയും നോമ്പെടുത്തു തുടങ്ങിയത്.
യാത്രയ്ക്കിടയിൽ നോമ്പുതുറക്കുവാനുള്ള സമയം ആകുമ്പോൾ ഏറ്റവും അടുത്തുള്ള മുസ്സീം പള്ളിയിൽ നിന്നും തന്റെ ഡ്രൈവർ സലീമിനെ കൊണ്ട് ഉലുവാ കഞ്ഞിയും ഇതര സാധനങ്ങളും വാങ്ങി നോമ്പുതുറക്കുകയാണ് പതിവ്. എല്ലാ ദിവസവും പുലർച്ചേ രണ്ടു മണിക്ക് എഴുന്നേറ്റ് ഇടയത്താഴം കഴിക്കും.
ക്രൈസ്തവരുടെ 50 നോമ്പും അറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഹിന്ദു നോമ്പും അജിത അനുഷ്ഠിക്കാറുണ്ട് . വിദ്യാർത്ഥികളായ മക്കൾ അഡ്വ: അപർണാ രതീഷ്, ആദിത്യൻ സി രതീഷ് എന്നിവരോടൊപ്പം മുണ്ടക്കയം കരിനിലയത്ത് ചെമ്പകശ്ശേരി തറവാട്ടിലാണ് താമസം . ഭർത്താവ് പരേതനായ രതീഷ്. സി പി ഐ എം നേതാവ് പരേതനായ വി കെ രാജപ്പന്റെ മരുമകളാണ് അജിതാ രതീഷ്.


ആഞ്ഞുവീശിയ ചുഴലിക്കാറ്റ് മണിമല മേഖലയിൽ നാശം വിതച്ചു , മരങ്ങൾ കടപുഴകി, ഗതാഗതം സ്തംഭിച്ചു
മണിമല: വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ മണിമല, കടയനിക്കാട്, ഇടയരിക്കപ്പുഴ , വെള്ളാവൂർ മേഖലകളിൽ വലിയ കൃഷിനാശമാണ് ഉണ്ടായത് . മണിമല – കറുകച്ചാൽ റോഡിൽ മൂന്നിടങ്ങളിലാണ് മരങ്ങൾ ഒടിഞ്ഞുവീണത് . കടയനിക്കാട് റബർ മരവും, കടയനിക്കാടിന് സമീപം ആൽമരവും, ഇടയരിക്കപ്പുഴ കൊന്നക്കൽ ആഞ്ഞിലി മരവും കാറ്റിൽ റോഡിലേക്ക് വീണു . സംഭവ സമയം കാൽനടക്കാരോ, വാഹനങ്ങളോ നിരത്തിലില്ലാത്തതു മൂലം വൻ ദുരന്തം ഒഴിവായി.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമനസേന സീനിയർഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നൗഫലിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മണിമല കടയനിക്കാട്, ഇടയരിക്കപ്പുഴ , വെള്ളാവൂർ മേഖലകളിലെല്ലാം കാറ്റ് അടിച്ചത് മൂലം വലിയ കൃഷിനാശം സംഭവിച്ചു. നിരവധി പുരയിടങ്ങളിൽ മരങ്ങൾ കടപുഴകിയും, ഒടിഞ്ഞും വീണ് ഏറെ നാശം സംഭവിച്ചു.

കിടപ്പുരോഗികൾക്ക് അസർ ഫൗണ്ടേഷൻ സ്നേഹസമ്മാനം നൽകി
കാഞ്ഞിരപ്പള്ളി : വൃക്കരോഗികൾ ഉൾപ്പെടെ 200 ലധികം കിടപ്പുരോഗികൾക്ക് അസർ ഫൗണ്ടേഷൻ കാഞ്ഞിരപ്പള്ളിയുടെ സ്നേഹസമ്മാനമായ ബഡ്ഷീറ്റ്, ടൗവ്വൽ, ലുങ്കി നൈറ്റി തുടങ്ങിയവ നൽകി. ഈ വർഷത്തെ വിതരണ ഉദ്‌ഘാടനം കെ എം എ ഡയാലിസിസ് സെന്ററിൽ നടന്നു. ചടങ്ങിൽ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി.
യോഗത്തിൽ അസർ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഡയറക്ടർ സി എം മുഹമ്മദ് ഫൈസിയിൽ നിന്നും കെ എം എ പ്രസിഡൻറ്റ് ഷെഫീഖ് താഴത്തുവീട്ടിൽ സ്വീകരിച്ചു.കെ എം എ സെക്രട്ടറി അഡ്വ.ഷാനു കാസീം, നിയുക്ത പ്രസിഡന്റ് നിസാർ കല്ലുങ്കൽ, അൽഫാസ് റഷീദ്, ഐഷാ നസീബ്, പാലിയേറ്റീവ് നേഴ്സ് ഷാമില എന്നിവർ പങ്കെടുത്തു. 29 ഡയാലിസിസ് രോഗികളാണ് കെ എം എ ഡയാലിസ് സെൻറ്ററിൽ ദിവസവും എത്തുന്നത്.

ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി രൂപ തമ്പലക്കാട് ശോഭന വിറ്റ ടിക്കറ്റിന്..ഭാഗ്യവാൻ കാണാമറയത്ത്..
കാഞ്ഞിരപ്പള്ളി : ഇത്തവണത്തെ കേരള സംസ്ഥാന 50- 50 ലോട്ടറിയുടെ 134 മത് നറുക്കെടുപ്പിൽ കാഞ്ഞിരപ്പള്ളി പനമറ്റം സ്വദേശിനി ശോഭന തമ്പലക്കാട് ഷാപ്പ് പടിയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി മീനാക്ഷി ലോട്ടറിയിൽ നിന്നും ടിക്കറ്റ് എടുത്ത് നടന്ന് വിൽപ്പന നടത്തുന്ന പനമറ്റം കൊറ്റാരത്ത് ശോഭനയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് വിറ്റത്. എഫ്. ഡ്യൂ ‘471230-ാം നമ്പർ ലോട്ടറി ഒന്നാം സമ്മാനം അടിച്ചത് ആർക്കാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
ഒരു കോടി ലഭിച്ച ഭാഗ്യവാൻ ആരെന്ന് തെരഞ്ഞെങ്കിലും ശോഭനയോട് ഭാഗ്യശാലി ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല.തന്റെ മക്കളായ അശ്വതിയെയും അരുന്ധതിയെയും പഠിപ്പിക്കുവാനായി ഏറെ വിഷമിക്കുന്ന ശോഭനയ്ക്ക് സമ്മാനത്തിന് വിൽപ്പനക്കാരന് ലഭിക്കുന്ന തുകയെങ്കിലും ലഭിച്ചിരുന്നെങ്കിൽ ആശ്വാസമായേനെ.

വിവിധ പ്രായത്തിലുള്ള മൂന്ന് സഹോദരിമാർക്ക് ഒരേ ദിനം ജന്മദിനം .. അപൂർവങ്ങളിൽ അപൂർവം ..
കാഞ്ഞിരപ്പള്ളി :ഒരേ വീട്ടിൽ ഒരേ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്ന വിവിധ പ്രായത്തിലുള്ള മൂന്ന് സഹോദരിമാർ . അപൂർവങ്ങളിൽ അപൂർവമായ ഈ പ്രത്യേകത കപ്പാട് തുമ്പമട പുല്ലാട്ടുപറമ്പ് വീട്ടിൽ പി ആർ രവി – അജിതാ രവി ദമ്പതികളുടെ മൂന്ന് പെൺമക്കൾക്കാണ് . മൂന്നുപേരുടെയും ജന്മദിനം ഒരേ ദിവസം – മാർച്ച് 28.
മൂത്ത മകളായ അഞ്ജലി 2005 മാർച്ച് 28 നും , രണ്ടാമത്തെ മകൾ അശ്വതി 2009 മാർച്ച് 28നുo , മൂന്നാമത്തെ മകൾ ആര്യാമോൾ 2012 മാർച്ച് 28 നുമാണ് ജനിച്ചത്. മൂവരുടേയും ജന്മദിനം ഒരേ ദിവസമായതിനാൽ ഒരുമിച്ച് കേക്ക് മുറിച്ച് ജന്മദിനാഘോഷം ലളിതമായി നടത്തും.
അഞ്ജലി ബികോം അവസാന വർഷം മുരിക്കുംവയൽ ശ്രീ ശബരിശാ കോളേജിലും അശ്വതി പ്ലസ് ടു വിന് കാളകെട്ടി അച്ചാമ്മ സ്മാരക ഹയർ സെക്കണ്ടറി സ്കുളിലും ആര്യമോൾ എട്ടാം ക്ലാസിൽ കപ്പാട് ഗവ.ഹൈസ്കുളിലും പഠിക്കുന്നു. ആകെ സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്തുള്ള വീട്ടിൽ താമസിക്കുന്ന ഇവരുടെ പിതാവ് പി ആർ രവിക്ക് കൂലിവേലയാണ്. മാതാവ് അജിത അസുഖബാധിതയുമാണ്.
പഠനം പൂർത്തീകരിച്ചു എങ്ങനെയെങ്കിലും ജോലി സമ്പാദിക്കുവാനുള്ള പ്രയത്നത്തിലാണ് മൂവരും. മൂത്തയാളെ പ്രസവിച്ചത് കാഞ്ഞിരപള്ളി കടമപ്പുഴ ആശുപത്രിയിലും രണ്ടും, മൂന്നും കുട്ടികളെ പ്രസവിച്ചത് യഥാക്രമം കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിലെ ജനറൽ ആശുപത്രികളിലുമാണെന്ന് പിതാവ് പി. ആർ രവി പറഞ്ഞു.ഇവർ മുവരും ഒരേ ദിനത്തിൽ ജനിച്ചവർ ആയതിനാൽ ഒരേ സ്വഭാവഗുണവും, പരസ്പര സ്നേഹവും ഉള്ളവരാണെന്ന് മാതാപിതാക്കൾ പറയുന്നു

ഒഴക്കനാട്, കാരിത്തോട് റോഡുകൾ നന്നാക്കണം : പ്രതിഷേധവുമായി ബിജെപി.
എരുമേലി : ഏറെ നാളായി തകർന്ന ഒഴക്കനാട്, കാരിത്തോട് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.അതേസമയം റോഡുകളുടെ പുനർ നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് വാർഡ് അംഗം പി അനിത പറഞ്ഞു . ടെണ്ടർ നടപടികളിലായ ചേനപ്പാടി – എരുമേലി സമാന്തര പാതയിലാണ് ഒഴക്കനാട്, കാരിത്തോട് റോഡുകൾ. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടി വന്നത് മൂലമാണ് സമാന്തര പാതയുടെ പണികൾ വൈകുന്നതെന്ന് മെമ്പർ അറിയിച്ചു.
പ്രതിഷേധ സമരം കെ ആർ സോജി ഉദ്ഘാടനം ചെയ്തു. അനിയൻ എരുമേലി, ജോർജ് ബേബി, സുബിച്ചൻ കല്ലമ്മാക്കൽ, കെ പി മോഹനൻ, സി ആർ അനിൽകുമാർ, മധു കടുപ്പിൽ, കെ പി മണി, പ്രകാശ്, വിജയരാഘവൻ, ദാസ് , മാത്യു, ഷിബു തോമസ്, രാജു, മാത്യു, സജി അത്തിമൂട്ടിൽ, പ്രസന്നകുമാർ, മിനി തോപ്പിൽ, സുമേഷ്, സന്തോഷ്. പ്രകാശ് ഈട്ടിക്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

അമൽ ജ്യോതിയിൽ നാഷണൽ കോൺഫറൻസ് നാകോർ -25 ന് തുടക്കമായി
കാഞ്ഞിരപ്പള്ളി : “സുസ്ഥിര വികസനവും ഹരിതഭാവിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സാധ്യതകളും” എന്ന വിഷയത്തെ ആസ്പദമാക്കി, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം, എസിഎം കോട്ടയം പ്രൊഫഷണൽ ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് നാഷണൽ കോൺഫറൻസ് നാകോർ -25 ന് (നാഷണൽ കോൺഫറൻസ് ഓൺ എമർജിങ് റിസർച് ഏരിയാസ് -25 ) തുടക്കമായി.
അമൽജ്യോതി കോളേജ് പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു . റിസർച്ച് ഡീൻ ഡോ. സോണി സി ജോർജ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിൻറിങ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു, കൺവീനർ ഡോ. .ജയകൃഷ്ണ വി, കോൺഫറൻസ് കോ-ചെയർ ഡോ. സിൻസിയ പി ഓ എന്നിവർ പ്രസംഗിച്ചു .
“സുസ്ഥിര ഭാവിക്കായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ” എന്ന വിഷയത്തിൽ സ്റ്റാർ ഫിഷ് സോഫ്റ്റ്‌വെയർ അമേരിക്കയുടെ ചീഫ് ടെക്നോളജി ഓഫീസറും സഹ-സ്ഥാപകനുമായ സുരേഷ് ബാബു പ്രധാന പ്രഭാഷണം നടത്തി. എഞ്ചിനീറിങ്ങിന്റെ വിവിധ വിഷയങ്ങൾ ആധാരമാക്കി നടത്തുന്ന ഈ ദ്വിദിന കോൺഫറൻസിൽ സൈബർ സെക്യൂരിറ്റി, സസ്റൈനബിൾ ഡെവലപ്മെന്റ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾ,വർക്ഷോപ്പുകൾ എന്നിവക്ക് പുറമെ നൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ജി ബിന്നുകൾ നൽകി.
എരുമേലി : മാലിന്യ മുക്തം നവ കേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവ മാലിന്യ സംസ്ക്കരണത്തിന് ജി ബിന്നുകൾ പഞ്ചായത്ത് വിതരണം ചെയ്തു. പ്രസിഡന്റ് സുബി സണ്ണി വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി ഐ അജി, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ ജൂബി അഷറഫ്, ടി എസ് കൃഷ്ണകുമാർ, പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ ജോർജ്കുട്ടി, അനിശ്രീ സാബു, ഷാനവാസ്, ജെസ്‌ന നജീബ്, ഷിനിമോൾ എന്നിവർ പ്രസംഗിച്ചു.

ആശാവർക്കർ, അംഗൻവാടി ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസ് എരുമേലിയിൽ ധർണ നടത്തി
എരുമേലി : ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും സംസ്ഥാനത്ത് നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സമരത്തിന് പിന്തുണ അറിയിച്ചും കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ എരുമേലി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.
ടി വി ജോസഫ്, ഫസിം ചുടുകാട്ടിൽ, നാസർ പനച്ചി, ആശ ജോയി, മാത്യു ജോസഫ്, അനിത സന്തോഷ്, സുനിൽ ചെറിയാൻ, റ്റെഡി ചേനപ്പാടി, മറിയാമ്മ മാത്തുക്കുട്ടി, ബിനു നിരപ്പേൽ, ഏണസ്റ്റ്, ജോഷി ചേനപ്പാടി, എൻ എം ബഷീർ, വി എം നൗഷാദ്, ഹക്കിം മാടത്താനി, എം വി രാധാകൃഷ്ണൻ, സുകുമാരൻ, സലിം ചേനപ്പാടി, സിജി മുക്കാലി, വൈഷ്ണവ്, സുധീഷ് വയലാപറമ്പ്, നാസർ മാവുങ്കൽ പുരയിടം, കെ സി തോമസ്, സനീഷ് സെബാസ്റ്റ്യൻ , തങ്കച്ചൻ ചെങ്കോട്ടയിൽ, ബിജു ജോസ്, രാജപ്പൻ കാരിശേരി, സജീവ് എബ്രഹാം, ജോയി പാലമുറി, രാജൻ കാരമല, രാജു ഇടകടത്തി, തങ്കച്ചൻ വെമ്പാല, മനുമോൻ എന്നിവർ പങ്കെടുത്തു.

കോടതി ഉത്തരവ് മാനിക്കാത്ത എസ്.എച്ച്.ഒ.യ്ക്ക് പിഴയും നല്ലനടപ്പും
പൊൻകുന്നം: കോടതി ഉത്തരവ് ലംഘിക്കുകയും അനാദരം കാട്ടുകയും ചെയ്‌തെന്ന കേസിൽ മണിമല സ്‌റ്റേഷനിൽ എസ്.എച്ച്.ഒ.ആയിരുന്ന പി.എസ്.വിനോദിന് പിഴയും നല്ലനടപ്പും ശിക്ഷ. ചാമംപതാൻ സ്വദേശിനിയായ വീട്ടമ്മയുടെ വസ്തുവിൽ അതിക്രമങ്ങൾ കാണിച്ചെന്ന പരാതിയിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് മാനിച്ചില്ലെന്നും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ കോടതി ഉത്തരവ് ലംഘിച്ച് അനാദരവുകാട്ടിയെന്നുമാണ് കേസ്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്േ്രടറ്റ് കോടതി (2) ആണ് പിഴയും നല്ല നടപ്പിനും ശിക്ഷിച്ച് വിധി പറഞ്ഞത്. പിഴ ഒടുക്കിയ ഉദ്യേഗസ്ഥൻ ഇനി നല്ല നടപ്പിനും വിധേയനാകണം. പരാതിക്കാരിക്കു വേണ്ടി അഡ്വ.ഡി.മുരളീധർ കോടതിയിൽ ഹാജരായി.

കണ്ണ് തുറക്കാത്ത സർക്കാരിനെതിരെ കണ്ണുകെട്ടി സമരം
കാഞ്ഞിരപ്പള്ളി: ഭിന്നശേഷി എയ്ഡഡ് അധ്യാപക നിയമനാംഗീകാരം നൽകുക, അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ. എസ്. ടി. യു കണ്ണ് തുറക്കാത്ത സർക്കാരിനെതിരെ കാഞ്ഞിരപ്പള്ളിയിൽ കണ്ണുകെട്ടി സമരം നടത്തി. കെ.എസ്. ടി. യു ജില്ലാ പ്രസിഡൻ്റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എ. അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ തൗഫീഖ് ബഷീർ എൻ വൈ ജമാൽ, ടി. സി ഷാജി , ജയകുമാർ എന്നിവർ പ്രസംഗിച്ചു.

അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
കാഞ്ഞിരപ്പള്ളി : യൂണിറ്റി ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ അവധിക്കാല ഫുട്ബോൾ ക്യാമ്പ് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിൽവച്ച് ഏപ്രിൽ രണ്ടു മുതൽ മെയ് 25 വരെ നടക്കും. അഞ്ചു മുതൽ 20 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: : 7034781230.

കോരുത്തോട് ഗ്രാമപഞ്ചായത്തിന് 20.60 കോടി രൂപയുടെ വാർഷിക ബഡ്ജറ്റ്
കാഞ്ഞിരപ്പള്ളി : കോരുത്തോട് ഗ്രാമപഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് വൈസ് പ്രസിഡന്റ് പി.ഡി പ്രകാശ് അവതരിപ്പിച്ചു. 20,60,15,096 രൂപ വരവും, 20,46,76,301 രൂപ ചിലവും, 13,38,795 രൂപ നീക്കി ബാക്കിയും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ആരോഗ്യ – ശുചിത്വ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 1,10,00,000/- രൂപയും, പാർപ്പിട മേഖലയ്ക്ക് 4,00,00,000/- രൂപയും, കൃഷി – മൃഗസംരക്ഷണത്തിന് 45,82,479/-രൂപയും വകയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണവും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ . സന്ധ്യാ വിനോദ്, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ . ഗിരിജ സുശീലൻ, ആരോഗ്യകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീജ ഷൈൻ, വാർഡ് മെമ്പർമാരായ സിനു സോമൻ, ലതാ സുശീലൻ, പി.എൻ സുകുമാരൻ, ടോംസ് കുര്യൻ, സി.സി തോമസ്, സി.എൻ രാജേഷ്, ജയദേവൻ വി.കെ, ഷീബ ഷിബു , പഞ്ചായത്ത് സെക്രട്ടറി രജനിമോൾ റ്റി.ഡി തുടങ്ങിയവർ പ്രസംഗിച്ചു.

പാറത്തോട് ഗ്രാമപഞ്ചായത്ത് 35.69 കോടി രൂപയുടെ വാര്‍ഷിക ബജറ്റ്;എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം:
ലൈഫ് ഭവന പദ്ധതികള്‍ക്ക് മുഖ്യ പരിഗണന..
പാറത്തോട് :പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 2025-2026 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് അവതരിപ്പിച്ചു. 356949307/- രൂപ (മുപ്പത്തി അഞ്ച് കോടി അറുപത്തി ഒന്‍പത് ലക്ഷത്തി നാല്‍പ്പത്തി ഒന്‍പതിനായിരത്തി മുന്നൂറ്റി ഏഴ് രൂപ) വരവും, 349198440/- രൂപ ( മുപ്പത്തി നാല് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരത്തി നാനൂറ്റി നാല്‍പ്പത് രൂപ ) ചിലവും, 8750867/- രൂപ (എണ്‍പത്തിയേഴ് ലക്ഷത്തി അന്‍പതിനായിരത്തി എണ്ണൂറ്റി അറുപത്തി ഏഴ് രൂപ) മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതികള്‍ക്കായി 50804000/- (അഞ്ച് കോടി എണ്‍പത് ലക്ഷത്തി നാലായിരം) രൂപ ആണ് ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി (1000000) ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്ക് 9542240/- രൂപയും ( തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി നാപ്പത്തി രണ്ടായിരത്തി ഇരുനൂറ്റി നാല്‍പ്പത് രൂപ) പാലിയേറ്റീവ് പരിചരണത്തിനായി 20 ലക്ഷം രൂപയും നിര്‍ദ്ധരരായ രോഗികള്‍ക്ക് ഡയാലിസിസ് ട്രീറ്റ്മെന്റിന് രണ്ട് ലക്ഷം രൂപയും, ശുചിത്വ മാലിന്യ പരിപാലനത്തിന് 48 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളുകള്‍ക്ക് 2475000/- (ഇരുപത്തി നാല് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും ) പട്ടികജാതി/ പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 45 ലക്ഷം രൂപയും, ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 26300000/- (രണ്ട് കോടി അറുപത്തി മൂന്ന് ലക്ഷം രൂപ) രുപയും, അംഗനവാടി പോഷകാഹാരത്തിനായി 75 ലക്ഷം രൂപയും, വനിത ക്ഷേമത്തിനായി 35 ലക്ഷം രൂപയും, കലാ-കായിക സംസ്ക്കാര യുവജനക്ഷേമ പദ്ധതികള്‍ക്കായി 10 ലക്ഷം രൂപയും, ദാരിദ്ര നിര്‍മ്മാണ പദ്ധതികള്‍ക്കായി 51200000/- (അഞ്ച് കോടി പന്ത്രണ്ട് ലക്ഷം ) രൂപയും, കാര്‍ഷിക മേഖലയ്ക്കായി 13800000/- (ഒരുകോടി മുപ്പത്തിയെട്ട് ലക്ഷം ) രൂപയും ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാര്‍ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.ജെ മോഹനന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ തോമസ് കട്ടക്കന്‍, മുന്‍ പ്രസിഡന്റുമാരായ ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, വിജയമ്മ വിജയലാല്‍, ആസൂത്രണ സമിതി അംഗം പി.കെ ബാലന്‍, സി.കെ ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിയാദ് കെ, റ്റി. രാജന്‍, ജിജി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

പി. സി. ജോർജ് ബിജെപി ദേശീയ കൗൺസിൽ അംഗമായി തെരെഞ്ഞടുക്കപെട്ടു
ബിജെപി നേതാവും , 32 വർഷക്കാലം പൂഞ്ഞാർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ യുമായിരുന്ന പി.സി. ജോർജ് ബിജെപി ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപി ദേശീയ കൗൺസിലിൽ പി സി ഉൾപ്പെടെ കേരളത്തിൽ നിന്ന് 30 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്.
കേരള കോൺഗ്രീസ് മാണി ഗ്രൂപ്പ് നേതാവായിരുന്ന വിക്‌ടർ ടി തോമസും പിസി ജോർജിനൊപ്പം ബിജെപി ദേശീയ കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. കെ എസ് സി,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിട്ടുള്ള വിക്ടർ , ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബി ജെ പി യിൽ ചേർന്നത് .
കേരളത്തിൽ നിന്നുള്ള ബി ജെ പി ദേശീയ കൗൺസിൽ അംഗങ്ങൾ ഇവരാണ് :
കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, പത്മജ വേണുഗോപാൽ, എ.പി അബ്ദുള്ളക്കുട്ടി, അനിൽ കെ ആന്റണി, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, സി കെ പദ്മനാഭൻ, കെവി ശ്രീധരൻ മാസ്റ്റർ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ്, സി കൃഷ്ണകുമാർ, പി സുധീർ, ശോഭാ സുരേന്ദ്രൻ,ഡോ കെ.എസ് രാധാകൃഷ്ണൻ, പദ്മജ വേണുഗോപാൽ, പി സി ജോർജ്, കെ.രാമൻ പിള്ള, പി കെ വേലായുധൻ, പള്ളിയറ രാമൻ, വിക്‌ടർ ടി തോമസ്, പ്രതാപ ചന്ദ്രവർമ്മ, സി രഘുനാഥ്, പി രാഘവൻ, കെ.പി ശ്രീശൻ, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധൻ

ദേശീയ സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ മികവ് തുടർന്ന് അമൽജ്യോതിയുടെ ടീം സ്റ്റെല്ലാർ
കാഞ്ഞിരപ്പള്ളി : കോയമ്പത്തൂർ സൊസൈറ്റി ഓഫ് റേസിംഗ് മൈൻഡ്സ് (CSRM) ഇത്തവണ സംഘടിപ്പിച്ച സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പിൽ മികവാർന്ന പ്രകടനം പുറത്തെടുത്ത് വീണ്ടും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ടീം. കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾ തന്നെ വികസിപ്പിച്ചെടുത്ത സ്റ്റെല്ലാർ എന്ന് പേരിട്ടിരിക്കുന്ന വാഹനം ആണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യയിൽ, വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഒരു വാഹനം അവതരിപ്പിക്കുവാനും വിവിധ ഘട്ടങ്ങളിലായി വൈവിധ്യമാർന്ന മത്സരങ്ങളും നടത്തപ്പെടുന്ന വേദിയാണ് SEVC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സോളാർ ഇലക്ട്രിക് വെഹിക്കിൾ ചാമ്പ്യൻഷിപ്പ്.
മാർച്ച് 13 മുതൽ 17 വരെ കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലും കരി മോട്ടോർ സ്പീഡ്‌വേ റേസ് ട്രാക്കിലും വച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ചാമ്പ്യൻഷിപ്പിൽ റഷ് ഇൻ ഡസ്ക് എന്ന വിഭാഗത്തിലാണ് ഇത്തവണ അമൽ ജ്യോതിയിലെ സ്റ്റെല്ലാർ ടീം വിജയികളായത്. അവരുടെ മോട്ടോർമാൻ റിച്ചു തോമസ് 1.35 കിലോമീറ്റർ ചുറ്റളവിൽ 19 ലാപ്പുകൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി, എതിരാളികളേക്കാൾ നാല് ലാപ്പുകളുടെ ആധിപത്യം നേടി.
കോളജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനീഷ് ആറിന്റെയും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീമതി. ഇന്ദു റീന വർഗീസിന്റെയും നേതൃത്വത്തിൽ, ആൽബിൻ ലാജി ( ടീം ക്യാപ്റ്റൻ), അർജുൻ മോഹൻ & അഖില സിസിലി ചെറിയാൻ ( വൈസ് ക്യാപ്റ്റൻസ്), ഐബൽ ജോസഫ് ( ടീം മാനേജർ), ജിതിൻ ബൈജു & ഫെബിൻ കെ സാജൻ (ടെക്‌നിക്കൽ ഹെഡ്സ് ), ആൽബിൻ എം ജേക്കബ് ( ഇലെക്ട്രിക്കൽ ഹെഡ് ) തുടങ്ങി 35 പേര് ചേർന്ന ടീം ആണ് സോളാർ വാഹന നിർമ്മാണം പൂർത്തിയാക്കിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലെ 30 ഇൽ അധികം ടീമുകൾ ആണ് ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ നിന്നും പങ്കെടുത്ത രണ്ട് ടീമുകളിൽ ഒന്ന് അമൽ ജ്യോതിയുടെ ടീം സ്റ്റെല്ലാർ ആണ്. അമൽ ജ്യോതിയിലെ മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് ടീം അംഗങ്ങൾ.
ദേശീയ ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം കരസ്ഥമാക്കി തിരിച്ചെത്തിയ ടീം സ്റ്റെല്ലാറിനെ കോളേജ് മാനേജ്മെൻ്റ് വലിയ സ്വീകരണം നൽകി അനുമോദിച്ചു. അനുമോദന ചടങ്ങിൽ കോളേജ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) ഫാ. ഡോ. റോയി എബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. റോഷൻ കുരുവിള, ഓട്ടോമൊബൈൽ വിഭാഗം മേധാവി ഡോ. അജിത്ത് കുമാർ ജെ. പി എന്നിവർ സംബന്ധിച്ചു.

പാറത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പറത്താനം വിമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചാം വാർഡിൽ പറത്താനം പുറംപൊട്ടി പ്രദേശത്ത് 62 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചു. ഗുണഭോക്തൃവിഹിതമായി 4,65,00/- രൂപ 62 കുടുംബങ്ങൾ പദ്ധതിക്കായി നൽകി. ഗ്രാമപഞ്ചായത്ത് വക കുളം വിപുലീകരിക്കുന്നതിനായി അരിമറ്റം ജോസ്, മുഹമ്മദ് ഷഹീർ എന്നിവർ ആവശ്യമായ സ്ഥലം വിട്ടുനല്‍കി.ടാങ്ക് നിർമ്മിക്കുന്നതിനായി അനില്‍ കുര്യൻ മുതുപ്ലാക്കല്‍ സൗജന്യമായി സ്ഥലം നൽകി.
കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായ പ്രദേശമായിരുന്നു പറത്താനം പുളിക്കല്‍ പ്രദേശവും, പുറംപൊട്ടി പ്രദേശവും. പുളിക്കല്‍ പ്രദേശത്ത് 66 ലക്ഷം രൂപ ചെലവഴിച്ച് ആറുമാസം മുമ്പ് 83 കുടുംബങ്ങളിൽ കുടിവെള്ളം എത്തിച്ചിരുന്നു. രണ്ടു പദ്ധതികളിലൂടെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഏറെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായ പറത്താനത്ത് കുടിവെള്ളം എത്തിച്ചതിൽ ഗ്രാമപഞ്ചായത്ത് അതീവ സന്തോഷത്തിലാണ്.
പറത്താനം വ്യാകുല മാതാ പള്ളി പാരിഷ് ഹാളിൽ വച്ച് പ്രസിഡണ്ട് കെ കെ ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറത്താനം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. രണ്ട് പദ്ധതി പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത മുൻ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഡയസ് കോക്കാട്ട് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ പി.ആര്‍ അനുപമ ആശംസ അർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് മുഖ്യ പ്രഭാഷണം നടത്തി.
പറത്താനം വ്യാകുല മാതാ പള്ളി വികാരി ഫാദർ ജോസഫ് കൊച്ചുമുറിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് സാജൻ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫി ജോസഫ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻറ് ബിജോയി മുണ്ടുപാലം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ സിയാദ്, റ്റി.രാജന്‍, ജിജി ഫിലിപ്പ്, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബോബച്ചൻ മടിക്കാങ്കല്‍, മെമ്പർമാരായ സിന്ധു മോഹൻ, ഷാലിമ്മ ജെയിംസ്, കെ.പി സുജീലന്‍, വിമല കുടിവെള്ള പദ്ധതിയുടെ പ്രസിഡൻറ് ബാബു കണിയാംപടി, സെക്രട്ടറി സണ്ണി വള്ളിയില്‍, വിജയന്‍ കണ്‍മാറ, പറത്താനം ഗ്രാമദീപം വായനശാല സെക്രട്ടറി പി.കെ ഉണ്ണി, എസ്എൻഡിപി ശാഖ പ്രസിഡൻറ് കെ.ബി ജയലാല്‍, പുളിക്കല്‍ ജലധാര പദ്ധതി പ്രസിഡൻറ് രവി പ്ലാവില പുത്തൻവീട്ടിൽ എന്നിവർ ആശംസ അർപ്പിച്ചു. പദ്ധതിയ്ക്കായി സ്ഥലം വിട്ടുനല്‍കിയവരെ യോഗത്തില്‍ ആദരിച്ചു. യോഗത്തിനുശേഷം ചിറ്റടി വിജയൻറെ സോളോയും , കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

കാറ്റിലും മഴയിലും വ്യാപക നാശം : ഇല്ലിക്കൂട്ടം റോഡിൽ വീണ് തടസം.
എരുമേലി : ഇന്നലെ ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റും മഴയും പഞ്ചായത്ത് പരിധിയിൽ വ്യാപകമായി നാശം സൃഷ്ടിച്ചു. ശബരിമല പാതയിലെ മുട്ടപ്പള്ളി കുട്ടപ്പായിപ്പടിയിൽ റോഡരികിലെ ഇല്ലിമരങ്ങളുടെ കൂട്ടം ഒന്നാകെ കാറ്റിൽ വൈദ്യുതി ലൈനുകളും പോസ്റ്റും തകർത്തു മറിഞ്ഞ് റോഡിന് കുറുകെ വീണു കിടന്നത് മൂലം മുക്കാൽ മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ ആണ് ശക്തമായ കാറ്റ് വീശിയടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തി നാട്ടുകാരുമായി ചേർന്നയന്ത്ര വാൾ കൊണ്ട് ഇല്ലിക്കൂട്ടം പൂർണമായി മുറിച്ചു മാറ്റിയ ശേഷം ആണ് ഗതാഗതം ആരംഭിച്ചത്. മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പണികൾ തുടരുകയാണ്. എരുമേലി – കനകപ്പലം – കരിമ്പിൻതോട് ബൈപാസ് റോഡിൽ വായനശാല കെട്ടിടത്തിന് സമീപം റോഡിന് നടുവിൽ റബർ മരം വീണത് നാട്ടുകാർ ചേർന്ന് വെട്ടിമാറ്റി. മേഖലയിൽ മിക്കയിടത്തും വാഴ കൃഷി കാറ്റിൽ നശിച്ച നിലയിലാണ്. ഒട്ടേറെ പറമ്പുകളിൽ റബർ മരങ്ങൾ കട പുഴകിയിട്ടുണ്ട്. എരുമേലി – റാന്നി റോഡിലെ വനപാതയായ കരിമ്പിൻതോട് – മുക്കട റോഡിലും മരങ്ങൾ റോഡിൽ വീണിരുന്നു. മിക്കയിടത്തും മരച്ചില്ലകൾ കാറ്റിൽ അടർന്നു വീഴുകയായിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം
കാഞ്ഞിരപ്പള്ളി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം ഇന്ന് രാവിലെ 11ന് കുരിശു കവലയിലുള്ള താലുക്ക് ‘ ലൈബ്രറി കൗൺസിൽ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ജസി ഷാജൻ ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം ജിസ് ജോസഫ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.

പൂഞ്ഞാർ നിയോജകമണ്ഡലം പട്ടയ അസംബ്ലി നടത്തി
മുണ്ടക്കയം : സംസ്ഥാനത്തെ മുഴുവൻ കൈവശഭൂമിക്കും പട്ടയം നൽകുക എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് രൂപീകരിച്ചിട്ടുള്ള പട്ടയ മിഷന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
പട്ടയ അസംബ്ലിയിൽ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ അനുപമ, ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, മറിയാമ്മ സണ്ണി, ബിജോയി ജോസ്, സ്കറിയ പൊട്ടനാനി, ഗീത നോബിൾ, ജോർജ് മാത്യു മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി, ഭൂരേഖ തഹസിൽദാർ സുനിൽകുമാർ, ഡെപ്യൂട്ടി തഹൽസിൽദാർ ജോജോ വി സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിലവിൽ എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽ വാലി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി നഗർ, ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമുഴി കടപ്ലാക്കൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ ഇതിനോടകം 2500 ലധികം പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. എരുമേലി വടക്ക്, തെക്ക്, കോരുത്തോട് എന്നീ വില്ലേജുകളിലായി പതിനായിരത്തോളം വരുന്ന ഹിൽമെൻ സെറ്റിൽമെന്റിൽ പട്ടയം നൽകുന്നതിനുവേണ്ടി മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അനുവദിച്ച് പട്ടയ നടപടികൾ ത്വരിത ഗതിയിൽ നടന്നുവരികയാണ്. കൂടാതെ തീക്കോയി, പൂഞ്ഞാർ നടുഭാഗം തുടങ്ങിയ വില്ലേജുകളിലും നിരവധി പട്ടയ അപേക്ഷകൾ തീർപ്പു കൽപ്പിച്ച് പട്ടയം നൽകുന്നതിനായി നടപടിക്രമങ്ങൾ നടന്നു വരുന്നുണ്ട്. പട്ടയ അസംബ്ലിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളും, സമർപ്പിക്കപ്പെട്ട അപേക്ഷകളും പരിശോധിച്ച് സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി.

ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ സന്ദേശവും നടത്തി
കാഞ്ഞിരപ്പള്ളി :ടീം ഫോർ കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ സന്ദേശവും നടത്തി. ഇഫ്താർ സംഗമം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് അംഗം അഡ്വ: സുനിൽ താനമാക്കൽ ഇഫ്താർ സന്ദേശം നൽകി.
സമൂഹത്തിൽ വളർന്നുവരുന്ന ലഹരിയുടെ ഉപയോഗത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെ കുറിച്ചും കാഞ്ഞിരപ്പള്ളി എസ് ഐ നജീബ് (ക്രൈം ) ലഹരി വിരുദ്ധ സന്ദേശത്തിലൂടെ ബോധ്യപ്പെടുത്തി .യോഗത്തിൽ സൊസൈറ്റി പ്രസിഡണ്ട് നസീർ ഖാൻ അധ്യക്ഷനായി. നിയാസ് ഇബ്രാഹിം , സെക്രട്ടറി ജോജോ നാസർ എന്നിവർ സംസാരിച്ചു. സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ വിരുന്നും നടത്തി .

മുണ്ടക്കയം ടൗണിൽ പുലിയെ കണ്ടതായി നാട്ടുകാർ.. പുലിയുടെ സാദൃശ്യമായ കാൽപ്പാടുകളും കണ്ടെത്തി.. വനം വകുപ്പ് പരിശോധന തുടരുന്നു ..
മുണ്ടക്കയം: പൈങ്ങണയിൽ ദേശീയപാതയോരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വനം വകുപ്പ് നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിലും പുലിയുടെ സാദൃശ്യമായ കാൽപ്പാടുകൾ കണ്ടെത്തി. കടുത്ത ആശങ്കയിൽ പ്രദേശവാസികൾ..
ശനിയാഴ്ച പുലർച്ചെ മുണ്ടക്കയം പൈങ്ങനായിൽ വൈ ഡബ്ലിയു സി എ സ്കൂളിന് സമീപമായാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയപ്പെടുന്നത്. ദേശീയപാത മുറിച്ച് കടന്നുപോകുന്ന പുലിയാണ് നാട്ടുകാർ കണ്ടത് . ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഇതിന്റെ ശബ്ദം കേട്ട് ഉണർന്നവരാണ് പുലി സമീപത്തെ വ്യാപാര സ്ഥാപനത്തിന് മുൻപിലൂടെ കടന്നു പോകുന്നതായി കണ്ടത് .ഇവിടെ പുലിയുടെ സാദൃശ്യമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
നിരവധി റബ്ബർ തോട്ടങ്ങൾ ഉള്ളതിനാൽ പുലിയുടെ സാമീപ്യം തള്ളിക്കളയാൻ ആകില്ലെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് പാലൂർക്കാവിന് സമീപം പുലിയുടെ ആക്രമണത്തിൽ നായക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കൊടുകുത്തിക്ക് സമീപവും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജനമായ നിബിഡമായ മുണ്ടക്കയം ടൗണിനോട് ചേർന്ന് പുലിയെ കണ്ടതായി പറയപ്പെടുന്നത്.
വള്ളിപ്പുലിയോ സമാനമായ ജീവികളോ ആകാനാണ് സാധ്യത എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പോലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ മേഖലയിൽ തെറിച്ചിൽ തുടരുന്നു.

ലഹരിക്കെതിരെ ജനകീയ കവചവുമായി ഡിവൈഎഫ്ഐ
കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെ ജനകീയ കവചവുമായി ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി മേഖലാ കമ്മിറ്റി. ഇതിന്റെ ഭാഗമായുള്ള സമൂഹ നോമ്പുതുറയും നടന്നു.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജർ ഉദ്ഘടനം ചെയ്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമിം അഹമ്മദ്, ബി ആർ അൻഷാദ്, പി കെ നസീർ, ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ, ജാസർ ഇ നാസർ, റിനോഷ് കെ രാജേഷ്, ടി കെ ജയൻ, അജാസ് റഷീദ് എന്നിവർ സംസാരിച്ചു. ലഹരി ഭീകരതയ്ക്കെതിരെ എക്സ് സൈസ് ഉദ്യോഗസ്ഥൻ നവാസ് ക്ലാസെടുത്തു. കെ എസ് അനസ് അധ്യക്ഷനായി.

വന ദിനം ആചരിച്ചു
കാഞ്ഞിരപ്പള്ളി: പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന്റെ അഭിമുഖത്തിൽ ഇന്നലെ ലോക വന ദിനത്തോടനുബന്ധിച്ച് വിവിധ ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വനദിനം ആഘോഷിച്ചു. ഇതിൻ്റെ ഭാഗമായി ഹരിത കേരള മിഷനിലെ വിദഗ്ദർ വന അതിർത്തികളിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് കുഴിമാവ് ഇ.ഡി.സി ഹാളിൽ വച്ച് പരിശീലനം നല്കി. സമ്മേളനം കോരുത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി സാബു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി ഡി പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. അഴുത റെയിഞ്ച് ഓഫീസർ ബെന്നി ഐക്കര അധ്യക്ഷത വഹിച്ചു. ഇ.ഡി.സി. ചെയർമാൻമാരായ പി.പി.സുകുമാരൻ, ജോയ് മോൻ, അനീഷ ഷാജി, പ്രസന്നൻ, ജോൺ സി.സി, അജ്ഞു അഭിലാഷ്, രതീഷ്, മാധവൻ, മുതലായവർ പ്രസംഗിച്ചു. നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺമാരായ അമൽ രാജ്, ഷെഫി ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റൻറ് നേച്ചർ എജുക്കേഷൻ ഓഫീസർ സി ജി സുനിൽ വനദിന സന്ദേശം നൽകി.

ഇഫ്താർ സംഗമം
കാഞ്ഞിരപ്പള്ളി: ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരപ്പള്ളി ഏരിയായുടെ ആഭിമുഖ്യത്തിൽ ഇഫ്താതാർ സംഗമം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഇസ്‌ലാമിക് സെൻ്ററിൽ നടക്കും.
ഏരിയാ പ്രസിഡൻ്റ് സാദിഖ് ബിൻ അലിയുടെ അധ്യക്ഷതയിൽ നടക്കുന്ന സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.
സാമൂഹിക-രാഷ്ട്രീയ – ഔദ്ധ്യോഗിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

ബി. എസ്, എൻ. എൽ മേള
കാഞ്ഞിരപ്പള്ളി: സിവിൽ സ്റ്റേഷനു സമീപമുള്ള ബി . എസ് . എൻ . എൽ കസ്റ്റമർ സെന്ററിൽ വെച്ച് നാളെ മുതൽ 29 വരെ മേള നടത്തും.രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് മേള. നിലവിലുള്ള സിം 4 ജി യിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള സൗകര്യം , 94 – ലെവൽ മൊബൈൽ നമ്പറുകൾ, സൗജന്യ ലാൻഡ് ലൈൻ ഉൾപ്പെടെ ഫൈബർ/ എഫ്. ടി. ടി എച്ച് കണക്ഷൻ, 4 ജി സിം, പോർട്ടിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. റീചാർജ് ചെയ്യാതെ നിർജീവമായ മൊബൈൽ നമ്പറുകൾ തിരിച്ചെടുക്കാനും പഴയ ലാൻഡ് ലൈൻ ഫൈബറിൽ പുനഃസ്ഥാപിക്കാനും സൗകര്യം ഉണ്ട്. വിവരങ്ങൾക്ക് – 04828203700 എന്ന നമ്പരിൽ ബന്ധപ്പെടണം.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് 45.30 കോടി രൂപയുടെ ബഡ്ജറ്റ്: പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് രണ്ട് കോടി : മിനി ബൈപാസിന് 50 ലക്ഷം..
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിൽ 45.30 കോടി രൂപ വരവും 44.16 കോടി രൂപ ചെലവും 1.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അവതരിപ്പിച്ചു.
പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് നിര്‍മിക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അറവ് ശാലയ്ക്ക് സ്ഥലത്തിനും കെട്ടിടത്തിനുമായി ഒരു കോടി രൂപയും മിനി ബൈപാസിന് 50 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം- മൂന്ന് കോടി, ആരോഗ്യ മേഖലയില്‍ – രണ്ട് കോടി, കൃഷിക്ക് – രണ്ട് കോടി, മാലിന്യ സംസ്‌കരണം- രണ്ട് കോടി, ഷോപ്പിങ് കോംപ്ലക്‌സ്, ലൈഫ്, പി.എം.എ. വൈ പദ്ധതി- രണ്ട് കോടി, കുടിവെള്ളം- ഒരു കോടി, കളിസ്ഥലം- 50 ലക്ഷം, ടൗണ്‍ ഹാള്‍ നവീകരണം- 50 ലക്ഷം, എസ് സി, എസ് ടി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം-60 ലക്ഷം, ഹാപ്പിനെസ് പാർക്ക്’ 50 ലക്ഷം, കരിമ്പുകയം-മേലരുവി-വട്ടകപ്പാറ ടൂറിസം വികസനത്തിന് 30 ലക്ഷം, സ്മാർട്ട് സ്‌കൂൾ നിര്‍മാണത്തിന് 40 ലക്ഷം തുടങ്ങിയവാണ് തുക നീക്കി വെച്ചിരിക്കുന്ന മറ്റ് പ്രധാന പദ്ധതികള്‍.
പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിനായി നിർമ്മാണത്തിലിരിക്കുന്ന മെയിൻ ബൈപ്പാസ് റോഡിന്റെ സമീപപ്രദേശങ്ങളിലും, അറവുശാലയ്ക്കായി ഉൾപ്രദേശങ്ങളിലും സ്ഥലം കണ്ടെത്തുവാനായി താമസിയാതെ ശ്രമിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിജോ വാളാന്തറ, മഞ്ജു മാത്യു, ബിജു ചക്കാല, സെക്രട്ടറി എം.എസ്. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലഹരിക്കെതിരെ വിസ്മയിപ്പിക്കുന്ന മുന്നേറ്റവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ.
കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെ സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും അതുവഴി ഉണ്ടാകുന്ന ആക്രമണങ്ങളും ചെറുക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ നടത്തിയ വനിത ഇരുചക്ര വാഹന റാലി ശ്രദ്ധേയമായി.
നൂറു കണക്കിന് കോളേജ് വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും അണിനിരന്ന ബൈക്ക് റാലി കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജിയോ പെട്രോൾ പമ്പിൽ നിന്നാരംഭിച്ച് അമൽ ജ്യോതി കോളേജിൽ സമാപിച്ചു. റാലി ഫ്ലാഗ് ഓഫ് ചെയ്തത് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജി ശ്യാംകുമാർ ആണ്, കാഞ്ഞിരപ്പള്ളി രൂപതാ വികാർ ജനറൽ . ഫാ. ബോബി അലക്സ് മണ്ണൻപ്ലാക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് ഡയറക്ടർ റവ ഡോ റോയി അബ്രഹാം പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോക്ടർ ലില്ലി കുട്ടി ജേക്കബ് , റവ ഡോ റൂബൻ തോട്ടുപുറം, ഫാ സിജൂ പുല്ലംപ്ലായിൽ, ഫാ ജോമി കുമ്പുക്കാട്ട് , മെക്കാനികൽ എൻഞ്ചിനിയറിങ്ങ് മേധാവി റോഷൻ കുരുവിള, മറ്റ് കോളേജ് അധികാരി കളും സന്നിഹിതരായിരുന്നു. ഇതിനോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബ് മയക്കു മരുന്നിനെതിരെ വിദ്യാർഥിനികളുടെ വേറിട്ട പ്രധിക്ഷേധ കാഴ്ചയായി മാറി.
റാലി വരുന്ന വഴിയിൽ 26 മേരി ക്വീൻസ് ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ റാലി വരുന്ന വഴിയിൽ ഊഷ്മളമായ സ്വീകരണം നൽകി.
കോളേജ് അങ്കണത്തിൽ പ്രവേശിച്ച വനിതാ റൈഡേഴ്സിനെ ക്യാമ്പസ് മുഴുവനും ചേർന്ന് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. തുടർന്നു നടന്ന സമാപന ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ഏവരും ഏറ്റു ചൊല്ലുകയും വിവിധ തലങ്ങളിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ വനികളെ ആദരിക്കുകയും ചെയ്യ്തു.
തുടർന്ന് വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും കലാപരിപടികളും ഈ പ്രോഗ്രാമിന്റെ മിഴിവേറുന്ന വർണ്ണ നിമിഷങ്ങൾ സമ്മാനിച്ചു. അമൽ ജ്യോതി കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്‍റിയും, വിമൺസ് സെല്ലിന്റെയും, സ്റ്റുഡന്റ്സ് കൗൺസിലിന്റെയും സഹായത്തോടെയാണ് ഈ റാലി സങ്കെടുപ്പിച്ചത്. മെബി മാത്യൂ, തോമസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി.

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നവീകരിച്ച ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗം ഉദ്‌ഘാടനം ചെയ്തു.
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നവീകരിച്ച ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗം ചലച്ചിത്രതാരം ഡിസ ആഗ്‌ന ഉദ്‌ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 08 മണി മുതൽ നിലവിൽ ഉള്ള മാക്സിലോഫേഷ്യൽ സർജൻ, പ്രോസ്റ്റോഡോണ്ടിസ്റ്റ് ഡോക്ടർമാരുടെ സേവനം കൂടാതെ എൻഡോഡോണ്ടിസ്റ്റ്, പെഡോഡോണ്ടിസ്റ്റ്, ഓർത്തോഡോണ്ടിസ്റ്റ് തുടങ്ങി 6 സ്പെഷ്യലിസ്റ്റ് വിഭാഗം ഡോക്ടർമാരുടെ സേവനവും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ലഭ്യമാവുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു.
പല്ല് കമ്പിയിടാതെ നേരേയാക്കാനുള്ള ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ്, കുട്ടികൾക്കായി പ്രത്യേക വിഭാഗം എന്നിവയും ലഭ്യമാകും. ആശുപത്രിയിൽ നടന്ന ചടങ്ങിൽ 04 ചെയറുകളുമായി നവീകരിച്ച ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗം, കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ ആശീർവദിച്ചു. വകുപ്പ് മേധാവി ഡോ. ഡാനൽ സെബാസ്റ്റ്യൻ നവീന സൗകര്യങ്ങൾ പരിചയപ്പെടുത്തി. ആശുപത്രി ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാൽ സി.എം.ഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൽ തളിയൻ സി.എം.ഐ, ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഒരു വർഷം കൊണ്ട് പൂർത്തികരിച്ച സംപൂർണ്ണ ഭരണഘടനാ സാക്ഷരതയജ്ഞത്തിന്റ റിപ്പോർട്ട് സംസ്ഥന സർക്കാരിന് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. B.രാജേഷിന് ഗവ.ചീഫ് .വിപ്പ്.ഡോ.എൻ. ജയരാജിന്റെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.ആർ.ശ്രീകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവർ ചേർന്ന് കൈമാറി. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ റിപ്പോർട്ടിനെ ആസ്പദമാക്കി സംസ്ഥാനമാകെ ഭരണഘടന സാക്ഷരതാ യജ്ഞം നടപ്പിലാക്കുമെന്ന് മന്ത്രിഎം ബി രാജേഷ് പറഞ്ഞു.
2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളായിട്ടാണ് എട്ട് ലക്ഷം രൂപയുടെ പദ്ധതി പൂർത്തി കരിച്ചത്. ആദ്യ ഘട്ടത്തിൽ സെനറ്ററുമാർക്കും മെമ്പറുമാർക്കും കൊട്ടാരക്കര കിലയിൽ റസിഡൻഷ്യൽ പരിശീലനം നൽകി. സെനറ്റർമാരുടെ നേതൃത്വത്തിൽ വാർഡുതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കുടുബശ്രി പ്രവർത്തകർ . അം ഗൻവാടി ടീച്ചർമാർ , വ്യാപാര സംഘടനകൾ, യുവജന, സാമുദായിക, രാഷ്ട്രിയ, സാംസ്കാരിക സംഘടനകൾ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തികരിച്ചത്. അഡി. അഡ്വ ജനറൽ കെ.പി ജയചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള നിയമസഭയുടെ സഹകരണത്തോടെ മാതൃക നിയമസഭ കുന്നു ഭാഗം സെൻറ് ജോസഫ് സ്കുളിൽ സംഘടിപ്പിച്ചു. പൊതു ജനങ്ങൾക്കും . വിദ്യാർഥികൾക്കുമായി മെഗാ ക്വിസ് പ്രോഗ്രാം നടത്തി. മുഴുവൻ വീടുകളിലും ഭരണഘടനാ കൈപുസ്തവും. ആമുഖ കലണ്ടറും വിതരണം ചെയ്തു. അംഗനവാടി ടിച്ചറുമാരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കില തയ്യാറാക്കിയ പ്രത്യേക ചോദ്യവലിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ മുപ്പതിനായിരം ആളുകളെ പങ്കെടുപ്പിച്ച് മെഗാ പരീക്ഷ നടത്തി വിജയികൾക്ക് സമ്മാനം നൽകി. കിലയുടെ നേതൃത്വത്തിൽ വാർഡു തല സൂക്ഷമ പരിശോധന നടത്തി അംഗികാരം നൽകിയ തിന്റെ അടിസ്ഥാനത്തിൽ 2025ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ റിട്ട. ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക്ക് ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു.

വിൽപ്പനക്കാരനിൽ നിന്ന് ലോട്ടറി കൈക്കലാക്കി ബൈക്കിൽ കടന്നയാൾ പിടിയിൽ
പൊൻകുന്നം: ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റ് പരിശോധിക്കാനെന്ന വ്യാജേന വാങ്ങി ഉടൻ തന്നെ ബൈക്കിൽ കടന്നയാൾ മണിക്കൂറുകൾക്കകം പൊൻകുന്നം പോലീസിന്റെ പിടിയിലായി. പാലാ വെള്ളിയേപ്പള്ളി പുതുശ്ശേരിൽ ദിലീപ് വിജയനെ(40)യാണ് എസ്.എച്ച്.ഒ. ടി.ദിലീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പി.പി.റോഡിൽ എലിക്കുളം കുരുവിക്കൂട് കവലയ്ക്ക് സമീപമാണ് സംഭവം. ഏജന്റ് പിഴക് കൊട്ടാരത്തിൽ കെ.എം. രഘുനാഥൻനായരുടെ പക്കൽ നിന്ന് 6200 രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് ഇയാൾ തട്ടിയെടുത്തത്.
ബൈക്കിലെത്തിയ ദിലീപ്, രഘുനാഥൻനായരുടെ കൈയിൽ നിന്ന് ടിക്കറ്റുകൾ തിരഞ്ഞെടുക്കാൻ വാങ്ങി ഉടൻ ബൈക്ക് ഓടിച്ച് സ്ഥലം വിട്ടു. സമീപത്തെ വീട്ടിലെ സിസി ടിവി ദൃശ്യത്തിൽ നിന്ന് ബൈക്കിന്റെ നമ്പർ മനസിലാക്കി പൊൻകുന്നം പോലീസിൽ അറിയിച്ചു. ഇതിൻപ്രകാരം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

നാടിന് ആവേശമായി വയോജന കലോത്സവം നടത്തി
കൂട്ടിക്കൽ : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നടത്തിയ വയോജന കലോത്സവം നാടിന് ആവേശമായി മാറി. പാട്ടും, ഡാൻസും കായിക മത്സരങ്ങളുമായി നൂറു കണിക്കിനാളുകൾ കലോത്സവത്തിൽ പങ്കാളികളായി. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും വയോജന ക്ലബ്ബുമായി സഹകരിച്ചാണ് വയോജനകലോത്സവം സംഘടിപ്പിച്ചത്.
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതാ രതീഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. റിട്ട. മെഡിക്കൽ ഓഫീസർ ഡോ: കെ സി ചെയറിയാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു ഷിജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി സുധീർ, മെമ്പർമാരായ പി എസ് സജിമോൻ, കെ എൻ വിനോദ്, ജേക്കബ് ചാക്കോ, എം വി ഹരിഹരൻ, രജനി സലിലൻ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, മായ റ്റി എൻ, സൗമ്യ ഷെമീർ, കെ എസ് മോഹനൻ വയോജന ക്ലബ്ബ് സെക്രട്ടറി ജോസ് കുര്യൻ, പ്രസിഡൻറ് പി കെ സണ്ണി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സിന്ധു എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ യോഗത്തിൽ വച്ച് ആദരിച്ചു.

സൗജന്യ ഡയാലിസിസ്
കാഞ്ഞിരപ്പള്ളി : ഒൻപതു വർഷം കൊണ്ട് 300 വൃക്കരോഗികൾക്കായി മുപ്പതിന്നായിരത്തിലേറെ സൗജന്യ ഡയാലിസിസ് ചെയ്ത കാഞ്ഞിരപ്പള്ളി കെ. എം. എ ഡയാലിസിസ് സെൻറ്ററിൻ്റെ പ്രവർത്തനം ശ്രദ്ധേയം. തികച്ചും നിർധനരായ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പരിധിയിലെ വൃക്ക രോഗികൾക്കുവേണ്ടി ചെറിയ തോതിൽ ആരംഭിച്ച ഈ സെൻറ്റർ ഇപ്പോൾ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ രോഗികൾക്ക് പ്രയോജനപ്പെടുമാറ് വികസിച്ചിരിക്കുകയാണ്. ആറ് ഡയാലിസിസ് മെഷീനുകൾ കൊണ്ട് ദിവസം 12 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു വരികയാണ്. കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ്റെ (കെ എം എ ) എന്ന സംഘടനയുടെ നിയന്ത്രണത്തിലാണ് ഈ സെൻറ്റർ പ്രവർത്തിക്കുന്നത്. പാലാ മെഡിസിറ്റി ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ:തോമസ് മാത്യു ഈ സെൻ്ററിൽ സൗജന്യ സേവനം ചെയ്യുന്നുണ്ട്.
കെ. എം. എ ഡയാലിസിസ് സെൻ്ററിലെത്തുവാൻ കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നിന്നും ഈരാറ്റുപേട്ട റൂട്ടിലൂടെ അരികിലോ മീറ്റർ സഞ്ചരിച്ച് പാറക്കടവ് റോഡിലൂടെ കെ. എം. എ ഹാളിൻ്റെ എതിർ വശത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെത്താം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങളുമായി ഇന്‍ഫാം
കാഞ്ഞിരപ്പള്ളി: ‘മനുഷ്യജീവനാണ് എല്ലാ ജീവനേക്കാളും മുകളിലെന്ന് ‘ മനസ്സിലാക്കുകയും, സഹപ്രവര്‍ത്തകന്റെ ജീവനെ രക്ഷിക്കാനായി വന്യമൃഗത്തെ സ്വയംസംരക്ഷണത്തിന്റെ പേരില്‍ വെടിവച്ചുകൊന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചു. മനുഷ്യജീവന്‍, അത് വനപാലകരുടെ ആയാലും ഉദ്യോഗസ്ഥരുടെ ആയാലും പൊതുപ്രവര്‍ത്തകരുടെ ആയാലും കര്‍ഷകരുടെ ആയാലും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടുകൂടി വിവേകപൂര്‍വം പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗം പറഞ്ഞു. 27 ന് നടക്കുന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയോടനുബന്ധിച്ചുള്ള ആലോചനായോഗത്തിലാണ് ഉദ്യോഗസ്ഥരെ ഇന്‍ഫാം അഭിനന്ദിച്ചത്.

അടുത്തുണ്ട് വെള്ളവും പ്ലാന്റും : പക്ഷെ നാടിന് വെള്ളമില്ല.
എരുമേലി : പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുവാൻ ആരംഭിച്ച പദ്ധതിയിൽ നാടു നീളെ വെള്ളം നൽകുമ്പോഴും പദ്ധതിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ നാട്ടുകാർക്ക് തുള്ളി വെള്ളം കിട്ടുന്നില്ല. പദ്ധതിയിൽ പ്രദേശത്ത് പൈപ്പ് ലൈൻ സ്ഥാപിച്ച് അഞ്ച് വർഷമായിട്ടും ഈ സ്ഥിതിയ്ക്ക് മാറ്റമില്ല. എരുമേലി സമഗ്ര കുടിവെള്ള വിതരണ പദ്ധതിയുടെ ജല ശുദ്ധീകരണ ശാല പ്രവർത്തിക്കുന്ന എംഇഎസ് കോളേജ് ഭാഗത്തും പരിസരങ്ങളിലുമുള്ള നാട്ടുകാർ ആണ് അഞ്ച് വർഷമായി പദ്ധതിയിൽ നിന്ന് വെള്ളം കിട്ടാൻ കാത്തിരിക്കുന്നത്.
എംഇഎസ് കോളേജ് ജംഗ്ഷൻ, പ്രപ്പോസ്, മണിപ്പുഴ, തൂങ്കുഴിപ്പടി പ്രദേശങ്ങളിലെ ജനങ്ങളാണ് വലഞ്ഞുകൊണ്ടിരിക്കുന്നത്. പ്രദേശത്ത് കടന്നു പോകുന്ന ദേശീയപാതയിൽ വിതരണ പൈപ്പ് സ്ഥാപിക്കാൻ അനുമതി കിട്ടാത്തത് മൂലമാണ് എംഇഎസ് കോളേജ് ജംഗ്ഷൻ, പ്രപ്പോസ്, മണിപ്പുഴ, തൂങ്കുഴിപ്പടി പ്രദേശങ്ങളിൽ ജല വിതരണം നടത്താൻ തടസം നേരിട്ടിരിക്കുന്നതെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി അധികൃതർ ഈ കാരണം തന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കിഴക്കൻ പ്രദേശമായ മുക്കൂട്ടുതറ, തുമരംപാറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ജലവിതരണത്തിനായി പൈപ്പ് ലൈൻ സ്ഥാപിച്ചുവെങ്കിലും ജലവിതരണം ആരംഭിക്കാൻ ഇതേ കാരണത്താൽ അധികൃതർ തയ്യാറായിട്ടില്ല. തടസങ്ങൾ മാറ്റി അടിയന്തരമായി നടപടികൾ സ്വീകരിച്ച് ജലവിതരണം ആരംഭിക്കണമെന്ന് കോൺഗ്രസ് പ്രപ്പോസ് വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് ജെയിൻ ചീരംകുളം അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ജോയി കൊല്ലിയിൽ, ഷിബു ഐരേക്കാവിൽ, രാജേഷ് കൊടിത്തോട്ടം, എം സി ജോർജ് മാപ്പിളക്കുന്നേൽ, സലിം കോൽക്കളത്തിൽ, കുട്ടപ്പി വട്ടക്കുന്നേൽ ജിതിൻ കിഴുക്കണ്ടയിൽ, ഗിരീഷ് കൊട്ടാരത്തിൽ. ഷിജോ കാരക്കാട്ട്. ബിബിൻ വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

പൂഞ്ഞാർ മണ്ഡലത്തിലെ പട്ടയ അസംബ്ലി 22 ന്.
എരുമേലി : പൂഞ്ഞാർ മണ്ഡലത്തിലെ പട്ടയ അസംബ്ലി 22 ന് രാവിലെ 11 ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ത്രിതല പഞ്ചായത്ത് മെമ്പർമാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പട്ടയ അസംബ്ലിയിൽ ഉന്നയിക്കാവുന്നതാണെന്ന് എംഎൽഎ അറിയിച്ചു.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പട്ടയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അസംബ്ലിയിൽ പങ്കെടുക്കും. കോരുത്തോട്, എരുമേലി, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലായി പതിനായിരത്തോളം വരുന്ന ഹിൽമെൻ സെറ്റിൽമെന്റിൽ പെട്ട പട്ടയ അപേക്ഷകർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അസംബ്ലി ചേരുന്നത്. നിലവിൽ എരുമേലിയിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിൽ രണ്ടായിരത്തോളം കൈവശക്കാർക്ക് ഇതിനോടകം പട്ടയം നൽകുന്നതിനു കഴിഞ്ഞുവെന്ന് എംഎൽഎ പറഞ്ഞു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ രാജീവ് ഗാന്ധി നഗറിലും ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമുഴി പ്രദേശത്തെ കടപ്ലാക്കൽ ഭാഗത്തും , തീക്കോയി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ഉൾപ്പെടെ നിരവധിയായ ആളുകൾക്ക് പട്ടയം നൽകിക്കഴിഞ്ഞു. കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിൽ പട്ടയ വിതരണത്തിന് സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പട്ടയ അപേക്ഷകൾ നൽകി കാത്തിരിക്കുന്ന മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടത്തിവരികയാണ്. ഇത് ഊർജ്ജിതപ്പെടുത്തുന്നതിനും, തടസ്സങ്ങൾ പരിഹരിക്കുന്നതിനും, സമയബന്ധിതമായി പട്ടയ നടപടികൾ പൂർത്തീകരിക്കുന്നതിനും വേണ്ടിയാണ് പട്ടയ അസംബ്ലി ചേരുന്നത്.

ബാംഗ്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയിൽ
കാഞ്ഞിരപ്പള്ളി: ബാംഗ്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം എബിൻ ബേബി (28) യെയാണ് കർണാടക ബെന്നയഗട്ട സ്റ്റേഷനിലെ പോലീസുകാർ കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ചിറ്റൂർ പുത്തൻപുരയിൽ ബേബി – മേരിക്കുട്ടി ദമ്പതികളുടെ മകൻ ലിബിൻ ആണ് തലയ്ക്ക് പരിക്കേറ്റ് ബംഗളൂരുവിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ 12ന് മരണമടഞ്ഞത്.
ആറു വർഷമായി ലിബിൻ ബംഗളുരുവിലെ ജോബ് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഒരു മുറിയിൽ മലയാളികളായ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. എട്ടാം തീയതിയാണ് ലിബിൻ കുളിമുറിയിൽ വീണ് പരിക്കേറ്റ വിവരം സുഹൃത്തുക്കൾ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങൾ ബംഗളുരുവിൽ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് അറിയുന്നത്.
ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ ലിബിന്‍റെ പരിക്ക് വീഴ്‌ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായി. അതേ സമയം ലിബിന് ഒപ്പം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ ഇവിടെ നിന്നു മുങ്ങിയിരുന്നു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് കർണാടക പോലീസ് കാഞ്ഞിരപ്പള്ളിയിലെത്തി എബിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.

അമ്പരപ്പും ആശങ്കയുമായി പ്രദേശവാസികൾ ; പറത്താനത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ് മോക്ക്ഡ്രിൽ നടത്തി
പാറത്തോട് : പറത്താനം പുളിക്കൽ നഗർ ഭാഗത്ത്, അപ്രതീക്ഷിതമായി പ്രദേശവാസികൾ വീട് ഒഴിയണമെന്നും അംഗൻവാടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറണമെന്നുമുള്ള മൈക്ക് അനൗൺസ്‌മെന്റ്, തുടർന്ന് ആംബുലൻസും ഫയർഫോഴ്‌സും പൊലീസുമൊക്കെ ചീറിപ്പാഞ്ഞുവന്നതോടെ ജനം ഭീതിയിലായി. ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിരക്ഷ സേനയും പൊലീസും ചേർന്നു രക്ഷാപ്രവർത്തനങ്ങളുടെ തിരക്കിലായി. അപകടത്തിൽപ്പെട്ടവരുമായി ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ഇതൊക്കെക്കണ്ട് പകച്ചു നിന്ന പ്രദേശവാസികൾക്ക്, അത് സർക്കാർ നടത്തിയ ഉരുൾപൊട്ടൽ മുന്നറിയിപ്പ് മോക്ക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വാസമായി .
പറത്താനം പുളിക്കൽ നഗർ ഭാഗത്ത് ഉരുൾപൊട്ടലിനു സാധ്യതയുളളതിനാൽ പ്രദേശവാസികൾ വീട് ഒഴിയണമെന്നും അംഗൻവാടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറണമെന്നുമുള്ള മൈക്ക് അനൗൺസ്മെന്റിൽ നാട് ആശങ്കയിലായി. കനത്തചൂടിനിടയിൽ ഉരുൾപൊട്ട ൽ ഉണ്ടാവുകയെന്നത് കേട്ടുകേൾവി പോലുമില്ല. എന്നാൽ, വന്നത് പഞ്ചായത്തും ദുരന്ത നിവാരണ അതോറിറ്റിയുമായതിനാൽ വിശ്വസിക്കാതിരിക്കാനും വയ്യ. മിനിറ്റുകൾ കഴിഞ്ഞപ്പോൾ ആംബുലൻസും ഫയർഫോഴ്‌സും പൊലീസുമൊക്കെ ചീറിപ്പാഞ്ഞുവന്നതോടെ ജനം ഭീതിയിലായി വിവിധ ഭാഗങ്ങളിൽ രക്തത്തിൽ കുളിച്ചും അപകടാവസ്ഥയിലുമായി നിരവധിയാളുകൾ കിടക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിരക്ഷ സേനയും പൊലീസും ചേർന്നു രക്ഷാ പ്രവർത്തനങ്ങളുടെ തിരക്കിലായി. അപകടത്തിൽപ്പെട്ടവരുമായി ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ദുരന്തഭൂമിയിൽ വിലപിക്കുന്ന പ്രദേശവാസികളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. ഓടിക്കൂടിയവർക്ക് സംഭവം കൗതുകമായെങ്കിലും പലരുടെയും മുഖത്ത് സങ്കടവും ആശങ്കയും നിറഞ്ഞു.
ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ മോക്ക്ഡ്രിൽ ആണ് നാടിനെ കൗതുകത്തിലും ആശങ്കയിലുമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ തയാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക്ഡിൽ സംഘടിപ്പിച്ചത്. പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, മോട്ടോർ വാഹനം, കെഎസ്ഇബി, ജലം, പൊതുവിതരണവിഭാഗം തുടങ്ങി വിവിധ വകുപ്പുകൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.
പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ എരുമേലി, കാഞ്ഞിരപ്പളളി, മണിമല, ചിറക്കടവ് പഞ്ചായത്തുകൾക്കായാണ് പരിശീലനം നടത്തിയത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നു പൊലീസ്, അഗ്നിരക്ഷ സേന, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വൈദ്യുതി വകുപ്പ്, തഹസിൽദാർമാരായ ജോസുകുട്ടി, തഹസിൽദാർ സുനിൽകുമാർ, വില്ലേജ് ഓഫിസർ സുബൈർ, ജനപ്രതിനിധികളായ ശശികുമാർ, രേഖ ദാസ്, വാർഡ് മെംബർ ഡയസ് കോക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
മോക്ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തിൽ കാഞ്ഞിരപ്പള്ളി ലാൻഡ് റവന്യു തഹസിൽദാർ പി.എസ്. സുനിൽ കുമാർ, തഹസിൽദാർ കെ.എം. ജോസുകുട്ടി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ടി.ഇ. സിയാദ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്തംഗം ഡയസ് കോക്കാട്ട്, കില ഡിആർഎം വിദഗ്‌ധൻ ഡോ. ആർ. രാജ്‌കുമാർ, ഹസാർഡ് അനലിസ്റ്റ് സൂസി സണ്ണി, ഡിഎം പ്ലാൻ കോ-ഓർഡിനേറ്റു ർ അനി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പറത്താനം പുളിക്കൽ നഗർ ഭാഗത്ത് ഉരുൾപൊട്ടലിനു സാധ്യതയുളളതിനാൽ പ്രദേശവാസികൾ വീട് ഒഴിയണമെന്നും അംഗൻവാടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറണമെന്നുമുള്ള മൈക്ക് അനൗൺസ്മെന്റിൽ നാട് ആശങ്കയിലായി. കനത്തചൂടിനിടയിൽ ഉരുൾപൊട്ട ൽ ഉണ്ടാവുകയെന്നത് കേട്ടുകേൾവി പോലുമില്ല. എന്നാൽ, വന്നത് പഞ്ചായത്തും ദുരന്ത നിവാരണ അതോറിറ്റിയുമായതിനാൽ വിശ്വസിക്കാതിരിക്കാനും വയ്യ. മിനിറ്റുകൾ കഴിഞ്ഞപ്പോൾ ആംബുലൻസും ഫയർഫോഴ്‌സും പൊലീസുമൊക്കെ ചീറിപ്പാഞ്ഞുവന്നതോടെ ജനം ഭീതിയിലായി വിവിധ ഭാഗങ്ങളിൽ രക്തത്തിൽ കുളിച്ചും അപകടാവസ്ഥയിലുമായി നിരവധിയാളുകൾ കിടക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിരക്ഷ സേനയും പൊലീസും ചേർന്നു രക്ഷാ പ്രവർത്തനങ്ങളുടെ തിരക്കിലായി. അപകടത്തിൽപ്പെട്ടവരുമായി ആംബുലൻസുകൾ ചീറിപ്പാഞ്ഞു. ദുരന്തഭൂമിയിൽ വിലപിക്കുന്ന പ്രദേശവാസികളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. ഓടിക്കൂടിയവർക്ക് സംഭവം കൗതുകമായെങ്കിലും പലരുടെയും മുഖത്ത് സങ്കടവും ആശങ്കയും നിറഞ്ഞു.
ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ മോക്ക്ഡ്രിൽ ആണ് നാടിനെ കൗതുകത്തിലും ആശങ്കയിലുമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ തയാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായാണ് മോക്ഡിൽ സംഘടിപ്പിച്ചത്. പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, മോട്ടോർ വാഹനം, കെഎസ്ഇബി, ജലം, പൊതുവിതരണവിഭാഗം തുടങ്ങി വിവിധ വകുപ്പുകൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.
പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ എരുമേലി, കാഞ്ഞിരപ്പളളി, മണിമല, ചിറക്കടവ് പഞ്ചായത്തുകൾക്കായാണ് പരിശീലനം നടത്തിയത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നു പൊലീസ്, അഗ്നിരക്ഷ സേന, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വൈദ്യുതി വകുപ്പ്, തഹസിൽദാർമാരായ ജോസുകുട്ടി, തഹസിൽദാർ സുനിൽകുമാർ, വില്ലേജ് ഓഫിസർ സുബൈർ, ജനപ്രതിനിധികളായ ശശികുമാർ, രേഖ ദാസ്, വാർഡ് മെംബർ ഡയസ് കോക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
മോക്ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തിൽ കാഞ്ഞിരപ്പള്ളി ലാൻഡ് റവന്യു തഹസിൽദാർ പി.എസ്. സുനിൽ കുമാർ, തഹസിൽദാർ കെ.എം. ജോസുകുട്ടി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ടി.ഇ. സിയാദ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, പഞ്ചായത്തംഗം ഡയസ് കോക്കാട്ട്, കില ഡിആർഎം വിദഗ്‌ധൻ ഡോ. ആർ. രാജ്‌കുമാർ, ഹസാർഡ് അനലിസ്റ്റ് സൂസി സണ്ണി, ഡിഎം പ്ലാൻ കോ-ഓർഡിനേറ്റു ർ അനി തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വാഗമൺ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 19 മുതൽ
വാഗമൺ : ടൂറിസം വകുപ്പിന്റെ വാഗമൺ ഇന്റർനാഷണൽ ടോപ്പ് ലാൻഡിങ് ആക്യുറസി കപ്പ് എന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ 19 മുതൽ 23 വരെ വാഗമണ്ണിൽ നടക്കും. നാല്പതിലധികം വിദേശ ഗ്ലൈഡർമാർ ഉൾപ്പെടെ 75 മത്സരാർഥികൾ പങ്കെടുക്കും.
വാഗമണിലെ പാരാഗ്ലൈഡിങ് സാധ്യതകൾ അന്താരാഷ്ട്രതലത്തിൽ എത്തിക്കുക, സാഹസിക ടൂറിസത്തിൽ കേരളത്തെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് 22-ന് വാഗമണ്ണിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്), ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) എന്നിവ ചേർന്നാണ് പരിപാടി നടത്തുന്നത്. ഫെഡറേഷൻ എയ്റോനോട്ടിക് ഇന്റർനാഷണൽ (എഫ്എഐ), എയ്റോ ക്ലബ്ബ് ഓഫ് ഇന്ത്യ (എസിഐ), ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിങ് സ്‌കൂൾ ഇന്ത്യ (ഒഎൽ പിഎസ്ഐ) എന്നിവയുടെ സാങ്കേതികപിന്തുണ യും ഉണ്ടാകും.
അഞ്ച് ദിവസത്തെ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, ന്യൂസീലൻഡ്, ഓസ്ട്രേലിയ, യുഎസ്., യുകെ., നേപ്പാൾ, ബെൽ ജിയം, സ്പെയിൻ, സ്വിറ്റ്സർലൻഡ്, തുർക്കി, ബ്രസീൽ, ജോർജിയ, മലേഷ്യ, തായ്ലൻഡ്, ഭൂട്ടാൻ, പെറു, ചെക്ക് റിപ്പബ്ലിക്, നോർവേ, സ്വീഡൻ, കാനഡ, ഡെൻമാർക്ക് എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർഥികൾ ഉണ്ടാകും.
ഡൽഹി, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡൽഹി, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള ആഭ്യന്തര മത്സരാർഥികളും പങ്കെടുക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നയാൾക്ക് 1.5 ലക്ഷം രൂപയും, രണ്ടാംസ്ഥാനത്തിന് ഒരു ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 50,000 രൂപയും നൽകും.
പാരാഗ്ലൈഡിങ് മത്സരങ്ങളോടനുബന്ധിച്ച് വാഗമൺ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനും ആലോചന യുണ്ട്. വാഴൂർ സോമൻ എംഎൽഎയുടെ അധ്യ ക്ഷതയിൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ചേർന്ന ആലോചനായോഗത്തിലാണ് ഇത് സംബന്ധിച്ച ആശയം രൂപപ്പെട്ടത്. ഫെസ്റ്റിവൽ ദിവസങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനഫീസ് ഒഴിവാക്കു ന്നകാര്യം ആലോചിക്കുന്നുണ്ട്.

വാഴൂർ ബ്ലോക്ക് ബജറ്റ് : ആരോഗ്യ മേഖലക്കും വീട് നിർമാണത്തിനും മുൻഗണന
വാഴൂർ : ആരോഗ്യ മേഖലക്കും ഭവനനിർമാണമേഖലക്കും മുൻഗണന നൽകി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 35.85 കോടി രൂപ വരവും 35.78 കോടി ചിലവും 7.5 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഗീതാ എസ്. പിള്ളയാണ് അവതരിപ്പിച്ചത്. ഇടയരിക്കപ്പുഴ, കറുകച്ചാൽ കുടുംബാരോഗ്യകേന്ദ്രങ്ങൾ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.6 കോടി രൂപ നീക്കിവെച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ ആരംഭിക്കുന്നതിന് 80 ലക്ഷം രൂപ വകയിരുത്തി. ലൈഫ്, പി.എം.എ.വൈ ൽ വന പദ്ധതികൾക്കായി 60 ലക്ഷവും ക്ഷീരമേഖലക്കും ക്ഷീരകർഷകർക്കും കൈത്താങ്ങാവുന്ന മൊബൈൽ വെറ്ററിനറി യൂനിറ്റ് അനുവദിക്കുന്നതിനും ക്ഷീരകർഷകർക്ക് വൈക്കോൽ സബ്‌സിഡിക്കായും തുക മാറ്റിവച്ചിട്ടുണ്ട്. കാർഷിക മേഖലക്കായി മാതൃക കുൺ ഗ്രാമത്തിനും ജൈവ മഞ്ഞൾ കൃഷിക്കും തുക വകയിരുത്തി. മാലിന്യ സംസ്കരണവും സൗന്ദര്യവത്‌കരണത്തിനുമായി ചെറുവള്ളിയിൽ എന്റെ ഗ്രാമം സുന്ദരഗ്രാമം പദ്ധതി നടപ്പാക്കും. എസ്.സി വനിതകൾക്ക് ബ്യൂട്ടീഷൻ കോഴ്‌സും ബ്യൂട്ടി പാർലർ സ്ഥാപിക്കുന്നതിനുമായി ബ്യൂട്ടി ക്യൂൻ പദ്ധതിയും നടപ്പാക്കും. ചാമംപതാലിൽ വനിത ബാഡ്‌മിൻറൺ ഇൻഡോർ സ്റ്റേഡിയത്തിനായി 25 ലക്ഷവും കുടിവെള്ള പദ്ധതികൾക്കായി 50 ലക്ഷത്തോളം രൂപയും വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു ഗവ. ചീ ഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ ഞ്ചായത്ത് പ്രസിഡന്റുമാരായ അ ഡ്വ. സി.ആർ. ശ്രീകുമാർ, രാജമ്മ രവീന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി ബേബി, മിനി സേതുനാഥ്, ലതാ ഉണ്ണികൃഷ്ണൻ, ബി.രവീന്ദ്രൻ നായർ, കെ.എസ്. ശ്രീജിത്ത്, ശ്രീകല ഹ രി, ഒ.ടി. സൗമ്യ, വർഗീസ് ജോസ ഫ്, ബി.ഡി.ഒ പി.എൻ. സുജിത്ത് എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ നിന്നും കൗമാരക്കാർ മോഷ്ടിച്ചുകൊണ്ടുപോയ കാർ മരത്തിലിടിച്ചു അപകടം ; കുട്ടിമോഷ്ട്ടാക്കൾ പിടിയിൽ
കാഞ്ഞിരപ്പള്ളി : മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടെ കാർ മരത്തിലിടിച്ച് അപകടം, പിടിയിലായത് കൗമാരക്കാർ. വെള്ളിയാഴ്ച പുലർച്ചെ നാലിനു കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപം ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന, ഫയർഫോഴ്സ് ജീവനക്കാരന്റെ കാറാണ് മോഷണം പോയത്. കിടങ്ങൂരിൽ എത്തിയപ്പോൾ കാർ പാതയോരത്തെ മരത്തിൽ ഇടിച്ചു. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും കുട്ടികളെ പിടികൂടി. ജുവനൈൽ കോടതിയിൽ പിടിയിലായ കുട്ടികളെ ഹാജരാക്കും.

എഴുത്തും വായനയും മുഴുവൻ ആളുകളിലേക്കും എത്തിക്കുവാൻ നിരക്ഷരരായവരുടെ സർവ്വേ ആരംഭിച്ചു
മുണ്ടക്കയം. : കോട്ടയം ജില്ലയിലെ മുഴുവൻ ആളുകളിലേക്കും, എഴുത്തും വായനയും എത്തിക്കുവാനായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ,നിരക്ഷരരായവരുടെ സർവ്വേ ആരംഭിച്ചു.
മുണ്ടക്കയം പഞ്ചായത്തിലെ സർവ്വേ പ്രസിഡണ്ട് രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിവി അനിൽകുമാർ, ഷിജീ ഷാജി, സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ സിനിമോൾ തടത്തിൽ,
ജിനീഷ് മുഹമ്മദ്, പ്രസന്ന ഷിബു,പ്രേരക് മാർ എന്നിവർ പങ്കെടുത്തു


‘‘പിതൃഹൃദയത്തോടെ” സംഗമം ഞായറാഴ്ച
കാഞ്ഞിരപ്പള്ളി: വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷികം, രൂപതയിലെ പിതാക്കന്മാരുടെ സംഘടനയായ പിതൃവേദി രൂപതയില്‍ സ്ഥാപിതമായതിന്റെ രജതജൂബിലി എന്നിവയോടനുബന്ധിച്ച് രൂപതയിലെ പതിമൂന്ന് ഫൊറോനകളില്‍ നിന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇടവക പ്രതിനിധികളും പങ്കുചേരുന്ന ”പിതൃഹൃദയത്തോടെ” രൂപതാതലസംഗമം ഞായര്‍ ഉച്ചകഴിഞ്ഞ് 1.30ന് പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ യോഗം ഉദ്ഘാടനം ചെയ്യും. പിതൃവേദിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടക്കും. സംഗമത്തിന് കാഞ്ഞിരപ്പള്ളി ഫൊറോന പിതൃവേദി നേതൃത്വം നല്‍കുമെന്ന് രൂപതാ പിതൃവേദി ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ അറിയിച്ചു.

സെന്റ് ഡൊമിനിക്സ് കോളേജിൽ ഫിസിക്സ് സ്കോളർ പ്രോഗ്രാം
കാഞ്ഞിരപ്പള്ളി : ഫിസിക്‌സ് ബിരുദ വിദ്യാർഥികൾക്കായി സെന്റ് ഡൊമിനിക്സ് കോളേജിൽ ഇൻഡോ-യുഎസ് ഫിസിക്സ് സ്കോളർ പ്രോഗ്രാം തുടങ്ങുന്നു. ഫുൾ ട്യൂഷൻ -ഹോസ്റ്റൽ ഫീ കവറേജ്, ഗവേഷണപരിശീലനം, സ്പെഷലൈസ്‌ഡ് കോഴ്‌സ് വർക്ക്, ബൈ വീക്കിലി ഗ്രൂപ്പ് മീറ്റിങ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ-9037462326

പി.ആർ.അനുപമയെ കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായി തിരഞ്ഞെടുത്തു
കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.ആർ. അനുപമയും ഹൈമി ബോബിയും തെരഞ്ഞെടുക്കപ്പെട്ടു.
മുണ്ടക്കയം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ പി.ആർ. അനുപമ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. അനുപമ ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്. മുന്നണി ധാരണ പ്രകാരം വൈക്കം ഡിവിഷനിൽ നിന്നുള്ള പി.എസ് പുഷ്പമണി രാജിവെച്ച ഒഴിവിലാണ് അനുപമ തെരഞ്ഞെടുക്കപ്പെട്ടത്.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ഹൈമി ബോബി തലയാഴം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള ജെസി ഷാജൻ രാജിവെച്ച ഒഴിവിലാണ് ഹൈമി ബോബി തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് വരണാധികാരി ആയിരുന്നു.

ബി എസ് എൻ എൽ ഓഫീസ് മാർച്ചും ധർണ്ണയും 17 ന്
കാഞ്ഞിരപ്പള്ളി :കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പാറത്തോട് ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. രാവിലെ പത്തിന് നടക്കുന്ന മാർച്ചും ധർണ്ണയും അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്യും.

ഗൂഗിൾ സൊല്യൂഷൻ ചാലഞ്ച് ബൂട്ട്‌ക്യാമ്പ് അമൽ ജ്യോതി കോളേജിൽ
കാഞ്ഞിരപ്പള്ളി: ഗൂഗിൾ ഡെവലപ്പർ ഗ്രൂപ്പിന്റെ കീഴിലുള്ള ജി.ഡിജി ഓൺ ക്യാമ്പസ് ഇൻഡ്യാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 10 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ഗൂഗിൾ സൊല്യൂഷൻ ചാലഞ്ച് ബൂട്ട്‌ക്യാമ്പ് ഇപ്പോൾ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ . ഈ ബൂട്ട്‌ക്യാമ്പ് സൊല്യൂഷൻ ചാലഞ്ച് മത്സരാർത്ഥികൾക്ക് സാങ്കേതിക അറിവ് വർധിപ്പിക്കുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നതാണ്. രാജ്യത്തുടനീളമുള്ള ഡെവലപ്പർമാരെ പ്രോത്സാഹിപ്പിച്ച് സാങ്കേതിക വിദ്യയിൽ മുൻനിരയിലെത്തിക്കാൻ ഉദ്ദേശിച്ചുള്ള ഈ പരിപാടി ഗൂഗിൾ വിദഗ്ധർ, അനുഭവ സമ്പന്നരായ മെന്റർമാർ, ടെക്നിക്കൽ പരിശീലകർ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കും. കൂടാതെ, ഡെവലപ്പർമാരെ തമ്മിൽ ബന്ധിപ്പിച്ച് സഹകരണ സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഈ ബൂട്ട്‌ക്യാമ്പ് വലിയ വേദിയാകും.
അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം മറ്റുള്ളവർക്കും പങ്കെടുക്കാൻ കഴിയും. ബാംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ തുടങ്ങി 10 നഗരങ്ങളിൽ നടക്കുന്ന ഈ ബൂട്ട്‌ക്യാമ്പിന്റെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ ക്യാമ്പ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക്: vision.hack2skill.com/event/solutionschallenge2025?tab=bootcamp&utm_source=hack2skill&utm_medium=homepage

വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തി
കാഞ്ഞിരപ്പള്ളി : കിഡ്നി ദിനാചരണത്തിൻ്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണവും നടത്തി.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എൻ. സി. ഡി ക്ലിനിക് ഡയറ്റിഷ്യൻ പി. വി. രെഞ്ചുമോൾ ക്ലാസ് നയിച്ചു. മാറിവരുന്ന ഭക്ഷണരീതി, പ്രമേഹം, ഹൈപ്പർ ടെൻഷൻ, വേദന സംഹാരികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന വൃക്ക രോഗങ്ങൾ, വൃക്ക രോഗികൾ പാലിക്കേണ്ട വളരെ നിയന്ത്രിതമായ ഭക്ഷണക്രമത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. സ്വരുമ സെക്രട്ടറി ജോൺ മുണ്ടാമ്പള്ളി,ഭാരവാഹികളായ സക്കറിയ ഞാവള്ളിൽ,ജോർജ് കോര, ഷൈൻ മടുക്കക്കുഴി, ഡാനി ജോസ്, എ. കെ രാജു, കോർഡിനേറ്റർ ഷെഹൻ എസ്. ഹമീദ്, പാലിയേറ്റീവ് നഴ്സുമാരായ രജനി രാജപ്പൻ, ചിഞ്ചു ജോസഫ് എന്നിവർ പ്രസംഗിച്ചു.

മലയോരജനതയുടെ അവകാശ സംരക്ഷണത്തിനായി കേരള കോൺഗ്രസ് (എം) ജനകീയ യാത്ര നടത്തി
പിണ്ണാക്കനാട് : മലയോരജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം) എംഎൽഎമാർ 27-ന് ഡൽഹി യിൽ നടത്തുന്ന ധർണയുടെ മുന്നോടിയായി രണ്ടു ദിവസങ്ങളിലായി നടത്തുന്ന ജനകീയ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനാതിർത്തി പങ്കിടുന്ന മേഖലകളിൽ വന്യജീവി ആക്രമണം മൂലം ജനജീവിതം അസാധ്യമായിരിക്കുന്നു. മലയോര കർഷകരുടെ മരണവാറന്റായിട്ടാണ് വന്യജീവി സംരക്ഷണനിയമം പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ ആക്രമണ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജോസ് കെ.മാണി പറഞ്ഞു.
ജാഥാ ക്യാപ്റ്റനായ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന് ജോസ് കെ.മാണി പതാക കൈമാറി. അഡ്വ. സാജൻ കുന്നത്ത് അധ്യക്ഷനായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.
പിണ്ണാക്കനാടുനിന്ന് ആരംഭിച്ച ആദ്യദിന പര്യടനം പൂഞ്ഞാർ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. രണ്ടാംദിന പര്യടനം ശനിയാഴ്ച ഒൻപതിന് കൂട്ടിക്കലിൽ ചീഫ് വിപ്പ് എൻ. ജയരാ ജ് ഉദ്ഘാടനം ചെയ്തു . വൈകീട്ട് ആറിന് മടുക്കയിൽ ചേർന്ന സമാപന സമ്മേളനം പ്രമോദ് നാ രായണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കോളേജ് വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു , ബൈക്ക് കുത്തിമറിച്ചു..
മുക്കൂട്ടുതറ : മുക്കൂട്ടുതറ ഇടകടത്തി റോഡിൽ മന്ദിരം പടിക്ക് സമീപത്തു വച്ച് , വെള്ളിയാഴ്ച രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു. അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്ക് കുത്തിമറിച്ചു . മുക്കൂട്ടുതറ മന്ദിരം പടി കരോട്ടുപുതിയത്ത് സെബിൻ സജിയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. കൂവപ്പള്ളി അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിയാണ് സെബിൻ .
അപ്രതീക്ഷിത ആക്രമണത്തിൽ ബൈക്കിൽ നിന്നും താഴെവീണ സെബിന് പരിക്കുകൾ പറ്റിയെങ്കിലും ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ സെബിൻ ആശുപത്രിയിൽ ചികിത്സ തേടി.
റോഡരികിൽ ഇരുട്ടത്ത്, വൈദ്യുതി പോസ്റ്റിന് പിന്നിൽ പമ്മി നിന്ന കാട്ടുപന്നി, അപ്രതീക്ഷിതമായി ബൈക്കിനു നേരെ കുതിച്ചെത്തുകയായിരുന്നു. സമീപത്ത് വൈദ്യുതി വഴിവിളക്കുകൾ ഇല്ലാതിരുന്നതിനാൽ , പന്നിയെ അടുത്ത് വന്നപ്പോഴാണ് കാണുവാൻ സാധിച്ചതെന്ന് സെബിൻ പറഞ്ഞു . അസാമാന്യ വലുപ്പമുള്ള പന്നിയായിരുന്നു ആക്രമിച്ചത് എന്നും സെബിൻ പറഞ്ഞു.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വളരെ കൂടുതലാണെന്നും, അപകടകാരിയായ ഈ വമ്പൻ കാട്ടുപന്നിയെ എത്രയും പെട്ടെന്ന് വെടിവെച്ചു കൊല്ലുവാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും സെബിൻ പറഞ്ഞു. ഈ വിഷയത്തിൽ പഞ്ചായത്തിനും, വനം വകുപ്പിനും , പോലീസിലും പരാതി കൊടുക്കുവാനാണ് സെബിന്റെ തീരുമാനം . അസാമാന്യ വലിപ്പമുള്ള ആ കാട്ടുപന്നി അപകടകാരിയാണെന്നും, അതുവഴി രാത്രി യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സെബിൻ മുന്നറിയിപ്പ് നൽകുന്നു .

നന്മ നിറഞ്ഞ ലാലേട്ടൻ ആനോണിന്റെ സ്വപ്നം സഫലമാക്കി.
കാഞ്ഞിരപ്പള്ളി ചിറക്കടവ് കത്തലാങ്കൽപ്പടി കല്ലുക്കുളങ്ങര സലീലൻ ഏബ്രഹാമിന്റെയും ജെസിയുടെയും രണ്ടാമത്തെ മകനാണ് ആനോൺ(20). സെറിബ്രൽ പൾസി ബാധിച്ച ആനോണിന്റ ദീർഘനാളത്തെ ആഗ്രഹമായിരുന്നു നടൻ മോഹൻലാലിനെ നേരിൽ കാണണമെന്നത്.
നന്മ നിറഞ്ഞ ലാലേട്ടൻ നേരിട്ടെത്തി ആനോണിന്റെ സ്വപ്നം സഫലമാക്കി.
ആനോണിന്റെ മനസ്സിൽ 5 വയസ്സു മുതൽ കയറിക്കൂടിയതാണു ലാലേട്ടൻ. മോഹൻലാലിന്റെ സിനിമകളും പാട്ടുകളുമാണ് ഹരം. ആനോണിന്റെ സ്വപ്നം സഫലമാക്കാൻ അച്ഛൻ സലീലൻ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തുമുള്ള മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ സമീപിച്ചു.
ഇവർ അറിയിച്ചതിനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച വണ്ടിപ്പെരിയാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് ആനോണും കുടുംബവും മോഹൻലാലിനെ കണ്ടത്. സത്യൻ അന്തിക്കാടിന്റെ ഹൃയപൂർവം എന്ന സിനിമയുടെ ചി ത്രീകരണത്തിനിടെയാണു മോഹൻലാൽ ആനോണിനും കുടുംബത്തിനുമൊപ്പം 15 മിനിറ്റ് ചെലവഴിച്ചത്. കുടുംബത്തിനുമൊപ്പം ഫോട്ടോയും വിഡിയോയും എടുത്ത്, വീണ്ടും കാണാം എന്ന വാക്ക് നല്കിയയാണ് ലാലേട്ടൻ പിരിഞ്ഞത് . സ്വപ്നം സാഫല്യം ആയ സന്തോഷത്തിൽ ആരോണും തിരികെ വീട്ടിലേക്ക് യാത്ര്യയായി.

കാഞ്ഞിരപ്പള്ളി രൂപതയുടെ ക്രൈസ്തവ വചനപഠന മത്സരമായ ” നല്ലനിലം ” പ്രോഗ്രാം രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: യേശുവിന്റെ മനുഷ്യാവതാരത്തിന്റെ 2025-ാം ജൂബിലി വർഷത്തോട് ചേർന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലി വർഷത്തിന് ഒരുക്കമായും രൂപതയിൽ മാതൃവേദി, പിതൃവേദി സംഘടന സ്ഥാപിതമായതിന്റെ ജൂബിലി വർഷത്തോട് ചേർന്നും രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ കുടുംബകൂട്ടായ്മ, ഇടവക ഫൊറോന, രൂപതാതലങ്ങളിൽ വചനം പഠിക്കുക വചനത്തിൽ ആഴപ്പെടുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന വചനപഠന മത്സരമായ ” നല്ലനിലം ” പ്രോഗ്രാം രൂപതാദ്ധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വചനം വിതയ്‌ക്കേണ്ടതും വളരേണ്ടതും ഫലം പുറപ്പെടുവിക്കേണ്ടതുമായ നല്ല നിലങ്ങളാകണം നമ്മുടെ ഹൃദയങ്ങളെന്ന് ഉദ്ഘാടനസമ്മേളനത്തില്‍ മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.
സഭയില്‍ അനേകം വിശുദ്ധരെ വളര്‍ത്തിയതും രൂപീകരിച്ചതും വിശുദ്ധ വചനമാണ്. നമ്മെയും നമ്മുടെ വ്യക്തി ജീവിതത്തെയും കുടുംബങ്ങളെയും വചനത്താല്‍ രൂപപ്പെടുത്താനും രൂപാന്തരപ്പെടുത്താനും ഈ മത്സരം ഉപകരിക്കട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍ ഉത്‌ബോധിപ്പിച്ചു.
കുടുംബകൂട്ടായ്മ, ഇടവക, ഫൊറോന, രൂപതാ തലങ്ങളിലായി ഈ മത്സരം നടത്തപ്പെടുന്നു. ഒരു കുടുംബത്തില്‍ നിന്നുള്ള 3 പേരില്‍ കൂടാതെയുള്ള ടീമിനാണ് മത്സരത്തില്‍ സംബന്ധിക്കാവുന്നത്. കൂട്ടായ്മ തലത്തില്‍ 25 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങിയ എല്ലാ ടീമും ഇടവകതല മത്സരത്തിന് യോഗ്യരാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൂട്ടായ്മതല മത്സരങ്ങള്‍ നടത്തപ്പെടും.
ഇടവക തലത്തിലുള്ള മത്സരം മെയ് 4-ാം തീയതി ഓരോ ഇടവകകളിലും നടത്തപ്പെടും. 200 ഉം അതില്‍ കൂടുതലും മാര്‍ക്ക് വാങ്ങിയ എല്ലാ ടീമിനും നല്ലനിലം മെഗാസമ്മാനങ്ങള്‍ ഉണ്ടാകും. ഇടവകതലത്തില്‍ 200 മാര്‍ക്കില്‍ കൂടുതല്‍ നേടിയ 1,2,3 സ്ഥാനം ലഭിച്ചവര്‍ക്ക് ഫൊറോനാ തലത്തില്‍ മത്സരിക്കാം. ഫൊറോന തല മത്സരം ജൂലൈ 6നും, മേഖലാതല മത്സരം സെപ്റ്റംബര്‍ 13നും, ഗ്രാന്റ് ഫിനാലെ നവംബര്‍ 15നും നടത്തപ്പെടും.
വിവധ തലങ്ങളില്‍ നടത്തപ്പെടുന്ന നല്ലനിലം മത്സരത്തിന്റെ കൂട്ടായ്മതല ഉദ്ഘാടനം പാലമ്പ്ര ഗത്സമേന്‍ ഇടവകയില്‍ സെന്റ് ജോസഫ് കൂട്ടായ്മയില്‍ നീറുവേലില്‍ ടോമിയുടെ ഭവനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിച്ചു. ഇടവകയില്‍ ഏക വലിയ കുടുംബമായ (5 മക്കളുള്ള) ഡെന്നീസ് കുരിശുങ്കലിനും കുടുംബാംഗങ്ങള്‍ക്കും കത്തിച്ച തിരി നല്‍കി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ഇടവകവികാരി ഫാ.ജിയോ കണ്ണംകുളം സ്വാഗതം ആശംസിച്ചു. രൂപതാ അസി.ഡയറക്ടര്‍ ഫാ.തോമസ് പാലൂകുന്നേല്‍ പ്രാര്‍ത്ഥനാശുശ്രൂ ഷകള്‍ക്ക് നേതൃത്വം നല്‍കി. രൂപതാ ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ നല്ലനിലം വചനപഠന മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. പിതൃവേദി ഇടവക പ്രസിഡന്റ് ടോമി വടക്കേകാരിക്കാട്ടില്‍ നന്ദി പറഞ്ഞു. രൂപതാ ആനിമേറ്റര്‍ സി.ജ്യോതി മരിയ സിഎസ്എന്‍, റീജന്റ് ബ്രദര്‍ റ്റോംസ് ചീരംകുന്നേല്‍, ഇടവകയിലെ വിവിധ സന്യാസിനി സമൂഹങ്ങളിലെ സിസ്റ്റേഴ്‌സ്, ഇടവക, ഫൊറോന, രുപതാ മാതൃവേദി, പിതൃവേദി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ , കുടുംബകൂട്ടായ്മ ലിഡേഴ്‌സ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

പി കെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചുകാ
ഞ്ഞിരപ്പള്ളി : സിപിഐ എംന്റെ ആദ്യകാല നേതാക്കളിലൊരായ പി കെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) അനുസ്മരണം നടന്നു. സ്മൃതി മണ്ഡപത്തിന്റെ സമീപത്തു ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജ് കുട്ടി, ഏരിയാ കമ്മിറ്റിയംഗം ടി എസ് കൃഷ്ണകുമാർ , എരുമേലി ലോക്കൽ സെക്രട്ടറി വി ഐ അജി, ടി വി ഹർഷകുമാർ , വി ഡി പ്രസന്നകുമാർ , പി കെ തുളസി എന്നിവർ സംസാരിച്ചു.

ഗോരക്ഷ മഹാപദയാത്രയ്ക്ക് എരുമേലിയില്‍ സ്വീകരണം നല്‍കി.
എരുമേലി : ജനാരോഗ്യം, ക്ഷേമം – സന്തോഷം എന്നിവയെ അടിസ്ഥാനമാക്കി അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പശുവുമായി നടത്തുന്ന ഗോരക്ഷ മഹാപദയാത്രയ്ക്ക് എരുമേലിയില്‍ സ്വീകരണം നല്‍കി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 14 സംസ്ഥാനങ്ങള്‍ ഏകദേശം 4900 കിലോമീറ്റര്‍ 180 ദിവസങ്ങള്‍ കൊണ്ട് കാല്‍ നടയായി സഞ്ചരിച്ചാണ് എരുമേലിയില്‍ ബുധനാഴ്ച വൈകിട്ട് എത്തിയതെന്ന് ഗോരക്ഷ മഹാ പദയാത്ര സംഘം ഭാരവാഹികൾ പറഞ്ഞു.
അഖില ഭാരത ഗുരുസേവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ബാലകൃഷ്ണ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് മഹാപദയാത്ര . ഗോഹത്യ, നാടന്‍ പശുക്കളുടെ വംശസങ്കരണം തടയുക, ഗോ ആധാരിക ഉല്പന്നങ്ങളും, പ്രകൃതി – കൃഷിയും പ്രോത്സാഹിപ്പിക്കുക, ഇതിനായി പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. എരുമേലി പേട്ട കൊച്ചമ്പലത്തില്‍ നിന്ന് മേല്‍ശാന്തി കര്‍പ്പൂരാദി നടത്തി പൂമാല ചാര്‍ത്തി സ്വീകരിച്ചു. വലിയമ്പലത്തില്‍ മഹാ പദയാത്രയെ ആരതി നടത്തി സ്വീകരിച്ചു.

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു
മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിന്റെ ജീവിതശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി, മെഡിക്കൽ ക്യാമ്പുകളിൽ തെരഞ്ഞെടുത്ത 96 പ്രമേഹ രോഗികൾക്ക്, വീട്ടിലിരുന്ന് ഷുഗർ നില പരിശോധിക്കാൻ ഗ്ലുക്കോ മീറ്റർ സൗജന്യമായി വിതരണം ചെയ്തു.
സർക്കാർ ആശുപത്രി ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ഷീ ലമ്മ ഡൊമിനിക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽകുമാർ, ,സുലോചന സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ജോമി തോമസ്, ലിസി ജിജി, ഷീബ ദിബയിൽ, ബെന്നി ചേറ്റുകുഴി, ജാൻസി തൊട്ടിപ്പാട്ട്, സിനിമോൾ, പ്രസന്ന ഷിബു, ദിലീഷ് ദിവാകരൻ,,സൂസമ്മ മാത്യു,മെഡിക്കൽ ഓഫീസർ ഡോക്ടർ സീന, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് ജോർജ് എന്നിവർ പങ്കെടുത്തു .

റമദാൻ നോമ്പിൽ ഇനി പാപമോചനത്തിന്റെ പത്തു നാളുകൾ..
കാഞ്ഞിരപ്പള്ളി : വ്രതശുദ്ധിയോടെ മുസ്ലിം മത വിശ്വാസികൾ റമദാൻ രണ്ടാമത്തെ പത്തിലേക്ക് കടന്നു. ഇനിയുള്ള 20 ദിനങ്ങളിൽ വിശ്വാസികൾ ഖുർആൻ പാരായണം ചെയ്തും ദാനധർമങ്ങൾ ചെയ്തും ആത്മീയതയിൽ കൂടുതൽ മുഴുകും. ചെയ്തുപോയ തെറ്റുകളെല്ലാം കഴുകിക്കളഞ്ഞ് ഹൃദയം ശുദ്ധീകരിക്കാനുള്ള അവസരമായാണ് വിശ്വാസികൾ രണ്ടാമത്തെ പത്തുദിവസങ്ങളിലെ വ്രതാനുഷ്ഠാനത്തെ കാണുന്നത്. റമദാൻ രണ്ടാമത്തെ പത്തിലേക്ക് ബുധനാഴ്ച കടന്നു. ആദ്യത്തെ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും അവസാന പത്ത് നരകമോചനത്തിന്റെയും ആണെന്നാണ് വിശ്വാസം.
റമദാൻ നോമ്പ് ദിനങ്ങളിൽ വിവിധ മഹല്ലുകളുടെ കീഴിൽ പ്രത്യേക പ്രാർഥനയും അന്നദാനവും നോമ്പു തുറകളും നടക്കന്നു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി വളപ്പിൽ ബുധനാഴ്ച വൈകുന്നേരം നടന്ന നോമ്പുതുറയുടെ ദൃശ്യം.

ജി ബിൻ വിതരണം നടത്തി
കാഞ്ഞിരപ്പള്ളി / കുന്നുംഭാഗം : ചിറക്കടവ് പഞ്ചായത്ത് 24 – 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അടുക്കള മാലിന്യങ്ങളെ വളമാക്കി മാറ്റുന്നതിനുള്ള ജി ബിൻ വിതരണം ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിൽ നടന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു .

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ‘ഓർമ്മച്ചെപ്പ്’ ‘ പ്രകാശനം ചെയ്തു
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’ ‘( സ്‌മരണിക) ന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് നിർവ്വഹിച്ചു. അതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ സീമോൻ തോമസും നിർവ്വഹിച്ചു.
യോഗത്തിൽ കോളജ് മാനേജർ ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മാത്യു ചാക്കോ വെട്ടിയാങ്കൽ സ്വാഗതവും ചീഫ് എഡിറ്റർ മേഴ്സിക്കുട്ടി എബ്രാഹം കൃതജ്ഞതയും അർപ്പിച്ചു.
6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ , മാർ മാത്യു അറയ്ക്കലിൽ നിന്നും ഏറ്റുവാങ്ങി.
സെക്രട്ടറി റോബർട്ട് ബി. മൈക്കിൾ, ട്രഷറർ എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ഇ. ജെ ജോണി, കോളേജ് ബർസാർ . ഫാ. മനോജ് പാലക്കുടി, പ്രഫ. ഡോ. സി. എ തോമസ്,പി ആർ ഒ ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ . ജയിംസ് പുളിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

മുണ്ടക്കയം വെള്ളനാടി ചെക്ക്ഡാം തുറന്നുവിട്ട നിലയിൽ..20 ദി വസത്തിനിടെ ഇത് അഞ്ചാം തവണ ; നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാൻ പഞ്ചായത്ത്
മുണ്ടക്കയം : മണിമലയാറ്റിൽ വെള്ളനാടി ചെക്ക് ഡാമിലെ ഷട്ടർ അഞ്ചാം തവണയും തുറന്നുവിട്ട് സാമൂഹികവിരുദ്ധർ വെള്ളം ഒഴുക്കിക്കളഞ്ഞു. പുലർച്ചെ തന്നെ അധികൃതർ എത്തി ഷട്ടറുകൾ അടച്ചതിനാൽ അധികം ജലം നഷ്ടമായില്ല. കുടിവെള്ള വിൽപ്പന മാഫിയ ആണോ സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ സംശയിക്കു ന്നു. കഴിഞ്ഞ 20 ദി വസത്തിനിടെ അഞ്ചു തവണ യാണ് സാമൂഹ്യവിരുദ്ധർ ഈ ചെക്ക്ഡാമിന്റെ ഷട്ടർ തുറന്നുവിട്ടത്. ഓരോ തവണയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ചെക്ക്ഡാമിന്റെ ഷട്ടറുകൾ പുനഃ സ്ഥാപിക്കുമെങ്കിലും സാമൂഹ്യ വിരുദ്ധർ രാത്രിയിൽ വീണ്ടും ഇതു തകർത്ത് വെള്ളം ഒഴുക്കിക്കളയുകയാണ്
ടൗണിലെ പ്രധാന കുടിവെള്ള പദ്ധതിയിൽ വെള്ളം പമ്പ് ചെയ്യുന്നത് ചെക്ക് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസിൽ നിന്നാണ്. ഡാമിൽ വെള്ളം വറ്റിയാൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം തടസ്സപ്പെടും. ഇതു മുതലെടുത്ത് കുടിവെള്ളം വിൽപ്പന നടത്താൻ വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് സംശയമുണ്ട് എന്ന് പ്രദേശവാസികൾ സംശയിക്കുന്നു . അടിയന്തരമായി ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഈ പ്രദേശത്തെ ക്യാമറ സ്ഥാപിക്കുവാനായി തീരുമാനമെടുത്തു. പ്രദേശത്ത് പൊലീസ് പരിശോധനയും കർശനം ആക്കണമെന്ന് ആവശ്യമുണ്ട്.

കാഞ്ഞിരപ്പള്ളി ബൈപ്പാസ് : പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റിങ് ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: ബൈപാസിന്റെ ഭാഗമായി നിർമിക്കുന്ന മേൽപാലത്തിന്റെ തൂണുകളുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു. ചീഫ്. വിപ്പ് ഡോ.എൻ . ജയരാജ് തൂണുകളുടെ കോൺക്രീറ്റിങ് ഉദ്ഘാടനം ചെയ്തു.
ദേശീയപാതയിൽ പഞ്ചായത്ത് പടിക്കൽനിന്ന് ആരംഭിച്ച് ചിറ്റാർപുഴക്കും മണിമല റോഡിനും കുറുകെ നിർമിക്കുന്ന പാലത്തിന്റെ ആദ്യ തൂണിന്റെ കോൺക്രീറ്റിങ്ങാണ് ആരംഭിച്ചത്.
പാലത്തിന്റെ നാല് പില്ലറുകളിൽ രണ്ടെണ്ണത്തിന്റെ നിർമാണ പ്രവൃത്തിയാണ് തുടങ്ങിയത്. ആദ്യ ഘട്ട നിർമാണം 20 ദിവസത്തിനു ള്ളിൽ പൂർത്തിയാക്കുകയാണ് ലക്‌ഷ്യം. അടുത്ത പില്ലറിന്റെ സ്ഥാനം മണിമല റോഡരുകിൽ വരുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. അതിനാൽ ആദ്യ രണ്ട് പില്ലറുകൾ നിർമിച്ചശേഷമായിരിക്കും മറ്റുള്ളവ നിർമ്മിക്കുക. റോഡ് ആൻഡ് ബ്രി ഡസ് ഡവലപ്‌മെന്റ് കോർപറേ ഷനാണ് പദ്ധതിയുടെ നിർമാണച്ചുമതല. ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ്പടിക്കൽ നിന്നാരംഭിച്ച് പൂതക്കുഴിയിൽ ഫാബിസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയി ൽ പ്രവേശിക്കുന്ന ബൈപാസിന് 1.80 കിലോമീറ്റർ ദൂരമുണ്ട്. നിർദ്ദിഷ്ട പദ്ധതി പ്രദേശത്തെ ഉയർന്ന ഭാഗം ഇടിച്ചു നിരത്തിയും താഴ്ന്ന ഭാഗങ്ങളിൽ മണ്ണിട്ട് നികത്തിയും റോഡ് നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് .

ഫാ. വടക്കേമുറി സ്മാരകം : യുഡിഎഫ് പ്രക്ഷോഭം തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്: എൽഡിഎഫ്
എരുമേലി : ഫാ. വടക്കേമുറി സ്മാരകത്തിന്റെ പേരിൽ യുഡിഎഫ് തട്ടിക്കൂട്ടിയിരിക്കുന്ന പ്രക്ഷോഭം തദ്ദേശ സ്വ യംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളന ത്തിൽ ആരോപിച്ചു . പഞ്ചായത്ത് പരിധിക്കുപുറത്തുള്ള ആരുടെയോ സ്ഥലത്ത് വടക്കേമുറി സ്മാരകം പണിയണമെന്നതാണ് യുഡി എഫ് ആവശ്യം.
കോൺഗ്രസിലെ ചിലർക്ക് തെരഞ്ഞെടുപ്പിൽ സൗകര്യപ്രദ മായ സ്ഥലത്ത് സീറ്റ് ഉറപ്പിക്കുവാനുള്ള തന്ത്രമാണ് ഇതിനുപിന്നിൽ. മൂന്നുമാസംമുമ്പുവരെ പഞ്ചായത്തിൽ ഭരണം നടത്തിയിരുന്ന യുഡിഎഫുകാർ ഇതൊന്നും നടപ്പാക്കിയിട്ടില്ല. ഗ്രാമീണരായവർക്ക് വിവിധതലത്തിൽ ലഭിക്കേണ്ടതായ പല ആനുകൂല്യങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്. ഇതെല്ലാം ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനായി ഇല്ലാത്ത പ്രശ്നങ്ങളുയർത്തി കള്ളപ്രക്ഷോഭം നടത്തി നാട്ടുകാരുടെ മുന്നിൽ മേനിനടിക്കാനുള്ള ശ്രമം വിലപ്പോവുകയില്ലെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് വി ഐ അജി, പഞ്ചായത്തംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ഷാനവാസ്, ജസ്ന നജീബ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ടി എസ് കൃഷ്ണകു മാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

‘ലവ് ജിഹാദ്’ പരാമർശത്തിൽ പി.സി. ജോർജിനെതിരെ കേസെടുത്തേക്കും
‘ലവ് ജിഹാദ്’ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പൊലീസ് കേസ് എടുത്തേക്കും. നിയമസാധുത പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് നീക്കം. പി.സി. ജോർജ് സംഭവവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി പൊലീസിന് വെവ്വേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനിടെ, ജോർജിനെതി രെ കേസെടുക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തി. കേസെടുത്താൽ മതവിദ്വേഷ പരാമർശക്കേസിൽ ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞദിവസം പാലായിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോഴുള്ള പരാതികൾക്ക് ആധാരം. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് തൊടുപുഴയിലും യൂത്തീഗ് പാലായിലും എസ്. ഡി.പി.ഐ ഡി.ജി.പിക്കുമാണ് പ രാതി നൽകിയത്.
നേരത്തേ പി.സി. ജോർജ് റിമാൻഡിലായ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരായ പരാതിക്കാരും മുസ്‌ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് പരാതി നൽകിയത്.
മതവിദ്വേഷ പരാമർശക്കേസി ൽ ജാമ്യത്തിൽ കഴിയുന്ന പി.സി. ജോർജിന് കോടതിയുടെ കർശന നിബന്ധനകൾ നിലനിൽക്കെയാണ് വീണ്ടും വിവാദപ്രസംഗം നട ത്തിയത്.

പി.സി.ജോർജിന്റെ നാവ് ആർക്കുവേണ്ടിയും പൂട്ടിക്കെട്ടില്ല -ഷോൺ ജോർജ്
പി.സി. ജോർജിന്റെ നാവ് ആർക്കുവേണ്ടിയും പൂട്ടിക്കെട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹമെന്ന് മകനും ജില്ലാപഞ്ചായത്തംഗവുമായ ഷോൺ ജോർജ് പറഞ്ഞു.
അതിനെയാണ് ചിലർ വിദ്വേഷപ്രസംഗമെന്ന് വിളിക്കുന്നത്. പ്രതികരിച്ചാലുടനെ കേസെടുക്കുന്ന നിലപാട് പോലീസ് തുടർന്നാൽ നിയമപരമായും രാഷ്ട്രീ യമായും നേരിടുമെന്നും പത്രസമ്മേളനത്തിൽ ഷോൺ ജോർജ് പറഞ്ഞു.
ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും പൗരനെന്ന നിലയിൽ എല്ലാവർക്കും ഉണ്ട്. 400-ലേറെപ്പേർ ലൗജിഹാദിൽപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് 28 വിധിന്യായങ്ങളുമുണ്ട്. അധികൃതർ ആവശ്യപ്പെട്ടാൽ കണക്ക് നൽകാൻ തയ്യാറാണ്. വിവാഹം എന്ന പേരിൽ നടത്തുന്നത് പരിവർത്തനമായതിനാലാണ് പ്രതികരിക്കുന്നത് -ഷോൺ ജോർജ് പറഞ്ഞു.

ഇത് അച്ചാറുകളുടെ രാജാവായ കണ്ണിമാങ്ങാക്കാലം..
കാഞ്ഞിരപ്പള്ളി : അച്ചാറുകളുടെ രാജാവായി അംഗീകരിക്കപ്പെട്ട കണ്ണിമാങ്ങ വിപണനം പാതയോരങ്ങൾ കേന്ദ്രീകരിച്ചാണ് . മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി മാങ്ങാക്കാലം ശക്തമാണെന്ന് കച്ചവടക്കാർ. കിലോക്ക് 200 രൂപയാണ് ശരിയായ വലുപ്പമുള്ള കണ്ണിമാങ്ങയുടെ വില. അല്പം വലുപ്പം കൂടിപ്പോയാൽ വില അല്പം കുറയും. 160 രൂപ. അല്പംകൂടി വലു പ്പമുള്ളവയ്ക്ക് ഒന്നരകിലോ 100 രൂപയ്ക്ക് കിട്ടും.
തുടക്കത്തിൽ കിലോയ്ക്ക് 240 രൂപവരെ ഉണ്ടായിരുന്നു. മാങ്ങ സുലഭമായതോടെ ഇപ്പോൾ അല്പം വില കുറഞ്ഞു. ഇനി നാല് മാസം മാങ്ങാക്കാലമാണെന്ന് മാങ്ങാക്കച്ചവടക്കാർ പറയുന്നു . അച്ചാറുകളുടെ രാജാവായി അംഗീകരിക്കപ്പെട്ട കണ്ണിമാങ്ങ വിപണനം പാതയോരങ്ങൾ കേന്ദ്രീകരിച്ചാണ്. നാടൻ കണ്ണി മാങ്ങയാണ് അച്ചാറിന് ഉത്തമം. പറിച്ചെടുക്കുന്ന മാങ്ങ ചതവും പഴക്കവുമില്ലാതെ മാർക്കറ്റിലെത്തിക്കുന്നതാണ് കണ്ണിമാങ്ങാക്കച്ചവടത്തിലെ ഏറ്റവും പ്രധാനമായുള്ള കാര്യം. കറയോടെ ഉപ്പിലിടുന്നതാണ് കണ്ണിമാങ്ങ അച്ചാറിന്റെ സ്വാദ്.

പരുന്തുംപാറയിൽ നിർമാണപ്രവർത്തനം പാടില്ല: ഹൈക്കോടതി
പരുന്തുംപാറയിൽ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി. പരുന്തുംപാറ ഉൾപ്പെടുന്ന പിരുമേട്, മഞ്ചുമല വില്ലേജുകളുടെ പരിധിയിലുള്ള സർക്കാർ ഭൂമി വൻതോതിൽ കൈയേറിയെന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് റവന്യു, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് എന്നിവയ്ക്ക് കോടതി നിർദേശം നൽകിയത്.
റവന്യുവകുപ്പിന്റെ എൻഒസിയും തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയുമില്ലാതെ ഒരു നിർമാണവും അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നിർമാണ സാമഗ്രികളുമായി ചരക്കുവാഹനങ്ങളും ഇവിടേക്ക് കയറ്റിവിടരുത്. നേരത്തേ നൽകിയ എൻഒ സിയുടെ കാര്യത്തിലും ഇത് ബാധകമാണ്.
പരുന്തുംപാറയിൽ റവന്യൂസംഘം പൊളിച്ചുനീക്കിയത് സർക്കാർഭൂമി കൈയേറി നിർമിച്ച കുരിശ്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ബഹുനിലക്കെട്ടിടത്തോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ചാണ് 20 അടി ഉയരമുള്ള കൂറ്റൻ കോൺക്രീറ്റ് കുരിശ് നിർമിച്ചത്. രണ്ടുമാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. സജിത്തി നെതിരെ നിരോധനാജ്ഞ ലം
ഘിച്ചതിനും അനധികൃത കെട്ടിട നിർമാണങ്ങൾ നടത്തിയതിന് കേരള പഞ്ചായത്ത് ബിൽഡിങ് റൂൾസ് പ്രകാരവും കേരള ലാൻഡ് കൺസർവൻസി ചട്ടങ്ങൾ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.
മഞ്ചുമല വില്ലേജിലെ 441-ാം സർവേ നമ്പറിലെ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് കൈയേറി റിസോർട്ട് നിർമിച്ചതാണെന്ന് ഹൈക്കോടതി നി യോഗിച്ച പ്രത്യേക അന്വേഷക സംഘം കണ്ടെത്തി. നാനൂറോളം പേർക്ക് താമസിക്കാവുന്ന ബഹുനില റിസോർട്ടാണ് ഇവിടെ നിർമിച്ചത്. തുടർന്ന് കലക്ടർ നിർദേശിച്ചതനുസരിച്ച് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇവ നിലനിൽക്കേ ദിവസങ്ങൾക്കുള്ളിൽ കുരിശ് നിർമിക്കുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നത് തടയുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇതിനുപിന്നിൽ ഉണ്ടായിരുന്നത്. പീരുമേട് ഭൂരേഖാ തഹസിൽദാർ എസ് കെ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് കുരിശ് പൊളിച്ചുമാറ്റിയത്.

ഇന്നത്തെ പരിപാടി

എരുമേലി ധർമശാസ്താക്ഷേത്രത്തിൽ ഉത്സവബലി ദർശനം
എരുമേലി എരുമേലി ധർമശാസ്താക്ഷേത്രത്തിൽ ഉത്സവബലി ദർശനം ബുധനാഴ്ച. രാവിലെ 7.15-ന് പുരാണപാരായണം. കലശാഭി ഷേകം കഴിഞ്ഞ് 11-ന് ഉത്സവബലി തുടങ്ങും. 12.30-നാണ് ഉത്സവബലി ദർശനം. തുടർന്ന് അന്നദാനം. വൈകീട്ട് 5.15-ന് കാഴ്ചശ്രീ ബലി. അരങ്ങിൽ വൈകീട്ട് ഏഴിന് ഡാൻസ്.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കാണ് പള്ളിവേട്ടയും എതി രേൽപും. രാവിലെ ഏഴിന് പള്ളിക്കുറുപ്പ് ദർശനം. 4.30-ന് ആറാ ട്ടുപുറപ്പാട്. കൊരട്ടി ആറാട്ടുകടവിൽ ആറിനാണ് ആറാട്ട്. 6.15-ന് ആറാട്ടുകടവിൽ ദീപാരാധന. എട്ടിന് എതിരേൽപ്. 12-ന് കൊടിയിറക്ക്.

സിപിഐ. മണിപ്പുഴ ബ്രാഞ്ച് സമ്മേളനം
എരുമേലി സിപിഐ. മണിപ്പുഴ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ശുഭേഷ് സുധാകർ ഉദ്ഘാടനംചെയ്തു. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. അനിശ്രീ സാബു, വി.എൻ. വിനോദ്, എസ്. സാബു, സതീഷ്‌കുമാർ, കെ.ബി. പുഷ്പനാഥ്, ടി.സി. ഫിലിപ്പോസ്, പി.പി. തങ്കച്ചൻ പുത്തൻവീട് തുടങ്ങിയവർ പ്രസംഗിച്ചു. വി.എൻ. വിനോദിനെ സെക്രട്ടറിയായും ഇസ്മയിലിനെ അസി. സെ (ക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.

കാഞ്ഞിരപ്പള്ളി നൂറുൽഹുദാ യു.പി സ്കൂൾ പഠനോത്സവം
കാഞ്ഞിരപ്പള്ളി: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കഴിവുകളെ വളർത്തുക എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠനോത്സവ പരിപാടി ബുധനാഴ്ച രാവിലെ 10ന് എൻ.എച്ച്.എയു.പി സ്കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എസ്. സുൽഫി ക്കർ, ബ്ലോക്ക് പ്രോഗ്രാം കോഓ ഡിനേറ്റർ അജാസ് വാരിക്കാട്, മാനേജർ സഫർ വലിയകുന്നത്ത്, ഹെഡ്മിസ്ട്രസ് ദീപാ യു. നായർ, സ്റ്റാഫ് സെക്രട്ടറി നാസർ മുണ്ടക്കയം, എസ്.ആർ.ജി കൺവീനർ കാർത്തിക എ.ആർ എന്നിവർ സംസാരിക്കും.

ലഹരിവിപത്തിനെതിരേ സന്നദ്ധസേവനം നടത്തുമെന്ന് പെൻഷനേഴ്സ് യൂണിയൻ
മുണ്ടക്കയം: സമൂഹത്തിന്റെയും സംസ്ക്‌കാരത്തിന്റെയും നാശത്തിനു വഴിവയ്ക്കുന്ന ലഹരി മാഫിയകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടക്കയം യൂണിറ്റ് ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളുടെ വോളണ്ടിയർമാരായി പ്രവർത്തിക്കാൻ യൂണിയൻ അംഗങ്ങൾ തയാറാണെന്നും കമ്മിറ്റി അറിയിച്ചു. യൂണിറ്റ് പ്രസിഡൻ്റ കെ.എ. ദേവസ്യ അധ്യക്ഷത വഹിച്ചു. എൻ.എം. ആന്റണി, എം.ജി. ചന്ദ്രമോഹൻ, ജോയി ഏബ്രഹാം, എ.എസ്. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

പഠനോത്സവം
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ പഠനോത്സവം സ്കൂൾ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ബിആർസിയിലെ സിആർസി കോ-ഓർഡിനേറ്റർ ബഷീർ മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. ബിനോയി എം. ജേക്ക ബ്, പിടിഎ പ്രസിഡന്റ് എം.ജെ. തോമസുകുട്ടി, ഹെഡ്മിസ്ട്രസ് ബീന ജോർജ്, കൺവീനർ സെലീനാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു

വടുതല-ആളുറുമ്പ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ വടുതല-ആളുറുമ്പ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോ ഡാണിത്. മൂന്നര കിലോമീറ്റർ ദൂരമുള്ള ഈ റോ ഡ് 40 വർഷങ്ങൾക്ക് മുമ്പാണ് എട്ടു മീറ്റർ വീതിയിൽ നവീകരിച്ച് ടാറിംഗ് നടത്തിയത്. അതിനുശേഷം ജനരോഷമുണ്ടാകുമ്പോൾ തകർന്ന ഭാഗങ്ങൾ ഭാഗികമായി അറ്റകുറ്റപ്പണികൾ ചെയ്യുന്നതല്ലാതെ കാര്യമായ നിർമാണങ്ങളൊന്നും നടന്നിട്ടില്ല. അടുത്തകാലത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപ യോഗിച്ച് ഇത്തരത്തിൽ ഭാഗികമായി ടാറിംഗ് നടത്തിയെങ്കിലും ആഴ്‌ചകൾക്കുള്ളിൽ അത് പൂർണമായും പൊളിഞ്ഞു.
പാലാ മണ്ഡലത്തിൽപ്പെട്ട റോഡാണിത്. ഈ സാമ്പത്തികവർഷം 25 ലക്ഷം രൂപ അനുവദിച്ച് മാർച്ചിനു മുമ്പ് പണിപൂർത്തിയാക്കുമെന്ന് എംഎൽ എ പറഞ്ഞിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്‌കൂൾ ബസുകളടക്കം നിരവധി വാഹന ങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്. റോഡ് തകർന്നതിനാൽ ഓട്ടോറിക്ഷകളും ടാക്സികളും ഓട്ടം വരാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് റോഡ് ടാറിംഗ് നടത്തണമെന്നാണ് ആവശ്യമുയരുന്നത്.

മുണ്ടക്കയത്ത് യുവാവ് ഭാര്യാമാതാവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചു
മുണ്ടക്കയം വീരശേരി വീട്ടിൽ പ്രഭാവതിയെയാണ് മരുമകൻ വിഷ്ണു വിജയൻ തലയ്ക്കടിച്ച് മാരകമായി പരുക്കേൽപ്പിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പരുക്കേറ്റ പ്രഭാവതിയെ ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.
ആക്രമണം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്യാൻ എത്തിയ പോലീസുകാരെ ഭാര്യാസഹോദരി ചെടിച്ചട്ടിക്ക് അടിക്കുകയും കല്ലിനെറിയുകയും ചെയ്ത് പ്രതിക്ക് രക്ഷപെടാൻ അവസരമായൊരുക്കി. പോലീസിനെ ആക്രമിച്ച യുവതിയെ രണ്ടാം പ്രതിയാക്കി അറസറ്റു ചെയ്തു റിമാൻഡ് ചെയ്‌തു. ഓടി രക്ഷപെട്ട പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

റബ്ബർ പാൽ മോഷണം.
കാഞ്ഞിരപ്പള്ളി: എറികാട് പാലത്തിനടുത്തുള്ള മടുക്കക്കുഴി കുഞ്ഞച്ചന്റെ റബ്ബർ തോട്ടത്തിൽ നിന്നും രണ്ടുവീപ്പ റബർ പാൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയതായി പരാതി.
കാഞ്ഞിരപ്പള്ളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് പൂർവ്വ വിദ്യാർത്ഥി ലൈഫ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം
കാഞ്ഞിരപ്പള്ളി : സെന്റ് ഡോമിനിക്സ് കോളജിന്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) യുടെ പ്രകാശനം ബുധൻ രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് പ്രകാശനം ചെയ്യും. അതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ.സീമോൻ തോമസും നിർവ്വഹിക്കും.
യോഗത്തിൽ കോളജ് മാനേജർ ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ ചീഫ് എഡിറ്റർ മേഴ്സിക്കുട്ടി എബ്രാഹം എന്നിവർ പ്രസംഗിക്കും. പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ ഏറ്റുവാങ്ങും.
സെക്രട്ടറി റോബർട്ട് ബി. മൈക്കിൾ, ട്രഷറർ എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ഇ. ജെ ജോണി, പി ആർ ഒ ജോജി വാളിപ്ലാക്കൽ, ഐ റ്റി കോർഡിനേറ്റർ ജയിംസ് പുളിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കും.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജില്‍ ഏവിയേഷന്‍ കോഴ്സ് തുടങ്ങുന്നു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ്. ആന്റണീസ് കോളേജില്‍ തൊഴിലധിഷ്ഠിത എവിയേഷന്‍ കോഴ്‌സിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.00 ന് കോളേജ് ഡയറക്ടര്‍ ഡോ. ലാലിച്ചന്‍ കല്ലമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ നിര്‍വ്വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസ്സി ഷാജന്‍, . റവ. ഡോ. സേവ്യര്‍ കൊച്ചുപറമ്പില്‍, അഡ്വക്കേറ്റ് പി. എ ഷമീര്‍, ജോസ് ആന്റണി, പി. എം. ജേക്കബ് പൂതക്കുഴി, മധുസൂതനന്‍ എ. ആര്‍, റ്റിജോമോന്‍ ജേക്കബ്, വിഷ്ണു രാജേന്ദ്രന്‍, ബേബി മാത്യു, ലൂസിയാമ്മ ജോസഫ്, അരുണ്‍ ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിക്കും.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷനും, പത്താം ക്ലാസ് പാസായവര്‍ക്ക് ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സിനും ചേരാവുന്നതാണ്. ഒരു വിമാനത്തിന്റെ ഉള്‍വശം എന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ആധുനിക ക്ലാസ് മുറിയിലാണ് അധ്യയനം നടത്തുന്നത്. കൂടാതെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പുകള്‍ വിമാനത്താവളങ്ങളില്‍ തന്നെയാണ് ക്രമീകരിക്കുന്നത് . ബാംഗ്ലൂര്‍ക്കും തിരിച്ചും ഉള്ള സൗജന്യ വിമാന യാത്രയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നും കോളേജ് അധികാരികള്‍ അറിയിച്ചു. സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സില്‍ പ്രത്യേകം അധ്യയനവും ക്രമീകരിച്ചിട്ടുണ്ട്. 100% പ്ലേയ്‌സ്‌മെന്റ് അസിസ്റ്റന്റസ് നല്‍കുന്ന കോളേജ്, ബാംഗ്ലൂര്‍ സ്റ്റാര്‍ ലൈന്‍ ഏജന്‍സിയുമായി ചേര്‍ന്ന് ഫൈനല്‍ ഗ്രൂമിങ്ങിനുള്ള കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.
ആധുനിക കമ്പ്യൂട്ടര്‍ ലാബ്,ഫാഷന്‍ ഡിസൈനറുടെ സഹായത്തോടെ ഗ്രൂമിങ്ങ്, സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സഹായത്തോടെ മേക്ക് ഓവര്‍ സെഷനുകളും ക്രമീകരിക്കും.
വ്യക്തിത്വ വികസനത്തിനും കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക സെഷനും ഉണ്ട്. രാജ്യത്ത് നിരവധി എയര്‍പോര്‍ട്ടുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് സ്‌ററാഫ്, റാമ്പ്, എയര്‍ ഹോസ്റ്റസ്, സ്റ്റുവാര്‍ഡ് എന്നിവ കൂടാതെ നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭ്യമാണെന്നും ഈ അവസരങ്ങള്‍ നാട്ടിന്‍പുറത്ത് ചെലവ് കുറച്ച് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ കോഴ്‌സ് ആരംഭിക്കുന്നതെന്നും ഡയറക്ടര്‍ ഡോ.ലാലിച്ചന്‍ കല്ലംമ്പള്ളി, സെക്രട്ടറി ജോസ് ആന്റണി, പ്രിന്‍സിപ്പല്‍ മധുസുതനന്‍ എ.ആര്‍., വൈസ് പ്രിന്‍സിപ്പല്‍ റ്റിജോമോന്‍ ജേക്കബ് എന്നിവര്‍ വ്യക്തമാക്കി

മക്കയിൽ വച്ച് മരണപെട്ടു
മുണ്ടക്കയം : പരിശുദ്ധ ഉംറ നിർവഹിക്കുന്നതിന് പോയ പെരുവന്താനം തോട്ടത്തിൽ പുരയിടത്തിൽ അസീസിന്റെ മകൻ നിയാസ് (46) മക്കയിൽ വെച്ച് നിര്യാതനായി.
സുബൈദ മാതാവാണ് . ചെന്നാപ്പാറ സ്വദേശിനി സലീനയാണ് ഭാര്യ.
മക്കൾ -സഫ്ന, ആമീൻ

ഡോക്ടറേറ്റ് നേടി
തമ്പലക്കാട്: ചെന്നൈ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നിന്നും പി. രേഷ്മ ഡോക്ടറേറ്റ് നേടി. എസ്. ആർ. എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി നോക്കുന്നു. മദ്രാസ് ഡി. എച്ച് എൽ ലോജിസ്റ്റിക്സിൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആയ സുനിൽകുമാർ ആണ് ഭർത്താവ്. ബി എസ് എൻ എൽ ജീവനക്കാരായിരുന്ന തമ്പലക്കാട് വെങ്ങാലൂർ പരേതനായ പ്രസാദിന്റെയും പ്രസീദ യുടെയും മകളാണ്

വന്യമൃഗ ആക്രമണം : പ്രതിരോധ സംവിധാനം പൂർത്തിയാക്കുന്ന ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ – മന്ത്രി എ.കെ ശശീന്ദ്രൻ
മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും, ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം ഡിവിഷന് കീഴിലും, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന് കീഴിലുമായി 30 കിലോമീറ്ററോളം വനാതിർത്തിയാണുള്ളത്. ഈ വനാതിർത്തി പൂർണമായും 7.34 കോടി രൂപ വിനിയോഗിച്ച് കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്നത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പരമാവധി രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിൽ ആദ്യമായി ഒരു നിയോജകമണ്ഡല അതിർത്തി പൂർണ്ണമായും സമ്പൂർണ സുരക്ഷാ വേലികൾ ഒരുക്കപ്പെടുകയാണ്. നബാർഡ് ഫണ്ട് , RKVY ഫണ്ട്, വനം വകുപ്പിന്റെ പ്ലാൻ ഫണ്ട് എന്നീ ധനസ്രോതസ്സുകൾ ഉപയോഗിച്ചതാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. ഗവൺമെന്റ് ഏജൻസിയായ പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്.

ചരമം – സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ്
കാഞ്ഞിരപ്പള്ളി: കപ്പാട് ആരാധനമഠാംഗമായ സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് (ഏലിയാമ്മ-82, കടനാട്) നിര്യാതയായി . സംസ്കാരം ചൊവ്വാഴ്ച കപ്പാട് മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കപ്പാട് മാര്‍ സ്ലീവ പള്ളിയിൽ. പാല രൂപതയില്‍ കടനാട് ഇടവക പാറേമ്മാക്കല്‍ പരേതരായ മാത്യു-അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ ഗ്രേസ് ഫ്ലവര്‍.
വാഴപ്പള്ളി, നിര്‍മല ഭവന്‍, അതിരമ്പുഴ, മാമ്മൂട്, ചമ്പക്കുളം, പൊന്‍കുന്നം, മുണ്ടക്കയം, ഉപ്പുതറ, വണ്ടന്‍മേട്, ആനവിലാസം, ഇളങ്ങോയി, മുറിഞ്ഞപുഴ, കാളകെട്ടി, ചെറുവള്ളി, ഇളങ്ങുളം, കപ്പാട് എന്നീ ഭവനങ്ങളില്‍ ശുശ്രൂഷ ചെയ്തു.
സഹോദരങ്ങള്‍: സെബാസ്റ്റ്യന്‍, സിസ്റ്റർ ലിറ്റില്‍ ട്രീസ എസ്എബിഎസ്, സിസ്റ്റർ സെലിന്‍ തെരെസ് എസ്എബിഎസ്, ലില്ലി, ജോയി, തങ്കച്ചന്‍, പരേതരായ ജോസഫ്, സിസ്റ്റർ ആനി ഫ്ലവര്‍ സിഎംസി.

ബിജുവിന് നാടിന്റെ യാത്രാമൊഴി : കുടുംബത്തെ സഹായിക്കാൻ കമ്മറ്റി.
എരുമേലി : കിണറ്റിൽ ശ്വാസം മുട്ടി അപകടത്തിലായ ആളെ രക്ഷിക്കാൻ ഇറങ്ങി മരണപ്പെട്ട ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി. ബിജുവിന്റെ നിർധന കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ജനപ്രതിനിധികൾ യോഗം ചേർന്ന് തീരുമാനം. ഇന്നലെ വൈകിട്ട് ആണ് വീട്ടുവളപ്പിൽ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌ക്കരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ആണ് എരുമേലി ടൗണിന് സമീപം തുണ്ടത്തിൽ ഷൈബുവിന്റെ കിണർ തേകാൻ ഇറങ്ങിയ കൂവപ്പള്ളി സ്വദേശി അനീഷ് കിണറ്റിൽ ഓക്സിജൻ ഇല്ലാതിരുന്നത് മൂലം ശ്വാസം മുട്ടി കുഴഞ്ഞു വീണത്. അനീഷിനെ രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ എരുമേലി ആമക്കുന്ന് ആറ്റുകാൽപുരയിടത്തിൽ ഗോപകുമാർ (ബിജു) വും ശ്വാസം മുട്ടി കുഴഞ്ഞു വീണു. ഇരുവരെയും അഗ്നി രക്ഷാ സേന എത്തി പുറത്തെടുക്കുമ്പോൾ ഇരുവരും മരണപ്പെട്ടിരുന്നു. അനീഷിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു. ബിജുവിന്റെ കുടുംബത്തെ സഹായിക്കാൻ ഇന്നലെ സംസ്ക്കാരത്തിന് ശേഷം ചേർന്ന ജനകീയ യോഗത്തിൽ തീരുമാനിച്ചെന്ന് എസ്എൻഡിപി ഭാരവാഹികൾ അറിയിച്ചു.
വേദനയോടെ പരീക്ഷ.
ബിജുവിന്റെ മകൻ ആനന്ദ് ഇന്നലെ പ്ലസ്ടു പരീക്ഷയ്ക്ക് എരുമേലി സെന്റ് തോമസ് സ്കൂളിൽ എത്തിയത് അടക്കാനാവാത്ത ഹൃദയവേദനയോടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി. ഉത്തരകടലാസിൽ രജിസ്റ്റർ നമ്പർ മാത്രം എഴുതാനാണ് അവന് കഴിഞ്ഞത്. പരീക്ഷ എഴുതാൻ കഴിയാതെ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്ന അവനെ അദ്ധ്യാപകർ ആശ്വസിപ്പിച്ചത് ഏറെ ദുഃഖത്തോടെയായിരുന്നു. എസ്എസ്എൽസി ക്ക് ഫുൾ എ പ്ലസ് നേടിയ അവന് ഏറെ പ്രിയപ്പെട്ടതായിരുന്നു അച്ഛൻ.
ബിജു വിലക്കിയത് രക്ഷയായി.
ബിജുവിന് പകരം തന്റെ ജീവൻ ആണ് നഷ്‌ടപ്പെടേണ്ടിയിരുന്നതെന്ന് എരുമേലി ടൗണിൽ നാരങ്ങ മൊത്ത വ്യാപാരം നടത്തുന്ന രാജൻ. കിണറ്റിൽ അപകടത്തിൽ പെട്ട അനീഷിനെ രക്ഷിക്കാൻ ഇറങ്ങിയ രാജനോട് ഇറങ്ങേണ്ടന്ന് പറഞ്ഞ് ബിജു ഇറങ്ങുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയ ഉടനെ ബിജു ശ്വാസം മുട്ടി കുഴഞ്ഞു വീണ് മരണപ്പെട്ടത് ഒരിക്കലും മറക്കാനാകില്ലന്ന് രാജൻ പറഞ്ഞു.
ബിജുവിന്റെ മകൻ പ്ലസ്ടു വിദ്യാർത്ഥി ആനന്ദിന്റെ പഠന ചെലവ് ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് ഇന്നലെ ജനകീയ യോഗത്തിൽ രാജൻ അറിയിച്ചു.

ലഹരിയ്ക്കും ഭീകരതയ്ക്കുമെതിരെ കുടുംബങ്ങള്‍ ഉണരണം: പൊടിമറ്റം സെന്റ് മേരീസ് പാരീഷ് കൗണ്‍സില്‍
പൊടിമറ്റം: സമൂഹത്തിനൊന്നാകെ വന്‍ ഭീഷണിയായി മാറിയിരിക്കുന്ന ലഹരിക്കും അക്രമത്തിനും ഭീകരതയ്ക്കുമെതിരെ പൊതുമനഃസാക്ഷിയും കുടുംബങ്ങളും ഉണരുന്നില്ലെങ്കില്‍ സമൂഹമൊന്നാകെ വന്‍നാശത്തിലേയ്ക്ക് വീഴുമെന്ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി പാരീഷ് കൗണ്‍സില്‍.
കുടുംബങ്ങളും കുടുംബ കൂട്ടായ്മകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. സമുദായ സാമൂഹ്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി ഇതിനായി കൈകോര്‍ക്കണം. ലഹരി സൃഷ്ടിക്കുന്ന അക്രമവാസനകള്‍ ജന്മം നൽകിയ മാതാപിതാക്കളുടെ പോലും ജീവനെടുക്കുന്ന കൊടുംക്രൂരത നിരന്തരം ആവര്‍ത്തിക്കുന്നത് ഭയപ്പാടും ആശങ്കകളും സൃഷ്ടിക്കുന്നു. നിസംഗതരായി മാറിനില്‍ക്കാതെ ലഹരി ഭീകരതയെന്ന സാമൂഹ്യവിപത്തിന് അവസാനം കണ്ടെത്താനായില്ലെങ്കില്‍ കേരള സമൂഹം തന്നെ ഭീകരവാദത്തിന്റെയും ലഹരിയുടെയും ഇരകളായി ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് അടിയന്തര ലഹരിവിരുദ്ധ ബോധവല്‍ക്കരണം അനിവാര്യമാണെന്നും പാരീഷ് കൗണ്‍സില്‍ സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയും ഇവയുടെ പരിസരങ്ങൾ നിരന്തരം നിരീക്ഷണ വിധേയമാക്കുകയും വേണം. വിവിധ സമുദായിക സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കും ഭീകരയ്ക്കുമെതിരെ ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ചേര്‍ന്ന പാരീഷ് കൗണ്‍സില്‍ രൂപതാ ചാന്‍സിലര്‍ റവ.ഡോ.മാത്യു ശൗര്യാംകുഴി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കൽ, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വന്യജീവി ആക്രമണത്തിനിരയാകുന്നവരെ സഹായിക്കാനും ലഹരി തടയാനും പദ്ധതിയുമായി എരുമേലി പഞ്ചായത്ത് ബജറ്റ് ; 88.83 കോടി രൂപ വരവും 88.27 കോടി രൂപ ചെലവും 56 ലക്ഷം രൂപ നീക്ക്ബാക്കിയും…
എരുമേലി : വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും വന്യമൃഗ ആക്രമണത്തിനിരയാകുന്നവരെ സഹായിക്കാനും പദ്ധതികളുമായി എരുമേലി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്താൻ ഒരു ലക്ഷം രൂപയും വന്യമൃഗ ആക്രമണങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങളെ സഹായിക്കാൻ 20 ലക്ഷം രൂപയുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ. അജി അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹി ച്ചു. 88.83 കോടി രൂപ വരവും 88.27 കോടി രൂപ ചെലവും 56 ലക്ഷം രൂപ നീക്ക്ബാക്കിയും ആണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
ബജറ്റിലെ മറ്റ് പദ്ധതികൾ :
. എരുമേലി പഞ്ചായത്ത് പുതിയ ഓഫിസിനായി സ്ഥലം വാങ്ങുന്നതിന്- 3 കോടി.
. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡ് നവീകരണം, ഷോപ്പിങ് കോംപ്ലക്സ് നിർമാണം- 3 കോടി.
. മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുന്നതിന്- 24 കോടി.
. ഭിന്നശേഷി സ്വയം തൊഴിൽ പദ്ധതിക്ക് – 25 ലക്ഷം രൂപ.
. പട്ടികജാതി, പട്ടികവർഗ ക്ഷേമം, വിദ്യാർഥികൾക്ക് ധന സഹായം : 6 ലക്ഷം രൂപ
വയോജനങ്ങൾക്ക് ഉല്ലാസ യാത്ര പദ്ധതി – 15 ലക്ഷം രൂപ.
. ആരോഗ്യകരമായ അടുക്കള: നിർമാണത്തിന് (ഈസി കിച്ചൻ നിർമാണം)-17.25 ലക്ഷം രൂപ,
. മുട്ടപ്പള്ളി സബ് സെന്റർ -2 ലക്ഷം രൂപ.
. ആരോഗ്യ മേഖലയ്ക്ക് -95 ലക്ഷം രൂപ
. ഡയാലിസിസ് ബാധിതർക്ക് ഡയാലിസിസ് കിറ്റും ഉപകരണ ങ്ങളും നൽകുന്നതിന്- 10 ലക്ഷം,
. പാലിയേറ്റീവ് കെയർ -25 ലക്ഷം
. യുവജനക്ഷേമം സ്പോർസ് -11.50 ലക്ഷം
. തെരുവുനായ നിയന്ത്രണ പദ്ധതി -2.40 ലക്ഷം.
. കുടിവെള്ള പദ്ധതി -60 ലക്ഷം
. കുടിവെള്ള വിതരണം -10 ലക്ഷം
• ശുചിത്വമേഖലയ്ക്ക് -5 കോടി രൂപ
മുക്കൂട്ടുതറ ഷോപ്പിങ് കോംപ്ലക്സ് നിർമാണം -2 കോടി.
. പമ്പ- അഴുത നിമജ്ജന കടവ് പുനരുദ്ധാരണം – 5 ലക്ഷം.
. ടൂറിസം- മൂക്കൻപെട്ടി -അരുവിക്കര വെള്ളച്ചാട്ടം – 15 ലക്ഷം
. ഇക്കോ ടൂറിസം പദ്ധതി -25 ലക്ഷം
ഗ്രാമവണ്ടി വാങ്ങൽ പദ്ധതി-40 ലക്ഷം.
. കവുങ്ങുംകുഴി ക്രിമറ്റോറിയം പ്രവർത്തന സജ്ജമാക്കുന്നതിന് 5 ലക്ഷം
. നേർച്ചപ്പാറ റോഡിൽ ഓടയ്ക്ക് സ്ലാബ് നിർമാണം -1 ലക്ഷം.
. തൊഴിലുറപ്പ് പദ്ധതി വഴി ഈ സാമ്പത്തിക വർഷം 5.48 കോടി രൂപയുടെ പ്രവൃത്തികൾക്ക് ലേബർ ബജറ്റിൽ കുടി ലക്ഷ്യമിടുന്നു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുവാൻ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി 10 ലക്ഷത്തി എണ്‍പതിനായിരം രുപ വിലയുള്ള ഇഞ്ചി 2600 കിലോഗ്രാം, മഞ്ഞള്‍ 3900 കിലോഗ്രാം, ചേന 3900 കിലോഗ്രാം, ചേമ്പ് 2600 കിലോഗ്രാം, കാച്ചില്‍ 2600 കിലോഗ്രാം ഉള്‍പ്പടെ ആകെ 15600 കിലോഗ്രം കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ വിത്തുകളാണ് ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലായി തിരഞ്ഞെടുക്കപ്പെട്ട 100 കണക്കിന് വനിത കര്‍ഷക ഗ്രൂപ്പുകള്‍ വഴി വിതരണം നടത്തുന്നത്. 12 കിലോഗ്രം വരുന്ന 5 ഇനം കിഴങ്ങ് വിത്തുകള്‍ 1300 ല്‍ പരം കിറ്റുകളാക്കി സൗജന്യമായിട്ടാണ് കര്‍ഷകര്‍ക്ക് വിതരണം നടത്തുന്നത്.
കുഭം മാസം തീരുന്നതിന് മുന്‍പായി മുഴുവന്‍ സ്ഥലങ്ങളിലും കിഴങ്ങ് വിത്തുകള്‍ വിതരണം നടത്തും. 15600 കിലോഗ്രാം കിഴങ്ങു വിത്തുകള്‍ ക്യഷി ചെയ്യുന്നതിലൂടെ 45000 കിലോഗ്രാം വിളവ് പ്രതീക്ഷിക്കുന്നു. അങ്ങനെ ഉല്‍പാദന മേഖലയില്‍ മൂന്നിരട്ടി വളര്‍ച്ച നേടുമ്പോള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അഭിപ്രായപ്പെട്ടു.
ബ്ലോക്ക് തല കിഴങ്ങ് വിത്തുകളുടെ വിതരണ ഉദ്‌ഘാടനം വിഴിക്കത്തോട്ടില്‍ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷക്കിലാ നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രന്‍ , ബി.ഡി.ഒ ഫൈസല്‍ .എസ് ,പഞ്ചായത്ത് അംഗം സിന്ധു സോമന്‍, സി.എഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ സരസമ്മ, പി.വൈ.എം.എ വായനശാല സെക്രട്ടറി കെ.ബി സാബു, ക്യഷി വകുപ്പ് ഓഫീസര്‍മാരായ പ്രവീണ്‍, അഖില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

വാഴൂരിൽ ഏഡിഏ ഓഫീസ് ഉദ്‌ഘാടനം ചെയ്തു
വാഴൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഘടക സ്ഥാപനമായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് കങ്ങഴ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കർഷക പുനർജ്ജീവന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ . ജയരാജ് ഉദ്‌ഘാടനം ചെയ്തു.കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംലാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ് പിള്ള, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, വത്സലകുമാരി കുഞ്ഞമ്മ, ഫൈസൽ കാരമല, കെ.എസ് .സെബാസ്റ്റ്യൻ, സി.വി. തോമസുകുട്ടി,
ജോബി ഫിലിപ്പ്, ഏ.ഡി.എ സിനി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി; രണ്ടുമാസത്തേക്ക് നിരോധനാജ്ഞ
പെരുവന്താനം : പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് റവന്യൂസംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.
സജിത് ജോസഫ് നിര്‍മിച്ച റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശ് പണിതത്. പണികൾക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസിൽ പരാതി നൽകിയില്ല. പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫാദർ മാത്യു വടക്കേമുറി സ്മാരക മന്ദിര നിർമ്മാണം എരുമേലി പഞ്ചായത്ത് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യു ജോസഫ് ഏകദിന ഉപവാസ സമരം നടത്തി
എരുമേലി : കിഴക്കൻ മലയോര പ്രദേശമായ ഏയ്ഞ്ചൽവാലി, പമ്പാവാലി, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ സ്മരണയ്ക്കായി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഫാദർ മാത്യു വടക്കേമുറി സ്മാരക മന്ദിരം അട്ടിമറിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ സണ്ണിയെയും ഭരണകക്ഷി അംഗങ്ങളെയും ജനം തിരഞ്ഞെടുപ്പിൽ ശിക്ഷിക്കുമെന്ന് അഡ്വ. പി. എ. സലിം പ്രസ്താവിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യു ജോസഫ് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വക്കേറ്റ്. പി. എ. സലിം.
ഗ്രാമസഭ പോലും കൂടാൻ സ്ഥല സൗകര്യമില്ലാതിരുന്ന വാർഡിൽ സ്ഥലം വാങ്ങിയത് ജനകീയ പങ്കാളിത്തത്തോടെയായിരുന്നു. ടി സ്ഥലത്ത് കമ്മ്യൂണിറ്റി ഹാൾ പണിയുവാൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേഷ് സുധാകരൻ 10 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മാഗി ജോസഫ് 5 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപയും വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി തുടങ്ങുമ്പോഴാണ് സ്ഥലം പഞ്ചായത്തിന്റെ അതിർത്തിയിൽ അല്ല എന്ന് പറഞ്ഞ് പഞ്ചായത്ത് രംഗത്ത് വന്നത്. ഫാദർ മാത്യു വടക്കേമുറി സ്മാരക മന്ദിരം എന്ന പേര് കെട്ടിടത്തിന് നൽകുന്നതിന് വഴി അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ സാധിക്കുമായിരുന്നു. സ്മാരക മന്ദിരത്തിന്റെ മുകളിൽ സ്വന്തമായി സ്ഥലമില്ലാത്തതിനാൽ അടുത്തഘട്ടമായിഅംഗൻവാടിക്ക് കെട്ടിടം പണിയുക എന്നതായിരുന്നു പ്ലാൻ. ഇതെല്ലാം പ്രതിസന്ധിയിൽ ആയിരിക്കുകയാണ് നിലവിൽ. ഇതിനെ തുടർന്നാണ് എരുമേലി ഗ്രാമപഞ്ചായത്തിന് മുൻപിൽ വാർഡ് മെമ്പർ മാത്യു ജോസഫ് ഏകദിന ഉപവാസ സമരം നടത്തിയത്.
മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ച ഉപവാസ സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എ സലിം ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി മാഗി ജോസഫ്,നാസർ പനച്ചി,അനിത സന്തോഷ്,ജിജിമോൾ സജി,ബിനോയ് ഇലവുങ്കൽ,മറിയാമ്മ ജോസഫ്,പ്രകാശ് പള്ളിക്കൂടം,മറിയാമ്മ മാത്തുക്കുട്ടി,സുനിൽ ചെറിയാൻ, കോൺഗ്രസ് നേതാക്കളായ ടി വി ജോസഫ്, സലിം കണ്ണങ്കര,ഫസീം ചുടുകാട്ടിൽ, സാറാമ്മ എബ്രഹാം, ബിനു നിരപ്പേൽ,കെ സി തോമസ് കണിയാംപുഴയ്ക്കൽ, ഷൈൻ അരീപ്പുറത്ത്, സുനിൽ വെൺമാന്തറ, സന്തോഷ് മരുതംമൂട്ടിൽ, ജോഷി ഇടപ്പാടികരോട്ട്, ജോമോൻ വാഴപ്പനാടി,
ടി ജെ ജോൺസൺ, ബിജു വഴിപറമ്പിൽ,ഓ ജെ കുര്യൻ, ഷെഹിം വിലങ്ങുപാറ, ബാബുക്കുട്ടി കേഴപ്ലാക്കൽ, നാസർ മാവുങ്കൽപ്പുരയിടം,
റോണി തറപ്പേൽ,സനീഷ് സെബാസ്റ്റ്യൻ,ഷിബു ഐരേക്കാവിൽ, അൻസാരി പാടിക്കൻ, സോളി ബിനോയ്, ടോമി ചുക്കനാനിയിൽ, രാജൻ അറക്കുളം,ത്രേസ്യാമ്മ ചാക്കോ,ഹുസൈൻ ചെറുവള്ളി,സജീവ് എബ്രഹാം, സുകുമാരൻ വാഴക്കാല, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളായ നൗഷാദ് കുറുംകാട്ടിൽ ബിജി വെട്ടിയാനിക്കൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസി ചിറ്റടിയിൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു.

ബസ്സോടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട വാഹനം തെങ്ങിലിടിച്ച് അപകടം
ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ്‌ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് മരിത്തിലിടിച്ച് വിദ്യാര്‍ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
പൈക-പാലാ-ചേറ്റുതോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ കുറ്റാരപ്പള്ളിയുടെ ഡ്രൈവര്‍ ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് (43) ആണ് മരിച്ചത്. ഡ്രൈവര്‍ കുഴഞ്ഞ് വീണപ്പോള്‍ ബസ് നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു.
യാത്രക്കാരില്‍ പരിക്കേറ്റ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ഡ്രൈവര്‍ കുഴഞ്ഞ് വീണതെന്നാണ് കരുതുന്നത്.

മണിമലക്കാവില്‍ കുംഭപ്പൂര മഹോല്‍സവം
മണിമല: മണിമലക്കാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ കുംഭപ്പൂര ഉല്‍സവം ആരംഭിച്ചു. 14 ന് സമാപിക്കും.
ബുധൻ പതിവ് പൂജകള്‍ക്ക് പുറമേ രാവിലെ 10 ന് ഉത്സവബലി ദര്‍ശനം, 5.15 ന് കാഴ്ചശ്രീബലി സേവ. വൈകിട്ട് ഏഴരയ്ക്ക് കളമെഴുത്തും പാട്ടും , എതിരേല്‍പ്പ്.
വ്യാഴം വൈകിട്ട് അഞ്ചരയ്ക്ക് കാവുംപടിയില്‍ നിന്നും ആറാട്ട്. ഏഴിന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. ഒന്‍പതിന് ആറാട്ട് എതിരേല്‍പ്പ്, കൊടിയിറക്ക്.10 മുതല്‍ സംഗീതനിശ . സമാപനദിനമായ 14 ന് രാവിലെ അഞ്ചരയ്ക്ക് മഹാഗണപതി ഹോമം.

പാറത്തോട് ശ്രീഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം
പാറത്തോട് : പാറത്തോട് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ നേതൃത്വത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള പൊങ്കാല ഉത്സവം ചിറ ഭാഗം ഭൂവനേശ്വരി – ശാസ്താ ക്ഷേത്രത്തിൽ വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 7.30 ന് മഹാഗണപതി ഹോമവും, തുടർന്ന് 9.30 ന് ക്ഷേത്രം മേൽശാന്തി കോയിക്കൽ ഇല്ലത്ത് തുളസിധരൻ പോറ്റി പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതൊടെ പൊങ്കാലയ്ക്ക് തുടക്കമാകും.
പൊങ്കാല അർപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ -9074254359 / 9447117164 / 9744004686′
രാവിലെ 5-30 ന് നിർമ്മാല്യ ദർശനം, 7-30 ന് മഹാഗണപതി ഹോമം, 8-30 ന് വിശേഷാൽ പൂജകൾ,9-30 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരൽ ,12 ന് പൊങ്കാല നിവേദ്യം, 12.30 ന് ഉച്ച ദീപാരാധന, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേര 6-30 ന് ദീപാരാധന, 7.30 ന് നടയടയ്ക്കൽ .

എരുമേലിയിൽ ഫയർ സ്റ്റേഷൻ; ആവശ്യം അകലെ.. കിണർ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേന എത്തിയത് കാഞ്ഞിരപ്പള്ളിയിൽനിന്ന്
എരുമേലി: അപകടങ്ങൾ ആവർത്തിക്കുമ്പോഴും ഫയർ സ്റ്റേഷനെന്ന എരുമേലിയുടെ ആവശ്യം അകലെ. ജില്ലയിലെ വലിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ എരുമേലിയിൽ സ്ഥിരമായി ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
23 വാർഡുള്ള തീർഥാടന കേന്ദ്രമായ എരുമേലി ഗ്രാമപഞ്ചായത്തിൽ അടിയന്തര ആവശ്യമുണ്ടായാൽ കാഞ്ഞിരപ്പള്ളിയിൽനിന്നും കിലോമീറ്റർ താണ്ടി വേണം അഗ്നിരക്ഷാ പ്രവർത്തകർക്ക് എരുമേലിയിലെത്താൻ.
ഞായറാഴ്ച എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയതിനിടെ ശ്വാസം കിട്ടാതെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയെത്തിയത് കാഞ്ഞിരപ്പള്ളിയിൽനിന്നാണ്. ഇതനായി ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതിയുമുണ്ടായി.
എരുമേലിയിൽ സ്ഥിരമായി ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞായറാഴ്ച കിണറ്റിൽ അകപ്പെട്ട രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന് നാട്ടുകാർ പറയുന്നു.
കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട് കുഴഞ്ഞുവീണ അനീഷും രക്ഷിക്കാൻ ഇറങ്ങിയ ബിജുവും പ്രാണവായുവിന് വേണ്ടി പിടക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനേ നാട്ടുകാർക്ക് കഴിഞ്ഞുള്ളൂ.
കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിരക്ഷാ പ്രവർത്തകരെത്തി കിണറ്റിൽ ഓക്സിജന്റെ സാന്നിധ്യം ലഭ്യമാക്കിയ ശേഷമാണ് ഇരുവരെയും രക്ഷിക്കാനിറങ്ങിയത്. എന്നാൽ, രക്ഷാപ്രവർത്തനം കുറച്ച് നേരത്തേ ലഭ്യമാക്കിയിരുന്നെങ്കിൽ രണ്ട് ജീവൻ പൊലിയില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
എരുമേലിയിൽ സ്ഥിരമായി ഫയർ സ്റ്റേഷൻ നിർമിക്കാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തിയെങ്കിലും ഇതുവരെയായി യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമല തീർഥാടനകാലത്ത് ഇവിടെ താൽക്കാലിക ഫയർ സ്റ്റേഷൻ സജ്ജീകരിക്കാറുണ്ട്. മണ്ഡലകാലം കഴിഞ്ഞാൽ ഇവർ മടങ്ങുകയാണ് പതിവ്. ഇതിനുപകരമാണ് സ്ഥിരം സ്റ്റേഷനെന്ന ആവശ്യം ഉയരുന്നത്.

ഈരാറ്റുപേട്ടയിൽ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി; അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചതെന്നാണ് നിഗമനം
ഈരാറ്റുപേട്ട: നടയ്ക്കൽ കുഴിവേലിയിൽ ഗോഡൗണിൽനിന്ന് വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെയുള്ളവയാണ് കണ്ടെടുത്തത്. ശനിയാഴ്ച കട്ടപ്പന പുളിയന്മലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ നടയ്ക്കൽ കണ്ടത്തിൽ ഷിബിലിയെ ചോദ്യംചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്.
കുഴിവേലിയിൽ റോഡരികിലെ കെട്ടിടം വാടകക്കെടുത്താണ് സ്‌ഫോടകവസ്തു ശേഖരം സൂക്ഷിച്ചിരുന്നത്. പതിനായിരത്തിലേറെ ഡിറ്റനേറ്ററുകൾ, 2600 സ്റ്റിക്, 3350 മീറ്റർ തിരി എന്നിവയും ഒരു എയർ റൈഫിളും കണ്ടെത്തി. അറസ്റ്റിലായ ഷിബിലി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടയ്ക്കൽ സ്വദേശി മുഹമ്മദ് ഫാസിലിനെയും അറസ്റ്റ് ചെയ്തു. ഷിബിലിക്ക് സ്‌ഫോടകവസ്തു നൽകിയത് ഫാസിലാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പ്രിൻസിപ്പൽ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധനക്ക് നേതൃത്വം നൽകി. കർണാടകയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന വസ്തുക്കൾ വലിയ വിലയ്ക്കാണ് ഇടുക്കിയിലെ അനധികൃത പാറമടക്കാർക്കും കുളം പണിക്കാർക്കും എത്തിച്ചിരുന്നത്. അതിനിടെ, ജനവാസ കേന്ദ്രത്തിൽനിന്ന് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.ശേഖരം കണ്ടെത്തിയ കെട്ടിടത്തിലും ചുറ്റുവട്ടത്തും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.
ഇതേ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഒരു കുടുംബം വാടകക്ക് താമസിക്കുന്നുണ്ട്. മലഞ്ചരക്ക് കച്ചവടത്തിനെന്ന പേരിലാണ് കെട്ടിടം വാടകക്കെടുത്തിരുന്നതെന്ന് കെട്ടിട ഉടമ പറഞ്ഞു.

അപകടം പതിയിരിക്കുന്നു; കിണറ്റിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കാം..
കാഞ്ഞിരപ്പള്ളി : വേനൽ രൂക്ഷമായതോടെ കിണർ വൃത്തിയാക്കലും ആഴംകൂട്ടലുമൊക്കെ നടക്കുന്നതിനിടെ മുന്നറിയിപ്പുമായി അഗ്നിരക്ഷാസേന. കിണർ വൃത്തിയാക്കാനിറങ്ങി അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സേനയുടെ ജാഗ്രത നിർദേശം. ഞായറാഴ്ച എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെയാണ് രണ്ടുപേരാണ് മരിച്ചത്.
കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധിക്കണമെന്ന് അഗ്നിരക്ഷാസേന പറയുന്നു. മുൻകരുതൽ സ്വീകരിച്ച് മാത്രമേ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങാവൂവെന്നും ഇവർ പറയുന്നു.
ഓക്സിജന്റെ അഭാവവും വിഷവാതകങ്ങളുടെ സാന്നിധ്യവുമാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്.
അന്തരീക്ഷ വായുവിൽ 20 ശതമാനത്തിൽ താഴെ ഓക്സിജന്റെ അളവ് വന്നാൽ ശ്വാസതടസ്സം അനുഭവപ്പെടാം. കിണറ്റിൽ നിൽക്കുന്ന സമയത്തെ മാനസികനിലയും പ്രശ്നം ഗുരുതരമാക്കും.
മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍ തുടങ്ങിയതോടെയാണ് കിണറുകള്‍ക്കുള്ളില്‍ ശുദ്ധവായുവിനു പകരം വിഷവാതകം നിറയാന്‍ തുടങ്ങിയത്. സ്ഥിരമായി തോട്ടി ഉപയോഗിച്ച് വെള്ളം കോരുന്ന കിണറുകളിൽ ഇത്തരം പ്രശ്നമില്ല .
ഇറങ്ങുന്നതിനു മുമ്പായി ഓക്സിജന്‍ സാന്നിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ അപകടം ഉറപ്പാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരം മോട്ടോറുകള്‍ ഉപയോഗിക്കുന്ന കിണറുകളില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യത്തിനു സാധ്യതയേറെയുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നു.
കിണറ്റിലിറങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
കടലാസോ മെഴുകുതിരിയോ കത്തിച്ചു കിണറ്റിലേക്ക് ഇറക്കുക. കിണറ്റിന്റെ അടിയില്‍ വരെ തീ കെടാതെ എത്തുകയാണെങ്കില്‍ ഓക്സിന്റെ സാന്നിധ്യം ഉറപ്പിക്കാം.
മറിച്ചെങ്കില്‍ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്സിജനുണ്ടാവുക. കിണറ്റിനുള്ളിൽ ഓക്സിജന്‍ ലഭിക്കാന്‍ വെള്ളം കോരി കിണറ്റിലേക്കു പലതവണ ഒഴിക്കുകയോ മരച്ചില്ലകൾ പലതവണ മുകളിലേക്കും താഴേക്ക് ഇറക്കുകയും കയറ്റുകയും വേണം. മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറുകളുള്ള കിണറുകളില്‍ ശാസ്ത്രീയ സഹായം ഇല്ലാതെ ഇറങ്ങരുത്.
●വടം ഉപയോഗിച്ചുവേണം കിണറ്റില്‍ ഇറങ്ങേണ്ടത്. കിണറ്റില്‍ ഇറങ്ങുന്ന ആളിന്റെ അരയില്‍, മുകളിലേക്ക് എളുപ്പത്തില്‍ കയറ്റാന്‍ കഴിയുന്ന കയര്‍ ബന്ധിപ്പിച്ചിട്ടുണ്ടാകണം. ശ്വസനോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഉചിതമാണ്. കിണറ്റില്‍ ആള് കുഴഞ്ഞുവീണാല്‍ മുകളില്‍നിന്ന് തുടര്‍ച്ചയായി വെള്ളം തളിച്ചുകൊടുക്കണം. വായുസഞ്ചാരം വര്‍ധിപ്പിക്കാനാണിത്. കിണറ്റില്‍ ഇറങ്ങുന്നതിനു മുമ്പ് സമീപത്തെ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കണം. ഈ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.

പാർവതി രാജ് കൃഷ്‌ണ – വെയിലേറ്റ് വാടാത്ത പെൺകരുത്ത് ..
കാഞ്ഞിരപ്പള്ളി : മണ്ണും തോറ്റുപോകും പാർവതിയോട്. മണ്ണിലിറങ്ങി മണ്ണിളക്കി വിത്തും കൈക്കോട്ടും ഇണക്കിയാണ് പാർവതി രാജ് കൃഷ്‌ണയുടെ ജൈതൃയാത്ര. മണ്ണാറക്കയം പനച്ചെപ്പള്ളി വല്യേടത്ത് വീട്ടിലെ ഈ യുവതി സ്വപ്രയത്നം കൊണ്ട് കൃഷിയിൽ തന്റേതായ ഇടം നേടിയെടുത്തിരിക്കുകയാണ്.
മൂന്ന് വർഷം മുൻപ് കരൾ രോഗം പ്രിയതമന്റെ ജീവൻ കവർന്നപ്പോൾ എക മകന്റെ കരം പിടിച്ചാണ് അവർ മണ്ണിലേക്കിറങ്ങിയത്. പാർവതിയുടെ 50 സെന്റ് പച്ചക്കറിത്തോട്ടത്തിൽ വെള്ളരി, മുളക്, വെണ്ട എന്നിവയുടെ നാടൻ ഇനങ്ങൾ സമൃദ്ധമായി വിളയുന്നു. ചീര, പയർ, തക്കാളി എന്നിവയും കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയ ശീതകാല ഇനങ്ങളുമുണ്ട്. കണ്ണൻ ചേമ്പു മുതൽ കദളി വാഴ വരെ പാർവതിയുടെ തൊടിയിൽ വളരുന്നു. ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നീ സുഗന്ധ വിളകൾക്കൊപ്പം തീറ്റപ്പുൽ കൃഷിയുമുണ്ട്. തേനീച്ച കൃഷിയിലും തേൻ സംസ്കരണത്തിലും സാന്നിധ്യം അറിയിച്ചു.
കാർഷിക സംരംഭക എന്ന പേരിലാണ് പാർവതി സുപരിചിത. ആർ കെ ഫുഡ്സ് എന്ന പേരിൽ മൂല്യവർധിത ഉൽപന്നങ്ങളും ഹോം മെയ്‌ഡ് ഉൽപന്നങ്ങളും നിർമിച്ച് വിപണനം നടത്തുന്നുണ്ട്. വളർത്തുമൃഗങ്ങളും പാർവതിയുടെ അരുമകളാണ്.
ഭർതൃപിതാവും റിട്ട. കായികാധ്യാപകനുമായ വി എൻ കൃഷ്ണപിള്ള, ഭർതൃമാതാവ് കമലാക്ഷി, മകൻ ശിവാനന്ദ് എന്നിവരും സഹായത്തിനുണ്ട്. കൃഷിവകുപ്പും കാഞ്ഞിരപ്പള്ളി കൃഷിഭവനും എല്ലാ വിധ പിന്തുണയുമായി പാർവതിക്കൊപ്പമുണ്ട്. കാഞ്ഞിരപ്പള്ളി കൃഷിഭവനിൽ നിന്ന് പച്ചക്കറി വികസന പദ്ധതി, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ -പൂകൃഷി പദ്ധതി തുടങ്ങിയവയിൽ ആനുകൂല്യവും പാർവതിക്ക് ലഭിച്ചു. കൃഷി സമൃദ്ധി പദ്ധതിയുടെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്തല വിളവെടുപ്പ് ചടങ്ങിൽ പാർവതിയെ ആദരിച്ചു.

വേനൽ മഴ ആശ്വാസമാകുന്നില്ല, മിണ്ടാപ്രാണികൾക്കും വേണം കരുതൽ
കാഞ്ഞിരപ്പള്ളി : മേഖലയിൽ കഠിന ചൂടിന് ആശ്വാസമേകി ഏതാനും വേനൽ മഴകൾ ലഭിച്ചുവെങ്കിലും, അത് ആശ്വാസമാകുന്നില്ല, വീണ്ടും ചൂട് കൂടുകയാണ്. പൊരിവെയിലിൽ ജലാശയങ്ങളും നീർത്തടാകങ്ങളുമെല്ലാം വരണ്ടുതുടങ്ങിയിരിക്കുന്നു. ചൂടിനെ അതിജീവിക്കാൻ മനുഷ്യനെപോലെതന്നെ മിണ്ടാപ്രാണികളും വലിയപ്രയാസമാണ് നേരിടുന്നത്.
നാടാകെ വെന്തുരുകുമ്പോൾ മൃഗങ്ങൾക്കും കരുതൽ ആവശ്യമാണ്. കടുത്തവേനൽ പശുക്കളുടെ പാൽ ഉൽപാദനത്തെ മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ കുറയാനും കാരണമാകും. പ്രത്യുൽപ്പാദനത്തെയും ബാധിക്കും. മദിലക്ഷണങ്ങൾ കൃത്യമായി പ്രകടമാക്കാത്തത് കടുത്തവേനലിൽ സാധാരണയാണ്. ഈ സാഹചര്യത്തിൽ അരുമമൃഗങ്ങളുടെ വേനൽക്കാല പരിചരണത്തിൽ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്.

മുസ്ലിം ലീഗിന് സിപിഐ പിന്തുണ നൽകി ; മണിമല പഞ്ചായത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയെ അട്ടിമറിച്ച് യുഡിഎഫിന് വിജയം
മണിമല : എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ സുനി വർഗീസിനെ പുറത്താക്കി. ഈ ഒഴിവിൽ യുഡിഎഫിലെ മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പി. എസ്. ജമീല വിജയിച്ചു.
തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് സിപിഐ പി ന്തുണ നൽകിയ തോടെ മണിമല യിലെ എൽഡിഎഫിൽ ഭിന്നത രൂക്ഷമായി. എൽഡിഎഫിൽ മുന്നണി ധാരണ ലംഘിച്ചു എന്ന് ആരോപിച്ചാണ് സിപിഐ അവിശ്വാസം കൊണ്ടുവന്നത്. ഈ വാദം തെറ്റാണെന്നും സുനി വർഗീസിനോട് മുന്നണി നേതാക്കളോ പാർട്ടി നേതാക്കളോ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മുന്നണിധാരണ പ്രകാരം അഞ്ചു വർഷം ഈ പദവി തങ്ങൾക്കുള്ളതായിരുന്നു എന്നും കേരള കോൺഗ്രസ് (എം) നേതാക്കൾ പറഞ്ഞു.
സിപിഐ അംഗം പി.ടി. ഇന്ദു, കേരള കോൺഗ്രസ് (എം) അംഗം സുനി വർഗീസ് എന്നിവർ ആയിരുന്നു മറ്റു സ്ഥാനാർഥികൾ. ലീഗിനു വോട്ടു നൽകിയ സിപിഐക്കെതിരെ മുന്നണിതലത്തിൽ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നിർമ്മിച്ച ഹ്രസ്വചിത്രം “കർമ്മ” ശ്രദ്ധേയമായി.
കാഞ്ഞിരപ്പള്ളി : മാലിന്യപ്രശ്നങ്ങളെ അടിസ്ഥാനമാക്കി കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ഹ്രസ്വചിത്രം “കർമ” ഏറെ പ്രശംസ പിടിച്ചുപറ്റി. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വിഇഒ എം.ജയസുര്യനാണ്.
ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, പാറത്തോട് പഞ്ചായത്തംഗം സിന്ധു മോഹൻ എന്നിവർക്കൊപ്പം ഷിനു ഷാലു, ശിൽപ എസ്.നായർ, മൈക്ക സ്കൂൾ പ്രധാനാധ്യാപിക പി.എ.ലൈല, മാർഗരറ്റ് തോമസ്, ഷസ്ല ഷിനു, പി.എ സ്.ഹാരിസ്, നൗബി ബഷീർ എന്നിവരും ചിത്രത്തിൽ അഭിനേതാക്കളായി.
ക്യാമറ- അസ്റുദ്ദീൻ റഷീദ്, പശ്ചാത്തലസംഗീതം- സാം സൈമൺ, എഡിറ്റിങ് – അജ്മൽ സിനാജ്, പ്രോജക്ട് ഡിസൈൻ-അബിൻ ഷാ എന്നിവരാണു നിർവഹിച്ചത്. മാലിന്യസംസ്കരണം-ബഹുജന വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായാണു പഞ്ചായത്ത് ഹ്രസ്വ ചിത്രം നിർമിച്ചത്.
എൻ .ജയരാജ് എംഎൽഎ ചിത്രം പുറത്തിറക്കി.
പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :https://kanjirappallynews.com/?p=24393

വനിതാദിനത്തിൽ വനിതകൾക്ക് സിനിമാ പ്രദർശനം ഒരുക്കി ചിറക്കടവ് പഞ്ചായത്ത്.
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വനിതദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വനിതകൾക്ക് സെക്കന്റ് ഷോ കാണാൻ അവസരമൊരുക്കി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ ഐ.സി.ഡി.എസ്,കുടുംബശ്രീ മുഖേനയാണ് വനിതകൾക്കായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 50 പേരടങ്ങുന്ന വനിതാസംഘമാണ് തിയേറ്ററിലെത്തി സിനിമ കണ്ട ആസ്വദിച്ചത്.
ആദ്യമായി തീയേറ്ററിൽ എത്തി സിനിമ കാണുന്നവർ ഉൾപ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. ചിലരൊക്കെയാകട്ടെ ചെറുപ്പകാലത്തു തീയേറ്ററിൽ പോയവരും ചിലർ വർഷങ്ങൾക്ക് ശേഷം തീയേറ്ററിൽ എത്തിയവരും ആയിരുന്നു. അതുകൊണ്ട് ഇത്തരമൊരു അനുഭവം വലിയ സന്തോഷം നൽകിയതായും ഇവർ പറയുന്നു.
പഞ്ചായത്ത് പൊൻകുന്നം ഫോക്കസ് സിനിമാസുമായി സഹകരിച്ചായിരുന്നു ഇവർക്കുള്ള സൗജന്യ പ്രദർശനം ഒരുക്കിയത്.തീയേറ്ററുകൾ ഉൾപ്പെടെയുള്ള പൊതുഇടങ്ങൾ സ്ത്രീകൾക്കു കൂടി ഉള്ളതാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ലീന കൃഷ്ണകുമാർ, അമ്പിളി ശിവദാസ് ,സി.ഡി.പി.ഒ ബിന്ദു അശോക്, ഐ.സി.ഡി.എസ് സൂപ്രവൈസർ കെ.എസ്.അശ്വതി എന്നിവർ നേതൃത്വം നൽകി.
വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://kanjirappallynews.com/?p=24403

പാലൂർക്കാവിൽ അജ്ഞാതജീവിയുടെ ആക്രമണം ; പുലിയെന്ന് സംശയം
മുണ്ടക്കയം ഈസ്റ്റ് : പാലൂർക്കാവിൽ അജ്ഞാതജീവിയുടെ കടിയേറ്റ് നായയുടെ കഴുത്തിന് പരുക്കേറ്റു. ആക്രമണരീതികൾ പുലിയുടേതെന്ന് വനം വകുപ്പ് സംശയിക്കുന്നു . പാലൂർക്കാവ് കവലയിലെ പള്ളി, സ്കൂൾ എന്നിവയുടെ മുകളിൽ 200 മീറ്റർ മാത്രം അകലെയാണു പുലി എത്തിയത്. ഇതോടെ നാടാകെ ഭീതിയിലായി. മുൻപ് വളർത്തുനായ്ക്കളെ ഉൾപ്പെടെ കാണാതായ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും പുലിയാകും എന്ന സൂചന നാട്ടു കാർക്ക് ഇല്ലായിരുന്നു.
കുറച്ചു നാൾ മുൻപ് ടിആർ ആൻഡ് ടി എസ്റ്റേറ്റ് അതിർത്തി പങ്കിടുന്ന തെക്കേമലയിൽ പുലിയുണ്ടെന്നു കണ്ടെത്തിയിരുന്ന പാലൂർക്കാവിനു മുകൾഭാഗം വനപ്രദേശങ്ങൾ ആയതിനാൽ വന്യമൃഗങ്ങളുടെ ശല്യം വീണ്ട ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ വീടിനു പുറത്തേക്കിറങ്ങിയ ഡാഷ് ഇനത്തിലുള്ള ‘ജൂഡി’ എന്ന വളർത്തുനായയുടെ പതിവില്ലാ ത്ത കരച്ചിൽ കേട്ട് വീട്ടമ്മ ബിൻസി ഓടിയെത്തിയപ്പോൾ കണ്ടത് നായയെ കടിച്ചുവലിച്ചുകൊണ്ട് ഒരു ജീവി ഓടുന്നതാണ്.
ബഹളം വച്ചു പിന്നാലെ ഇവർ ഓടിയതോടെ നായയെ ഉപേക്ഷിച്ച് ജീവി ദുരത്തേക്ക് ഓടി മറഞ്ഞു. സംഭവം നടക്കുമ്പോൾ ഊട്ടുകളത്തിൽ വീട്ടിൽ ഉണ്ടായിരുന്നതു ബിൻസിയും മക്കളായ ഡോൺ, ജിയന്ന, ഡയൻ എന്നി വരും മാത്രം.
കഴുത്തിന് ആഴത്തിൽ പരുക്കേറ്റ നായയെ വീട്ടിൽ എത്തിച്ച് മുറിവുകളിൽ മഞ്ഞൾ തേച്ചു. പഞ്ചായത്ത് അംഗത്തെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. രാത്രി 11 മണിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ കാൽപാടുകളും ആക്രമണത്തിന്റെ ലക്ഷണങ്ങളും കണ്ട് പുലിയാണെന്നു സൂചന നൽകി. ഇന്നലെ രാവിലെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് 2 മുറിവുകളിൽ തുന്നലിട്ടതോടെ നായ സുഖം പ്രാപിച്ചുവരുന്നു.

മുണ്ടക്കയത്ത് വീടുകളിൽ സൗജന്യമായി ജി.ബിൻ വിതരണം
മുണ്ടക്കയം :മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ സജീവമാക്കി, മുണ്ടക്കയത്തെ പൂർണമായും ക്ലീൻ സിറ്റി ആക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഗ്രാമസഭ വഴി അപേക്ഷ നൽകിയവർക്ക് സൗജന്യമായി അടുക്കള മാലിന്യം വളമാക്കുന്ന ജി.ബിൻ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. വി അനിൽകുമാർ, ഷിജി ഷാജി,സുലോചന സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ജോമി തോമസ്, ലിസി ജിജി, ഷീബ ദിബയിൽ, ജിനീഷ് മുഹമ്മദ്, ബെന്നി ചേറ്റുകുഴി, ജാൻസി തൊട്ടിപ്പാട്ട്, ഫൈസൽമോൻ, സിനിമോൾ, പ്രസന്ന ഷിബു, ദിലീഷ് ദിവാകരൻ, കെ എൻ സോമരാജൻ, ബിൻസി മാനുവൽ, റയ്ച്ചൽ കെ.റ്റി, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, വി. ഇ ‘ ഒ മാരായ ഫാത്തിമ,അഞ്ചു എന്നിവർ പ്രസംഗിച്ചു. .

പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ നടപടി
കാഞ്ഞിരപ്പളളി ആനക്കല്ല് നരിവേലി- വട്ടക്കുന്ന് – നായ്പുരയിടം – മടുക്കക്കുഴി റോഡിനു മുകൾ വശത്ത് വോൾട്ടേജ് ക്ഷാമം പരി ഹരിക്കുന്നതിനു പഞ്ചായത്തു കിണറിനു സമീപം പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ജിജിമോൾ ഫിലിപ്പ് എന്നിവർ അറിയിച്ചു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധച്ചു
മുണ്ടക്കയം ആശാ വർക്കർമാരുടെ അവകാശം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധച്ചു. മണ്ഡലം പ്രസിഡന്റ് രജനി ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. റോസമ്മ ജോൺ, ജാൻസി തൊട്ടിപ്പാട്ട്, സിനിമോൾ തടത്തിൽ, മറിയാമ്മ ആന്റണി, ഓമന രാജേന്ദ്രൻ, ഡൈസമ്മ തോമസ്, പി. കെ.മാരിയത്ത്, സിനി തോമസ്, റെനിമോൾ ജോസഫ്, സാറാമ്മ ഏബ്രഹാം, ഷൈനി സാബു എന്നിവർ പ്രസംഗിച്ചു.

പമ്പാവാലി, എയ്ഞ്ചൽവാലി വനമേഖലാ പ്രതിസന്ധി പരിഹരിക്കും: മന്ത്രി ശശീന്ദ്രൻ
പമ്പാവാലി, എയ്ഞ്ചൽവാലി വനമേഖലാ പ്രതിസന്ധിക്ക് അടുത്ത 12നു നടക്കുന്ന കേന്ദ്ര വന്യ ജീവി ബോർഡിൽ പരിഹാരമാകുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നതിനു വേണ്ടി മുഖ്യ വനപാലകൻ പ്രമോദ് ജി.കൃഷ്ണനും വന്യജീവി വിഭാഗം ഫീൽഡ് ഡയറക്ടർ ആൻഡ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി.പ്രമോദും പങ്കെ ടുക്കുന്നുണ്ട്. ഈ പ്രശ്നം ആശങ്കയോടെ കണ്ട ജനങ്ങളുടെ ഉള്ളിൽ തീ പകരാൻ ചില ബോധപൂർവമായ ശ്രമങ്ങളാണ് ഉണ്ടായത്.
എന്നാൽ സംസ്ഥാന സർക്കാർ നിയമപരമായ നടപടികളിലൂടെയാണു പ്രതിസന്ധിക്കു പരിഹാരം കണ്ടതെന്നും മന്ത്രി പറഞ്ഞു.


