റബ്ബർ പാൽവില കുത്തനെ ഇടിഞ്ഞു; വില കിലോഗ്രാമിന് 80 രൂപയിൽ താഴെയെത്തി ; കർഷകർ ദുരിതത്തിൽ..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ നവംബറിൽ 133 രൂപവരെ ലഭിച്ചിരുന്ന റബ്ബർ പാൽവില കുത്തനെ ഇടിഞ്ഞു; വില കിലോഗ്രാമിന് 80 രൂപയിൽ താഴെയെത്തി. റബ്ബർവിലയും നിലവിൽ കടുത്ത തകർച്ചയിലാണ്. കഴിഞ്ഞവർഷം നവംബറിൽ ആർ.എസ്.എസ്.-നാല് ഇനം റബ്ബറിന് 182 രൂപവരെയുണ്ടായിരുന്നു. ഇപ്പോൾ 150-ൽത്താഴെയെത്തി. ചൈനയിലെ വിപണി പൂർണമായും തുറക്കാത്തതിനാൽ ഉടനെ വിലയിൽ വലിയ ഉണർവ്വ് പ്രതീക്ഷിക്കേണ്ടയെന്ന് വിദഗ്ദർ പറയുന്നു.

റബ്ബർ പാൽവില വില ഇടിഞ്ഞതോടെ മൂന്നുമാസത്തിലേറെയായി കമ്പനികൾ ബാരലുകളെടുക്കുന്നില്ല. വില ഉയരുമെന്ന പ്രതീക്ഷയില്ലാത്തതിനാൽ പല സ്ഥലങ്ങളിലും തോട്ടങ്ങളിൽനിന്ന് പാൽ ബാരലുകളെടുക്കുന്നത് സംരംഭകർ നിർത്തിവെച്ചിരിക്കുകയാണ്.

വില കിലോഗ്രാമിന് 80 രൂപയിൽ താഴെയെത്തിയതാണ് കർഷകരുടെ പ്രതീക്ഷ തകർത്തത്. കഴിഞ്ഞ നവംബറിൽ 133 രൂപവരെ ലഭിച്ചിരുന്നു.

കോവിഡ് കാലത്ത് കൈയുറയുടെയും മറ്റും നിർമാണത്തിന് ലാറ്റക്സ് ആവശ്യം ഉയർന്നിരുന്നു. കോവിഡ് ശമിച്ചുതുടങ്ങിയതോടെ കൈയുറ ഉത്പാദനം ഗണ്യമായി കുറഞ്ഞു. കമ്പനികൾ വാങ്ങിക്കൂട്ടിയ അസംസ്കൃതവസ്തുക്കൾ കെട്ടിക്കിടക്കുന്നതിനാൽ പലരും വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണ്.

ഉത്പാദനച്ചെലവ് ഉയർന്നതോടെ ഒട്ടേറെ കർഷകർ ഷീറ്റാക്കുന്നതിൽനിന്ന് പിന്മാറി പാൽ നേരിട്ട് വിൽക്കുകയായിരുന്നു. ഇത്തരത്തിൽ ചുവടുമാറിയ കർഷകർക്കാണ് വിലയിടിവ് പ്രഹരമായത്.

റബ്ബർവിലയും നിലവിൽ കടുത്ത തകർച്ചയിലാണ്. കഴിഞ്ഞവർഷം നവംബറിൽ ആർ.എസ്.എസ്.-നാല് ഇനം റബ്ബറിന് 182 രൂപവരെയുണ്ടായിരുന്നു. ഇപ്പോൾ 150-ൽത്താഴെയെത്തി. കോവിഡിനുശേഷം ചൈനയിലെ വിപണി പൂർണമായും തുറക്കാത്തതിനാൽ ഉണർവ് പ്രതീക്ഷിക്കേണ്ടെന്നാണ് വ്യവസായികൾ പറയുന്നത്.

ഉത്പാദനച്ചെലവ് ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നുനിൽക്കുന്നതിനാൽ വൻകിട തോട്ടങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നാണ് ഉടമകൾ പറയുന്നത്. തോട്ടംമേഖലയിലെ ഉത്പാദനച്ചെലവിൽ 67 ശതമാനംവരെ കൂലിയിനത്തിലാണ്.

ഏലം വിലയിടിവിനൊപ്പം റബ്ബർവിലകൂടി താഴ്ന്നതോടെ വൻകിട തോട്ടങ്ങളെയും പ്രതിസന്ധി ബാധിച്ചുതുടങ്ങി.2019-20-ൽ ഏലം വില കിലോഗ്രാമിന് 2909 രൂപയായിരുന്നു. ഇത് 953 രൂപയായി.

error: Content is protected !!