KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മേലരുവി വെള്ളച്ചാട്ടം വികസിപ്പിച്ചാൽ കാഞ്ഞിരപ്പള്ളിയുടെ വിനോദ മേഖലയ്ക്ക് മുതൽക്കൂട്ടാകും



കാഞ്ഞിരപ്പള്ളി : മേലരുവി വെള്ളച്ചാട്ടം ശരിയായ രീതിയിൽ വികസിപ്പിച്ചെടുത്തത് കാഞ്ഞിരപ്പള്ളിയുടെ വിനോദ മേഖലയ്ക്ക് മുതൽക്കൂട്ടാകും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21, 22 വാർഡുകൾ ചിറക്കടവ് പഞ്ചായത്തിലെ കുന്നുംഭാഗം എന്നിവയുടെ സംഗമകേന്ദ്രത്തിലാണ് ഇതിന്റെ സ്ഥാനം.

കാഞ്ഞിരപ്പള്ളി നഗരത്തിൽ നിന്നും രണ്ടു കിലോമീറ്ററും ദേശീയ പാത 183ൽ നിന്നും ഒരു കിലോമീറ്റും ദുരെ മാറിയുള്ള ഇവിടെ ജൂൺ മുതൽ ജനുവരി വരെയുള്ള കാലത്ത് സഞ്ചാരികളെ ആകർഷിച്ചു കൊണ്ടുള്ള വെള്ളച്ചാട്ടം ഏറെ ആകർഷകമാണ്. മേലരുവിയിലെ തടാകത്തിൽ നിന്നും വെള്ളത്തുള്ളികൾ പാറക്കെട്ടിലൂടെ ചിന്നി ചിതറി ഒഴുകുന്നത് കാണേണ്ട കാഴ്ച തന്നെ.

ഇവിടെയൊരു ഹാപ്പിനസ് പാർക് സ്ഥാപിക്കുവാനുള്ള ഒരുക്കത്തിലാണ് ഈ ഭാഗത്തെ ജനപ്രതിനിധികൾ . ത്രിതല പഞ്ചായത്തുകളുടേയും എം പി – എം എൽ എ ഫണ്ടുകൾ, ടൂറിസം വകുപ്പിന്റെ ധന സഹായം ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ വികസന പ്രക്രിയ പൂർത്തികരിക്കുവാൻ കഴിയു.തേക്കടി, വാഗമൺ, കോലാഹലമേട്, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇവിടേക്ക് കടന്നു ചെല്ലണമെങ്കിൽ ആദ്യഘട്ടമെന്ന നിലയിൽ ഭംഗിയുള്ള റോഡ് ഉണ്ടാകേണ്ടതുണ്ട്. വെള്ളച്ചാട്ടത്തോട് ചേർന്ന് സംരക്ഷണ വേലികളും ഒരുക്കണം. മേലരുവി ചെക്കു ഡാമിൽ നിന്നുമാണു് പൈപ്പ് ലൈൻ വഴി കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ആവശ്യങ്ങൾക്ക് വെള്ളമെത്തുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് തുണി അലക്കുവാനും മുങ്ങിക്കുളിക്കുവാനുള്ള സൗകര്യം മേലരുവിയിൽ ഒരുക്കിയിട്ടുണ്ട്.

     ഭാവിയിൽ വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള മേലരുവിയുടെ വികസനത്തിന് സർക്കാരിന്റെ  വിവിധ ഏജൻസികളുടെ സഹായമുണ്ടാകേണ്ടതുണ്ടെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്   കെ ആർ തങ്കപ്പൻ, അംഗങ്ങളായ മജ്ഞു മാത്യു (കാഞ്ഞിരപ്പള്ളി) ആൻറ്റണി മാർട്ടിൻ (ചിറക്കടവ്) എന്നിവർ പറഞ്ഞു. 
error: Content is protected !!