കാഞ്ഞിരപ്പള്ളി – മണിമല – റോഡ് തകർന്നിട്ട് വർഷം പിന്നിട്ടു; അധികാരികളും ജനപ്രതിനിധികളും കണ്ണു തുറക്കുന്നില്ല

കാഞ്ഞിരപ്പള്ളി : മഴ കനത്തതോടെ കാഞ്ഞിരപ്പള്ളി മണിമല റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. റോഡിലെ കുഴികളിലൂടെയുള്ള യാത്ര ദുരിതമായതോടെ അറ്റകുറ്റപ്പണിയെങ്കിലും അടിയന്തരമായി നടത്തണം എന്ന ആവശ്യം ശക്തമായി. ഈ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 70 ലക്ഷം രൂപ അനുവദിച്ചതായി അധികൃതർ അറിയിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

കാഞ്ഞിരപ്പള്ളി കുരിശുകവല മുതൽ പഴയിടം വരെയുള്ള ഭാഗത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികളിൽ വെള്ളം നിറയുന്നതോടെ അപകട സാധ്യതയും വർധിച്ചു. കാഞ്ഞിരപ്പള്ളി- മണ്ണനാനി റോഡ കെ. ആർ എഫ് ബി മുഖേന നവീകരണ പ്രവർത്തികൾ ചെയ്യുന്നതിനായി തിരഞ്ഞടുക്കപ്പെട്ടിരിക്കുന്ന മണിമല കുളത്തൂർമുഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമാണെന്ന് പൊതുമരാവത്തെ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. കാഞ്ഞിരപ്പള്ളി നിരത്ത് സെക്ഷന്റെ ആസ്തിയിൽ വരുന്ന കാഞ്ഞിരപ്പള്ളി- മണിമല റോഡിലെ ഏഴ് കിലോമീറ്റർ റോഡ് ആണ് തകർന്നിരിക്കുന്നത്.

  താലൂക്ക് വികസന സമിതി യിൽ ഇതു സംബന്ധിച്ചു  കേരള ഉപഭോക്‌തൃ സമിതി നൽകിയ പരാതിയുടെ മറുപടിയായി ഈ ഏഴു കിലോമീറ്റർ ഭാഗം കെ. ആർ. എഫ്. ബി ക്ക് കൈമാറിയതായും ഇവരാണ് റോഡിന്റെ  നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും  നിരത്ത്  വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിരിക്കുന്നത്.റോഡിന്റെ  പണികൾക്കായി ബന്ധപ്പെട്ട കെ. ആർ. എഫ് ബി ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിരിക്കുന്നത്.

   പുനലൂർ - മൂവാറ്റുപുഴ റോഡുമായി ചേരുന്ന സ്‌ഥലം വരെ നൂറുകണക്കിന് വലിയ കുഴികളാണ് ഉള്ളത്. വാളക്കയത്തും, ചിറക്കടവ് പള്ളിപ്പടിയിലും, അഞ്ചിലിപ്പയിലും  വലിയ കിടങ്ങുകൾ ആണ് രൂപപ്പെട്ടിരിക്കുന്നത്. 

മണ്ണാറക്കയത്തിനു സമീപം ടി. ബി.റോഡിലേക്കു കയറുന്ന സ്‌ഥലത്തെ കുഴിയിൽ അപകടങ്ങളും ഉണ്ടായി. മഴ സമയത്തു കുഴിയിൽ വെള്ളം നിറഞ്ഞു കാണാൻ സാധിക്കാതെ നിരവധി ബൈക്ക് യാത്രക്കാരാണു വീണത്. ചേനപ്പാടി, വിഴിക്കിത്തോട്, മണിമല, മുക്കട, റാന്നി തുട ങ്ങിയ സ്‌ഥലങ്ങളിലേക്ക് ആയിര ക്കണക്കിനു വാഹനങ്ങളാണു ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്.കുഴികൾ താൽക്കാലികമായി എങ്കിലും അടയ്ക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

error: Content is protected !!