ജീവൻ പണയംവച്ച് ഒരു ഗ്രാമത്തിന്റെ യാത്ര

മുണ്ടക്കയം : രണ്ട് തെങ്ങു തടികളുടെ മുകളിൽ പലക നിരത്തി ആണിയടിച്ച പാലത്തിന്റെ നടപ്പാത. താഴെ കുത്തിയൊഴുകുന്ന വലിയ തോട്.
മഴക്കാലത്ത് അതിസാഹസികമായാണ് നാട്ടുകാർ പാലം കടക്കുന്നത് .

മുണ്ടക്കയം ടൗണിൽനിന്നു 300 മീറ്റർ മാറി 34-ാം മൈലിന്റെ മറുകരയിലാണ് കീച്ചൻപാറ ഗ്രാമം. മുളങ്കയം വഴി പ്രദേശത്തേക്ക് റോഡ് ഉണ്ടെങ്കിലും ടൗണിലേക്ക് വേഗത്തിൽ നടന്ന് എത്താൻ ഏക ആശ്രയമായിരുന്നു കോൺ ക്രീറ്റ് നടപ്പാലം.സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ ആശ്രയിച്ചിരുന്ന പാലം പ്രളയം കവർന്നതോടെ ഉടൻ തന്നെ പു തിയ പാലം നിർമിക്കുമെന്നായിരുന്നു നാടിൻറെ പ്രതീക്ഷ.
എന്നാൽ ഇതു വൈകിയതോ ടെ പഴയ നടപ്പാലത്തിന്റെ അവശേഷിച്ച ഭാഗത്തോട് ചേർത്ത് തെങ്ങ് തടികളും പലകയും ചേർത്ത് താൽക്കാലിക പാലം നാട്ടുകാർ നിർമിച്ചു.

നടന്നു നടന്ന് പഴകിയതോടെ ഇതും തകർന്നു. വീണ്ടും പൊളിച്ചുനീക്കി അതേ രീതിയിൽ തന്നെ നിർമിച്ച തടിയുടെ മുകളി ലൂടെയാണ് ഇപ്പോഴും നാടിന്റെ യാത്ര.

34-ാം മൈലിൽനിന്നു പാലം തുടങ്ങുന്നത് ഇടുക്കി ജില്ലയുടെ പ്രദേശത്തുനിന്നുമാണ്. പാലത്തെ ആശ്രയിച്ച് കഴിയുന്ന നൂറു കണക്കിന് കുടുംബങ്ങളുള്ളത് കോട്ടയം ജില്ലയുടെ മുണ്ടക്കയം പഞ്ചായത്ത് പ്രദേശത്തും. 2 എം പിമാർ, 2 എംഎൽഎമാർ, 2 പഞ്ചായത്തുകൾ എന്നിവർക്ക് ഉത്തരവാദിത്തമുള്ള ഈ പ്രദേശത്തിന് പക്ഷേ, അപകട യാത്ര തന്നെയാണ് ശരണം.

ഒരു ചെറിയ നടപ്പാലം നിർമിക്കാൻ നിവേദനങ്ങളുമായി എം എൽഎമാർ ഉൾപ്പെടെ നടക്കുന്നത് പതിവായിട്ടും ആർക്കും അനക്കമില്ലെന്ന് നാട്ടുകാർ പറ യുന്നു.

error: Content is protected !!