സധൈര്യം പുലിമടയിൽ കയറി പൂഞ്ഞാർ പുലിയെ തളച്ച സെബാസ്റ്റ്യൻ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം..

കേരളത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയത്തോടെ പൂഞ്ഞാർ പുലിയെ, സധൈര്യം പുലിമടയിൽ കയറി വളരെ നിസ്സാരമായി തളച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം. കോളേജ് യൂണിയൻ ചെയർമാൻ മത്സരം മുതൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മത്സരം വരെ, മത്സരിച്ച പതിനാല് തിരഞ്ഞെടുപ്പുകളിലും, താൻ അജയ്യനായത് എങ്ങനെയാണെന്ന് അദ്ദേഹം മറ്റുള്ളവർക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു. പുലിയോട് യുദ്ധം ചെയ്യുവാൻ മറ്റൊരു പുലിയായി മാറിയ അദ്ദേഹം, തനിക്കു നേരെ നീണ്ട ഓരോ ആക്രമണത്തിലും, അതിന്റെ ഇരട്ടിയായി തിരിച്ചടിക്കുന്ന കാഴ്ചയാണ് പൂഞ്ഞാറിൽ കണ്ടത് .

തന്നെ വിമർശിക്കുന്നവരെ, പി സി ജോർജ് കഠിനമായ ഭാഷയിൽ ശകാരിക്കുന്നത് പതിവാക്കിയപ്പോൾ, തന്നെ വിമർശിച്ചവരെ അനുനയിപ്പിച്ച് തനിക്കൊപ്പം നിർത്തുവാൻ സാധിച്ച സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നയ തന്ത്രജ്ഞതയ്ക്ക് നൂറിൽ നൂറുമാർക്ക് . എതിരാളിയുടെ ഓരോ പിഴവും മുതലെടുത്ത്, തനിക്കെതിരെ വന്ന ഓരോ ആരോപണങ്ങളെയും, അതിന്റെ ഇരട്ടി ശക്തിയിൽ തിരിച്ചുകൊടുത്ത്, വ്യക്തമായ പ്ലാനോടെ ദിനംപ്രതി കരുത്താർജ്ജിച്ചു മുന്നേറിയ സെബാസ്റ്റിയൻ, തന്റെ തന്ത്രങ്ങളിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ അനുയായികളെപോലും അത്ഭുതപ്പെടുത്തി. ജാതി, മത, രാഷ്ട്രീയത്തിനതീതമായി, എല്ലാ വിഭാഗത്തെയും ഒന്നിച്ച് നിർത്താനായത് കുളത്തുങ്കലിന്റെ വിജയ ഫോർമുലയായി.

ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, ഒരു വിഭാഗം ജനങ്ങൾ ആരെ പിന്തുണക്കണം എന്നറിയാതെ സംശയിച്ചു നിന്ന സാഹചര്യത്തിൽ അവരുടെ പൂർണമായ വിശ്വാസം നേടിയെടുക്കുവാൻ സാധിച്ചത് അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

1982ൽ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിൽ കെഎസ്‌സി പാനലിൽ പ്രീഡിഗ്രി പ്രതിനിധിയായി തുടങ്ങിയ വിജയം കേരള നിയമസഭയിലേക്കു വരെ ആവർത്തിച്ചു. സെന്‍റ് ഡൊമിനിക്സ് കോളജ് ജനറൽ സെക്രട്ടറി, ചെയർമാൻ തുടങ്ങിയ നിലകളിലെ രാഷ്‌ട്രീയ പരിശീലനത്തിനുശേഷം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലുമുൾപ്പെടെ ഒരിക്കലും തോൽവിയറിയാത്ത മത്സരം. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്, പ്രസിഡന്‍റ് പദവിവരെയെത്തി.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനൊപ്പം നിലകൊണ്ട സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭാ സ്ഥാനാർഥിയായി പൂഞ്ഞാറിൽ പിസി ജോർജിനെ എതിരിടുവാൻ എത്തിയപ്പോൾ സെബാസ്റ്റിയന് പൂർണ ആത്മവിശ്വാസം ഉണ്ടായിരുന്നെകിലും, സഹപ്രവർത്തകർക്ക് തുടക്കത്തിൽ വിശ്വാസം കുറവായിരുന്നു.

സെബാസ്റ്റ്യൻ നിലവിൽ കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി ഡയറക്ടർബോർഡ് അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തനം നടത്തിവരുന്നു.

കാഞ്ഞിരപ്പള്ളി റബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ, കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ് പ്രസിഡന്‍റ്, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി, കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം, കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗം, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മേരിക്കുട്ടി (ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂൾ അധ്യാപിക). മക്കൾ: ആൻ മിലിയ സെബാസ്റ്റ്യൻ, അലീഷ എൽസ സെബാസ്റ്റ്യൻ, അലീന മേരി സെബാസ്റ്റ്യൻ.

error: Content is protected !!