KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി കടമുറികൾ പൊളിച്ചുമാറ്റി ( വീഡിയോ)

March 22, 2018 

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്ന സ്ഥലത്തിരിക്കുന്ന പഞ്ചായത്തു വക കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കുവാൻ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും കടയുടമകൾ പൊളിച്ചു നീക്കാതെയിരുന്നതിനാൽ , പഞ്ചായത്തു പ്രസിഡണ്ട് ഷക്കീല നസീറിന്റെയും, മറ്റു പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ കട ഒഴിപ്പിച്ചു, പൊളിച്ചു നീക്കി. കാഞ്ഞിരപ്പള്ളി എസ്. ഐ., എ എസ് അൻസിൽ ക്രമസമാധാനില നിയന്ത്രിച്ചുകൊണ്ടു പരിപാടിക്ക് നേതൃത്വം നൽകി. 

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിൽ വീതികൂട്ടുക എന്നതാണ് അപകടങ്ങൾ കുറയ്ക്കുവാനുള്ള ഏക വഴി. പുത്തനങ്ങാടി റോഡിൽ നിന്നു സ്റ്റാൻഡിലേക്കു കയറുന്ന വഴിയിൽ വലതുവശത്തായി പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയുടമയാണ് ഇതിനെതിരെ പ്രതിഷേധം നടത്തിയത്.

പഞ്ചായത്തു മുൻപു നോട്ടിസ് നൽകിയിരുന്നെങ്കിലും നോട്ടിസ് സംബന്ധിച്ചു ചർച്ച നടത്താൻ പഞ്ചായത്ത് അധികൃതർ തയാറായില്ല എന്നായിരുന്നു കടയുടമയുടെ ആരോപണം. എന്നാൽ നോട്ടീസ് നേരത്തെ തന്നെ നൽകിയ സാഹചര്യത്തിൽ ചർച്ചയ്ക്കില്ലന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ നിലപാടെടുത്തു. കടയിലെ സാധനങ്ങൾ ഉടൻ ഇവിടെ നിന്ന് മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു. കടയുടമകൾ ഇതിന് തയ്യാറാകാതെ വന്നതോടെ പോലീസും സ്ഥലത്തെത്തി.ഇതിനിടെ പ്രദേശത്ത് തടിച്ച് കൂടിയ ജനക്കൂട്ടവും കടയുടമകൾക്കെതിരെ പ്രതിക്ഷേധവുമായെത്തി. ഇതോടെ കെട്ടിടം പൊളിച്ച് നീക്കാൻ കടയുടമകൾ സമ്മതം അറിയിക്കുകയായിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ബസ്റ്റാന്റ് കവാടത്തിലെ രണ്ട് കടമുറികളും പൊളിച്ച് നീക്കി.

നിലവിൽ എട്ട് മീറ്റർ വീതിയുള്ള ബസ് സ്റ്റാൻഡ് കവാടത്തിൽ അപകടങ്ങൾ നിത്യസംഭവമായിരുന്നു. ഒന്നിലധികം പേർ ഇവിടെ ബസിനും കെട്ടിടത്തിനും ഇടയിൽപ്പെട്ട് മരണമടയുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതകൾ ഉൾപ്പെടെ നിർമിച്ച് വീതികൂട്ടിയാണ് നവീകരണം നടത്തുന്നത്. 

ഡോ. എൻ ജയരാജ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി നാലുമാസക്കാലത്തേക്കാണ് ബസ് സ്റ്റാൻഡ് അടച്ചിടുന്നത്. ആധുനിക നിലവാരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അടക്കം നിർമിക്കുവാനാണ് ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ, പ്രസിഡന്‍റ് ഷക്കീല നസീർ, വൈസ് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, മെംബർമാരായ ബീന ജോബി, റിജോ വാളാന്തറ, എം.എ. റിബിൻഷ, സുബിൻ സലിം, ചാക്കോച്ചൻ ചുമപ്പുങ്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടമുറികൾ പൊളിച്ചുമാറ്റാൻ എത്തിയത്.

error: Content is protected !!