അജ്ഞാത ജീവിയുടെ ആക്രമണം : മൂക്കൻപ്പെട്ടിയിൽ   ക്യാമറ സ്ഥാപിച്ചു 

എരുമേലി: കഴിഞ്ഞ ദിവസം എരുമേലി മൂക്കൻപ്പെട്ടി അരുവിക്കൽ മേഖലയിൽ ആടിനെ  ആക്രമിച്ചു കൊന്ന അജ്ഞാത  ജീവിയെ പിടികൂടാൻ  വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. വന്യജീവി  ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ മൂക്കൻപ്പെട്ടിയിലാണ്  ക്യാമറ സ്ഥാപിച്ചത് .

മൂക്കൻപ്പെട്ടി കീരിത്തോട് ഭാഗത്ത്   ഈറക്കൽ ജ്ഞാനകുമാറിന്റെ  വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയെ  വന്യജീവി  ആക്രമിച്ചു കൊന്നതിനെ  
തുടർന്ന് പ്രതിഷേധമുയർന്നതിനെ തുടർന്നാണ്  വീടിന് സമീപം ക്യാമറ സ്ഥാപിച്ചത്. ആടിനെ ആക്രമിച്ചത് 
പുലിയാണെന്ന് നാട്ടുകാരും –  ജനപ്രതിനിധികളും പറയുകയും –  അതിനുശേഷവും  പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. 

എരുമേലി റേഞ്ചിലെ  റേഞ്ച് ഫോറസ്റ്റർ ട്രെയിനിയായ ഷിജു, പ്ലാച്ചേരി റേഞ്ച്  ഓഫീസർ എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ക്യാമറ സ്ഥാപിച്ചത് .  എട്ടോളം ആടുകളെയാണ് ജ്ഞാനകുമാർ വളർത്തുന്നത്. ഇതിൽ  ഒരെണ്ണത്തിനെയാണ് വന്യ ജീവി  ആക്രമിച്ചു കൊന്നത്. 
വളർത്ത്  മൃഗങ്ങളെ സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്  എരുമേലി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി ആവശ്യപ്പെട്ടു.

error: Content is protected !!