കേരളത്തിലെ ഏറ്റവും വലിയ റൺവേ എരുമേലിയിലെ നിർദിഷ്ട ശബരിമല വിമാനത്താവളത്തിൽ : 3,500 മീറ്റർ നീളമുള്ള റൺവേയുടെ പ്ലാൻ സമർപ്പിച്ചു

എരുമേലി : എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിൽ 2,600 ഏക്കറിൽ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിർമ്മിക്കുന്ന നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കേരളത്തിലെ ഏറ്റവും വലിയ റൺവേയാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ റൺവേയുടെ നീളം 3,400 മീറ്ററാണ്. എന്നാൽ എരുമേലിയിൽ 3,500 മീറ്റർ നീളമുള്ള റൺവേയാണ് പുതുക്കിയ പ്ലാനിൽ നിർദേശിച്ചിരിക്കുന്നത്.

കൺസൾറ്റിങ് സ്ഥാപനമായ ലൂയി ബഗ്റിനു വേണ്ടി ജിയോ ഐഡി എന്ന ഏജൻസിയാണ് ഒബ്സറ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ അടക്കമുള്ള പഠനങ്ങൾ നടത്തി പ്ലാൻ തയ്യാറാക്കിയത് .

നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി തയാറാക്കിയ പുതുക്കിയ പ്ലാനിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഉടൻ വിശദ റിപ്പോർട്ട് നൽകും. 3,500 മീറ്റർ നീളമുള്ള റൺവേയാണ് പുതിയ പ്ലാനിന്റെ പ്രത്യേകത. റൺവേക്കു മതിയായ നീളമുണ്ടെന്നുള്ളതാണു പ്രധാന കാര്യം. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ റൺവേയുടെ നീളം 3,400 മീറ്ററാണ്. ഏതു തരത്തിലുള്ള വിമാനത്തിനും ചലിക്കാൻ കഴിയുന്ന തരത്തിലാണു വിഭാവനം ചെയ്തിരിക്കുന്നത്.

കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്റിനു വേണ്ടി ജിയോ ഐഡി എന്ന ഏജൻസിയാണ് ഒബ്സറ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേ അടക്കമുള്ള പഠനങ്ങൾ നടത്തി പ്ലാൻ തയാറാക്കിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും റിപ്പോർട്ട് കൈമാറും. 2,600 ഏക്കറിൽ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലാണു വിമാനത്താവളം നിർമിക്കുക. മൊട്ടക്കുന്നുകൾ മാത്രമുള്ള പ്രദേശമായതിനാൽ നിർമാണച്ചെലവു കുറയും. റബർ എസ്റ്റേറ്റായതിനാൽ നിർമാണം മൂലം പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കു കോട്ടമുണ്ടാവുകയുമില്ല. കെട്ടിടങ്ങളുമില്ല. എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിലാണു വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ്.

error: Content is protected !!