പണിതിട്ടും പണിതിട്ടും പണിതീരാത്ത കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടം ; കർശന നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ.

കാഞ്ഞിരപ്പള്ളി : 8 വർഷമായിട്ടും പണി പൂർത്തിയാക്കുവാൻ കഴിയാതെ കിടക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്നു പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു . ആശുപത്രിക്ക് വേണ്ടി 14.80 കോടി മുടക്കി 5 നിലകളായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുഴുവൻ നിർമാണ പ്രവൃത്തികളും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാൻ കഴിയുന്ന തീയതി അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. മനുഷ്യാവ കാശ പ്രവർത്തകനായ ഡോ.ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം ഉൾപ്പെടെ പല കെട്ടിടങ്ങളിലായാണു ഇപ്പോൾ ജനറൽ ആശുപത്രി പ്രവർത്തി ക്കുന്നത്. പുതിയ കെട്ടിടം നിർമാണം തുടങ്ങിയിട്ട് എട്ടു വർഷമായിട്ടും ഇനിയും പ്രവർത്തനസജ്ജമായിട്ടില്ല. നിർമാണം പൂർത്തിയാക്കിയ ശേഷമുള്ള പരിപാലന കാലാവധി അവസാനിക്കാൻ ഇനി 1 വർ ഷവും 9മാസവും കൂടിയാണുള്ളത്. 2024 ഒക്ടോബർ 31 വരെ യാണ് പരിപാലന കാലാവധി.

ആദ്യ ഘട്ടം 4.80 കോടി രൂപ മുടക്കി 80000 ചതുരശ്ര അടി വി സ്തീർണമുള്ള 5 നില കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമിച്ച് ഭിത്തി കളും കെട്ടി. തുടർ നിർമാണ പ്രവർത്തനങ്ങൾക്ക് പത്തര കോടി രൂപ കൂടി അനുവദിച്ചു. ഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്തു, ലിഫ്റ്റ് സ്ഥാപിച്ചു, വൈദ്യുതീകരിച്ചു, തറയിൽ ടൈൽ പാകി. ഇനിയുള്ളത് ജലവിതരണ സംവിധാനം, മലിനജലം പുറന്തള്ളുന്നതിനുള്ള സൗകര്യം, അഗ്നി സുരക്ഷാ സംവിധാനം, ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവയാണ്.

പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കിയാൽ താഴത്തെ നി ലയിൽ അത്യാഹിത വിഭാഗവും ഫാർമസിയും സജ്ജീകരിക്കും. രണ്ടാമത്തെ നിലയിൽ ഒപി വിഭാഗം പ്രവർത്തിക്കും. ഓരോ വി ഭാഗത്തിനും രണ്ട് ഒപികൾ വീതമുണ്ടാകും. 3-ാം നിലയിൽ വാർ ഡുകൾ, 4-ാം നിലയിൽ ഓപ്പറേഷൻ തിയറ്ററുകൾ, 5-ാം നില യിൽ ഓഫിസ് വിഭാഗവും പ്രവർത്തിപ്പിക്കാനാണ് പദ്ധതി.

പണി പൂർത്തീകരിക്കുന്നില്ല എന്ന പരാതിയിൽ, പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഫെബ്രുവരി 15 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചു. കേസ് ഫെബ്രുവരി 22 ന് പരിഗണിക്കും. മനുഷ്യാവ കാശ പ്രവർത്തകനായ ഡോ.ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

പരാതിയെ തുടർന്ന് പൊതുമ രാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടത്തിന്റെ സിവിൽ ജോലികൾ 2021 ഒക്ടോബർ 31 ന് പൂർത്തിയായതായി പറയുന്നു. അഗ്നിസുരക്ഷയുടെ ഭാഗമായുള്ള അണ്ടർ ഗ്രൗണ്ട് സബ് ടാങ്കിന്റെയും പമ്പ് ഹൗസിന്റെയും സിവിൽ ജോലികൾ ഫെബ്രുവരിയിൽ പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലിഫ്റ്റിന്റെയും പണികൾ ഉടൻ പൂർത്തിയാക്കുമെന്നും കുടിവെള്ള വിതരണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും കമ്മിഷനെ അറിയിച്ചു. എന്നാൽ കെട്ടിടം എന്ന് ആരോഗ്യവകുപ്പിന് കൈമാറാൻ കഴിയുമെന്നു റി പ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

error: Content is protected !!