കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം.

എരുമേലി : കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ഗഡുക്കളായാണ് പണം ലഭിക്കുക. ആദ്യ ഗഡുവായ അഞ്ച് ലക്ഷംശനിയാഴ്ച ലഭിക്കുമെന്നും ബാക്കി അഞ്ച് ലക്ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നല്‍കുമെന്നും കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.

ജനവാസ മേഖലയില്‍വെച്ചാണ് ആക്രമണം നടന്നത് എന്നതുകൊണ്ട് മരിച്ചവരുടെ കുടുംബത്തിന് കൂടുതല്‍ ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടന്നും എന്നാല്‍ ഇക്കാര്യം മന്ത്രിസഭ ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കളക്ടറേറ്റില്‍ നിന്ന് സര്‍ക്കാരിന് ഉടന്‍ നല്‍കുമെന്നും കളക്ടര്‍ വിശദീകരിച്ചു. ആക്രമണം നടന്ന മേഖലയില്‍ ഫോറസ്റ്റ് ബീറ്റ് വേണമെന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം പരിഗണിക്കും. ആക്രമണം നടത്തിയ കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കയറി പോയിട്ടുണ്ട്. ഇത് വീണ്ടും ജനവാസ മേഖലയിലേക്ക് എത്തിയാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കളക്ടര്‍ വീശദീകരിച്ചു.

error: Content is protected !!