പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്ന് കരുതപ്പെടുന്നു. രണ്ടര വയസ്സുള്ള കുഞ്ഞ് കരഞ്ഞുകൊണ്ട് സമീപം.
പൊൻകുന്നം : വാടക വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടിൽ മാന്നാർ സ്വദേശി സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീടിന്റെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദമ്പതികൾ പത്ത് ദിവസം മുൻപാണ് ആ വീട്ടിൽ താമസം തുടങ്ങിയത്. പത്തൊൻപതാം മൈലിൽ ആയിരുന്നു അവർ മുൻപ് താമസിച്ചിരുന്നത് .
രാത്രിയിൽ വീട്ടിൽ നിന്നും ഉച്ചത്തിലുള്ള വഴക്കും പിടിവലി ശബ്ദങ്ങളും കേട്ടിരുന്നതിനാൽ, രാവിലെ വീട്ടുടമസ്ഥൻ , വാടകയ്ക്ക് അവരെ അവിടെ കൊടുവന്ന ഏജന്റിനെ ഫോൺ വിളിച്ച്, സ്ഥിരമായി വീട്ടിൽ വഴക്ക് പതിവായതിനാൽ, അവരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണം എന്നാവശ്യപ്പട്ടു . അതനുസരിച്ചു ഏജന്റ് വീട്ടിലെത്തിയപ്പോൾ വീട് അകത്തുനിന്നും പൂട്ടികിടക്കുന്നതായി കണ്ടു. അകത്തു രണ്ടര വയസ്സുകാരി കൊച്ചു കുഞ്ഞ് കരഞ്ഞുകൊണ്ട് നിൽക്കുന്നതും കണ്ടു.ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും, പോലീസ് എത്തി മുറി തുറന്ന് നോക്കിയപ്പോൾ ദമ്പതികൾ രണ്ടുപേരും രക്തത്തിൽ കുളിച്ചു കിടക്കുന്നതായായാണ് കണ്ടെത്തിയത് .
മരണപ്പെട്ട സാജന്റെ രണ്ടാം വിവാഹത്തിലെ ഭാര്യയായാണ് മരണപ്പെട്ട അനുഷ. ആദ്യ വിവാഹത്തിൽ സാജന് പത്തു വയസ്സുള്ള ഒരു മകൾ ഉണ്ട് . ദമ്പതികളുടെ രണ്ടാം വിവാഹത്തിൽ രണ്ടര വയസ്സുള്ള ഒരു പെൺകുഞ്ഞും ഉണ്ട് . ആ കുഞ്ഞാണ് അവരുടെ ഒപ്പം താമസിക്കുന്നത് . മൂത്ത കുട്ടി സാജന്റെ പിതാവിന്റെ വീട്ടിലാണ് താമസിക്കുന്നത് .
വാഴൂർ കറുതോടിയിൽ എൽസമ്മ, തങ്കച്ചൻ ദമ്പതികളുടെ മകളാണ് അനുഷ. മാന്നാർ സ്വദേശിയായ സാജൻ ജെസിബി ഓപ്പറേറ്റാറാണ്.
മക്കൾ: അബിഷ, എറിക്കാ. ഫൊറൻസിക്, ഫിങ്കർപ്രിൻ്റ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങൾ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
