കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ വ്യവസായ പാർക്ക് വരുന്നു ; 3 കോടി രൂപ സർക്കാർ ഗ്രാന്റ് നൽകും, ആയിരത്തോളം പേർക്ക് തൊഴിൽ സാധ്യത.. പാറത്തോട് പഞ്ചായത്തിലും സാധ്യത ..

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനുവദിച്ച നാലു സ്വകാര്യ വ്യവസായ പാർക്കുകളിൽ ഒന്നു കാഞ്ഞിരപ്പള്ളിയിൽ വരുമ്പോൾ ആയിരത്തോളം പേർക്കാണ് തൊഴിൽ സാധ്യത ലഭിക്കുന്നത് . കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ പനച്ചേപ്പള്ളിയിൽ ഇന്ത്യൻ വെർജിൻ സ്പൈസസ് കമ്പനി ലിമിറ്റഡിനാണു വ്യവസായ പാർക്ക് നിർമിക്കാൻ വ്യവസായ വകുപ്പിന്റെ അനുമതി 22നു ലഭിച്ചത്. കമ്പനിയുടെ 12 ഏക്കർ സ്ഥലത്താണു പാർക്ക് ആരംഭിക്കുക. 3 കോടി രൂപ ഗ്രാന്റായി സർക്കാർ നൽകും. പാർക്കിൽ നേരിട്ടു 400 പേർക്കും പരോക്ഷമായി 600 പേർക്കും ജോലി സാധ്യത ഒരുങ്ങുമെന്ന് വ്യവസായ പാർക്കിന്റെ എംഡി പനച്ചേപ്പള്ളി പുന്നാംപറമ്പിൽ ശ്രീനാഥ് രാമകൃഷൻ വ്യക്തമാക്കി. സുഗന്ധവിള, ഭക്ഷ്യസംസ്കരണം, റബർ , പ്ലൈവുഡ്, ഇലക്ട്രോണിക്സ്, തുടങ്ങിയ മേഖലയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള ചർച്ചകൾ ആരംഭിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം വെള്ള, പച്ച, ഓറഞ്ചു കാറ്റഗറിയിലുള്ള വ്യവസായങ്ങൾ ഇവിടെ ആരംഭിക്കാം. മലിനീകരണ സാധ്യതയുള്ള ചുവപ്പ് കാറ്റഗറി പാടില്ല. നിർദിഷ്ട സ്ഥലത്ത് വഴി, വെള്ളം, വൈദ്യുതി, ചുറ്റുമതിൽ, ഭൂമി നിരപ്പാക്കൽ, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കമ്പനി ഒരുക്കണം. ഇതിന് ഏക്കറിനു 30 ലക്ഷം രൂപ പ്രകാരം പരമാവധി 3 കോടി രൂപ ഗ്രാന്റായി സർക്കാർ നൽ കും.

മാനദണ്ഡങ്ങൾ പാലിച്ചു എന്തു തരം വ്യവസായം എങ്ങനെ തുടങ്ങണമെന്നു കമ്പനിക്കു തീരുമാനിക്കാം. സ്വന്തമായും കമ്പനി തുടങ്ങാം. സുഗന്ധവിള, ഭക്ഷ്യസംസ്കരണം, റബർ, പ്ലൈവുഡ്, ഇലക്ട്രോണിക്സ്, തുടങ്ങിയ മേഖലയിൽ വ്യവസായങ്ങൾ തുടങ്ങാനുള്ള ചർച്ചകളാ ണ് ആരംഭിച്ചിട്ടുള്ളതെന്നു ശ്രീനാഥ് രാമകൃഷ്ണ അറിയിച്ചു. ആറു മാസത്തിനുള്ളിൽ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ഒരു വർഷത്തിനു ള്ളിൽ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമെന്നും ശ്രീനാഥ് അറിയിച്ചു. കോട്ടയം ജില്ലയിൽ നിന്നു വ്യവസായ പാർക്കുകൾക്കായി 5 അപേക്ഷകളാണു വ്യവസായ വകുപ്പിനു ലഭിച്ചത്. ഇനിയുള്ള നാലെണ്ണം പാറത്തോട്, ഭരണങ്ങാനം പഞ്ചായത്തുകളിൽ നിന്നാണ്. ഇവയുടെ പരിശോധനകൾ നടക്കുകയാണ്.

error: Content is protected !!