മഹാനടൻ തിലകൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

മുണ്ടക്കയം: കലയും സാഹിത്യവും പ്രോൽസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സംസ്ഥാന സർക്കാർ മൂന്നു കോടി രൂപ ചെലവിൽ മുണ്ടക്കയത്തു നിർമ്മിക്കുന്ന തിലകൻ സ്മാരക സാംസ്ക്കാരിക സമുച്ചയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കലയോടും കലാകാരൻമാരോടും എന്നും ഐക്യപ്പെടുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത. നാടക-സിനിമാ മേഖലയിൽ ഏറെ വ്യത്യസമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകൻ ലോകത്തിനു തന്നെ മാതൃകയാണ്. ജൻമിനാടുവാഴത്തിനെതിരെ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകനെന്ന അഭിനയ സാമ്യാട്ട് എന്നും മുതൽകുട്ടാണെന്നും മന്ത്രി പറഞ്ഞു.

തിലകൻ സ്മാരകം നാടിനാവശ്യമാണെന്ന് മുൻ നിയമസഭാംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. നാടിൻ്റെ വികസനത്തിൽ ശ്രദ്ധയൂന്നി കേരള ത്തിലെ എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുമ്പോൾ ഇതിനെ അട്ടിമറിക്കുവാൻ ചിലർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഇത് വിലപോ വില്ലെന്നും കെ ജെ തോമസ് പറഞ്ഞു.

ചടങ്ങിൽ അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷനായി. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് കെ എം രേഖാ ദാസ് ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ശു ഭേഷ് സുധാകരൻ, അംഗം കുമാരി പി ആർ അനുപമ, പി കെ പ്രദീപ്, ജോഷിമംഗലം, ദിലീഷ് ദിവാകരൻ ,സി വി അനിൽകുമാർ, ഷിജി ഷാജി, ബിൻസി മാനുവൽ, ഫൈസൽ മോൻ, പ്രസന്ന ഷിബു, കെ എൻ സോമരാജൻ, സുലോചനാ സുരേഷ്, പി എ രാജേഷ്, കെ റ്റി റെയ്ച്ചൽ, ഷീലമ്മ ഡോമിനിക്, സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, കുര്യാക്കോസ്, ചാർലി കോശി, രാജീവ് അലക്സാണ്ടർ, അനിൽ സുനിത, ആർ സി നായർ, പി ജി വസന്തകുമാരി, നിമ്മി ജേക്കബ് എന്നിവർ സംസാരിച്ചു. കെട്ടിടവിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എൻജിനിയർ പി ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.തിലകന്റെ മകൻ ഷിബു തിലകനും ഭാര്യയും ചടങ്ങിൽ പങ്കാളികളായി.

error: Content is protected !!