തോട്ടഭൂമിയുടെ തരം പുരയിടം എന്നാക്കിമാറ്റാൻ കഴിയില്ല: മന്ത്രി കെ. രാജൻ

കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് ലഭിച്ച തോട്ടഭൂമിയിൽ നിന്നും മുറിച്ചു വാങ്ങിയ ഭൂമിയുടെ തരം പുരയിടം എന്നാക്കി മാറ്റി നൽകാൻ നിലവിലെ നിയമപ്രകാരം കഴിയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിയമസഭയിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

എന്നാൽ ഭൂമിയുടെ ഇനം തെറ്റായി തോട്ടം എന്ന് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് തിരുത്തുന്നതിന് അതത് ഭൂരേഖ തഹസിൽദാർമാർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ലഭിച്ച അപേക്ഷകളിന്മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം ജില്ലയിൽ ഈ പ്രശ്നം ധാരാളമായി ഉണ്ടായിട്ടുണ്ട്. ബിടിആറിൽ തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നവയെല്ലാം കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം ഒഴിവാക്കിയ തോട്ടങ്ങളല്ല. കേരള ഭൂപരിഷ്കരണ നിയമം ബാധകമല്ലാത്ത കവുങ്ങ്, തെങ്ങ്, വെറ്റില തുടങ്ങിയ വിളകളെയും തോട്ടങ്ങളായി ബിടിആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കൈവശം വെക്കാവുന്ന അളവിൽ കുറഞ്ഞ ഭൂമി കൈവശമുള്ളവരുടെ ഭൂമിയിൽ മേൽപറഞ്ഞ തോട്ടവിളകൾ കൃഷി ചെയ്യുന്നുവെങ്കിൽ അതും ബിടിആറിൽ തോട്ടമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അത്തരം രേഖപ്പെടുത്തലിൽ അപാകതയില്ല. എന്നാൽ ബിടിആറിൽ തോട്ടം എന്ന് കാണുന്നവയെല്ലാം കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി കേസുള്ളവർക്ക് ഒഴിവാക്കി നൽകിയ തോട്ടമാണെന്ന് വ്യാഖ്യാനിക്കുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബിടിആറിൽ തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമികളാണെങ്കിൽ അവയിൽ കെട്ടിട പെർമിറ്റ്, വൈദ്യുതി കണക്‌ഷൻ, വാട്ടർ കണക്‌ഷൻ എന്നിവയൊന്നും അനുവദിക്കരുതെന്ന് കോട്ടയം ജില്ലാ കളക്ടർ 17/08/2017ൽ ഇ5/13984/2015(3) നന്പർ സർക്കുലർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. ഈ ഉത്തരവിലെ അവ്യക്തതകളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇക്കാര്യത്തിൽ സ്പഷ്ടീകരണം അടിയന്തരമായി പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കേരള ഭൂപരിഷ്ക്കരണ നിയമത്തെ ശരിയായി വ്യാഖ്യാനിച്ചുകൊണ്ടും ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും ലാൻഡ് ബോർഡ് ഒരു കരട് സർക്കുലർ തയാറാക്കി സർക്കാരിൽ സമർപ്പിച്ചിരുന്നു. സർക്കുലറിലെ വ്യവസ്ഥകൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് അഡ്വക്കേറ്റ് ജനറലിന്‍റെ അഭിപ്രായം ലഭിച്ച ശേഷം പ്രസ്തുത സർക്കുലർ അടിയന്തരമായി പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!