നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിന് ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി : സിറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗവും മാർപാപ്പയുടെ യാത്രകളുടെ ചുമതലതയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോൺ. ജോർജ് ജേക്കബ് കൂവക്കാ‌‌‌‌ടിനെ (51) കർദിനാൾ സ്ഥാനത്തേക്കു ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത്
അഭിമാനപൂർവ്വം ശ്രവിക്കുകയും പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ മാർപാപ്പയുടെ വിദേശ യാത്രകളുടെ ചുമതല നിർവ്വഹിക്കുന്ന മോൺ. കൂവക്കാടിന്റെ വിശ്വസ്തമായ ശുശ്രൂഷ മാതൃസഭയായ സീറോ മലബാർ സഭയുടെ വിശ്വാസ ചൈതന്യത്തെ അടയാളപ്പെടുത്തുന്നു. മാർത്തോമ്മാ ശ്ലീഹയുടെ വിശ്വാസ പൈതൃകമുള്ള സീറോ മലബാർ സഭയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് മോൺ. കൂവക്കാടിന്റെ നിയമനം.

ഏത്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന വിവേകിയും വിശ്വസ്തനും വിനീതനുമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ ശുശ്രൂഷയിലൂടെ സുവിശേഷ വെളിച്ചം അനേകരിലേക്ക് പകരുന്നതിനിടയാകട്ടെ. ചങ്ങനാശ്ശേരി അതിരൂപതാംഗമെന്ന നിലയിൽ കാഞ്ഞിരപ്പള്ളി രൂപതയുമായി പുലർത്തുന്ന ഹൃദയ ബന്ധം സ്നേഹപൂർവം സ്മരിക്കുന്നു . കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥനയും സ്നേഹവും മാർ മാത്യു അറയ്ക്കലിനൊപ്പം അറിയിക്കുന്നതായി മാർ ജോസ് പുളിക്കൽ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

ചങ്ങനാശേരി മാമ്മൂട് ലൂർദ്‌മാതാ ഇടവകാംഗമാണു നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. കൂവക്കാട് ജേക്കബും ത്രേസ്യാമ്മയുമാണു മാതാപിതാക്കൾ. മകനായി 1973 ഓഗസ്റ്റ് 11നു ജനിച്ചു. 2004 ജൂലൈ 24നു മാർ ജോസഫ് പൗവത്തിലിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. എസ്ബി കോളജിൽനിന്ന് ബിഎസ്‌സി ബിരുദം നേടി. റോമിൽനിന്ന് കാനൻ നിയമത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.

സിറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗവും മാർപാപ്പയുടെ യാത്രകളുടെ ചുമതലതയുള്ള സെക്രട്ടറി ഓഫ് ദ് സ്റ്റേറ്റുമായ മോൺ. ജോർജ് ജേക്കബ് കൂവക്കാ‌‌‌‌ടിനെ (51) കർദിനാൾ സ്ഥാനത്തേക്കു ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത് അപൂർവമായ നടപടിയാണ്. വൈദികരെ നേരിട്ടു കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നത് കുറവാണ്. ഇന്ത്യൻ വൈദികനെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് ഇതാദ്യവുമാണ്. കർദിനാളുകന്നതിനു മുൻപായി മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരിയിൽ നടക്കുമെന്നും സൂചനയുണ്ട്. നിലവിൽ കേരളത്തിൽനിന്നു രണ്ടു കർദിനാൾമാരുണ്ട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും (സിറോ മലബാർ സഭ) മേജർ ആർച്ച് ബിഷപ് കർദിനാ‍ൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും (സിറോ മലങ്കര).

2006 മുതൽ വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മോൺ. ജോർജ് കൂവക്കാടിന് 2020ൽ പ്രെലേറ്റ് പദവി നൽകി. അൽജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ അപ്പസ്തോലിക് നുൺഷ്യയോടെ സെക്രട്ടറിയായിരുന്നു. 2020ൽ ആണു വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിൽ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചത്.

ജേക്കബ്– ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായി 1973 ഓഗസ്റ്റ് 11നു മോൺ. ജോർജ് ജേക്കബ് കൂവക്കാട് ജനിച്ചു. ഇളയ സഹോദരൻ റ്റിജി ജേക്കബ് കോഴിക്കോട്ടാണ്. സഹോദരി ലിറ്റിയാണു വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണുള്ളത്. ജോർജ് കൂവക്കാട് എസ്ബി കോളജിൽനിന്ന് ബിഎസ്‌സി ബിരുദം നേടി. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദികപഠനം. റോമിൽനിന്ന് കാനൻ നിയമത്തിൽ പിഎച്ച്ഡിയും നേടി. പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.

error: Content is protected !!