കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിന് രണ്ടുകോടി അനുവദിച്ചു : ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്
കാഞ്ഞിരപ്പള്ളി: നിയോജക മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വിവിധ റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. പള്ളിക്കത്തോട് പഞ്ചായത്തിലെ പാൽ സൊസൈറ്റി പന്നകം റോഡ് – 10 ലക്ഷം, തോപ്പിൽപ്പടി പെരുമ്പാറമല റോഡ് – 10 ലക്ഷം, ഇരുമ്പുകുഴി അരുവിക്കുഴി റോഡ് – 10 ലക്ഷം.
മണിമല പഞ്ചായത്തിലെ ചെറുവള്ളി കുരങ്ങൻമല കറിക്കാട്ടൂർ റോഡ് -10 ലക്ഷം, വാഴൂർ പഞ്ചായത്തിലെ അക്കരത്താഴെ കുരീക്കൽ മഠം റോഡ് – അഞ്ചുലക്ഷം, മംഗലത്തുകുന്ന് നേഴ്സറിപ്പടി റോഡ് – അഞ്ച് ലക്ഷം, ടെമ്പിൾ കാഞ്ഞിരത്തുങ്കൽ റോഡ് – അഞ്ച് ലക്ഷം, കങ്ങഴ പഞ്ചായത്തിലെ പീടികപ്പടി തുണ്ടിപ്പടി റോഡ് – 10 ലക്ഷം, ചാരംപറമ്പ് കാരമല റോഡ് – 10 ലക്ഷം.
കറുകച്ചാൽ പഞ്ചായത്തിലെ എൻ.എസ്.എസ്. പടി മാമ്പേൽ റോഡ് – 10 ലക്ഷം, ബംഗ്ലാംകുന്ന് ശൂലിപ്പുറം റോഡ് – 10 ലക്ഷം, തെക്കേക്കര തൊമ്മച്ചേരി റോഡ് – അഞ്ച് ലക്ഷം.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കറിപ്ലാവ് മൂലംകുന്ന് റോഡ് – 10 ലക്ഷം, പട്ടിമറ്റം പൂതക്കുഴി റോഡ് – 10 ലക്ഷം, പട്ടിമറ്റം പള്ളിപ്പടി കിഴക്കേതിൽ റോഡ് – 10 ലക്ഷം, പുത്തൻപള്ളിപ്പടി റോഡ് – 10 ലക്ഷം, മാനിടുംകുഴി കരിങ്ങനാംപൊയ്ക – മൂന്ന് ലക്ഷം, മൂന്നാംമൈൽ കോഴിയാനി റോഡ് – ആറ് ലക്ഷം.
ചിറക്കടവ് പഞ്ചായത്തിലെ വെട്ടത്തുപ്പടി പി.എൻ.പി. റോഡ് – എട്ട് ലക്ഷം, അമ്പലം ആൽത്തറ റോഡ് – അഞ്ച് ലക്ഷം, കൂടത്തുങ്കൽ പടി വേങ്ങച്ചേരി റോഡ് – 10 ലക്ഷം, കളരിക്കൽ പനക്കവയൽ റോഡ് – അഞ്ച് ലക്ഷം, പ്ലാക്കുഴി കൊച്ചോലിക്കൽ റോഡ് – 10 ലക്ഷം, അണിയറപ്പടി പനക്കവയൽ റോഡ് -എട്ട് ലക്ഷം.
വെള്ളാവൂർ പഞ്ചായത്തിലെ താഴത്തുവടകര മുതുകുറ്റി റോഡ് – അഞ്ച് എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡുകളുടെ റീടാറിങ് ജോലികൾക്ക് മാത്രമായാണ് തുക അനുവദിച്ചിരിക്കുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം എത്രയും വേഗം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.