വിനോദയാത്ര അന്ത്യയാത്രയായി : അരവിന്ദിന്റെ അപ്രതീക്ഷിത വേർപാട് നാടിന് നൊമ്പരമായി.

മുക്കൂട്ടുതറ : സഹോദരൻ മൂന്ന് ദിവസം മുമ്പ് വാങ്ങിയ പുതിയ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മൂന്നാറിലേക്ക് വിനോദ യാത്ര പോയ യുവാവ് അപകടത്തിൽ മരിച്ചുവെന്ന വാർത്ത നാടിന് നൊമ്പരമായി… മുക്കൂട്ടുതറ മുട്ടപ്പള്ളി ക്ഷേത്രത്തിന് സമീപം ഹോട്ടൽ നടത്തുന്ന വെള്ളാപ്പള്ളിൽ ഷാജി – ബിന്ദു ദമ്പതികളുടെ മകൻ വി എസ് അരവിന്ദ് (24) ആണ് മരിച്ചത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന തൃശൂർ സ്വദേശി കാർത്തിക്കും (24) അപകടത്തിൽ മരണപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ അടിമാലി കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്കിൽ സഞ്ചരിച്ച ഇരുവരും മരണപ്പെട്ടത് .

രണ്ടു ബൈക്കുകളായി നാല് അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. അപകടം നടന്ന ഉടനെ ഇരുവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എറണാകുളം കാക്കനാടിലെ കോഫി ഷോപ്പ് ജീവനക്കാരൻ ആണ് അരവിന്ദ്. തൃശൂർ സ്വദേശി കാർത്തിക്ക് വിദ്യാർത്ഥിയാണ്. അരവിന്ദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടിലെത്തിച്ചു. ശനിയാഴ്ച രാവിലെ 11:30 ഓടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും. ഏക സഹോദരൻ ജിത്തു.

error: Content is protected !!