കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിക്കാൻ ഉത്തരവ് :

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ 63 വർഷത്തോളം പഴക്കമുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കാൻ സർക്കാർ ഉത്തരവ്. പുതിയ കെട്ടിടം നിർമിക്കുന്നതിനു മുന്നോടിയായാണ് പഴയ കെട്ടിടം പൊളിച്ചുനീക്കുന്നത്.

1960ൽ നിർമിച്ച കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി ടൗൺ ഹാളിലേക്കു പഞ്ചായത്ത് ഓഫീസിന്‍റെ പ്രവർത്തനം മാറ്റും. ഇതിനായി പഞ്ചായത്ത് ഡയറക്ടറുടെ അനുമതി ഉടനുണ്ടാകും. ഈ മാസംതന്നെ ഓഫീസ് പ്രവർത്തനം ടൗൺ ഹാളിലേക്കു മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നു പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ് എന്നിവർ പറഞ്ഞു.

ടൗൺ ഹാളിൽ ഓഫീസ് പ്രവർത്തിപ്പിക്കാനാവശ്യമായ നിർമാണം നടന്നുവരികയാണ്. നെറ്റ്‌വ ർക്കിംഗ് കൂടാതെ വയറിംഗ് ജോലികളും നടക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസിന്‍റെ പ്രവർത്തനം ടൗൺ ഹാളിലേക്കു മാറ്റിയ ശേഷമാകും കെട്ടിടം പൊളിച്ചുനീക്കാൻ ടെൻഡർ ക്ഷണിക്കുന്നതെന്നും തങ്കപ്പൻ പറഞ്ഞു. പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിക്കാനുള്ള നടപടിക്രമം അന്തിമഘട്ടത്തിലാണ്.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോടൊപ്പം 28 ഷട്ടറുകൾ അടക്കം നിർമിക്കുന്നതിനു 4.95 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിക്കാനാവശ്യമായ 3.50 കോടി രൂപ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്‍റെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ സാങ്കേതികാനുമതി ലഭിക്കാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. ബൈപാസിനായി വിട്ടുനൽകിയ 12 സെന്‍റ് സ്ഥലമൊഴിച്ചു നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന 72 സെന്‍റ് സ്ഥലത്തു തന്നെയാകും പുതിയ കെട്ടിടം നിർമിക്കുക.

error: Content is protected !!