കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മദ്യലഹരിയിൽ മകൻ രോഗിയായ പിതാവിനെ അടിച്ചുകൊന്നു .

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ അടിച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുലിന്റെ അടിയേറ്റ് മരിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുൽ തർക്കത്തിനൊടുവിൽ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് രോഗിയായ പിതാവിനെ അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപ്രതിയിലും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
കുടുബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നരുന്നതായി നാട്ടുകാർ പറയുന്നു .

സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്ന് തന്നെ രാഹുലിനെ പൊൻകുന്നം പോലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എം. അനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേൽ നടപടികൾ സ്വീക രിച്ചു. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെ ത്തിയിരുന്നു. ഷാജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

error: Content is protected !!